ഇന്‍ഡോര്‍: ടെസ്റ്റിലെ രണ്ടാം ഇരട്ടസെഞ്ചുറിയുമായി പടനയിച്ച മായങ്ക് അഗര്‍വാളിന്റെ തോളിലേറി റണ്‍മഴ പെയിച്ച ഇന്ത്യക്ക് ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സമ്പൂര്‍ണാധിപത്യം. രണ്ടാം ദിനം ഇന്ത്യന്‍ താരങ്ങള്‍ അടിച്ചുകൂട്ടിയത് 407 റണ്‍സ്. മൂന്നാം തവണയാണ് ഇന്ത്യ ഒരു ദിവസം തന്നെ നാനൂറിനപ്പുറം കടക്കുന്നത്. ടെസ്റ്റില്‍ ഏഴു മത്സരങ്ങളുടെ പരിചയമുള്ള അഗര്‍വാളിന്റെ രണ്ടാം ഇരട്ടസെഞ്ചുറിയാണ്. ഈ ഇരട്ടസെഞ്ചുറിയോടെ ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍നിന്ന് രണ്ട് ഇരട്ടസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി അഗര്‍വാള്‍ മാറി.
അന്താരാഷ്ട്ര ക്രിക്കറ്റിലെ 12-ാം ഇന്നിംഗ്സിലാണ് അഗര്‍വാള്‍ രണ്ടാം ഇരട്ടസെഞ്ചുറിയിലെത്തിയത്. അഞ്ചാം ഇന്നിംഗ്സില്‍ രണ്ടാം ഇരട്ടസെഞ്ചുറി നേടിയ മുന്ഇന്ത്യന്താരം വിനോദ് കാംബ്ലിയാണ് മുന്നില്‍. 13-ാം ഇന്നിംഗ്സില്‍ രണ്ടാം ഇരട്ടസെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാനെയാണ് അഗര്‍വാള്‍ പിന്നിലാക്കിയത്. 330 പന്തുകള്‍ നേരിട്ട മായങ്ക് 28 ഫോറും എട്ടു സിക്സും സഹിതം 243 റണ്‍സെടുത്താണ് ഇന്ത്യന്‍ ഓപ്പണര്‍ പുറത്തായത്. ടെസ്റ്റില്‍ അഗര്‍വാളിന്റെ ഉയര്‍ന്ന സ്കോറും ഇതാണ്.
അഗര്‍വാളിന്റെ ഇരട്ട സെഞ്ചുറിക്കു പുറമെ ചേതേശ്വര്‍ പൂജാര (54), അജിങ്ക്യ രഹാനെ (86), രവീന്ദ്ര ജഡേജ (60 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്സുകള്‍ കൂടി ചേര്‍ന്നതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചത്. 10 പന്തില്‍ മൂന്നു സിക്സും ഒരു ഫോറും പായിച്ച് 25 റണ്‍സുമായി പുറത്താകാതെനില്‍ക്കുന്ന ഉമേഷ് യാദവ് . 114 ഓവറില്‍ ആറിന് 493 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗസ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു. നാലു വിക്കറ്റ് കൂടിശേഷിക്കേ ഇന്ത്യക്ക് 343 റണ്‍സിന്റെ ലീഡുണ്ട്.
രണ്ടാം ദിനം റണ്ണൊന്നുമെടുക്കാതെ നായകന് വിരാട് കോഹ്ലി പുറത്തായത് നിരാശരാക്കി. കോഹ്ലി പുറത്തായശേഷമെത്തിയ അജിങ്ക്യ രഹാനെയുടെ ക്ഷമയോടെയുള്ള ഇന്നിംഗ്സാണ് ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ രക്ഷിച്ചത്. വൃദ്ധിമാന്‍ സാഹയ്ക്കു (12) അധികനേരം ക്രീസില്‍ നില്ക്കാനായില്ല.
ബംഗ്ലദേശിനായി അബു ജായേദ് നാലു വിക്കറ്റും എബാദത്ത് ഹുസൈന്, മെഹ്ദി ഹസന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബംഗ്ലാ നിരയില്‍ നാലു ബൗളര്‍മാരാണു നൂറിനു മുകളില്‍ റണ്‍സ് വഴങ്ങിയത്. 27 ഓവറില്‍ 125 റണ്‍സ് വിട്ട മെഹ്ദി ഹസനാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയത്. തയ്ജുല്‍ ഇസ്ലാം (28 ഓവറില്‍ 120), എബാദത്ത് ഹുസൈന് (31 ഓവറില്‍ 115), അബു ജായേദ് (25 ഓവറില്‍ 108).
സ്കോർബോർഡ്
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 150
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
അഗര്‍വാള്‍ സി ജയേദ് ബി മെഹ്ദി ഹസന് 243, രോഹിത് ശര്‍മ സി ലിട്ടന്‍ ദാസ് ബി ജയേദ് 6, പൂജാര സെയ്ഫ് ഹസന് ബി ജയേദ് 54, കോഹ് ലി എല്‍ബിഡബ്ല്യു ബി ജയേദ് 0, രഹാനെ സി തയ്ജുള്‍ ഇസ് ലാം ബി ജയേദ് 86, ജഡേജ നോട്ടൗട്ട് 60, സാഹ ബി എബാദത്ത് ഹുസൈന് 12, ഉമേഷ് യാദവ് നോട്ടൗട്ട് 25. ആകെ 114 ഓവറില്‍ ആറു വിക്കറ്റിന് 493.
