ലണ്ടൻ: ഇംഗ്ലീഷ് പ്രമീയിർ ലീഗിൽ ലിവർപൂൾ കുതിപ്പ് തുടരുന്നു. കിരീടം ലക്ഷ്യമാക്കി മുന്നേറുന്ന ചെന്പട സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 3-1നു കീഴടക്കി. ഇതോടെ ടേബിളിൽ രണ്ടാം സ്ഥാനക്കാരേക്കാൾ എട്ട് പോയിന്റ് മുന്നിലെത്താനും ചെന്പടയ്ക്കായി. ഫാബിഞ്ഞോ (ആറ്), മുഹമ്മദ് സല (13), സാദിയോ മാനെ (51) എന്നിവരായിരുന്നു ലിവർപൂളിനായി വലകുലുക്കിയത്. 78-ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോൾ.
ഈ സീസണിൽ 12 മത്സരങ്ങളിൽ 11 എണ്ണത്തിലും ജയം നേടാൻ ഇതോടെ ലിവർപൂളിനായി. ആദ്യ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടാം സ്ഥാനക്കാരേക്കാൾ കൂടുതൽ പോയിന്റ് വ്യത്യാസമെന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തൊട്ടുപിന്നിലെത്താനും ലിവർപൂളിനായി.
1993-94 സീസണിൽ മാഞ്ചസ്റ്റർ ആദ്യ 12 മത്സരം കഴിഞ്ഞപ്പോൾ ഒന്‍പത് പോയിന്റ് വ്യത്യാസത്തിൽ മുന്നിലായിരുന്നു. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി മൂന്ന് ഗോൾ വഴങ്ങുന്നത് രണ്ടാം തവണയാണ്. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള ലിവർപൂൾ പരിശീലകനായ ജർഗൻ ക്ലോപ്പിനു മുന്നിൽ എട്ടാം തവണയാണ് പരാജയപ്പെടുന്നത്.
ലീഗിലെ മറ്റൊരു മത്സരത്തിൽ വൂൾവ്സ് 2-1ന് ആസ്റ്റണ്‍ വില്ലയെ കീഴടക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1നു ബ്രിങ്ടണിനെ മറികടന്നു.
ലീഗിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 34 പോയിന്റാണ് ലിവർപൂളിനുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ലെസ്റ്റർ സിറ്റിക്കും ചെൽസിക്കും 26 പോയിന്റ് വീതമുണ്ട്. 25 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി നാലാമതാണ്.
ഈ സീസണിൽ 12 മത്സരങ്ങളിൽ 11 എണ്ണത്തിലും ജയം നേടാൻ ഇതോടെ ലിവർപൂളിനായി. ആദ്യ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടാം സ്ഥാനക്കാരേക്കാൾ കൂടുതൽ പോയിന്റ് വ്യത്യാസമെന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തൊട്ടുപിന്നിലെത്താനും ലിവർപൂളിനായി.
1993-94 സീസണിൽ മാഞ്ചസ്റ്റർ ആദ്യ 12 മത്സരം കഴിഞ്ഞപ്പോൾ ഒന്‍പത് പോയിന്റ് വ്യത്യാസത്തിൽ മുന്നിലായിരുന്നു. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി മൂന്ന് ഗോൾ വഴങ്ങുന്നത് രണ്ടാം തവണയാണ്. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള ലിവർപൂൾ പരിശീലകനായ ജർഗൻ ക്ലോപ്പിനു മുന്നിൽ എട്ടാം തവണയാണ് പരാജയപ്പെടുന്നത്.
ലീഗിലെ മറ്റൊരു മത്സരത്തിൽ വൂൾവ്സ് 2-1ന് ആസ്റ്റണ്‍ വില്ലയെ കീഴടക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1നു ബ്രിങ്ടണിനെ മറികടന്നു.
ലീഗിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 34 പോയിന്റാണ് ലിവർപൂളിനുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ലെസ്റ്റർ സിറ്റിക്കും ചെൽസിക്കും 26 പോയിന്റ് വീതമുണ്ട്. 25 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി നാലാമതാണ്.