സംസ്ഥാന സ്കൂൾസ് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് എന്നാണ് ഒൗദ്യോഗിക നാമമെങ്കിലും ഉത്സവമായാണ് ഇക്കാലമത്രയും കേരളക്കര കൊണ്ടാടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്കൂൾ കായികമേള, സ്കൂൾ കായികോത്സവം എന്നെല്ലാം വിളിപ്പേരുണ്ടായി. 63-ാമത് സംസ്ഥാന സ്കൂൾ കായികമേള ശനിയാഴ്ച മുതൽ കണ്ണൂരിൽ നടക്കാനിരിക്കേ കാര്യങ്ങൾ അത്ര ശുഭകരമല്ല എന്നതാണ് വാസ്തവം. കായികാധ്യാപകരുടെ ചട്ടപ്പടി സമരം തുടരുന്നതാണ് പ്രശ്നം.
കായികാധ്യാപകർ വിട്ടുനിന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ഇതിനോടകം കേരളക്കര കണ്ടുകഴിഞ്ഞു. ജൂണിയർ മീറ്റിനിടെ വോളണ്ടിയറായെത്തിയ അഫീൽ ജോണ്സണ് എന്ന കുട്ടിയുടെ മരണത്തിലേക്കുവരെ കാര്യങ്ങൾ ചെന്നെത്തി. ഇത്രയൊക്കെ സംഭവിച്ചെങ്കിലും ചട്ടപ്പടി സമരം അവസാനിപ്പിക്കാനോ ഉപേക്ഷിക്കാനോ ഉള്ള നീക്കങ്ങൾ സർക്കാരിന്റെയോ അധ്യാപകരുടെയോ ഭാഗത്തുനിന്നുണ്ടായില്ല. കുട്ടികളുടെ ജീവൻ പന്താടുന്ന സമീപനമാണ് നിലവിലുള്ളത്.
എല്ലാം അവതാളത്തിൽ
കായികാധ്യാപകർ സമരത്തിലായതോടെ സംസ്ഥാനത്ത് റവന്യു, സബ് ജില്ല, ജില്ല കായികമേളകൾ അവതാളത്തിലായിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സ്കൂൾ അത്ലറ്റിക്സും അവതാളത്തിലാകുമോ എന്നാണ് ആശങ്ക. മേളയുമായി സഹകരിക്കാൻ താത്പര്യമുള്ള കായികാധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് സ്കൂൾ കായികമേളയുടെ നടത്തിപ്പിന്റെ ചുമതലയുള്ള സ്പോർട്സ് ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫിന്റെ പ്രതികരണം.
ബദൽ സംവിധാനമായി അത്ലറ്റിക് അസോസിയേഷനുകളിൽനിന്ന് ടെക്നിക്കൽ സ്റ്റാഫുകളെ കൊണ്ടുവന്ന് സംസ്ഥാന മീറ്റ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നീക്കങ്ങൾ റവന്യു, ജില്ലാ കായികമേളകളിൽ സ്വീകരിച്ചെങ്കിലും ഫലംകണ്ടിരുന്നില്ല. സബ് ജില്ല, റവന്യു ജില്ല മേളകളിൽ പങ്കാളികളാകണമെന്നുകാട്ടി അധ്യാപകർക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു. അതുപ്രകാരം ചിലർ സഹകരിച്ചു. മറ്റ് സംഘാടകരെ കെഎസ്ടിഎ ഭാരവാഹികളടക്കമുള്ളവരിൽനിന്ന് കണ്ടെത്തുകയാണുണ്ടായത്.
