ലോകേന്ദ്രസിംഗ് ചാഹർ എന്ന എയർ ഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ മകനുവേണ്ടി കണ്ട സ്വപ്നങ്ങൾ ഫലവത്തായി. എയർ ഫോഴ്സിലെ ജോലി രാജിവച്ച് മകനെ ക്രിക്കറ്റ് പഠിപ്പിച്ച അച്ഛനാണ് ലോകേന്ദ്രസിംഗ്. താൻ ജോലി രാജിവച്ചതിനെ മകനുവേണ്ടിയുള്ള പരിത്യാഗമായല്ല ലോകേന്ദ്രസിംഗ് കാണുന്നത്. എന്താണ് ചെയ്യുന്നതെന്ന പൂർണ വിശ്വാസത്തോടെയായിരുന്നു അത്. ആ അച്ഛന്റെ സ്വപ്നമാണ് ദീപക് ചാഹർ എന്ന യുവാവിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് സഫലമായിരിക്കുന്നത്.
ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20യിൽ 3.2 ഓവറിൽ ഏഴ് റണ്‍സ് നല്കി ഹാട്രിക്ക് ഉൾപ്പെടെ ആറ് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹർ മാൻ ഓഫ് ദ മാച്ച് ആയിരുന്നു. രാജ്യാന്തര ട്വന്റി-20യിലെ മികച്ച ബൗളിംഗ് എന്ന റിക്കാർഡും ഇന്ത്യൻ താരത്തിന്റെ ആദ്യ ഹാട്രിക്ക് എന്ന നേട്ടവുമാണ് ദീപക് ചാഹർ സ്വന്തമാക്കിയത്.
12-ാം വയസിൽ ദീപക് കളിക്കുന്നത് കണ്ടുകഴിഞ്ഞതോടെയാണ് എയർ ഫോഴ്സ് ഉദ്യോഗം രാജിവച്ച് മകനെ പേസ് ബൗളറാക്കാനുള്ള തീരുമാനം ലോകേന്ദ്രസിംഗ് കൈക്കൊണ്ടത്. തനിക്ക് ഒരു ക്രിക്കറ്റ് കളിക്കാരനാകണമെന്ന ആഗ്രഹം തന്റെ അച്ഛൻ കാരണം സാധിക്കാതെപോയതിലുള്ള നിരാശയും ലോകേന്ദ്രസിംഗിനുണ്ടായിരുന്നു. തനിക്കു സാധിക്കാത്തത് തന്റെ മകനിലൂടെ സാധിക്കാമെന്ന ഉറച്ച വിശ്വാസം അതോടെ ലോകേന്ദ്രസിംഗിനുണ്ടായി. തുടർന്ന് ലോകേന്ദ്രസിംഗ് തന്നെ ദീപക്കിന്റെ പരിശീലകനായി. പരിശീലകനല്ലെങ്കിലും പേസ് ബൗളിംഗിന്റെ പാഠങ്ങൾ പകർന്നു നല്കി.
തനിക്കുണ്ടായിരുന്ന സേവിംഗ്സ് ഉപയോഗിച്ച് ലോകേന്ദ്രസിംഗ് മകനു കളിക്കാനായി രണ്ട് പിച്ച് ഉണ്ടാക്കി, ഒരെണ്ണം ടർഫുകൊണ്ടും മറ്റൊന്ന് കോണ്‍ക്രീറ്റ് കൊണ്ടും. തൊട്ടുപിന്നാലെ ലോകേന്ദ്രസിംഗിന്റെ സഹോദര പുത്രൻ രാഹുൽ ചാഹറും ബൗളിംഗ് പാഠങ്ങൾക്കായി അവിടേക്ക് എത്തി. അക്കാലത്ത് ക്രിക്കറ്റ് പഠിപ്പിക്കലിനും പഠനത്തിനുമായി 24 മണിക്കൂർ തികയില്ലായിരുന്നെന്നാണ് ലോകേന്ദ്രസിംഗിന്റെ സാക്ഷ്യം. തന്റെ ഇഷ്ട പേസ് ബൗളർമാരായ മാൽക്കം മാർഷലിന്റെയും ഡെയ്ൽ സ്റ്റെയിനിന്റെയും ബൗളിംഗ് വീഡിയോകൾ കണ്ടുപഠിച്ചാണ് ലോകേന്ദ്രസിംഗ് മകനു ശിക്ഷണമേകിയത്. അവരുടെ വീഡിയോ കാണുന്നതിനൊപ്പം കമന്ററിയിലൂടെ ലഭിക്കുന്ന അറിവും ദീപക്കിനായി അവന്റെ അച്ഛൻ പകർന്നു.
