മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എസി മിലാനെതിരായ മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിൽ പ്രതിഷേധിച്ച് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം പൂർത്തിയാകുന്നതിനു മുന്പ് സ്റ്റേഡിയംവിട്ടു. 55-ാം മിനിറ്റിൽ റൊണാൾഡോയെ പിൻവലിച്ച് പൗലോ ഡൈബാലയെ കളത്തിലിറക്കി. 77-ാം മിനിറ്റിൽ ഡൈബാല നേടിയ ഗോളിൽ യുവന്റസ് 1-0ന്റെ ജയം നേടുകയും ചെയ്തു.
പിൻവലിച്ചത് ഇഷ്ടപ്പെടാത്ത റൊണാൾഡോ പരിശീലകൻ മൗറീസ്യോ സറിയുമായി അതൃപ്തിയോടെ സംസാരിച്ചിരുന്നു. മത്സരം തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കേ റൊണാൾഡോ സ്റ്റേഡിയം വിട്ടുപോയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റൊണാൾഡോയെ കളത്തിൽനിന്നു പിൻവലിക്കുന്നത്. ലീഗിൽ 12 മത്സരങ്ങളിൽനിന്ന് 32 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്താണ്.
പിൻവലിച്ചത് ഇഷ്ടപ്പെടാത്ത റൊണാൾഡോ പരിശീലകൻ മൗറീസ്യോ സറിയുമായി അതൃപ്തിയോടെ സംസാരിച്ചിരുന്നു. മത്സരം തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കേ റൊണാൾഡോ സ്റ്റേഡിയം വിട്ടുപോയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റൊണാൾഡോയെ കളത്തിൽനിന്നു പിൻവലിക്കുന്നത്. ലീഗിൽ 12 മത്സരങ്ങളിൽനിന്ന് 32 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്താണ്.