പരിചയസന്പന്നരായ കായികാധ്യാപകർ മാറിനിന്നതോടെ സംസ്ഥാനത്ത് വിവിധ മീറ്റുകൾക്കിടെ കുടിവെള്ളം, ഭക്ഷണം, ശുശ്രൂഷ തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായി. ജൂണിയർ ആണ്കുട്ടികൾക്ക് മത്സരിക്കാൻ കോഴിക്കോട് അഞ്ചരക്കിലോ ഭാരമുള്ള ഹാമറിന് പകരം ഏഴരക്കിലോയുള്ള ഹാമർ നൽകി. ഹാമറിന്റെ തൂക്കം കൂടിയത് മത്സരാർഥിയുടെ കൈവിരൽ പൊട്ടാനിടയാക്കി. എറണാകുളം റവന്യു ജില്ലാ മേളയ്ക്കിടെ പരിക്കേറ്റ് ട്രാക്കിൽവീണ കുട്ടിയെ 20 മിനിറ്റിലധികം കഴിഞ്ഞാണ് പുറത്തെത്തിച്ചതും ചികിത്സ നല്കിയതും. പത്തനംതിട്ടയിൽ പൊട്ടിപ്പൊളിഞ്ഞ ട്രാക്കിലും ഫീൽഡിലുമാണ് മത്സരം നടത്തിയതെന്ന പരാതി ഉയർന്നു.
ഇതിന്റെയെല്ലാം തുടർച്ചയാകുമോ കണ്ണൂരിലും എന്നതാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും കായികപ്രേമികളുടെയും ആശങ്ക.
കായികാധ്യാപകരുടെ സമരകാരണം
യുപി, ഹൈസ്കൂൾ കായികാധ്യാപകരുടെ തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, ഹയർ സെക്കൻഡറിയിൽ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനം നടപ്പാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക, സ്പെഷലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറൽ അധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചട്ടപ്പടി സമരം. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് 2017ൽ കായികാധ്യാപകർ സമരം നടത്തിയിരുന്നെങ്കിലും സർക്കാർ ഇടപെട്ട് ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ, നടപടികളൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് ജൂണ് മുതൽ വീണ്ടും സമരം ആരംഭിച്ചു.
അതേസമയം, 750 കായികാധ്യാപക തസ്തിക സൃഷ്ടിക്കുമെന്ന് സമരക്കാരോട് പറഞ്ഞിരുന്നെന്നും അതിനാൽ സമരത്തിൽനിന്ന് പിൻവാങ്ങണമെന്നുമാണ് സർക്കാർ നിലപാട്. വിദ്യാഭ്യാസവകുപ്പ് നൽകിയ ശിപാർശ ധനകാര്യവകുപ്പ് തള്ളിക്കളഞ്ഞെന്നും സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് സമരക്കാരുടെ മറുവാദം.
അനീഷ് ആലക്കോട്
കായികാധ്യാപകർ വിട്ടുനിന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ഇതിനോടകം കേരളക്കര കണ്ടുകഴിഞ്ഞു. ജൂണിയർ മീറ്റിനിടെ വോളണ്ടിയറായെത്തിയ അഫീൽ ജോണ്സണ് എന്ന കുട്ടിയുടെ മരണത്തിലേക്കുവരെ കാര്യങ്ങൾ ചെന്നെത്തി. ഇത്രയൊക്കെ സംഭവിച്ചെങ്കിലും ചട്ടപ്പടി സമരം അവസാനിപ്പിക്കാനോ ഉപേക്ഷിക്കാനോ ഉള്ള നീക്കങ്ങൾ സർക്കാരിന്റെയോ അധ്യാപകരുടെയോ ഭാഗത്തുനിന്നുണ്ടായില്ല. കുട്ടികളുടെ ജീവൻ പന്താടുന്ന സമീപനമാണ് നിലവിലുള്ളത്.
എല്ലാം അവതാളത്തിൽ
കായികാധ്യാപകർ സമരത്തിലായതോടെ സംസ്ഥാനത്ത് റവന്യു, സബ് ജില്ല, ജില്ല കായികമേളകൾ അവതാളത്തിലായിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സ്കൂൾ അത്ലറ്റിക്സും അവതാളത്തിലാകുമോ എന്നാണ് ആശങ്ക. മേളയുമായി സഹകരിക്കാൻ താത്പര്യമുള്ള കായികാധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് സ്കൂൾ കായികമേളയുടെ നടത്തിപ്പിന്റെ ചുമതലയുള്ള സ്പോർട്സ് ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫിന്റെ പ്രതികരണം.