പതിനെട്ടാം വയസിൽ ദീപക് ശ്രദ്ധാകേന്ദ്രമായിരുന്നു. രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്റെ സ്വിംഗ് ബൗളിംഗ് കരുത്ത് ദീപക് വെളിപ്പെടുത്തി. 10 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റാണ് അന്ന് ദീപക് വീഴ്ത്തിയത്. രാജസ്ഥാനുവേണ്ടി 2010ൽ ഹൈദരാബാദിനെതിരേ ദീപക് നടത്തിയ ആ ബൗളിംഗ് ആഭ്യന്തര ക്രിക്കറ്റിലെ എണ്ണപ്പെട്ട പ്രകടനങ്ങളിലൊന്നായിരുന്നു.
ഐപിഎലിൽ റൈസിംഗ് പൂന ജയ്ന്റിസിനൊപ്പമെത്തിയപ്പോൾ എം.എസ്. ധോണിയാണ് ദീപക്കിലെ പ്രതിഫയെ പുതിയ തലത്തിലേക്ക് എത്തിച്ചത്. തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിലും ദീപക്കിനെ ധോണി ഫലപ്രദമായി ഉപയോഗിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ബാക്കപ്പ് ബൗളറായി. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനെതിരേ ഏകദിന അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരേ ട്വന്റി-20യിലും അരങ്ങേറി. ഏഴ് ട്വന്റി-20യും ഒരു ഏകദിനവും ഈ ഇരുപത്തേഴുകാരൻ ഇതുവരെ ഇന്ത്യക്കായി കളിച്ചു. ജസ്പ്രീത് ബുംറയെപ്പോലെ ഉപയോഗിക്കാവുന്ന പേസറാണ് ദീപക് എന്ന് രോഹിത് ശർമയും സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.
ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20യിൽ 3.2 ഓവറിൽ ഏഴ് റണ്‍സ് നല്കി ഹാട്രിക്ക് ഉൾപ്പെടെ ആറ് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹർ മാൻ ഓഫ് ദ മാച്ച് ആയിരുന്നു. രാജ്യാന്തര ട്വന്റി-20യിലെ മികച്ച ബൗളിംഗ് എന്ന റിക്കാർഡും ഇന്ത്യൻ താരത്തിന്റെ ആദ്യ ഹാട്രിക്ക് എന്ന നേട്ടവുമാണ് ദീപക് ചാഹർ സ്വന്തമാക്കിയത്.
12-ാം വയസിൽ ദീപക് കളിക്കുന്നത് കണ്ടുകഴിഞ്ഞതോടെയാണ് എയർ ഫോഴ്സ് ഉദ്യോഗം രാജിവച്ച് മകനെ പേസ് ബൗളറാക്കാനുള്ള തീരുമാനം ലോകേന്ദ്രസിംഗ് കൈക്കൊണ്ടത്. തനിക്ക് ഒരു ക്രിക്കറ്റ് കളിക്കാരനാകണമെന്ന ആഗ്രഹം തന്റെ അച്ഛൻ കാരണം സാധിക്കാതെപോയതിലുള്ള നിരാശയും ലോകേന്ദ്രസിംഗിനുണ്ടായിരുന്നു. തനിക്കു സാധിക്കാത്തത് തന്റെ മകനിലൂടെ സാധിക്കാമെന്ന ഉറച്ച വിശ്വാസം അതോടെ ലോകേന്ദ്രസിംഗിനുണ്ടായി. തുടർന്ന് ലോകേന്ദ്രസിംഗ് തന്നെ ദീപക്കിന്റെ പരിശീലകനായി. പരിശീലകനല്ലെങ്കിലും പേസ് ബൗളിംഗിന്റെ പാഠങ്ങൾ പകർന്നു നല്കി.
