ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന സ്വയംപ്രഖ്യാപിത രാജ്യത്തിന്റെ ഖലീഫയായി സ്വയം അവരോധിച്ച് പശ്ചിമേഷ്യയിൽ ഭീകരവാഴ്ച നടത്തിവന്ന അബൂബക്കർ അൽ ബാഗ്ദാദിയുടെ അന്ത്യത്തെപ്പറ്റിയുള്ള വിവരം ലോകം ആശ്വാസത്തോടെയാണു ശ്രവിച്ചത്. അൽ ബാഗ്ദാദിയുടെ മരണത്തെപ്പറ്റി മുന്പു പലതവണ അവകാശവാദങ്ങൾ ഉയർന്നിരുന്നു. ഇത്തവണ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടാണു വിവരം വെളിപ്പെടുത്തിയത്. ഇതു റിപ്പോർട്ടിനെ വിശ്വാസ്യമാക്കുന്നു.
ഇറാക്കിലും സിറിയയിലും പ്രാന്തപ്രദേശങ്ങളിലും കിരാതവാഴ്ച നടത്തുകയും മറ്റനേകം രാജ്യങ്ങളിൽ ഭീകരതയ്ക്കു പ്രേരണ നല്കുകയും ചെയ്തയാളാണ് അൽ ബാഗ്ദാദി. ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തിനു ശേഷമുണ്ടായ അരാജകത്വത്തിനിടെ വളർച്ച നേടിയതാണ് അൽ ബാഗ്ദാദിയുടെ ഐഎസ്. ഇറാക്കിലും സിറിയയിലുമായി വലിയൊരു ഭൂപ്രദേശം സ്വന്തം നിയന്ത്രണത്തിലാക്കാൻ ഐഎസ്ഐഎസിനു (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയ) കഴിഞ്ഞു. സുന്നി മുസ്ലിം വിഭാഗത്തിന്റെ ആകുലതകൾ മുതലെടുത്തു വളർന്നതാണ് ഈ വിഭാഗം.
കുറെ ഭൂവിഭാഗം കൈയടക്കി അവിടെ സമാന്തരഭരണം സ്ഥാപിച്ച് നികുതിപിരിവ് അടക്കമുള്ള കാര്യങ്ങൾ നടത്തിയ അൽ ബാഗ്ദാദി മുസ്ലിം ലോകത്തിന്റെ ഖലീഫയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പ്രവാചകനായ മുഹമ്മദിന്റെ വംശപരന്പരയിൽ പെട്ടയാളാണെന്ന് അവകാശപ്പെട്ടായിരുന്നു ഇത്. ഉസാമ ബിൻ ലാദന്റെ അൽ ക്വയ്ദയിൽ പ്രവർത്തിച്ച് സായുധ ഭീകരതയുടെ പാഠങ്ങൾ പഠിച്ച അൽ ബാഗ്ദാദിയുടെ ഐഎസ് വെറുമൊരു ഭീകരസംഘടനയായിരുന്നില്ല. ക്രൈസ്തവസമൂഹങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ ഐഎസ് പശ്ചിമേഷ്യയിലും വിദൂരരാജ്യങ്ങളിലും ഭീതി വളർത്തി. ഐഎസിൽ ആകൃഷ്ടരായ അന്യനാടുകളിലെ ഭീകരരും ക്രൈസ്തവവിരുദ്ധത ഏറ്റുപിടിച്ചു.
