ബത്തേരി മുണ്ടക്കൊല്ലി ഊരിലെ കുളിയൻ-പരേതയായ കർപ്പി ദമ്പതികളുടെ ആറു മക്കളിൽ നാലാമനായ എം.കെ. വിഷ്ണുവിന് ഒരു ലക്ഷ്യം മാത്രം, വേഗ ഇതിഹാസം ഉസൈൻ ബോൾട്ടിനെ പോലെയാകുക...
അതുകൊണ്ടുതന്നെ ഊരിലെ ഉസൈൻ ബോൾട്ടായാണ് വിഷ്ണു അറിയപ്പെടുന്നത്. ബോൾട്ടിനെപോലെ 100, 200 മീറ്ററുകളിലല്ല വിഷ്ണു ഇന്നലെ ഇറങ്ങിയത്. സബ് ജൂണിയർ വിഭാഗം ആണ്‍കുട്ടികളുടെ 400 മീറ്ററിലായിരുന്നു. എന്നാൽ, ഊരിന്റെ ഈ കൊച്ച് ഉസൈൻ ബോൾട്ട് എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വർണത്തിൽ മുത്തമിട്ടു. 53.82 സെക്കൻഡിലായിരുന്നു വിഷ്ണുവിന്റെ സുവർണപാദങ്ങൾ ഫിനിഷിംഗ് ലൈൻ കടന്നത്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിഷ്ണുവിന്റെ അമ്മ വിടചൊല്ലിയത്. തിരുവനന്തപുരം അയ്യങ്കാളി ഗവ.ആർഎസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഇപ്പോൾ വിഷ്ണു.
അതുകൊണ്ടുതന്നെ ഊരിലെ ഉസൈൻ ബോൾട്ടായാണ് വിഷ്ണു അറിയപ്പെടുന്നത്. ബോൾട്ടിനെപോലെ 100, 200 മീറ്ററുകളിലല്ല വിഷ്ണു ഇന്നലെ ഇറങ്ങിയത്. സബ് ജൂണിയർ വിഭാഗം ആണ്‍കുട്ടികളുടെ 400 മീറ്ററിലായിരുന്നു. എന്നാൽ, ഊരിന്റെ ഈ കൊച്ച് ഉസൈൻ ബോൾട്ട് എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വർണത്തിൽ മുത്തമിട്ടു. 53.82 സെക്കൻഡിലായിരുന്നു വിഷ്ണുവിന്റെ സുവർണപാദങ്ങൾ ഫിനിഷിംഗ് ലൈൻ കടന്നത്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിഷ്ണുവിന്റെ അമ്മ വിടചൊല്ലിയത്. തിരുവനന്തപുരം അയ്യങ്കാളി ഗവ.ആർഎസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഇപ്പോൾ വിഷ്ണു.