ബദൽ സംവിധാനമായി അത്ലറ്റിക് അസോസിയേഷനുകളിൽനിന്ന് ടെക്നിക്കൽ സ്റ്റാഫുകളെ കൊണ്ടുവന്ന് സംസ്ഥാന മീറ്റ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നീക്കങ്ങൾ റവന്യു, ജില്ലാ കായികമേളകളിൽ സ്വീകരിച്ചെങ്കിലും ഫലംകണ്ടിരുന്നില്ല. സബ് ജില്ല, റവന്യു ജില്ല മേളകളിൽ പങ്കാളികളാകണമെന്നുകാട്ടി അധ്യാപകർക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു. അതുപ്രകാരം ചിലർ സഹകരിച്ചു. മറ്റ് സംഘാടകരെ കെഎസ്ടിഎ ഭാരവാഹികളടക്കമുള്ളവരിൽനിന്ന് കണ്ടെത്തുകയാണുണ്ടായത്.
പരിചയസന്പന്നരായ കായികാധ്യാപകർ മാറിനിന്നതോടെ സംസ്ഥാനത്ത് വിവിധ മീറ്റുകൾക്കിടെ കുടിവെള്ളം, ഭക്ഷണം, ശുശ്രൂഷ തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായി. ജൂണിയർ ആണ്കുട്ടികൾക്ക് മത്സരിക്കാൻ കോഴിക്കോട് അഞ്ചരക്കിലോ ഭാരമുള്ള ഹാമറിന് പകരം ഏഴരക്കിലോയുള്ള ഹാമർ നൽകി. ഹാമറിന്റെ തൂക്കം കൂടിയത് മത്സരാർഥിയുടെ കൈവിരൽ പൊട്ടാനിടയാക്കി. എറണാകുളം റവന്യു ജില്ലാ മേളയ്ക്കിടെ പരിക്കേറ്റ് ട്രാക്കിൽവീണ കുട്ടിയെ 20 മിനിറ്റിലധികം കഴിഞ്ഞാണ് പുറത്തെത്തിച്ചതും ചികിത്സ നല്കിയതും. പത്തനംതിട്ടയിൽ പൊട്ടിപ്പൊളിഞ്ഞ ട്രാക്കിലും ഫീൽഡിലുമാണ് മത്സരം നടത്തിയതെന്ന പരാതി ഉയർന്നു.
ഇതിന്റെയെല്ലാം തുടർച്ചയാകുമോ കണ്ണൂരിലും എന്നതാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും കായികപ്രേമികളുടെയും ആശങ്ക.
കായികാധ്യാപകരുടെ സമരകാരണം
യുപി, ഹൈസ്കൂൾ കായികാധ്യാപകരുടെ തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, ഹയർ സെക്കൻഡറിയിൽ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനം നടപ്പാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക, സ്പെഷലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറൽ അധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചട്ടപ്പടി സമരം. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് 2017ൽ കായികാധ്യാപകർ സമരം നടത്തിയിരുന്നെങ്കിലും സർക്കാർ ഇടപെട്ട് ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ, നടപടികളൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് ജൂണ് മുതൽ വീണ്ടും സമരം ആരംഭിച്ചു.
അതേസമയം, 750 കായികാധ്യാപക തസ്തിക സൃഷ്ടിക്കുമെന്ന് സമരക്കാരോട് പറഞ്ഞിരുന്നെന്നും അതിനാൽ സമരത്തിൽനിന്ന് പിൻവാങ്ങണമെന്നുമാണ് സർക്കാർ നിലപാട്. വിദ്യാഭ്യാസവകുപ്പ് നൽകിയ ശിപാർശ ധനകാര്യവകുപ്പ് തള്ളിക്കളഞ്ഞെന്നും സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് സമരക്കാരുടെ മറുവാദം.
അനീഷ് ആലക്കോട്