ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂള്‍ മുന്നേറ്റം തുടരുന്നു. ആദ്യ മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ലിവര്‍പൂള്‍ ശക്തമായ തിരിച്ചുവരവിലൂടെ ടോട്ടനത്തെ 2-1ന് തോല്പിച്ചു. ജയത്തോടെ ലിവര്‍പൂള്‍ ആറു പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേ മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ 3-1നു പരാജയപ്പെടുത്തിയപ്പോള്‍ രണ്ടു ഗോളിനു മുന്നില്‍നിന്ന ആഴ്സണല്‍ ക്രിസ്റ്റലിനോട് സമനില വഴങ്ങി.
സ്വന്തം ആന്‍ഫീല്‍ഡ് ഗ്രൗണ്ടില്‍ വിജയം തേടിയിറങ്ങിയ ലിവര്‍പൂളിനെ ആദ്യ മിനിറ്റില്‍ തന്നെ ടോട്ടനം ഞെട്ടിച്ചു. ടോട്ടനം നടത്തിയ വേഗത്തിലുള്ള മുന്നേറ്റത്തിനൊടുവില്‍ ഗോളെത്തി. ഹാരി കെയ്ന്റെ ഹെഡറില്നിന്നാണ് സന്ദര്‍ശകര്‍ മുന്നിലെത്തിയത്. ഇതോടെ ടോട്ടനം ആന്‍ഫീല്‍ഡില്‍ എട്ട് വര്‍ഷത്തിനുശേഷം ആദ്യ ജയം സ്വപ്നം കണ്ടു. ആദ്യ പകുതിയില്‍ ടോട്ടനം ഗോള്‍കീപ്പര്‍ പൗളോ ഗസാനിഗയുടെ മിന്നുന്ന രക്ഷപ്പെടുത്തലുകള്‍ ടീമിന് തുണയായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടോട്ടനത്തിന്റെ സണ്‍ ഹ്യൂംഗ് മിന്നിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ചതോടെ ലിവര്‍പൂള്‍ രക്ഷപ്പെട്ടു. 52-ാം മിനിറ്റില്‍ ആതിഥേയര്‍ ആശ്വാസം കണ്ടെത്തി. ജോര്‍ദാന്‍ ഹെന്‍ഡേഴ്സനിലൂടെ ഒപ്പമെത്തി. 2015 ഡിസംബറിനുശേഷം ലീഗില്‍ ഹെന്ഡേഴ്സണ് ആന്‍ഫീല്‍ഡില്‍ നേടുന്ന ആദ്യ ഗോളാണ്. 74-ാം മിനിറ്റില്‍ സാദിയോ മാനെയെ പെനല്‍റ്റി ബോക്സില്‍ വച്ച് സെര്‍ജേ ഔരിയര്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനല്‍റ്റി മുഹമ്മദ് സല പിഴവൊന്നും വരുത്താതെ വലയിലാക്കി.
ഗോളില്‍ 2000 തികച്ച് യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമി യർ ലീഗിൽ 2000 ഗോൾ പൂർത്തിയാക്കിയ ആദ്യ ടീമായി. നോര്‍വിച്ച് സിറ്റിയുടെ കാരോ റോഡ് ഗ്രൗണ്ടില്‍ രണ്ടു പെനല്‍റ്റി നഷ്ടമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-1ന്റെ ജയം സ്വന്തമാക്കി. ലീഗില്‍ യുണൈറ്റഡിന്റെ ആദ്യ എവേ ജയമാണ്. ജയത്തോടെ യുണൈറ്റഡ് ഏഴാം സ്ഥാനത്തെത്തി. പെനല്‍റ്റികള്‍ നഷ്ടമാക്കിയ മാര്‍കസ് റഷ്ഫോര്‍ഡും ആന്റണി മാര്‍ഷലും അതിനുള്ള പരിഹാരം ഗോളുകളിലൂടെ കണ്ടെത്തുകയും ചെയ്തു.
