അട്ടപ്പാടിയിൽ നാലു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതും അതിന് അനുബന്ധമായി യുഎപിഎ നിയമം ചുമത്തി രണ്ടു വിദ്യാർഥികളെ അറസ്റ്റ് ചെയ്തതും ഭരണകക്ഷിയായ സിപിഎമ്മിലടക്കം വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാവോയിസ്റ്റ് അനുകൂല പ്രചാരണം നടത്തുന്നു എന്നാരോപിച്ചാണു നിയമവിദ്യാർഥിയായ അലൻ ഷുഹൈബിനെയും ജേർണലിസം വിദ്യാർഥി താഹ ഫസലിനെയും ശനിയാഴ്ച കോഴിക്കോട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നു മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും പോസ്റ്ററുകളും കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത് എന്നാണു പോലീസ് ഭാഷ്യം. മാത്രമല്ല, ഇവർ കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി പ്രവർത്തിക്കുന്ന നഗര മാവോയിസ്റ്റുകളാണെന്നും അതിനാലാണു നിയമവിരുദ്ധ നടപടികൾ തടയാനുള്ള നിയമമായ യുഎപിഎ ചുമത്തിയതെന്നും പോലീസ് വിശദീകരിക്കുന്നു.
മാവോയിസം എന്ന കമ്യൂണിസ്റ്റ് തീവ്രവാദമടക്കമുള്ള എല്ലാത്തരം രാഷ്ട്രീയ, മത തീവ്രവാദങ്ങളെയും എതിർക്കേണ്ടതും ഇല്ലായ്മചെയ്യേണ്ടതും രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്. എന്നാൽ, അതിന്റെ പേരിൽ മനുഷ്യാവകാശ ലംഘനമോ പോലീസ് ഭീകരതയോ അന്യായമായ പീഡനങ്ങളോ പാടില്ല. മാവോയിസ്റ്റുകളെ നേരിടുന്നതിനായി പ്രത്യേകം രൂപംകൊടുത്തിട്ടുള്ള തണ്ടർബോൾട്ടടക്കമുള്ള പോലീസ് വിഭാഗങ്ങൾ വഴിവിട്ടുപോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാവുക. ഭരണ നേതൃത്വം അതീവ സൂക്ഷ്മതയും ജാഗ്രതയും പുലർത്തേണ്ട കാര്യമാണിത്.
അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ കഴിഞ്ഞ തിങ്കളാഴ്ച യുവതിയടക്കം മൂന്നു മാവോയിസ്റ്റുകളാണു വെടിയേറ്റു മരിച്ചത്. പിറ്റേന്നു മണിവാസകം എന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശികളാണു കൊല്ലപ്പെട്ട നാലുപേരും. തണ്ടർബോൾട്ടിന്റെ പട്രോളിംഗിനിടെ സംഘത്തിനു നേരേ മാവോയിസ്റ്റുകൾ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചു വെടിയുതിർത്തപ്പോൾ പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണു നാലുപേരും കൊല്ലപ്പെട്ടത് എന്നാണു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
എന്നാൽ, പ്രതിപക്ഷവും ഭരണമുന്നണിയിലെ സിപിഐയും മുഖ്യമന്ത്രി നൽകിയ വിശദീകരണത്തിൽ തൃപ്തരല്ല. പ്രതിപക്ഷം അടിയന്തരപ്രമേയത്തിലൂടെ ഇക്കാര്യം നിയമസഭയിൽ അവതരിപ്പിക്കുകയും ജുഡീഷൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സിപിഐ ആകട്ടെ സ്വന്തമായി ഒരു അന്വേഷണസംഘത്തെ മഞ്ചിക്കണ്ടിയിലേക്ക് അയയ്ക്കുകയും പോലീസിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്നും പോലീസ് ഏകപക്ഷീയമായി വെടിവച്ചാണു മാവോയിസ്റ്റുകളെ കൊന്നത് എന്നുമാണു സിപിഐയുടെ ആരോപണം. മണിവാസകത്തെ കസ്റ്റഡിയിലെടുത്തശേഷം അതിക്രൂരമായി മർദിക്കുകയും പിറ്റേന്നു വെടിവച്ചു കൊല്ലുകയുമായിരുന്നെന്ന സിപിഐ സംഘത്തിന്റെ ആരോപണം അതീവ ഗൗരവമുള്ളതാണ്.
