ഇൻഡോർ: പിങ്ക് ബോൾ ക്രിക്കറ്റിന്റെ അനുഭവജ്ഞാനത്തിനായി ഇന്നലെ ഇന്ത്യൻ ടീം അല്പം സമയം കണ്ടെത്തി. ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് 22-ാം തീയതി ആരംഭിക്കാനിരിക്കേ ഇന്നലെ ടീം അംഗങ്ങൾ ചെറിയ തോതിൽ പിങ്ക് ബോൾകൊണ്ട് പരിശീലനം നടത്തി.
നാളെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കാനിരിക്കേയാണ് പിങ്ക് ബോൾ കൊണ്ടും ഇന്ത്യ അല്പനേരം പരിശീലനം നടത്തിയത്. കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റ്.
ആദ്യമെത്തിയത് കോഹ്ലി
പിങ്ക് ബോളിൽ ആദ്യം നെറ്റ്സ് പ്രാക്റ്റീസിനെത്തിയത് ക്യാപ്റ്റൻ വിരാട് കോഹ്ലിയായിരുന്നു. ത്രോഡൗണ് പരിശീലനത്തിൽ കോഹ്ലി മികച്ച രീതിയിലാണ് ബാറ്റുവച്ചത്. കോഹ്ലി മെയിൻ നെറ്റ്സിലേക്ക് പോയപ്പോൾ ത്രോഡൗണിൽ പൂജാര എത്തി. റെഡ്, പിങ്ക് ബോളുകൾ ഇടവിട്ട് നേരിട്ടായിരുന്നു പൂജാരയുടെ പരിശീലനം. യുവ താരം ശുഭ്മാൻ ഗില്ലിന്റെ ദേഹത്ത് പന്ത് കൊണ്ടെങ്കിലും ഗൗരവമുള്ളതായിരുന്നില്ല.
22ന് ആരംഭിക്കുന്ന പിങ്ക് ടെസ്റ്റിനു മുന്നോടിയായി രണ്ട് ദിവസം മാത്രമാണ് ഇന്ത്യക്ക് പരിശീലനത്തിനു ലഭിക്കുക. രണ്ട് മത്സര പരന്പരയിലെ ആദ്യ ടെസ്റ്റ് നാളെ ഇൻഡോറിൽ നടക്കും.
പിങ്ക് ടെസ്റ്റ് നേരത്തേ
മഞ്ഞുവീഴ്ച വില്ലനാവുമെന്നതിനാൽ ഇന്ത്യ x ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റിന്റെ സമയം നേരത്തെയാക്കി. ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരം തുടങ്ങി എട്ടു മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മത്സരസമയം ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 22 മുതൽ 26വരെ കോൽക്കത്തയിലാണ് ടെസ്റ്റ്. എട്ടു മണിക്കുശേഷം മഞ്ഞുവീഴ്ച കൂടുമെന്നതിനാൽ ബൗളർമാർക്ക് പന്ത് ഗ്രിപ്പ് ചെയ്യാൻ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് മത്സരം നേരത്തെ തുടങ്ങുന്നത്. ഒരു മണി മുതൽ മൂന്ന് മണിവരെയായിരിക്കും ആദ്യ സെഷൻ. 3.40 മുതൽ 5.40വരെ രണ്ടാമത്തെ സെഷനും ആറ് മണി മുതൽ എട്ട് മണി വരെ മൂന്നാമത്തെ സെഷനും നടക്കും. ആദ്യ മൂന്ന് ദിവസത്തെ കളി കാണാനായി അയ്യായിരത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.
നാളെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കാനിരിക്കേയാണ് പിങ്ക് ബോൾ കൊണ്ടും ഇന്ത്യ അല്പനേരം പരിശീലനം നടത്തിയത്. കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റ്.
ആദ്യമെത്തിയത് കോഹ്ലി
പിങ്ക് ബോളിൽ ആദ്യം നെറ്റ്സ് പ്രാക്റ്റീസിനെത്തിയത് ക്യാപ്റ്റൻ വിരാട് കോഹ്ലിയായിരുന്നു. ത്രോഡൗണ് പരിശീലനത്തിൽ കോഹ്ലി മികച്ച രീതിയിലാണ് ബാറ്റുവച്ചത്. കോഹ്ലി മെയിൻ നെറ്റ്സിലേക്ക് പോയപ്പോൾ ത്രോഡൗണിൽ പൂജാര എത്തി. റെഡ്, പിങ്ക് ബോളുകൾ ഇടവിട്ട് നേരിട്ടായിരുന്നു പൂജാരയുടെ പരിശീലനം. യുവ താരം ശുഭ്മാൻ ഗില്ലിന്റെ ദേഹത്ത് പന്ത് കൊണ്ടെങ്കിലും ഗൗരവമുള്ളതായിരുന്നില്ല.
22ന് ആരംഭിക്കുന്ന പിങ്ക് ടെസ്റ്റിനു മുന്നോടിയായി രണ്ട് ദിവസം മാത്രമാണ് ഇന്ത്യക്ക് പരിശീലനത്തിനു ലഭിക്കുക. രണ്ട് മത്സര പരന്പരയിലെ ആദ്യ ടെസ്റ്റ് നാളെ ഇൻഡോറിൽ നടക്കും.
പിങ്ക് ടെസ്റ്റ് നേരത്തേ
മഞ്ഞുവീഴ്ച വില്ലനാവുമെന്നതിനാൽ ഇന്ത്യ x ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റിന്റെ സമയം നേരത്തെയാക്കി. ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരം തുടങ്ങി എട്ടു മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മത്സരസമയം ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 22 മുതൽ 26വരെ കോൽക്കത്തയിലാണ് ടെസ്റ്റ്. എട്ടു മണിക്കുശേഷം മഞ്ഞുവീഴ്ച കൂടുമെന്നതിനാൽ ബൗളർമാർക്ക് പന്ത് ഗ്രിപ്പ് ചെയ്യാൻ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് മത്സരം നേരത്തെ തുടങ്ങുന്നത്. ഒരു മണി മുതൽ മൂന്ന് മണിവരെയായിരിക്കും ആദ്യ സെഷൻ. 3.40 മുതൽ 5.40വരെ രണ്ടാമത്തെ സെഷനും ആറ് മണി മുതൽ എട്ട് മണി വരെ മൂന്നാമത്തെ സെഷനും നടക്കും. ആദ്യ മൂന്ന് ദിവസത്തെ കളി കാണാനായി അയ്യായിരത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.