സ്കോട് മാക് ടോമിനെ, റഷ്ഫോര്‍ഡ് എന്നിവരുടെ ഗോളുകളില്‍ യുണൈറ്റഡ് ആദ്യ പകുതിയില്‍ മുന്നിലെത്തി. 21-ാം മിനിറ്റിലാണ് മാക് ടോമിയുടെ ഗോള്‍. ഈ ഗോള്‍ പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന്റെ 2000-ാമത്തെയായിരുന്നു. 29-ാം മിനിറ്റില്‍ യുണൈറ്റഡിനു ലഭിച്ച പെനല്‍റ്റി വലയിലാക്കാന്‍ റഷ്ഫോര്ഡിനായില്ല. റഷ്ഫോര്‍ഡിന്റെ കിക്ക് ഡൈവ് ചെയ്ത് ഗോള്‍കീപ്പര്‍ ടിം കാള്‍ കൈയിലൊതുത്തി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിലൂടെ റഷ്ഫോര്‍ഡ് വലകുലുക്കി. 44-ാം മിനിറ്റില്‍ യുണൈറ്റഡിനു വീണ്ടും പെനല്‍റ്റി. ഇത്തവണ മാര്‍ഷലാണ് കിക്കെടുക്കാനെത്തിയത്. ഈ മികച്ച അവസരം മുതലാക്കാന്‍ മാര്ഷലിനായില്ല. ഗോള്‍കീപ്പര്‍ തടഞ്ഞു. 73-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ഈ നഷ്ടത്തിനുള്ള പരിഹാരം കണ്ടു. പെനല്‍റ്റി ഏരിയയില്‍ വച്ച് റഷ്ഫോര്‍ഡ് നല്കിയ ബാക്ഹീല്‍ പാസില്‍ മാര്‍ഷല്‍ ഗോള്‍ നേടി.
മുഴുവന്‍ സമയം തീരാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ ഒനല് ഹെര്‍ണാണ്ടസ് മികച്ച ഒറ്റയാള്‍ മുന്നേറ്റത്തിലൂടെ നോര്‍വിച്ചിന്റെ ആശ്വാസ ഗോള്‍ നേടി.
വിജയം കൈവിട്ട് ആഴ്സണല്‍
സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളിന്റെ ലീഡ് ആഴ്സണല്‍ കൈവിട്ട് ക്രിസ്റ്റല്‍ പാലസുമായി 2-2ന്റെ സമനിലയല്‍ പിരിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഷെഫീല്‍ഡ് യുണൈറ്റഡിനോട് ആഴ്സണല്‍ തോറ്റിരുന്നു.
ഒമ്പത് മിനിറ്റിനിടെ ആഴ്സണല്‍ പ്രതിരോധക്കാരായ സോക്രട്ടിസ് പാപസ്തോപൗലോസും ഡേവിഡ് ലൂയിസും നികോളസ് പെപെയുടെ രണ്ടു കോര്‍ണര്‍കിക്കില്‍ വലകുലുക്കി. 106 സെക്കന്‍ഡിന്റെ ഇടവേളയിലായിരുന്നു രണ്ടു ഗോളുകളും.
32-ാം മിനിറ്റില്‍ ലൂക്ക മിലിവോജെവിച്ച് പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ അയേവിന്റെ ഹെഡര്‍ ക്രിസ്റ്റല്‍ പാലസിനു സമനില നല്കി. 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആഴ്സണല്‍.
സ്വന്തം ആന്‍ഫീല്‍ഡ് ഗ്രൗണ്ടില്‍ വിജയം തേടിയിറങ്ങിയ ലിവര്‍പൂളിനെ ആദ്യ മിനിറ്റില്‍ തന്നെ ടോട്ടനം ഞെട്ടിച്ചു. ടോട്ടനം നടത്തിയ വേഗത്തിലുള്ള മുന്നേറ്റത്തിനൊടുവില്‍ ഗോളെത്തി. ഹാരി കെയ്ന്റെ ഹെഡറില്നിന്നാണ് സന്ദര്‍ശകര്‍ മുന്നിലെത്തിയത്. ഇതോടെ ടോട്ടനം ആന്‍ഫീല്‍ഡില്‍ എട്ട് വര്‍ഷത്തിനുശേഷം ആദ്യ ജയം സ്വപ്നം കണ്ടു. ആദ്യ പകുതിയില്‍ ടോട്ടനം ഗോള്‍കീപ്പര്‍ പൗളോ ഗസാനിഗയുടെ മിന്നുന്ന രക്ഷപ്പെടുത്തലുകള്‍ ടീമിന് തുണയായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടോട്ടനത്തിന്റെ സണ്‍ ഹ്യൂംഗ് മിന്നിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ചതോടെ ലിവര്‍പൂള്‍ രക്ഷപ്പെട്ടു. 52-ാം മിനിറ്റില്‍ ആതിഥേയര്‍ ആശ്വാസം കണ്ടെത്തി. ജോര്‍ദാന്‍ ഹെന്‍ഡേഴ്സനിലൂടെ ഒപ്പമെത്തി. 2015 ഡിസംബറിനുശേഷം ലീഗില്‍ ഹെന്ഡേഴ്സണ് ആന്‍ഫീല്‍ഡില്‍ നേടുന്ന ആദ്യ ഗോളാണ്. 74-ാം മിനിറ്റില്‍ സാദിയോ മാനെയെ പെനല്‍റ്റി ബോക്സില്‍ വച്ച് സെര്‍ജേ ഔരിയര്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനല്‍റ്റി മുഹമ്മദ് സല പിഴവൊന്നും വരുത്താതെ വലയിലാക്കി.