ലോകം നീങ്ങുന്നതു മതാധിഷ്ഠിത നാഗരികതകൾ തമ്മിലുള്ള സംഘട്ടനത്തിലേക്കാണെന്ന സാമുവൽ പി. ഹണ്ടിംഗ്ടന്റെ സിദ്ധാന്തം ശരിവയ്ക്കുന്ന പ്രവർത്തനങ്ങളായിരുന്നു ഐഎസിന്റേത്. ഈജിപ്തിലും ശ്രീലങ്കയിലും ക്രൈസ്തവ ദേവാലയങ്ങളിൽ നിരവധിപ്പേരെ കൊന്നൊടുക്കിയ ചാവേറുകളും, യൂറോപ്യൻ നഗരങ്ങളിലും അമേരിക്കയിലും ന്യൂസിലൻഡിലും സ്ഫോടനങ്ങളും വെടിവയ്പും വഴി ആൾക്കാരെ കൊലപ്പെടുത്തിയ ഭീകരരുമൊക്കെ ഐഎസ് അംഗങ്ങളോ അനുഭാവികളോ ആയിരുന്നു. ഡസൻകണക്കിനു രാജ്യങ്ങളിൽ ഐഎസിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യാൻ സംഘങ്ങൾ പ്രവർത്തിച്ചു. വിവിധ മാർഗങ്ങളിലൂടെ ഇസ്ലാമിൽ ആകൃഷ്ടരാക്കിയും ലൗ ജിഹാദ് പോലുള്ള പരിപാടികളിലൂടെ വശീകരിച്ചും ആൾക്കാരെ ഐഎസിൽ ചേർത്തു. കേരളത്തിൽനിന്നുപോലും പല സംഘങ്ങൾ ഐഎസിൽ ചേരുകയുണ്ടായി.
യാഥാസ്ഥിതിക ഇസ്ലാമിക നിയമങ്ങൾ വന്യമായി അടിച്ചേല്പിച്ചും ഡസൻകണക്കിനു ക്രൈസ്തവരെ ശിരച്ഛേദം ചെയ്തും ഭീതിയുടെ തേർവാഴ്ച നടത്തിയ ഐഎസ് ഇറാക്കിലും സിറിയയിലും സാമൂഹിക ഘടനതന്നെ മാറ്റിമറിച്ചു. നൂറ്റാണ്ടുകളായി ഒരുമിച്ചു കഴിഞ്ഞിരുന്ന ജനങ്ങളെ പരസ്പരം ശത്രുക്കളാക്കി. പിറന്ന നാട്ടിൽനിന്ന് ഒന്നുമില്ലാതെ പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിനു ക്രൈസ്തവർ ഇപ്പോഴും അഭയാർഥികളായിത്തന്നെ കഴിയുന്നു. മൊസൂൾ, തിക്രിത്, ഇർബിൽ തുടങ്ങിയ പുരാതന ക്രൈസ്തവകേന്ദ്രങ്ങളിൽനിന്ന് ഐഎസ് ക്രൈസ്തവരെ ചിതറിച്ചോടിച്ചു. ക്രൈസ്തവരുടെ ഉന്മൂലനാശത്തിനുള്ള ആക്രമണങ്ങളാണു തങ്ങളുടെ വളർച്ചയുടെ ഘട്ടത്തിൽ ഐഎസ് നടത്തിയത്.
അഞ്ചു വർഷം മുന്പു സ്വയം ഖലീഫയായി പ്രഖ്യാപിച്ച അൽ ബാഗ്ദാദിയെയും ഐഎസിനെയും തുരത്താൻ വർഷങ്ങളായി ശ്രമം നടക്കുകയായിരുന്നു. അമേരിക്കൻ സേനയ്ക്കൊപ്പം ഇറാക്കിന്റെയും സിറിയയുടെയും തുർക്കിയുടെയും റഷ്യയുടെയും സൈന്യങ്ങളും അവിടങ്ങളിലെ വിവിധ ഗ്രൂപ്പുകളുടെ സേനകളുമെല്ലാം ഐഎസിനെതിരായ പോരിൽ പങ്കുചേർന്നു. 2016 മുതൽ ഓരോരോ ശക്തികേന്ദ്രങ്ങളിൽനിന്ന് ഐഎസിനെ തുരത്താൻ കഴിഞ്ഞു. കഴിഞ്ഞ മാർച്ചോടെ ഐഎസിന്റെ കൈയിലുണ്ടായിരുന്ന നഗരങ്ങളെല്ലാം മോചിപ്പിച്ചു. ഇപ്പോൾ തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെടുകയും ചെയ്തു.