ബൗളിംഗ്
എബാദത്ത് ഹുസൈന് 31-5-115-1, ജയേദ് 25-3-108-4, തയ്ജുള്‍ ഇസ് ലാം 28-4-120-0, മെഹ്ദി ഹസന് മിര്‍സ 27-0-125-1, മുഹമദുള്ള 3-0-24-0
അന്താരാഷ്ട്ര ക്രിക്കറ്റിലെ 12-ാം ഇന്നിംഗ്സിലാണ് അഗര്‍വാള്‍ രണ്ടാം ഇരട്ടസെഞ്ചുറിയിലെത്തിയത്. അഞ്ചാം ഇന്നിംഗ്സില്‍ രണ്ടാം ഇരട്ടസെഞ്ചുറി നേടിയ മുന്ഇന്ത്യന്താരം വിനോദ് കാംബ്ലിയാണ് മുന്നില്‍. 13-ാം ഇന്നിംഗ്സില്‍ രണ്ടാം ഇരട്ടസെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാനെയാണ് അഗര്‍വാള്‍ പിന്നിലാക്കിയത്. 330 പന്തുകള്‍ നേരിട്ട മായങ്ക് 28 ഫോറും എട്ടു സിക്സും സഹിതം 243 റണ്‍സെടുത്താണ് ഇന്ത്യന്‍ ഓപ്പണര്‍ പുറത്തായത്. ടെസ്റ്റില്‍ അഗര്‍വാളിന്റെ ഉയര്‍ന്ന സ്കോറും ഇതാണ്.
അഗര്‍വാളിന്റെ ഇരട്ട സെഞ്ചുറിക്കു പുറമെ ചേതേശ്വര്‍ പൂജാര (54), അജിങ്ക്യ രഹാനെ (86), രവീന്ദ്ര ജഡേജ (60 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്സുകള്‍ കൂടി ചേര്‍ന്നതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചത്. 10 പന്തില്‍ മൂന്നു സിക്സും ഒരു ഫോറും പായിച്ച് 25 റണ്‍സുമായി പുറത്താകാതെനില്‍ക്കുന്ന ഉമേഷ് യാദവ് . 114 ഓവറില്‍ ആറിന് 493 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗസ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു. നാലു വിക്കറ്റ് കൂടിശേഷിക്കേ ഇന്ത്യക്ക് 343 റണ്‍സിന്റെ ലീഡുണ്ട്.
രണ്ടാം ദിനം റണ്ണൊന്നുമെടുക്കാതെ നായകന് വിരാട് കോഹ്ലി പുറത്തായത് നിരാശരാക്കി. കോഹ്ലി പുറത്തായശേഷമെത്തിയ അജിങ്ക്യ രഹാനെയുടെ ക്ഷമയോടെയുള്ള ഇന്നിംഗ്സാണ് ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ രക്ഷിച്ചത്. വൃദ്ധിമാന്‍ സാഹയ്ക്കു (12) അധികനേരം ക്രീസില്‍ നില്ക്കാനായില്ല.
ബംഗ്ലദേശിനായി അബു ജായേദ് നാലു വിക്കറ്റും എബാദത്ത് ഹുസൈന്, മെഹ്ദി ഹസന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബംഗ്ലാ നിരയില്‍ നാലു ബൗളര്‍മാരാണു നൂറിനു മുകളില്‍ റണ്‍സ് വഴങ്ങിയത്. 27 ഓവറില്‍ 125 റണ്‍സ് വിട്ട മെഹ്ദി ഹസനാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയത്. തയ്ജുല്‍ ഇസ്ലാം (28 ഓവറില്‍ 120), എബാദത്ത് ഹുസൈന് (31 ഓവറില്‍ 115), അബു ജായേദ് (25 ഓവറില്‍ 108).
സ്കോർബോർഡ്
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 150
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
അഗര്‍വാള്‍ സി ജയേദ് ബി മെഹ്ദി ഹസന് 243, രോഹിത് ശര്‍മ സി ലിട്ടന്‍ ദാസ് ബി ജയേദ് 6, പൂജാര സെയ്ഫ് ഹസന് ബി ജയേദ് 54, കോഹ് ലി എല്‍ബിഡബ്ല്യു ബി ജയേദ് 0, രഹാനെ സി തയ്ജുള്‍ ഇസ് ലാം ബി ജയേദ് 86, ജഡേജ നോട്ടൗട്ട് 60, സാഹ ബി എബാദത്ത് ഹുസൈന് 12, ഉമേഷ് യാദവ് നോട്ടൗട്ട് 25. ആകെ 114 ഓവറില്‍ ആറു വിക്കറ്റിന് 493.
ബൗളിംഗ്
എബാദത്ത് ഹുസൈന് 31-5-115-1, ജയേദ് 25-3-108-4, തയ്ജുള്‍ ഇസ് ലാം 28-4-120-0, മെഹ്ദി ഹസന് മിര്‍സ 27-0-125-1, മുഹമദുള്ള 3-0-24-0