തിരുവനന്തപുരം: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ കേരളത്തിനു ജയം. ആതിഥേയരായ കേരളം 75 റണ്‍സിന് മണിപ്പുരിനെയാണ് കീഴടക്കിയത്. സ്കോർ: കേരളം 20 ഓവറിൽ ഒന്‍പതിന് 149. മണിപ്പുർ 20 ഓവറിൽ ഏഴിന് 74.
ടോസ് ജയിച്ച മണിപ്പുർ, കേരളത്തെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ വിഷ്ണു വിനോദും (20 പന്തിൽ 25) രോഹൻ കുന്നുമ്മലും (16 പന്തിൽ 10) ഒന്നാം വിക്കറ്റിൽ 4.2 ഓവറിൽ 28 റണ്‍സ് നേടി. മൂന്നാം നന്പറായ സഞ്ജു സാംസണിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 14 പന്തിൽ 12 റണ്‍സുമായി സഞ്ജു മടങ്ങി. നാലാം വിക്കറ്റിൽ സച്ചിൻ ബേബിയും ക്യാപ്റ്റൻ റോബിൻ ഉത്തപ്പയും 65 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 35 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും അടക്കം സച്ചിൻ ബേബി 48 റണ്‍സ് നേടി ടോപ് സ്കോററായി. 24 പന്തിൽ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ ഉത്തപ്പ 29 റണ്‍സ് എടുത്തു. 18.2 ഓവറിൽ അഞ്ചിന് 140 എന്ന നിലയിൽനിന്നാണ് 20 ഓവറിൽ ഒന്‍പതിന് 149ൽ കേരളം ബാറ്റിംഗ് അവസാനിപ്പിച്ചത്.
മറുപടിക്കിറങ്ങിയ മണിപ്പുരിനായി 42 പന്തിൽ 27 റണ്‍സ് നേടിയ ജോണ്സണ് സിംഗ് ആണ് ടോപ് സ്കോറർ ആയത്. ആദ്യ അഞ്ച് ബാറ്റ്സ്മാന്മാരിൽ നാലുപേർക്ക് രണ്ടക്കം കാണാൻ സാധിച്ചില്ല. കേരളത്തിനായി സുദേശൻ മിഥുൻ നാല് ഓവറിൽ അഞ്ച് റണ്‍സ് വിട്ടുനൽകി നാല് വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേനയും സച്ചിൻ ബേബിയും ഓരോ വിക്കറ്റ് നേടി. ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റുമായി കേരളം മൂന്നാമതാണ്. ഇത്രയും പോയിന്റുള്ള തമിഴ്നാടാണ് രണ്ടാമത്. നാല് മത്സരങ്ങളിൽ 16 പോയിന്റുള്ള വിദർഭയാണ് ഗ്രൂപ്പിന്റെ തലപ്പത്ത്.
ടോസ് ജയിച്ച മണിപ്പുർ, കേരളത്തെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ വിഷ്ണു വിനോദും (20 പന്തിൽ 25) രോഹൻ കുന്നുമ്മലും (16 പന്തിൽ 10) ഒന്നാം വിക്കറ്റിൽ 4.2 ഓവറിൽ 28 റണ്‍സ് നേടി. മൂന്നാം നന്പറായ സഞ്ജു സാംസണിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 14 പന്തിൽ 12 റണ്‍സുമായി സഞ്ജു മടങ്ങി. നാലാം വിക്കറ്റിൽ സച്ചിൻ ബേബിയും ക്യാപ്റ്റൻ റോബിൻ ഉത്തപ്പയും 65 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 35 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും അടക്കം സച്ചിൻ ബേബി 48 റണ്‍സ് നേടി ടോപ് സ്കോററായി. 24 പന്തിൽ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ ഉത്തപ്പ 29 റണ്‍സ് എടുത്തു. 18.2 ഓവറിൽ അഞ്ചിന് 140 എന്ന നിലയിൽനിന്നാണ് 20 ഓവറിൽ ഒന്‍പതിന് 149ൽ കേരളം ബാറ്റിംഗ് അവസാനിപ്പിച്ചത്.
മറുപടിക്കിറങ്ങിയ മണിപ്പുരിനായി 42 പന്തിൽ 27 റണ്‍സ് നേടിയ ജോണ്സണ് സിംഗ് ആണ് ടോപ് സ്കോറർ ആയത്. ആദ്യ അഞ്ച് ബാറ്റ്സ്മാന്മാരിൽ നാലുപേർക്ക് രണ്ടക്കം കാണാൻ സാധിച്ചില്ല. കേരളത്തിനായി സുദേശൻ മിഥുൻ നാല് ഓവറിൽ അഞ്ച് റണ്‍സ് വിട്ടുനൽകി നാല് വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേനയും സച്ചിൻ ബേബിയും ഓരോ വിക്കറ്റ് നേടി. ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റുമായി കേരളം മൂന്നാമതാണ്. ഇത്രയും പോയിന്റുള്ള തമിഴ്നാടാണ് രണ്ടാമത്. നാല് മത്സരങ്ങളിൽ 16 പോയിന്റുള്ള വിദർഭയാണ് ഗ്രൂപ്പിന്റെ തലപ്പത്ത്.