തൃശൂർ: ഫ്രാൻസിലെ കാപ്പ് സി ആഗ്ദെയിൽ നടക്കുന്ന ഇന്റർനാഷണൽ കാർപോവ് ട്രോഫിക്കുവേണ്ടിയുള്ള റാപ്പിഡ് ചെസ് ടൂർണമെന്റിൽ കേരളത്തിന്റെ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ രണ്ടാംസ്ഥാനത്തു മുന്നേറ്റം തുടരുന്നു.
ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് പതിനഞ്ചുകാരനായ നിഹാൽ. മത്സരം പതിമ്മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ എട്ടര പോയിന്റുമായാണ് നിഹാൽ രണ്ടാം സ്ഥാനത്തെത്തിയത്. അര പോയിന്റ് മാത്രം കൂടുതലുള്ള ഫ്രാൻസിന്റെ ഗ്രാൻഡ് മാസ്റ്റർ ബാക് റോട്ട് ഇറ്റിനെയാണ് ഒന്നാംസ്ഥാനത്ത്.
ഈജിപ്ത് ഗ്രാൻഡ് മാസ്റ്റർ അമിൻ ബാസം മൂന്നാം സ്ഥാനത്തും റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ശരണ അലക്സി നാലാം സ്ഥാനത്തുമാണ്. ഈ ടൂർണമെന്റിൽ ഇന്ത്യയിൽനിന്നുള്ള ഏക ചെസ്താരമാണ് തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ നിഹാൽ സരിൻ. ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിനുശേഷം ഇന്ത്യയിൽനിന്നുള്ള രണ്ടാമത്തെ ചാമ്പ്യൻ നിഹാലായേക്കാമെന്നതാണ് രാജ്യത്തിന്റെ പ്രതീക്ഷ.
ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് പതിനഞ്ചുകാരനായ നിഹാൽ. മത്സരം പതിമ്മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ എട്ടര പോയിന്റുമായാണ് നിഹാൽ രണ്ടാം സ്ഥാനത്തെത്തിയത്. അര പോയിന്റ് മാത്രം കൂടുതലുള്ള ഫ്രാൻസിന്റെ ഗ്രാൻഡ് മാസ്റ്റർ ബാക് റോട്ട് ഇറ്റിനെയാണ് ഒന്നാംസ്ഥാനത്ത്.
ഈജിപ്ത് ഗ്രാൻഡ് മാസ്റ്റർ അമിൻ ബാസം മൂന്നാം സ്ഥാനത്തും റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ശരണ അലക്സി നാലാം സ്ഥാനത്തുമാണ്. ഈ ടൂർണമെന്റിൽ ഇന്ത്യയിൽനിന്നുള്ള ഏക ചെസ്താരമാണ് തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ നിഹാൽ സരിൻ. ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിനുശേഷം ഇന്ത്യയിൽനിന്നുള്ള രണ്ടാമത്തെ ചാമ്പ്യൻ നിഹാലായേക്കാമെന്നതാണ് രാജ്യത്തിന്റെ പ്രതീക്ഷ.