ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കാതിരുന്ന മലയാളി വിക്കറ്റ് കീപ്പർ സഞ്ജു വി. സാംസണിനായി മുറവിളി ഉയരുന്നു. നിലവിൽ ഒന്നാം നന്പറായ ഋഷഭ് പന്തിന്റെ നിരുത്തരവാദപരവും നിറംമങ്ങിയതുമായ പ്രകടനമാണ് സഞ്ജുവിനായുള്ള വാദം ശക്തമാക്കാൻ കാരണം.
ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര പരന്പരയിൽ പന്ത് തികഞ്ഞ പരാജയമായിരുന്നെങ്കിലും ടീം മാനേജ്മെന്റും ക്യാപ്റ്റനും യുവതാരത്തിനു പൂർണ പിന്തുണ നല്‍കുന്നതാണ് കണ്ടത്. പരന്പരയിലെ രണ്ട് മത്സരത്തിൽ ബാറ്റേന്തിയപ്പോൾ 33 റണ്‍സ് (27, 6) മാത്രമായിരുന്നു പന്തിന്റെ സന്പാദ്യം. വിക്കറ്റിനു പിന്നിലും ദയനീയമായിരുന്നു പ്രകടനം.
ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന സഞ്ജു മൂന്നാം ട്വന്റി-20യിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, അതുണ്ടാകാതിരുന്നതോടെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു.
അതേസമയം, തുടർ പരാജയമായതോടെ ഋഷഭ് പന്തിനുമേലും സമ്മർദം ശക്തമായി. പന്തിനെ മാറ്റണമെന്ന ആവശ്യം കൂടുതൽ ശക്തമാവുകയാണ്. പന്തിന് പകരം സഞ്ജുവിനെയോ കെ.എൽ. രാഹുലിനെയോ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി പരിഗണിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ധോണിയുടെ പകരക്കാരനെന്ന വിലയിരുത്തലുകൾ പന്തിനെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്.
ആഭ്യന്തര ക്രിക്കറ്റിലേക്ക് പന്തിനെ തിരിച്ചയച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരം ഒരുക്കുകയാണ് സെലക്ടർമാർ ചെയ്യേണ്ടതെന്നും അഭിപ്രായമുയർന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20യിൽ സഞ്ജു, രാഹുൽ എന്നിവരിൽ ആരെയെങ്കിലും പരീക്ഷിക്കുമോ എന്നതും ആകാംക്ഷ ഉയർത്തും. വിജയ് ഹസാരേ ട്രോഫിയിൽ കർണാടകത്തിനായി വിക്കറ്റിനുപിന്നിൽ തിളങ്ങിയ രാഹുലിനു അവസരം ലഭിച്ചാൽ അത്ഭുതമില്ല. വിരാട് കോഹ്ലി ടീമിലേക്ക് തിരികെ വരുന്പോഴും സഞ്ജു ടീമിൽ തുടരണമെങ്കിൽ പന്ത്, ശിഖർ ധവാൻ അടക്കമുള്ളവരിൽ ആരെങ്കിലും പുറത്തുപോകേണ്ടിയിരിക്കുന്നു. എന്തായാലും വിൻഡീസിനെതിരായ പരന്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകർ.
സൂപ്പർ അയ്യർ
ശ്രേയസ് അയ്യർ ഇന്ത്യയുടെ നാലാം നന്പർ ബാറ്റ്സ്മാൻ സ്ഥാനത്ത് ഏറ്റവും ഉചിതനാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ നാലാം നന്പറിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് അയ്യർ. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യയെ മാന്യമായ സ്കോറിലത്തിച്ചത് ശ്രേയസ് അയ്യറിന്റെ 33 പന്തിൽ 62 റണ്‍സ് പ്രകടനമായിരുന്നു. ആദ്യ മത്സരത്തിൽ 13 പന്തിൽ 22ഉം രണ്ടാം മത്സരത്തിൽ 13 പന്തിൽ 24 നോട്ടൗട്ടും ഈ ഇരുപത്തിനാലുകാരൻ സ്വന്തമാക്കി.
ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിൽ നടത്തിയ പ്രകടനവും ശ്രദ്ധേയമാണ്. 71ഉം 65ഉം റണ്‍സ് പോർട്ട് ഓഫ് സ്പെയിനിൽ ശ്രേയസ് നേടിയിരുന്നു. അന്ന് അഞ്ചാം നന്പറിലായിരുന്നു ക്രീസിലെത്തിയത്. എന്നാൽ, ഋഷഭ് പന്ത് നാലാം നന്പറിൽ മോശം പ്രകടനം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആ സ്ഥാനത്തേക്കുള്ള ശക്തമായ അവകാശവാദമാണ് ശ്രേയസ് അയ്യർ നടത്തിയിരിക്കുന്നത്. വിൻഡീസ് പര്യടനത്തിന്റെ തുടക്കം മുതൽ 71, 65, 16*, 5, 22, 24*, 62 എന്നിങ്ങനെയാണ് ശ്രേയസിന്റെ സ്കോറുകൾ. ഏകദിനത്തിലും ലോകകപ്പ് ട്വന്റി-20ക്കുള്ള ടീമിലും ആദ്യ പതിനൊന്നിൽ സ്ഥാനം ഉറപ്പിക്കുകയാണ് മുംബൈ താരത്തിന്റെ ലക്ഷ്യം.
ജന്മദിന മധുരം
ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം 25-ാം ജന്മദിനം ആഘോഷിച്ച് സഞ്ജു വി. സാംസണ്. നാഗ്പുർ ട്വന്റി-20 ജയത്തിന് ശേഷം ഡ്രസിംഗ് റൂമിലായിരുന്നു ആഘോഷം. താരങ്ങളെല്ലാം സഞ്ജുവിന് ആശംസകൾ നേർന്നു. സഞ്ജുവിന്റെ പിറന്നാൾ സഹതാരങ്ങൾ ആഘോഷമാക്കി മാറ്റി. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സഞ്ജു സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.
ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര പരന്പരയിൽ പന്ത് തികഞ്ഞ പരാജയമായിരുന്നെങ്കിലും ടീം മാനേജ്മെന്റും ക്യാപ്റ്റനും യുവതാരത്തിനു പൂർണ പിന്തുണ നല്‍കുന്നതാണ് കണ്ടത്. പരന്പരയിലെ രണ്ട് മത്സരത്തിൽ ബാറ്റേന്തിയപ്പോൾ 33 റണ്‍സ് (27, 6) മാത്രമായിരുന്നു പന്തിന്റെ സന്പാദ്യം. വിക്കറ്റിനു പിന്നിലും ദയനീയമായിരുന്നു പ്രകടനം.
ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന സഞ്ജു മൂന്നാം ട്വന്റി-20യിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, അതുണ്ടാകാതിരുന്നതോടെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു.
അതേസമയം, തുടർ പരാജയമായതോടെ ഋഷഭ് പന്തിനുമേലും സമ്മർദം ശക്തമായി. പന്തിനെ മാറ്റണമെന്ന ആവശ്യം കൂടുതൽ ശക്തമാവുകയാണ്. പന്തിന് പകരം സഞ്ജുവിനെയോ കെ.എൽ. രാഹുലിനെയോ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി പരിഗണിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ധോണിയുടെ പകരക്കാരനെന്ന വിലയിരുത്തലുകൾ പന്തിനെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്.
ആഭ്യന്തര ക്രിക്കറ്റിലേക്ക് പന്തിനെ തിരിച്ചയച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരം ഒരുക്കുകയാണ് സെലക്ടർമാർ ചെയ്യേണ്ടതെന്നും അഭിപ്രായമുയർന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20യിൽ സഞ്ജു, രാഹുൽ എന്നിവരിൽ ആരെയെങ്കിലും പരീക്ഷിക്കുമോ എന്നതും ആകാംക്ഷ ഉയർത്തും. വിജയ് ഹസാരേ ട്രോഫിയിൽ കർണാടകത്തിനായി വിക്കറ്റിനുപിന്നിൽ തിളങ്ങിയ രാഹുലിനു അവസരം ലഭിച്ചാൽ അത്ഭുതമില്ല. വിരാട് കോഹ്ലി ടീമിലേക്ക് തിരികെ വരുന്പോഴും സഞ്ജു ടീമിൽ തുടരണമെങ്കിൽ പന്ത്, ശിഖർ ധവാൻ അടക്കമുള്ളവരിൽ ആരെങ്കിലും പുറത്തുപോകേണ്ടിയിരിക്കുന്നു. എന്തായാലും വിൻഡീസിനെതിരായ പരന്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകർ.
സൂപ്പർ അയ്യർ
ശ്രേയസ് അയ്യർ ഇന്ത്യയുടെ നാലാം നന്പർ ബാറ്റ്സ്മാൻ സ്ഥാനത്ത് ഏറ്റവും ഉചിതനാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ നാലാം നന്പറിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് അയ്യർ. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യയെ മാന്യമായ സ്കോറിലത്തിച്ചത് ശ്രേയസ് അയ്യറിന്റെ 33 പന്തിൽ 62 റണ്‍സ് പ്രകടനമായിരുന്നു. ആദ്യ മത്സരത്തിൽ 13 പന്തിൽ 22ഉം രണ്ടാം മത്സരത്തിൽ 13 പന്തിൽ 24 നോട്ടൗട്ടും ഈ ഇരുപത്തിനാലുകാരൻ സ്വന്തമാക്കി.
ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിൽ നടത്തിയ പ്രകടനവും ശ്രദ്ധേയമാണ്. 71ഉം 65ഉം റണ്‍സ് പോർട്ട് ഓഫ് സ്പെയിനിൽ ശ്രേയസ് നേടിയിരുന്നു. അന്ന് അഞ്ചാം നന്പറിലായിരുന്നു ക്രീസിലെത്തിയത്. എന്നാൽ, ഋഷഭ് പന്ത് നാലാം നന്പറിൽ മോശം പ്രകടനം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആ സ്ഥാനത്തേക്കുള്ള ശക്തമായ അവകാശവാദമാണ് ശ്രേയസ് അയ്യർ നടത്തിയിരിക്കുന്നത്. വിൻഡീസ് പര്യടനത്തിന്റെ തുടക്കം മുതൽ 71, 65, 16*, 5, 22, 24*, 62 എന്നിങ്ങനെയാണ് ശ്രേയസിന്റെ സ്കോറുകൾ. ഏകദിനത്തിലും ലോകകപ്പ് ട്വന്റി-20ക്കുള്ള ടീമിലും ആദ്യ പതിനൊന്നിൽ സ്ഥാനം ഉറപ്പിക്കുകയാണ് മുംബൈ താരത്തിന്റെ ലക്ഷ്യം.
ജന്മദിന മധുരം
ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം 25-ാം ജന്മദിനം ആഘോഷിച്ച് സഞ്ജു വി. സാംസണ്. നാഗ്പുർ ട്വന്റി-20 ജയത്തിന് ശേഷം ഡ്രസിംഗ് റൂമിലായിരുന്നു ആഘോഷം. താരങ്ങളെല്ലാം സഞ്ജുവിന് ആശംസകൾ നേർന്നു. സഞ്ജുവിന്റെ പിറന്നാൾ സഹതാരങ്ങൾ ആഘോഷമാക്കി മാറ്റി. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സഞ്ജു സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.