തനിക്കുണ്ടായിരുന്ന സേവിംഗ്സ് ഉപയോഗിച്ച് ലോകേന്ദ്രസിംഗ് മകനു കളിക്കാനായി രണ്ട് പിച്ച് ഉണ്ടാക്കി, ഒരെണ്ണം ടർഫുകൊണ്ടും മറ്റൊന്ന് കോണ്‍ക്രീറ്റ് കൊണ്ടും. തൊട്ടുപിന്നാലെ ലോകേന്ദ്രസിംഗിന്റെ സഹോദര പുത്രൻ രാഹുൽ ചാഹറും ബൗളിംഗ് പാഠങ്ങൾക്കായി അവിടേക്ക് എത്തി. അക്കാലത്ത് ക്രിക്കറ്റ് പഠിപ്പിക്കലിനും പഠനത്തിനുമായി 24 മണിക്കൂർ തികയില്ലായിരുന്നെന്നാണ് ലോകേന്ദ്രസിംഗിന്റെ സാക്ഷ്യം. തന്റെ ഇഷ്ട പേസ് ബൗളർമാരായ മാൽക്കം മാർഷലിന്റെയും ഡെയ്ൽ സ്റ്റെയിനിന്റെയും ബൗളിംഗ് വീഡിയോകൾ കണ്ടുപഠിച്ചാണ് ലോകേന്ദ്രസിംഗ് മകനു ശിക്ഷണമേകിയത്. അവരുടെ വീഡിയോ കാണുന്നതിനൊപ്പം കമന്ററിയിലൂടെ ലഭിക്കുന്ന അറിവും ദീപക്കിനായി അവന്റെ അച്ഛൻ പകർന്നു.
പതിനെട്ടാം വയസിൽ ദീപക് ശ്രദ്ധാകേന്ദ്രമായിരുന്നു. രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്റെ സ്വിംഗ് ബൗളിംഗ് കരുത്ത് ദീപക് വെളിപ്പെടുത്തി. 10 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റാണ് അന്ന് ദീപക് വീഴ്ത്തിയത്. രാജസ്ഥാനുവേണ്ടി 2010ൽ ഹൈദരാബാദിനെതിരേ ദീപക് നടത്തിയ ആ ബൗളിംഗ് ആഭ്യന്തര ക്രിക്കറ്റിലെ എണ്ണപ്പെട്ട പ്രകടനങ്ങളിലൊന്നായിരുന്നു.
ഐപിഎലിൽ റൈസിംഗ് പൂന ജയ്ന്റിസിനൊപ്പമെത്തിയപ്പോൾ എം.എസ്. ധോണിയാണ് ദീപക്കിലെ പ്രതിഫയെ പുതിയ തലത്തിലേക്ക് എത്തിച്ചത്. തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിലും ദീപക്കിനെ ധോണി ഫലപ്രദമായി ഉപയോഗിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ബാക്കപ്പ് ബൗളറായി. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനെതിരേ ഏകദിന അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരേ ട്വന്റി-20യിലും അരങ്ങേറി. ഏഴ് ട്വന്റി-20യും ഒരു ഏകദിനവും ഈ ഇരുപത്തേഴുകാരൻ ഇതുവരെ ഇന്ത്യക്കായി കളിച്ചു. ജസ്പ്രീത് ബുംറയെപ്പോലെ ഉപയോഗിക്കാവുന്ന പേസറാണ് ദീപക് എന്ന് രോഹിത് ശർമയും സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.