എന്നാൽ, ഇതുകൊണ്ട് ഐഎസ് ഭീഷണി ഒഴിവായിട്ടില്ല. നേതാവ് ഇല്ലാതായി എന്നു മാത്രമേ ഉള്ളൂ. 2008-ൽ ഇറാക്കിലെ അൽ ക്വയ്ദയെ അമേരിക്ക പരാജയപ്പെടുത്തിയതാണ്. അതിന്റെ അവശിഷ്ടങ്ങളിൽനിന്നാണ് ഐഎസും മറ്റുചില ഭീകരപ്രസ്ഥാനങ്ങളും രൂപംകൊണ്ടത്. ഇറാക്കിൽത്തന്നെ വളരെ ശക്തമായ ഹയാത് തഹ്രീർ അൽ ഷാം പോലുള്ള ഗ്രൂപ്പുകൾ ഉണ്ട്. പതിനായിരത്തിലേറെ ഐഎസ് ഭീകരർ ഇറാക്കിലും സിറിയയിലും അവശേഷിക്കുന്നുമുണ്ട്. നേതാവിന്റെ തിരോധാനം അവരെ നിലവിലുള്ള ഏതെങ്കിലും ഭീകരസംഘത്തിൽ ചേരാൻ പ്രേരിപ്പിച്ചേക്കാം. അതല്ലെങ്കിൽ വേറൊരു നേതാവ് അവരിൽനിന്ന് ഉയർന്നുവന്നേക്കാം. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും നിലനിൽക്കുന്ന അരാജകത്വം ഇത്തരം സംഘങ്ങൾക്കു വളരാൻ അവസരം നല്കുന്നു.
ഉസാമ ബിൻ ലാദനെ ഇല്ലാതാക്കിയതുപോലെ അൽ ബാഗ്ദാദിയെ ഇല്ലാതാക്കിയതും ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ നിർണായക സംഭവമാണ്. പക്ഷേ അതുകൊണ്ടൊന്നും ഭീകരതയ്ക്ക് അന്ത്യമാകുന്നില്ല. ചില വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഭീകരപ്രസ്ഥാനങ്ങൾ വേറെ പേരിലും രൂപത്തിലും രംഗത്തു വരുകതന്നെ ചെയ്യും എന്നതാണു സമീപകാല ചരിത്രം നല്കുന്ന പാഠം. ഇറാക്കിലും സിറിയയിലും രാജ്യാന്തരസേനകളുടെ സാന്നിധ്യം തുടർന്നും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. അൽ ബാഗ്ദാദിയുടെ മരണംകൊണ്ടു ഭീകരതയ്ക്കെതിരായ പോരാട്ടം അവസാനിക്കുന്നതായി ആരും കരുതരുത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാനിലെ ഐഎസ്-ഖുറാസാൻ എന്ന ഭീകരവിഭാഗം വളരുന്നതായി ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും പ്രതിരോധ വിദഗ്ധർ പറയുന്നുണ്ട്. ഇന്ത്യയിലും ഇക്കൂട്ടർ വളരുന്നതായാണു റിപ്പോർട്ടുകൾ. ഭീകരതയ്ക്കെതിരായ ജാഗ്രതയും പോരാട്ടവും എല്ലായിടത്തും കൂടുതൽ സജീവമാക്കുകയാണു വേണ്ടത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വ്യക്തിപരമായ വലിയ നേട്ടമാണ് അൽ ബാഗ്ദാദിയെ കൊലപ്പെടുത്താൻ സാധിച്ചത്. ട്രംപിന്റെ വിദേശനയത്തെപ്പറ്റി ഏറെ വിമർശനങ്ങൾ ഉയർന്നുവന്ന അവസരത്തിലാണിത്. എതിർപ്പുകൾ ശമിപ്പിക്കാനും 2020ലെ തെരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കാനും ഇതു ട്രംപിനെ സഹായിക്കും. ഈ ഭീകരതയുടെ തുടർവ്യാപനം തടയാൻ മറ്റു രാജ്യങ്ങളെ കൂട്ടുചേർത്ത് ഗൗരവപൂർണമായ നടപടികൾ ആരംഭിക്കാൻ ട്രംപിന് ഇതു പ്രചോദനമാകേണ്ടതുണ്ട്. അപ്പോഴേ ഈ വിജയം അതിന്റെ സ്വാഭാവിക ലക്ഷ്യത്തിലേക്കു നയിക്കൂ.
ഇറാക്കിലും സിറിയയിലും പ്രാന്തപ്രദേശങ്ങളിലും കിരാതവാഴ്ച നടത്തുകയും മറ്റനേകം രാജ്യങ്ങളിൽ ഭീകരതയ്ക്കു പ്രേരണ നല്കുകയും ചെയ്തയാളാണ് അൽ ബാഗ്ദാദി. ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തിനു ശേഷമുണ്ടായ അരാജകത്വത്തിനിടെ വളർച്ച നേടിയതാണ് അൽ ബാഗ്ദാദിയുടെ ഐഎസ്. ഇറാക്കിലും സിറിയയിലുമായി വലിയൊരു ഭൂപ്രദേശം സ്വന്തം നിയന്ത്രണത്തിലാക്കാൻ ഐഎസ്ഐഎസിനു (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയ) കഴിഞ്ഞു. സുന്നി മുസ്ലിം വിഭാഗത്തിന്റെ ആകുലതകൾ മുതലെടുത്തു വളർന്നതാണ് ഈ വിഭാഗം.
കുറെ ഭൂവിഭാഗം കൈയടക്കി അവിടെ സമാന്തരഭരണം സ്ഥാപിച്ച് നികുതിപിരിവ് അടക്കമുള്ള കാര്യങ്ങൾ നടത്തിയ അൽ ബാഗ്ദാദി മുസ്ലിം ലോകത്തിന്റെ ഖലീഫയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പ്രവാചകനായ മുഹമ്മദിന്റെ വംശപരന്പരയിൽ പെട്ടയാളാണെന്ന് അവകാശപ്പെട്ടായിരുന്നു ഇത്. ഉസാമ ബിൻ ലാദന്റെ അൽ ക്വയ്ദയിൽ പ്രവർത്തിച്ച് സായുധ ഭീകരതയുടെ പാഠങ്ങൾ പഠിച്ച അൽ ബാഗ്ദാദിയുടെ ഐഎസ് വെറുമൊരു ഭീകരസംഘടനയായിരുന്നില്ല. ക്രൈസ്തവസമൂഹങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ ഐഎസ് പശ്ചിമേഷ്യയിലും വിദൂരരാജ്യങ്ങളിലും ഭീതി വളർത്തി. ഐഎസിൽ ആകൃഷ്ടരായ അന്യനാടുകളിലെ ഭീകരരും ക്രൈസ്തവവിരുദ്ധത ഏറ്റുപിടിച്ചു.
ലോകം നീങ്ങുന്നതു മതാധിഷ്ഠിത നാഗരികതകൾ തമ്മിലുള്ള സംഘട്ടനത്തിലേക്കാണെന്ന സാമുവൽ പി. ഹണ്ടിംഗ്ടന്റെ സിദ്ധാന്തം ശരിവയ്ക്കുന്ന പ്രവർത്തനങ്ങളായിരുന്നു ഐഎസിന്റേത്. ഈജിപ്തിലും ശ്രീലങ്കയിലും ക്രൈസ്തവ ദേവാലയങ്ങളിൽ നിരവധിപ്പേരെ കൊന്നൊടുക്കിയ ചാവേറുകളും, യൂറോപ്യൻ നഗരങ്ങളിലും അമേരിക്കയിലും ന്യൂസിലൻഡിലും സ്ഫോടനങ്ങളും വെടിവയ്പും വഴി ആൾക്കാരെ കൊലപ്പെടുത്തിയ ഭീകരരുമൊക്കെ ഐഎസ് അംഗങ്ങളോ അനുഭാവികളോ ആയിരുന്നു. ഡസൻകണക്കിനു രാജ്യങ്ങളിൽ ഐഎസിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യാൻ സംഘങ്ങൾ പ്രവർത്തിച്ചു. വിവിധ മാർഗങ്ങളിലൂടെ ഇസ്ലാമിൽ ആകൃഷ്ടരാക്കിയും ലൗ ജിഹാദ് പോലുള്ള പരിപാടികളിലൂടെ വശീകരിച്ചും ആൾക്കാരെ ഐഎസിൽ ചേർത്തു. കേരളത്തിൽനിന്നുപോലും പല സംഘങ്ങൾ ഐഎസിൽ ചേരുകയുണ്ടായി.
യാഥാസ്ഥിതിക ഇസ്ലാമിക നിയമങ്ങൾ വന്യമായി അടിച്ചേല്പിച്ചും ഡസൻകണക്കിനു ക്രൈസ്തവരെ ശിരച്ഛേദം ചെയ്തും ഭീതിയുടെ തേർവാഴ്ച നടത്തിയ ഐഎസ് ഇറാക്കിലും സിറിയയിലും സാമൂഹിക ഘടനതന്നെ മാറ്റിമറിച്ചു. നൂറ്റാണ്ടുകളായി ഒരുമിച്ചു കഴിഞ്ഞിരുന്ന ജനങ്ങളെ പരസ്പരം ശത്രുക്കളാക്കി. പിറന്ന നാട്ടിൽനിന്ന് ഒന്നുമില്ലാതെ പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിനു ക്രൈസ്തവർ ഇപ്പോഴും അഭയാർഥികളായിത്തന്നെ കഴിയുന്നു. മൊസൂൾ, തിക്രിത്, ഇർബിൽ തുടങ്ങിയ പുരാതന ക്രൈസ്തവകേന്ദ്രങ്ങളിൽനിന്ന് ഐഎസ് ക്രൈസ്തവരെ ചിതറിച്ചോടിച്ചു. ക്രൈസ്തവരുടെ ഉന്മൂലനാശത്തിനുള്ള ആക്രമണങ്ങളാണു തങ്ങളുടെ വളർച്ചയുടെ ഘട്ടത്തിൽ ഐഎസ് നടത്തിയത്.
അഞ്ചു വർഷം മുന്പു സ്വയം ഖലീഫയായി പ്രഖ്യാപിച്ച അൽ ബാഗ്ദാദിയെയും ഐഎസിനെയും തുരത്താൻ വർഷങ്ങളായി ശ്രമം നടക്കുകയായിരുന്നു. അമേരിക്കൻ സേനയ്ക്കൊപ്പം ഇറാക്കിന്റെയും സിറിയയുടെയും തുർക്കിയുടെയും റഷ്യയുടെയും സൈന്യങ്ങളും അവിടങ്ങളിലെ വിവിധ ഗ്രൂപ്പുകളുടെ സേനകളുമെല്ലാം ഐഎസിനെതിരായ പോരിൽ പങ്കുചേർന്നു. 2016 മുതൽ ഓരോരോ ശക്തികേന്ദ്രങ്ങളിൽനിന്ന് ഐഎസിനെ തുരത്താൻ കഴിഞ്ഞു. കഴിഞ്ഞ മാർച്ചോടെ ഐഎസിന്റെ കൈയിലുണ്ടായിരുന്ന നഗരങ്ങളെല്ലാം മോചിപ്പിച്ചു. ഇപ്പോൾ തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെടുകയും ചെയ്തു.
എന്നാൽ, ഇതുകൊണ്ട് ഐഎസ് ഭീഷണി ഒഴിവായിട്ടില്ല. നേതാവ് ഇല്ലാതായി എന്നു മാത്രമേ ഉള്ളൂ. 2008-ൽ ഇറാക്കിലെ അൽ ക്വയ്ദയെ അമേരിക്ക പരാജയപ്പെടുത്തിയതാണ്. അതിന്റെ അവശിഷ്ടങ്ങളിൽനിന്നാണ് ഐഎസും മറ്റുചില ഭീകരപ്രസ്ഥാനങ്ങളും രൂപംകൊണ്ടത്. ഇറാക്കിൽത്തന്നെ വളരെ ശക്തമായ ഹയാത് തഹ്രീർ അൽ ഷാം പോലുള്ള ഗ്രൂപ്പുകൾ ഉണ്ട്. പതിനായിരത്തിലേറെ ഐഎസ് ഭീകരർ ഇറാക്കിലും സിറിയയിലും അവശേഷിക്കുന്നുമുണ്ട്. നേതാവിന്റെ തിരോധാനം അവരെ നിലവിലുള്ള ഏതെങ്കിലും ഭീകരസംഘത്തിൽ ചേരാൻ പ്രേരിപ്പിച്ചേക്കാം. അതല്ലെങ്കിൽ വേറൊരു നേതാവ് അവരിൽനിന്ന് ഉയർന്നുവന്നേക്കാം. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും നിലനിൽക്കുന്ന അരാജകത്വം ഇത്തരം സംഘങ്ങൾക്കു വളരാൻ അവസരം നല്കുന്നു.
ഉസാമ ബിൻ ലാദനെ ഇല്ലാതാക്കിയതുപോലെ അൽ ബാഗ്ദാദിയെ ഇല്ലാതാക്കിയതും ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ നിർണായക സംഭവമാണ്. പക്ഷേ അതുകൊണ്ടൊന്നും ഭീകരതയ്ക്ക് അന്ത്യമാകുന്നില്ല. ചില വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഭീകരപ്രസ്ഥാനങ്ങൾ വേറെ പേരിലും രൂപത്തിലും രംഗത്തു വരുകതന്നെ ചെയ്യും എന്നതാണു സമീപകാല ചരിത്രം നല്കുന്ന പാഠം. ഇറാക്കിലും സിറിയയിലും രാജ്യാന്തരസേനകളുടെ സാന്നിധ്യം തുടർന്നും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. അൽ ബാഗ്ദാദിയുടെ മരണംകൊണ്ടു ഭീകരതയ്ക്കെതിരായ പോരാട്ടം അവസാനിക്കുന്നതായി ആരും കരുതരുത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാനിലെ ഐഎസ്-ഖുറാസാൻ എന്ന ഭീകരവിഭാഗം വളരുന്നതായി ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും പ്രതിരോധ വിദഗ്ധർ പറയുന്നുണ്ട്. ഇന്ത്യയിലും ഇക്കൂട്ടർ വളരുന്നതായാണു റിപ്പോർട്ടുകൾ. ഭീകരതയ്ക്കെതിരായ ജാഗ്രതയും പോരാട്ടവും എല്ലായിടത്തും കൂടുതൽ സജീവമാക്കുകയാണു വേണ്ടത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വ്യക്തിപരമായ വലിയ നേട്ടമാണ് അൽ ബാഗ്ദാദിയെ കൊലപ്പെടുത്താൻ സാധിച്ചത്. ട്രംപിന്റെ വിദേശനയത്തെപ്പറ്റി ഏറെ വിമർശനങ്ങൾ ഉയർന്നുവന്ന അവസരത്തിലാണിത്. എതിർപ്പുകൾ ശമിപ്പിക്കാനും 2020ലെ തെരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കാനും ഇതു ട്രംപിനെ സഹായിക്കും. ഈ ഭീകരതയുടെ തുടർവ്യാപനം തടയാൻ മറ്റു രാജ്യങ്ങളെ കൂട്ടുചേർത്ത് ഗൗരവപൂർണമായ നടപടികൾ ആരംഭിക്കാൻ ട്രംപിന് ഇതു പ്രചോദനമാകേണ്ടതുണ്ട്. അപ്പോഴേ ഈ വിജയം അതിന്റെ സ്വാഭാവിക ലക്ഷ്യത്തിലേക്കു നയിക്കൂ.