കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ടു കേരള ബ്ലാസ്റ്റേഴ്സ് അധികൃതരും വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ)യും തമ്മിൽ നിലനിൽക്കുന്ന വിഷയങ്ങളിൽ ചർച്ച 13ന് തിരുവനന്തപുരത്തു നടക്കും. മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുമെന്നു ജിസിഡിഎ ചെയർമാൻ വി. സലിം പത്രസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, പുറത്തുവന്നിട്ടുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ജിസിഡിഎ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സ് അധികൃതർക്ക് ഇത്തരം വാർത്തകളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അവർ അറിയിച്ചതെന്നും സലിം പറഞ്ഞു.
ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ട് കേഴിക്കോട്ടേക്കു നീങ്ങുമെന്ന തരത്തിലുള്ള വാർത്തകൾ അറിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കു പരിശീലനത്തിനായി സൗജന്യമായാണു ഗ്രൗണ്ട് വിട്ടുകൊടുത്തിട്ടുള്ളത്. കോപ്ലിമെന്ററി പാസുകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടർന്നു ജിസിഡിഎ ഇനി മുതൽ ബ്ലാസ്റ്റേഴ്സിൽനിന്നു പാസുകൾ വാങ്ങില്ല. ഇതുവരെ ലഭിച്ച പാസുകളെല്ലാംതന്നെ ഓരോ സ്ഥാപനങ്ങൾക്കു നൽകണമെന്നു പറഞ്ഞേൽപ്പിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുറത്തുവന്നിട്ടുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ജിസിഡിഎ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സ് അധികൃതർക്ക് ഇത്തരം വാർത്തകളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അവർ അറിയിച്ചതെന്നും സലിം പറഞ്ഞു.
ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ട് കേഴിക്കോട്ടേക്കു നീങ്ങുമെന്ന തരത്തിലുള്ള വാർത്തകൾ അറിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കു പരിശീലനത്തിനായി സൗജന്യമായാണു ഗ്രൗണ്ട് വിട്ടുകൊടുത്തിട്ടുള്ളത്. കോപ്ലിമെന്ററി പാസുകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടർന്നു ജിസിഡിഎ ഇനി മുതൽ ബ്ലാസ്റ്റേഴ്സിൽനിന്നു പാസുകൾ വാങ്ങില്ല. ഇതുവരെ ലഭിച്ച പാസുകളെല്ലാംതന്നെ ഓരോ സ്ഥാപനങ്ങൾക്കു നൽകണമെന്നു പറഞ്ഞേൽപ്പിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു.