സ്കൂൾ വിദ്യാഭ്യാസവും കേന്ദ്ര സർക്കാരിന്റെ പിടിയിലാക്കാനുള്ള നീക്കം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. എല്ലാ സ്കൂൾ ബോർഡുകളും കേന്ദ്ര മാനവശേഷി വികസന മന്ത്രി അധ്യക്ഷനായുള്ള ദേശീയസമിതിയുടെ കീഴിലാക്കാനാണു പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) അവസാന കരടുരേഖയിൽ നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ബോർഡുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമൊന്നും ഇതുവരെ ഇല്ല. ആ സ്ഥിതിക്കു മാറ്റമുണ്ടാകണമെന്നാണു കരടുരേഖ നിർദേശിക്കുന്നത്. ഈ നിർദേശം നടപ്പാക്കാൻ ശ്രമിക്കുന്നതു വ്യാപകമായ പ്രതിഷേധത്തിനിടയാക്കും.
ഉന്നത വിദ്യാഭ്യാസരംഗത്തു കേന്ദ്രം പിടിമുറുക്കിക്കഴിഞ്ഞു. അതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തിവരുന്നതേയുള്ളൂ. വിദ്യാഭ്യാസമേഖലയിൽ ഒരു ദേശീയധാര രൂപപ്പെടുത്തുന്നതു മനസിലാക്കാം. പക്ഷേ, ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളേറെയുള്ള ഒരു രാജ്യത്ത് ദേശീയധാരയുടെ പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന വിദ്യാഭ്യാസസന്പ്രദായത്തിനു പ്രാദേശികമായ സംസ്കാരങ്ങളെയും പാരന്പര്യങ്ങളെയും എത്രമാത്രം ഉൾക്കൊള്ളാൻ സാധിക്കും?
വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ ബോർഡുകളുടെ മൂല്യനിർണയ രീതികളും നിലവാരവും ക്രമപ്പെടുത്തുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നൈപുണ്യ ആവശ്യങ്ങൾക്ക് ഉതകുന്നതാക്കുകയും ചെയ്യുക എന്നതാണു പുതിയ നിർദേശത്തിന്റെ ലക്ഷ്യമെന്നു കരടുരേഖ പറയുന്നു. അതിന്റെ ഉദ്ദേശ്യശുദ്ധി സംബന്ധിച്ചു പരക്കേ സംശയമുണ്ട്. അക്കഡേമിക് കാര്യങ്ങളിലും മൂല്യനിർണയത്തിലും ദേശീയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതു മനസിലാക്കാം. പക്ഷേ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അത് എങ്ങനെ ബാധിക്കുമെന്നതു വളരെ പ്രധാനമാണ്. പരീക്ഷകൾ കൂടുതൽ എളുപ്പമാക്കുന്നതു ഗുണമാണോ ദോഷമാണോ ചെയ്യുക? വിദ്യാർഥിയുടെ അടിസ്ഥാനശേഷി പരീക്ഷിക്കുന്നതാകണം പരീക്ഷകൾ. ക്ലാസിൽ മുടങ്ങാതെ വരുകയും ന്യായമായ പരിശ്രമം നടത്തുകയും ചെയ്യുന്ന ഏതു കുട്ടിക്കും അധികം ക്ലേശിക്കാതെ ബന്ധപ്പെട്ട വിഷയം ജയിക്കാനാവുംവിധമാകണം പരീക്ഷയെന്നു കരടുരേഖയിൽ പറയുന്നു. പരീക്ഷ ജയിക്കാൻ എളുപ്പവഴികൾ തുറക്കുന്നതല്ല നല്ല വിദ്യാഭ്യാസരീതി.
പുതിയ ദേശീയ വിദ്യാഭ്യാസ നയ രൂപവത്കരണത്തിനുള്ള ശ്രമം തുടങ്ങിയിട്ട് അഞ്ചു വർഷമായി. ഓരോ ഘട്ടവും വിവാദങ്ങളുയർത്തി. കരടു നയരേഖയെക്കുറിച്ച് ഇതിനോടകം രണ്ടു ലക്ഷം പ്രതികരണങ്ങൾ ലഭിച്ചതായി മാനവശേഷി വികസന മന്ത്രാലയം പറയുന്നു. വിവിധതലങ്ങളിൽനിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണു കരടുരേഖ തയാറാക്കിയിട്ടുള്ളതെന്നു പറയുന്നുണ്ടെങ്കിലും അഭിപ്രായം പ്രകടിപ്പിച്ചവർ ആരൊക്കെയെന്നു വ്യക്തമല്ല. വിദ്യാഭ്യാസകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന കേരളത്തിൽനിന്നു കാര്യമായ പങ്കാളിത്തം ഈ നയരൂപവത്കരണത്തിൽ ഉണ്ടായില്ല. മുന്നൂറോളം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ സൂചികയിൽ കൊടുത്തിരിക്കുന്നതിൽ കേരള പ്രാതിനിധ്യം നാമമാത്രം.
ഒന്നാം എൻഡിഎ സർക്കാർ നിലവിൽ വരുന്നതിനുമുന്പു ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു പുതിയ ദേശീയ വിദ്യാഭ്യാസ നയം. അന്നത്തെ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരമേറ്റ എൻഡിഎ സർക്കാർ വിദ്യാഭ്യാസ നയ രൂപവത്കരണത്തിനു മുൻ കാബിനറ്റ് സെക്രട്ടറി ടിഎസ്ആർ സുബ്രഹ്മണ്യം ചെയർമാനായി സമിതിയെ നിയോഗിച്ചു. സ്മൃതി ഇറാനിയായിരുന്നു അന്നു വകുപ്പു മന്ത്രി. പിന്നീടാണു ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) തലവനായിരുന്ന ഡോ. കെ. കസ്തൂരിരംഗൻ അധ്യക്ഷനായ വിദ്യാഭ്യാസ നയ രൂപവത്കരണ സമിതിക്കു രൂപം കൊടുത്തത്. രണ്ടാം എൻഡിഎ സർക്കാർ അധികാരമേറ്റ് അധികം വൈകാതെ അദ്ദേഹം കരടുരേഖ മാനവശേഷി വികസന മന്ത്രി രമേശ് പൊക്രിയാലിനു സമർപ്പിച്ചു. സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതും ചലനാത്മക വിജ്ഞാന സമൂഹമായി രാജ്യത്തെ മാറ്റുന്നതുമായ ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസമാണു പുതിയ നയം ലക്ഷ്യമിടുന്നതെന്നു രേഖയുടെ ആമുഖത്തിൽ പറയുന്നു. അതിൽനിന്നുതന്നെ പുതിയ നയത്തിന്റെ സ്വഭാവം ഏറെക്കുറെ വ്യക്തമാകുന്നുണ്ട്.
സ്കൂൾ വിദ്യാഭ്യാസഘട്ടം അടിസ്ഥാന വിജ്ഞാന സന്പാദനത്തിന്റെ മാത്രമല്ല, വ്യക്തിത്വവികസനത്തിന്റെയും കാലമാണ്. ബൗദ്ധികതലത്തിൽ മാത്രമല്ല അതിനെ കാണേണ്ടത്. ഒരുപക്ഷേ ഉന്നതവിദ്യാഭ്യാസത്തേക്കാൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണിത്.
വിദ്യാഭ്യാസ നയരേഖയുടെ ആദ്യഭാഗം സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചാണു പ്രതിപാദിക്കുന്നത്. എട്ട് അധ്യായങ്ങളിലായാണ് ഇതു വിശദീകരിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസമേഖലയിൽ സമഗ്രമായ അഴിച്ചുപണി നിർദേശിക്കുന്ന രേഖ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള പരിഷ്കാരങ്ങളാണ് അദ്യഭാഗത്തു പ്രതിപാദിക്കുന്നത്. വ്യത്യസ്ത മേഖലകൾക്ക് ഊന്നൽ നൽകുന്ന നാലു ഘട്ടങ്ങളായി ഇതു വീതിച്ചിരിക്കുന്നു.
ശാസ്ത്രബോധം വികസിപ്പിക്കുകയെന്നതു സ്കൂൾ വിദ്യാഭ്യാസത്തിലെ പ്രധാന കാര്യമായി നയരൂപവത്കരണ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, എത്രയോ വികലമായ "ശാസ്ത്ര'ചിന്തകളാണു മന്ത്രിമാരുൾപ്പെടെ ഉത്തരവാദപ്പെട്ടവരിൽനിന്നുണ്ടായത്. പശു ഉച്ഛ്വസിക്കുന്നത് ഓക്സിജനാണെന്നുവരെ അവരിൽ ചിലർ പറഞ്ഞുവച്ചു. പുരാണങ്ങളെയും ഇതിഹാസങ്ങളെയുമൊക്കെ ശാസ്ത്രവസ്തുതകളായും ചരിത്രമായും ചിലർ അവതരിപ്പിച്ചു.
ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിലെ എംപിമാരുടെ യോഗം മന്ത്രി രമേശ് പൊക്രിയാൽ കഴിഞ്ഞ ഓഗസ്റ്റിൽ വിളിച്ചിരുന്നു. എന്നാൽ നയരേഖ വായിച്ചു കേൾപ്പിച്ചശേഷം ചർച്ചയ്ക്കു വേണ്ടത്ര സമയം നൽകാതെ യോഗം അവസാനിപ്പിക്കുകയായിരുന്നു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നിർണായകമായി ബാധിക്കുന്ന ഒരു നയരൂപവത്കരണത്തിൽ കുറെക്കൂടി സുതാര്യതയും വ്യാപകമായ ചർച്ചകളും അത്യന്താപേക്ഷിതമാണ്. ആഗോളതലത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായത്തിന് അംഗീകാരം ലഭിക്കുന്ന രീതിയിലാവണം അതിന്റെ പുനഃസംഘടന. ഇന്ത്യയിൽനിന്നു വിദ്യാഭ്യാസം നേടി വിദേശത്തു പഠനത്തിനും ജോലിക്കുമായി പോകുന്നവർ അവിടെ വിലമതിക്കപ്പെടുന്ന തരത്തിൽ വിശാലവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ നയ രൂപവത്കരണമാണ് ഉണ്ടാകേണ്ടത്. ഇടുങ്ങിയ ചിന്തകളും സ്വാർഥതാത്പര്യങ്ങളും അതിൽ കടന്നുകൂടരുത്. ഇതു രാജ്യത്തിന്റെയും ഇവിടത്തെ യുവാക്കളുടെയും ഭാവിയുടെ പ്രശ്നമാണ്.
ഉന്നത വിദ്യാഭ്യാസരംഗത്തു കേന്ദ്രം പിടിമുറുക്കിക്കഴിഞ്ഞു. അതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തിവരുന്നതേയുള്ളൂ. വിദ്യാഭ്യാസമേഖലയിൽ ഒരു ദേശീയധാര രൂപപ്പെടുത്തുന്നതു മനസിലാക്കാം. പക്ഷേ, ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളേറെയുള്ള ഒരു രാജ്യത്ത് ദേശീയധാരയുടെ പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന വിദ്യാഭ്യാസസന്പ്രദായത്തിനു പ്രാദേശികമായ സംസ്കാരങ്ങളെയും പാരന്പര്യങ്ങളെയും എത്രമാത്രം ഉൾക്കൊള്ളാൻ സാധിക്കും?
വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ ബോർഡുകളുടെ മൂല്യനിർണയ രീതികളും നിലവാരവും ക്രമപ്പെടുത്തുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നൈപുണ്യ ആവശ്യങ്ങൾക്ക് ഉതകുന്നതാക്കുകയും ചെയ്യുക എന്നതാണു പുതിയ നിർദേശത്തിന്റെ ലക്ഷ്യമെന്നു കരടുരേഖ പറയുന്നു. അതിന്റെ ഉദ്ദേശ്യശുദ്ധി സംബന്ധിച്ചു പരക്കേ സംശയമുണ്ട്. അക്കഡേമിക് കാര്യങ്ങളിലും മൂല്യനിർണയത്തിലും ദേശീയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതു മനസിലാക്കാം. പക്ഷേ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അത് എങ്ങനെ ബാധിക്കുമെന്നതു വളരെ പ്രധാനമാണ്. പരീക്ഷകൾ കൂടുതൽ എളുപ്പമാക്കുന്നതു ഗുണമാണോ ദോഷമാണോ ചെയ്യുക? വിദ്യാർഥിയുടെ അടിസ്ഥാനശേഷി പരീക്ഷിക്കുന്നതാകണം പരീക്ഷകൾ. ക്ലാസിൽ മുടങ്ങാതെ വരുകയും ന്യായമായ പരിശ്രമം നടത്തുകയും ചെയ്യുന്ന ഏതു കുട്ടിക്കും അധികം ക്ലേശിക്കാതെ ബന്ധപ്പെട്ട വിഷയം ജയിക്കാനാവുംവിധമാകണം പരീക്ഷയെന്നു കരടുരേഖയിൽ പറയുന്നു. പരീക്ഷ ജയിക്കാൻ എളുപ്പവഴികൾ തുറക്കുന്നതല്ല നല്ല വിദ്യാഭ്യാസരീതി.
പുതിയ ദേശീയ വിദ്യാഭ്യാസ നയ രൂപവത്കരണത്തിനുള്ള ശ്രമം തുടങ്ങിയിട്ട് അഞ്ചു വർഷമായി. ഓരോ ഘട്ടവും വിവാദങ്ങളുയർത്തി. കരടു നയരേഖയെക്കുറിച്ച് ഇതിനോടകം രണ്ടു ലക്ഷം പ്രതികരണങ്ങൾ ലഭിച്ചതായി മാനവശേഷി വികസന മന്ത്രാലയം പറയുന്നു. വിവിധതലങ്ങളിൽനിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണു കരടുരേഖ തയാറാക്കിയിട്ടുള്ളതെന്നു പറയുന്നുണ്ടെങ്കിലും അഭിപ്രായം പ്രകടിപ്പിച്ചവർ ആരൊക്കെയെന്നു വ്യക്തമല്ല. വിദ്യാഭ്യാസകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന കേരളത്തിൽനിന്നു കാര്യമായ പങ്കാളിത്തം ഈ നയരൂപവത്കരണത്തിൽ ഉണ്ടായില്ല. മുന്നൂറോളം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ സൂചികയിൽ കൊടുത്തിരിക്കുന്നതിൽ കേരള പ്രാതിനിധ്യം നാമമാത്രം.
ഒന്നാം എൻഡിഎ സർക്കാർ നിലവിൽ വരുന്നതിനുമുന്പു ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു പുതിയ ദേശീയ വിദ്യാഭ്യാസ നയം. അന്നത്തെ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരമേറ്റ എൻഡിഎ സർക്കാർ വിദ്യാഭ്യാസ നയ രൂപവത്കരണത്തിനു മുൻ കാബിനറ്റ് സെക്രട്ടറി ടിഎസ്ആർ സുബ്രഹ്മണ്യം ചെയർമാനായി സമിതിയെ നിയോഗിച്ചു. സ്മൃതി ഇറാനിയായിരുന്നു അന്നു വകുപ്പു മന്ത്രി. പിന്നീടാണു ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) തലവനായിരുന്ന ഡോ. കെ. കസ്തൂരിരംഗൻ അധ്യക്ഷനായ വിദ്യാഭ്യാസ നയ രൂപവത്കരണ സമിതിക്കു രൂപം കൊടുത്തത്. രണ്ടാം എൻഡിഎ സർക്കാർ അധികാരമേറ്റ് അധികം വൈകാതെ അദ്ദേഹം കരടുരേഖ മാനവശേഷി വികസന മന്ത്രി രമേശ് പൊക്രിയാലിനു സമർപ്പിച്ചു. സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതും ചലനാത്മക വിജ്ഞാന സമൂഹമായി രാജ്യത്തെ മാറ്റുന്നതുമായ ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസമാണു പുതിയ നയം ലക്ഷ്യമിടുന്നതെന്നു രേഖയുടെ ആമുഖത്തിൽ പറയുന്നു. അതിൽനിന്നുതന്നെ പുതിയ നയത്തിന്റെ സ്വഭാവം ഏറെക്കുറെ വ്യക്തമാകുന്നുണ്ട്.
സ്കൂൾ വിദ്യാഭ്യാസഘട്ടം അടിസ്ഥാന വിജ്ഞാന സന്പാദനത്തിന്റെ മാത്രമല്ല, വ്യക്തിത്വവികസനത്തിന്റെയും കാലമാണ്. ബൗദ്ധികതലത്തിൽ മാത്രമല്ല അതിനെ കാണേണ്ടത്. ഒരുപക്ഷേ ഉന്നതവിദ്യാഭ്യാസത്തേക്കാൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണിത്.
വിദ്യാഭ്യാസ നയരേഖയുടെ ആദ്യഭാഗം സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചാണു പ്രതിപാദിക്കുന്നത്. എട്ട് അധ്യായങ്ങളിലായാണ് ഇതു വിശദീകരിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസമേഖലയിൽ സമഗ്രമായ അഴിച്ചുപണി നിർദേശിക്കുന്ന രേഖ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള പരിഷ്കാരങ്ങളാണ് അദ്യഭാഗത്തു പ്രതിപാദിക്കുന്നത്. വ്യത്യസ്ത മേഖലകൾക്ക് ഊന്നൽ നൽകുന്ന നാലു ഘട്ടങ്ങളായി ഇതു വീതിച്ചിരിക്കുന്നു.
ശാസ്ത്രബോധം വികസിപ്പിക്കുകയെന്നതു സ്കൂൾ വിദ്യാഭ്യാസത്തിലെ പ്രധാന കാര്യമായി നയരൂപവത്കരണ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, എത്രയോ വികലമായ "ശാസ്ത്ര'ചിന്തകളാണു മന്ത്രിമാരുൾപ്പെടെ ഉത്തരവാദപ്പെട്ടവരിൽനിന്നുണ്ടായത്. പശു ഉച്ഛ്വസിക്കുന്നത് ഓക്സിജനാണെന്നുവരെ അവരിൽ ചിലർ പറഞ്ഞുവച്ചു. പുരാണങ്ങളെയും ഇതിഹാസങ്ങളെയുമൊക്കെ ശാസ്ത്രവസ്തുതകളായും ചരിത്രമായും ചിലർ അവതരിപ്പിച്ചു.
ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിലെ എംപിമാരുടെ യോഗം മന്ത്രി രമേശ് പൊക്രിയാൽ കഴിഞ്ഞ ഓഗസ്റ്റിൽ വിളിച്ചിരുന്നു. എന്നാൽ നയരേഖ വായിച്ചു കേൾപ്പിച്ചശേഷം ചർച്ചയ്ക്കു വേണ്ടത്ര സമയം നൽകാതെ യോഗം അവസാനിപ്പിക്കുകയായിരുന്നു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നിർണായകമായി ബാധിക്കുന്ന ഒരു നയരൂപവത്കരണത്തിൽ കുറെക്കൂടി സുതാര്യതയും വ്യാപകമായ ചർച്ചകളും അത്യന്താപേക്ഷിതമാണ്. ആഗോളതലത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായത്തിന് അംഗീകാരം ലഭിക്കുന്ന രീതിയിലാവണം അതിന്റെ പുനഃസംഘടന. ഇന്ത്യയിൽനിന്നു വിദ്യാഭ്യാസം നേടി വിദേശത്തു പഠനത്തിനും ജോലിക്കുമായി പോകുന്നവർ അവിടെ വിലമതിക്കപ്പെടുന്ന തരത്തിൽ വിശാലവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ നയ രൂപവത്കരണമാണ് ഉണ്ടാകേണ്ടത്. ഇടുങ്ങിയ ചിന്തകളും സ്വാർഥതാത്പര്യങ്ങളും അതിൽ കടന്നുകൂടരുത്. ഇതു രാജ്യത്തിന്റെയും ഇവിടത്തെ യുവാക്കളുടെയും ഭാവിയുടെ പ്രശ്നമാണ്.