കൊച്ചി: ഇന്ത്യ-ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിനു കൊച്ചി വേദിയായേക്കും. ഈ മത്സരം കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനു കത്തു നൽകിയതായി കേരള ഫുട്ബോൾ അസോസിയേഷൻ(കെഎഫ്എ) ഓണററി പ്രസിഡന്റ് കെ.എം.ഐ. മേത്തർ അറിയിച്ചു. മത്സരം കേരളത്തിനു തന്നെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയമായിരിക്കും മത്സര വേദി. 2020 മാർച്ച് 26നാണ് മത്സരം.
യോഗ്യതാ മത്സരത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യ ഖത്തറിനെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു. അതേസമയം അന്താരാഷ്ട്ര ടീമുകൾ പങ്കെടുക്കുന്ന നെഹ്റു കപ്പിന്റെ വീണ്ടെടുപ്പിനും കെഎഫ്എ ശ്രമിക്കുന്നുണ്ട്. 1982 മുതൽ എഐഎഫ്എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഏറ്റവുമൊടുവിൽ 2012ലാണ് നടന്നത്.
സ്വന്തം നിലയിൽ ഫണ്ട് സമാഹരണം നടത്തി ടൂർണമെന്റ് വീണ്ടും സജീവമാക്കാനാണ് കെഎഫ്എ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇതിനോട് ഇതുവരെ എഐഎഫ്എഫ് പ്രതികരിച്ചിട്ടില്ല. അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കെഎഫ്എ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ കൊച്ചിയിൽ തന്നെ ടൂർണമെന്റിനു വീണ്ടും വേദിയൊരുങ്ങും. 1997ൽ ഇറാഖ് ചാന്പ്യൻമാരായ ടൂർണമെന്റിന് കൊച്ചിയാണ് ആതിഥ്യം വഹിച്ചത്. 1983, 1985 വർഷങ്ങളിലും കൊച്ചിയിൽ ടൂർണമെന്റ് നടന്നിരുന്നു.
യോഗ്യതാ മത്സരത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യ ഖത്തറിനെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു. അതേസമയം അന്താരാഷ്ട്ര ടീമുകൾ പങ്കെടുക്കുന്ന നെഹ്റു കപ്പിന്റെ വീണ്ടെടുപ്പിനും കെഎഫ്എ ശ്രമിക്കുന്നുണ്ട്. 1982 മുതൽ എഐഎഫ്എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഏറ്റവുമൊടുവിൽ 2012ലാണ് നടന്നത്.
സ്വന്തം നിലയിൽ ഫണ്ട് സമാഹരണം നടത്തി ടൂർണമെന്റ് വീണ്ടും സജീവമാക്കാനാണ് കെഎഫ്എ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇതിനോട് ഇതുവരെ എഐഎഫ്എഫ് പ്രതികരിച്ചിട്ടില്ല. അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കെഎഫ്എ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ കൊച്ചിയിൽ തന്നെ ടൂർണമെന്റിനു വീണ്ടും വേദിയൊരുങ്ങും. 1997ൽ ഇറാഖ് ചാന്പ്യൻമാരായ ടൂർണമെന്റിന് കൊച്ചിയാണ് ആതിഥ്യം വഹിച്ചത്. 1983, 1985 വർഷങ്ങളിലും കൊച്ചിയിൽ ടൂർണമെന്റ് നടന്നിരുന്നു.