കണ്ണൂർ: നാട്ടികക്കാർക്കിത് അതിജീവനത്തിന്റെ പോരാട്ടമാണ്. കണ്ണൂരിലെ കായികോത്സവത്തിൽ നാട്ടിക സ്പോർട്സ് അക്കാഡമിയിലെ കുട്ടികൾ നേടുന്ന ഓരോ മെഡലും തീരുമാനിക്കും അക്കാഡമിയുടെ ഭാവി. സാമ്പത്തിക പ്രതിസന്ധി മൂലം അക്കാഡമിയുടെ പ്രവർത്തനം മുന്നോട്ടകൊണ്ടുപോകുവാൻ സാധിക്കുന്നില്ല. എട്ടു കുട്ടികളുമായാണ് നാട്ടിക ഇത്തവണ മേളയിലെത്തിയത്.
നാട്ടിക ഗവ.ഫിഷറീസ് എച്ച്എസ്എസിനെ പ്രതിനിധീകരിച്ച് തൃശൂർ ജില്ലയ്ക്കുവേണ്ടിയാണ് ഇവർ മത്സരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ സീനിയർ ഗേൾസ് ലോംഗ് ജംപിൽ ആൻസി സോജൻ മീറ്റ് റിക്കാർഡോടെ സ്വർണം നേടി.
സീനിയർ ഗേൾസ് ഡിസ്കസ് ത്രോയിൽ പി.എ. അതുല്യയും സ്വർണം നേടി. ഇവർക്കു പുറമെ അശ്വതി, വിസ്മയ, രമ്യ, അന്ന, ശിവപ്രിയ, കൃഷ്ണദാസ് എന്നിവരും വിവിധ മത്സരങ്ങളിൽ ട്രാക്കിലിറങ്ങുന്നുണ്ട്.
നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും പിന്തുണയോടെയാണ് നാട്ടിക സ്പോർട്സ് അക്കാഡമിയുടെ പ്രവർത്തനം. അക്കാഡമി തുടങ്ങി വർഷങ്ങൾ പിന്നിട്ടപ്പോൾ ദേശീയ-സംസ്ഥാന മീറ്റുകളിൽ നാട്ടികയുടെ കുട്ടികൾ മീറ്റ് റിക്കാർഡുകൾ പലതും തിരുത്തിയെഴുതി കായികരംഗത്ത് പുതുചരിതം കുറിച്ചിരുന്നു.
കൂലിപ്പണിയെടുക്കുന്നവരാണ് അക്കാഡമി നടത്തിപ്പുകാര്‍ എന്നതുകൊണ്ടുതന്നെ സാമ്പത്തികപ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങള്‍ വലിയരീതിയിലാണ് ബാധിച്ചത്. ബി.കെ. ജനാർദനൻ, ഇ.ടി. സോജൻ, വി.വി. കണ്ണൻ എന്നിവർ ചേർന്നാണ് അക്കാഡമി നിയന്ത്രിക്കുന്നത്. വി.വി. കണ്ണനാണ് പരിശീലകൻ. രാവിലെയും വൈകുന്നേരവുമാണ് പരിശീലനം. പരിശീലനത്തിനുശേഷം ഗുഡ്സ് ഓട്ടോറിക്ഷയുമായി കണ്ണൻ നിരത്തിലിറങ്ങും. ഇതിൽനിന്നു ലഭിക്കുന്ന വരുമാനം അക്കാഡമിക്കുവേണ്ടിയും വീട്ടുകാര്യങ്ങൾക്കുവേണ്ടിയും ചെലവഴിക്കും.
സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ മേളയ്ക്കു വരാൻ നാട്ടിക മടിച്ചിരുന്നുവെങ്കിലും കുട്ടികളുടെ കായികാവേശം സാക്ഷാത്കരിക്കാൻ വായ്പയെടുത്താണ് അവർ എത്തിയത്. ഏറെ മെഡലുകൾ നേടിയാൽ, സഹായഹസ്തവുമായി ആരെങ്കിലും എത്തിയേക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവർ.
റെനീഷ് മാത്യു
നാട്ടിക ഗവ.ഫിഷറീസ് എച്ച്എസ്എസിനെ പ്രതിനിധീകരിച്ച് തൃശൂർ ജില്ലയ്ക്കുവേണ്ടിയാണ് ഇവർ മത്സരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ സീനിയർ ഗേൾസ് ലോംഗ് ജംപിൽ ആൻസി സോജൻ മീറ്റ് റിക്കാർഡോടെ സ്വർണം നേടി.
സീനിയർ ഗേൾസ് ഡിസ്കസ് ത്രോയിൽ പി.എ. അതുല്യയും സ്വർണം നേടി. ഇവർക്കു പുറമെ അശ്വതി, വിസ്മയ, രമ്യ, അന്ന, ശിവപ്രിയ, കൃഷ്ണദാസ് എന്നിവരും വിവിധ മത്സരങ്ങളിൽ ട്രാക്കിലിറങ്ങുന്നുണ്ട്.
നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും പിന്തുണയോടെയാണ് നാട്ടിക സ്പോർട്സ് അക്കാഡമിയുടെ പ്രവർത്തനം. അക്കാഡമി തുടങ്ങി വർഷങ്ങൾ പിന്നിട്ടപ്പോൾ ദേശീയ-സംസ്ഥാന മീറ്റുകളിൽ നാട്ടികയുടെ കുട്ടികൾ മീറ്റ് റിക്കാർഡുകൾ പലതും തിരുത്തിയെഴുതി കായികരംഗത്ത് പുതുചരിതം കുറിച്ചിരുന്നു.
കൂലിപ്പണിയെടുക്കുന്നവരാണ് അക്കാഡമി നടത്തിപ്പുകാര്‍ എന്നതുകൊണ്ടുതന്നെ സാമ്പത്തികപ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങള്‍ വലിയരീതിയിലാണ് ബാധിച്ചത്. ബി.കെ. ജനാർദനൻ, ഇ.ടി. സോജൻ, വി.വി. കണ്ണൻ എന്നിവർ ചേർന്നാണ് അക്കാഡമി നിയന്ത്രിക്കുന്നത്. വി.വി. കണ്ണനാണ് പരിശീലകൻ. രാവിലെയും വൈകുന്നേരവുമാണ് പരിശീലനം. പരിശീലനത്തിനുശേഷം ഗുഡ്സ് ഓട്ടോറിക്ഷയുമായി കണ്ണൻ നിരത്തിലിറങ്ങും. ഇതിൽനിന്നു ലഭിക്കുന്ന വരുമാനം അക്കാഡമിക്കുവേണ്ടിയും വീട്ടുകാര്യങ്ങൾക്കുവേണ്ടിയും ചെലവഴിക്കും.
സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ മേളയ്ക്കു വരാൻ നാട്ടിക മടിച്ചിരുന്നുവെങ്കിലും കുട്ടികളുടെ കായികാവേശം സാക്ഷാത്കരിക്കാൻ വായ്പയെടുത്താണ് അവർ എത്തിയത്. ഏറെ മെഡലുകൾ നേടിയാൽ, സഹായഹസ്തവുമായി ആരെങ്കിലും എത്തിയേക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവർ.
റെനീഷ് മാത്യു