മാങ്ങാട്ടുപറന്പ് (കണ്ണൂർ): തലചായ്ക്കാൻ സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായുള്ള ഓട്ടത്തിലാണ് മലപ്പുറം തിരുവാലി സ്വദേശിയായ എൻ.വി. അമിത്. 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണത്തിന് അർഹനായ അമിത്തിന് അകന്പടിയായുള്ളത് കണ്ണീരിന്റെ ഉപ്പുരസം മാത്രം.
മകനു സ്വന്തമായി ഒരു ജഴ്സിപോലും വാങ്ങി നല്കാൻ സാധിക്കാത്തത്ര ദയനീയാവസ്ഥയിലാണ് അമിത്തിന്റെ മാതാപിതാക്കളായ എൻ.വി. അശോകും ശ്യാമളയും. കൂലിപ്പണിക്കാരായ ഇവരുടെ അവസ്ഥ അടുത്തറിഞ്ഞ മാർ ബേസിൽ കോതമംഗലത്തിന്റെ പരിശീലകയായ ഷിബിയാണ് അമിത്തിനെ കൈക്കുന്പിളിൽ കൊണ്ടുനടക്കുന്നത്. അതിനുള്ള പ്രതിഫലമായി തന്റെ ടീച്ചറിനും മാർ ബേസിൽ സ്കൂളിനും മീറ്റിലെ ആദ്യ സ്വർണത്തിലൂടെ അമിത് ചിരി സമ്മാനിച്ചു. 8:46.49 സെക്കൻഡിൽ അമിത് സീനിയർ ആണ്‍കുട്ടികളുടെ 3000 മീറ്ററിൽ സ്വർണം നേടി. തിരുവാലി സ്കൂളിൽനിന്നു കഴിഞ്ഞ വർഷമാണ് അമിത് മാർ ബേസിലിന്റെ ചിറകുകൾക്കുള്ളിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ജൂണിയർ വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.
ജൂണിയർ ആണ്‍കുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് പട്ടാഞ്ചേരി ജിഎച്ച്എസിലെ ജെ. റിജോയ് 9:02.90 സെക്കൻഡിൽ സ്വർണത്തിലെത്തി. സിഎസ്എച്ച് നെടുങ്കണ്ടത്തിന്റെ അഭിഷേക് ജോണ്‍ മാത്യു (9:06.30) വെങ്കലമണിഞ്ഞു.
ചന്തമോടെ ചാന്ദ്നി
സീനിയർ പെണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ കല്ലടി സ്കൂളിന്റെ സി. ചാന്ദ്നി ചന്തമോടെ സ്വർണത്തിലേക്ക് ഓടിയെത്തി, 10:45.37 സെക്കൻഡ്.പാലക്കാട് ചിറ്റൂർ താമരക്കുളം കെ. ചന്ദ്രന്റെ മകളായ ചാന്ദ്നി കഴിഞ്ഞ വർഷം ജൂണിയർ വിഭാഗത്തിൽ 3,000 മീറ്ററിൽ വെള്ളിയും 1500, 800 മീറ്ററുകളിൽ സ്വർണവും നേടിയിരുന്നു.
ബാച്ച് മേറ്റുകൾ മെഡൽ മേറ്റുകൾ...
ജൂണിയർ പെണ്‍കുട്ടികളുടെ 3000 മീറ്ററിൽ ബാച്ച് മേറ്റുകളായ കെ.പി. സനികയും അനശ്വര ഗണേശനും സ്വർണവും വെള്ളിയും അണിഞ്ഞു. കോഴിക്കോട് കട്ടിപ്പാറ ഹോളി മേരി എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാർഥിനികളാണ് ഇരുവരും.
മകനു സ്വന്തമായി ഒരു ജഴ്സിപോലും വാങ്ങി നല്കാൻ സാധിക്കാത്തത്ര ദയനീയാവസ്ഥയിലാണ് അമിത്തിന്റെ മാതാപിതാക്കളായ എൻ.വി. അശോകും ശ്യാമളയും. കൂലിപ്പണിക്കാരായ ഇവരുടെ അവസ്ഥ അടുത്തറിഞ്ഞ മാർ ബേസിൽ കോതമംഗലത്തിന്റെ പരിശീലകയായ ഷിബിയാണ് അമിത്തിനെ കൈക്കുന്പിളിൽ കൊണ്ടുനടക്കുന്നത്. അതിനുള്ള പ്രതിഫലമായി തന്റെ ടീച്ചറിനും മാർ ബേസിൽ സ്കൂളിനും മീറ്റിലെ ആദ്യ സ്വർണത്തിലൂടെ അമിത് ചിരി സമ്മാനിച്ചു. 8:46.49 സെക്കൻഡിൽ അമിത് സീനിയർ ആണ്‍കുട്ടികളുടെ 3000 മീറ്ററിൽ സ്വർണം നേടി. തിരുവാലി സ്കൂളിൽനിന്നു കഴിഞ്ഞ വർഷമാണ് അമിത് മാർ ബേസിലിന്റെ ചിറകുകൾക്കുള്ളിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ജൂണിയർ വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.
ജൂണിയർ ആണ്‍കുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് പട്ടാഞ്ചേരി ജിഎച്ച്എസിലെ ജെ. റിജോയ് 9:02.90 സെക്കൻഡിൽ സ്വർണത്തിലെത്തി. സിഎസ്എച്ച് നെടുങ്കണ്ടത്തിന്റെ അഭിഷേക് ജോണ്‍ മാത്യു (9:06.30) വെങ്കലമണിഞ്ഞു.
ചന്തമോടെ ചാന്ദ്നി
സീനിയർ പെണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ കല്ലടി സ്കൂളിന്റെ സി. ചാന്ദ്നി ചന്തമോടെ സ്വർണത്തിലേക്ക് ഓടിയെത്തി, 10:45.37 സെക്കൻഡ്.പാലക്കാട് ചിറ്റൂർ താമരക്കുളം കെ. ചന്ദ്രന്റെ മകളായ ചാന്ദ്നി കഴിഞ്ഞ വർഷം ജൂണിയർ വിഭാഗത്തിൽ 3,000 മീറ്ററിൽ വെള്ളിയും 1500, 800 മീറ്ററുകളിൽ സ്വർണവും നേടിയിരുന്നു.
ബാച്ച് മേറ്റുകൾ മെഡൽ മേറ്റുകൾ...
ജൂണിയർ പെണ്‍കുട്ടികളുടെ 3000 മീറ്ററിൽ ബാച്ച് മേറ്റുകളായ കെ.പി. സനികയും അനശ്വര ഗണേശനും സ്വർണവും വെള്ളിയും അണിഞ്ഞു. കോഴിക്കോട് കട്ടിപ്പാറ ഹോളി മേരി എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാർഥിനികളാണ് ഇരുവരും.