കാര്യമായ മാവോയിസ്റ്റ് ഭീകരത നേരിടുന്ന സംസ്ഥാനമല്ല കേരളം. മറ്റു പല സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതല്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരപ്രശ്നമാണു മാവോയിസ്റ്റ് ഭീകരതയെന്നു 2006ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞിരുന്നു. 1960-കളിലാണു രാജ്യത്ത് ഇടതു തീവ്രവാദം ശക്തിപ്പെട്ടുവന്നത്. ഇപ്പോൾ ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണു നക്സൽ-മാവോയിസ്റ്റ് ഭീകരത കൂടുതലായുള്ളത്. ഈ സംസ്ഥാനങ്ങളിലെല്ലാമായി 2005 മുതൽ 2018 വരെ നക്സൽ-മാവോയിസ്റ്റ് ആക്രമണങ്ങളിൽ 11,031 പേർക്കു ജീവഹാനിയുണ്ടായി. ഇതിൽ 1,959 പേർ സേനാംഗങ്ങളും മറ്റുള്ളവർ സാധാരണക്കാരുമാണ്.
കൊല്ലപ്പെട്ടവരിൽ രാഷ്ട്രീയേതാക്കളും ഉന്നതോദ്യോഗസ്ഥരും പോലീസ് ഓഫീസർമാരും ഉൾപ്പെടുന്നു. 2,793 തീവ്രവാദികളും കൊല്ലപ്പെട്ടു. 2015-18 കാലയളവിൽ ഏഴായിരത്തോളം മാവോയിസ്റ്റുകളെയാണ് അറസ്റ്റ് ചെയ്തത്. അത്രത്തോളം പേർ കീഴടങ്ങുകയും ചെയ്തു. ഈ വർഷം മേയ് ഒന്നിനു മഹാരാഷ്ട്രയിലെ ഗച്ചിറോളിയിൽ 16 പോലീസുകാർക്കാണു നക്സൽ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 81 നിയമസഭാ മണ്ഡലങ്ങൾ മാത്രമുള്ള ജാർഖണ്ഡിൽ ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തുന്നത് മാവോയിസ്റ്റ് ഭീഷണി മൂലം അഞ്ചു ഘട്ടമായാണ്.
ഇത്തരത്തിൽ ഭീകരത വിതയ്ക്കുന്ന മാവോയിസ്റ്റുകളെ തുടച്ചുനീക്കാൻ പോലീസ് അടക്കമുള്ള സേനകൾ കഠിനപ്രയത്നം നടത്തുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വലിയ പിന്തുണയാണ് ഈ സേനകൾക്കു നൽകുന്നത്. കേരളത്തിൽ കുറച്ചു വർഷങ്ങളായി മാവോയിസ്റ്റുകൾ ഭീഷണി ഉയർത്തുന്നുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വനമേഖലയിലാണു മലയാളികളും തമിഴ്നാട്, കർണാടക സംസ്ഥാനക്കാരുമായ മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ളത്. ചിലരെ അടുത്തകാലത്തു പോലീസ് പിടികൂടി. പിണറായി വിജയൻ സർക്കാരിന്റ കാലത്തു മൂന്നു സംഭവങ്ങളിലായി ഏഴു മാവോയിസ്റ്റുകളെ പോലീസ് കൊലപ്പെടുത്തി. ഏറ്റുമുട്ടലിലാണു വധങ്ങൾ നടന്നതെന്നാണു പോലീസും സർക്കാരും പറയുന്നത്. എന്നാൽ, പോലീസ് ഏകപക്ഷീയമായി കൊലനടത്തുകയായിരുന്നെന്ന വിമർശനം ഉയരുന്നു. ജനാധിപത്യത്തിനും നിയമസംഹിതയ്ക്കും വിധേയമായി പ്രവർത്തിക്കേണ്ട പോലീസ് അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന ആരോപണം ഗൗരവമുള്ളതാണ്. ജീവൻ പണയപ്പെടുത്തിയാണു സേനാംഗങ്ങൾ തീവ്രവാദികളെ നേരിടുന്നതെന്നത് അംഗീകരിക്കേണ്ടതാണ്. എന്നാൽ, കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനു പകരം വെടിവച്ചുകൊല്ലുന്ന സംഭവങ്ങൾ ഉണ്ടായാൽ അതു നിസാരമല്ല.
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പോലീസ് ഭീകരത സൃഷ്ടിച്ചാൽ അതു വിപരീതഫലമേ ഉണ്ടാക്കൂ എന്നതാണു യാഥാർഥ്യം. പോലീസ് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും സർക്കാർ അതിനു കൂട്ടുനിൽക്കുകയും ചെയ്യുന്നത് തീവ്രവാദം വളരാൻ സാഹചര്യം അനുകൂലമാക്കും. ഇപ്പോൾത്തന്നെ ആദിവാസികൾ നേരിടുന്ന ചൂഷണങ്ങളാണു കേരളത്തിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനത്തിനു പ്രചോദനമാകുന്നത്. രണ്ടു വിദ്യാർഥികളുടെമേൽ യുഎപിഎ ചുമത്തിയിരിക്കുന്നത് അന്യായമായിട്ടാണെങ്കിൽ തിരുത്താൻ പോലീസ് മടികാണിക്കരുത്. പോലീസ് നടപടികളിലുള്ള പ്രതിഷേധത്തിന്റെയോ ആശയപ്രചാരണത്തിന്റെയോ പേരിലാണ് യുഎപിഎ ചുമത്തിയതെങ്കിൽ അതു ജനാധിപത്യവിരുദ്ധമാണ്. അതല്ലെങ്കിൽ പോലീസ് കൂടുതൽ തെളിവുകൾ നൽകി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. ഉന്നതരായ ഭരണകക്ഷി നേതാക്കൾ വരെ ഇതാവശ്യപ്പെട്ടിരിക്കേ സർക്കാർ ആ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറില്ലെന്നു കരുതാം.
മാവോയിസം എന്ന കമ്യൂണിസ്റ്റ് തീവ്രവാദമടക്കമുള്ള എല്ലാത്തരം രാഷ്ട്രീയ, മത തീവ്രവാദങ്ങളെയും എതിർക്കേണ്ടതും ഇല്ലായ്മചെയ്യേണ്ടതും രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്. എന്നാൽ, അതിന്റെ പേരിൽ മനുഷ്യാവകാശ ലംഘനമോ പോലീസ് ഭീകരതയോ അന്യായമായ പീഡനങ്ങളോ പാടില്ല. മാവോയിസ്റ്റുകളെ നേരിടുന്നതിനായി പ്രത്യേകം രൂപംകൊടുത്തിട്ടുള്ള തണ്ടർബോൾട്ടടക്കമുള്ള പോലീസ് വിഭാഗങ്ങൾ വഴിവിട്ടുപോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാവുക. ഭരണ നേതൃത്വം അതീവ സൂക്ഷ്മതയും ജാഗ്രതയും പുലർത്തേണ്ട കാര്യമാണിത്.
അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ കഴിഞ്ഞ തിങ്കളാഴ്ച യുവതിയടക്കം മൂന്നു മാവോയിസ്റ്റുകളാണു വെടിയേറ്റു മരിച്ചത്. പിറ്റേന്നു മണിവാസകം എന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശികളാണു കൊല്ലപ്പെട്ട നാലുപേരും. തണ്ടർബോൾട്ടിന്റെ പട്രോളിംഗിനിടെ സംഘത്തിനു നേരേ മാവോയിസ്റ്റുകൾ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചു വെടിയുതിർത്തപ്പോൾ പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണു നാലുപേരും കൊല്ലപ്പെട്ടത് എന്നാണു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
എന്നാൽ, പ്രതിപക്ഷവും ഭരണമുന്നണിയിലെ സിപിഐയും മുഖ്യമന്ത്രി നൽകിയ വിശദീകരണത്തിൽ തൃപ്തരല്ല. പ്രതിപക്ഷം അടിയന്തരപ്രമേയത്തിലൂടെ ഇക്കാര്യം നിയമസഭയിൽ അവതരിപ്പിക്കുകയും ജുഡീഷൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സിപിഐ ആകട്ടെ സ്വന്തമായി ഒരു അന്വേഷണസംഘത്തെ മഞ്ചിക്കണ്ടിയിലേക്ക് അയയ്ക്കുകയും പോലീസിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്നും പോലീസ് ഏകപക്ഷീയമായി വെടിവച്ചാണു മാവോയിസ്റ്റുകളെ കൊന്നത് എന്നുമാണു സിപിഐയുടെ ആരോപണം. മണിവാസകത്തെ കസ്റ്റഡിയിലെടുത്തശേഷം അതിക്രൂരമായി മർദിക്കുകയും പിറ്റേന്നു വെടിവച്ചു കൊല്ലുകയുമായിരുന്നെന്ന സിപിഐ സംഘത്തിന്റെ ആരോപണം അതീവ ഗൗരവമുള്ളതാണ്.
കാര്യമായ മാവോയിസ്റ്റ് ഭീകരത നേരിടുന്ന സംസ്ഥാനമല്ല കേരളം. മറ്റു പല സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതല്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരപ്രശ്നമാണു മാവോയിസ്റ്റ് ഭീകരതയെന്നു 2006ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞിരുന്നു. 1960-കളിലാണു രാജ്യത്ത് ഇടതു തീവ്രവാദം ശക്തിപ്പെട്ടുവന്നത്. ഇപ്പോൾ ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണു നക്സൽ-മാവോയിസ്റ്റ് ഭീകരത കൂടുതലായുള്ളത്. ഈ സംസ്ഥാനങ്ങളിലെല്ലാമായി 2005 മുതൽ 2018 വരെ നക്സൽ-മാവോയിസ്റ്റ് ആക്രമണങ്ങളിൽ 11,031 പേർക്കു ജീവഹാനിയുണ്ടായി. ഇതിൽ 1,959 പേർ സേനാംഗങ്ങളും മറ്റുള്ളവർ സാധാരണക്കാരുമാണ്.
കൊല്ലപ്പെട്ടവരിൽ രാഷ്ട്രീയേതാക്കളും ഉന്നതോദ്യോഗസ്ഥരും പോലീസ് ഓഫീസർമാരും ഉൾപ്പെടുന്നു. 2,793 തീവ്രവാദികളും കൊല്ലപ്പെട്ടു. 2015-18 കാലയളവിൽ ഏഴായിരത്തോളം മാവോയിസ്റ്റുകളെയാണ് അറസ്റ്റ് ചെയ്തത്. അത്രത്തോളം പേർ കീഴടങ്ങുകയും ചെയ്തു. ഈ വർഷം മേയ് ഒന്നിനു മഹാരാഷ്ട്രയിലെ ഗച്ചിറോളിയിൽ 16 പോലീസുകാർക്കാണു നക്സൽ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 81 നിയമസഭാ മണ്ഡലങ്ങൾ മാത്രമുള്ള ജാർഖണ്ഡിൽ ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തുന്നത് മാവോയിസ്റ്റ് ഭീഷണി മൂലം അഞ്ചു ഘട്ടമായാണ്.
ഇത്തരത്തിൽ ഭീകരത വിതയ്ക്കുന്ന മാവോയിസ്റ്റുകളെ തുടച്ചുനീക്കാൻ പോലീസ് അടക്കമുള്ള സേനകൾ കഠിനപ്രയത്നം നടത്തുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വലിയ പിന്തുണയാണ് ഈ സേനകൾക്കു നൽകുന്നത്. കേരളത്തിൽ കുറച്ചു വർഷങ്ങളായി മാവോയിസ്റ്റുകൾ ഭീഷണി ഉയർത്തുന്നുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വനമേഖലയിലാണു മലയാളികളും തമിഴ്നാട്, കർണാടക സംസ്ഥാനക്കാരുമായ മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ളത്. ചിലരെ അടുത്തകാലത്തു പോലീസ് പിടികൂടി. പിണറായി വിജയൻ സർക്കാരിന്റ കാലത്തു മൂന്നു സംഭവങ്ങളിലായി ഏഴു മാവോയിസ്റ്റുകളെ പോലീസ് കൊലപ്പെടുത്തി. ഏറ്റുമുട്ടലിലാണു വധങ്ങൾ നടന്നതെന്നാണു പോലീസും സർക്കാരും പറയുന്നത്. എന്നാൽ, പോലീസ് ഏകപക്ഷീയമായി കൊലനടത്തുകയായിരുന്നെന്ന വിമർശനം ഉയരുന്നു. ജനാധിപത്യത്തിനും നിയമസംഹിതയ്ക്കും വിധേയമായി പ്രവർത്തിക്കേണ്ട പോലീസ് അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന ആരോപണം ഗൗരവമുള്ളതാണ്. ജീവൻ പണയപ്പെടുത്തിയാണു സേനാംഗങ്ങൾ തീവ്രവാദികളെ നേരിടുന്നതെന്നത് അംഗീകരിക്കേണ്ടതാണ്. എന്നാൽ, കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനു പകരം വെടിവച്ചുകൊല്ലുന്ന സംഭവങ്ങൾ ഉണ്ടായാൽ അതു നിസാരമല്ല.
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പോലീസ് ഭീകരത സൃഷ്ടിച്ചാൽ അതു വിപരീതഫലമേ ഉണ്ടാക്കൂ എന്നതാണു യാഥാർഥ്യം. പോലീസ് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും സർക്കാർ അതിനു കൂട്ടുനിൽക്കുകയും ചെയ്യുന്നത് തീവ്രവാദം വളരാൻ സാഹചര്യം അനുകൂലമാക്കും. ഇപ്പോൾത്തന്നെ ആദിവാസികൾ നേരിടുന്ന ചൂഷണങ്ങളാണു കേരളത്തിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനത്തിനു പ്രചോദനമാകുന്നത്. രണ്ടു വിദ്യാർഥികളുടെമേൽ യുഎപിഎ ചുമത്തിയിരിക്കുന്നത് അന്യായമായിട്ടാണെങ്കിൽ തിരുത്താൻ പോലീസ് മടികാണിക്കരുത്. പോലീസ് നടപടികളിലുള്ള പ്രതിഷേധത്തിന്റെയോ ആശയപ്രചാരണത്തിന്റെയോ പേരിലാണ് യുഎപിഎ ചുമത്തിയതെങ്കിൽ അതു ജനാധിപത്യവിരുദ്ധമാണ്. അതല്ലെങ്കിൽ പോലീസ് കൂടുതൽ തെളിവുകൾ നൽകി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. ഉന്നതരായ ഭരണകക്ഷി നേതാക്കൾ വരെ ഇതാവശ്യപ്പെട്ടിരിക്കേ സർക്കാർ ആ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറില്ലെന്നു കരുതാം.