ഗോളില്‍ 2000 തികച്ച് യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമി യർ ലീഗിൽ 2000 ഗോൾ പൂർത്തിയാക്കിയ ആദ്യ ടീമായി. നോര്‍വിച്ച് സിറ്റിയുടെ കാരോ റോഡ് ഗ്രൗണ്ടില്‍ രണ്ടു പെനല്‍റ്റി നഷ്ടമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-1ന്റെ ജയം സ്വന്തമാക്കി. ലീഗില്‍ യുണൈറ്റഡിന്റെ ആദ്യ എവേ ജയമാണ്. ജയത്തോടെ യുണൈറ്റഡ് ഏഴാം സ്ഥാനത്തെത്തി. പെനല്‍റ്റികള്‍ നഷ്ടമാക്കിയ മാര്‍കസ് റഷ്ഫോര്‍ഡും ആന്റണി മാര്‍ഷലും അതിനുള്ള പരിഹാരം ഗോളുകളിലൂടെ കണ്ടെത്തുകയും ചെയ്തു.
സ്കോട് മാക് ടോമിനെ, റഷ്ഫോര്‍ഡ് എന്നിവരുടെ ഗോളുകളില്‍ യുണൈറ്റഡ് ആദ്യ പകുതിയില്‍ മുന്നിലെത്തി. 21-ാം മിനിറ്റിലാണ് മാക് ടോമിയുടെ ഗോള്‍. ഈ ഗോള്‍ പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന്റെ 2000-ാമത്തെയായിരുന്നു. 29-ാം മിനിറ്റില്‍ യുണൈറ്റഡിനു ലഭിച്ച പെനല്‍റ്റി വലയിലാക്കാന്‍ റഷ്ഫോര്ഡിനായില്ല. റഷ്ഫോര്‍ഡിന്റെ കിക്ക് ഡൈവ് ചെയ്ത് ഗോള്‍കീപ്പര്‍ ടിം കാള്‍ കൈയിലൊതുത്തി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിലൂടെ റഷ്ഫോര്‍ഡ് വലകുലുക്കി. 44-ാം മിനിറ്റില്‍ യുണൈറ്റഡിനു വീണ്ടും പെനല്‍റ്റി. ഇത്തവണ മാര്‍ഷലാണ് കിക്കെടുക്കാനെത്തിയത്. ഈ മികച്ച അവസരം മുതലാക്കാന്‍ മാര്ഷലിനായില്ല. ഗോള്‍കീപ്പര്‍ തടഞ്ഞു. 73-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ഈ നഷ്ടത്തിനുള്ള പരിഹാരം കണ്ടു. പെനല്‍റ്റി ഏരിയയില്‍ വച്ച് റഷ്ഫോര്‍ഡ് നല്കിയ ബാക്ഹീല്‍ പാസില്‍ മാര്‍ഷല്‍ ഗോള്‍ നേടി.
മുഴുവന്‍ സമയം തീരാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ ഒനല് ഹെര്‍ണാണ്ടസ് മികച്ച ഒറ്റയാള്‍ മുന്നേറ്റത്തിലൂടെ നോര്‍വിച്ചിന്റെ ആശ്വാസ ഗോള്‍ നേടി.
വിജയം കൈവിട്ട് ആഴ്സണല്‍
സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളിന്റെ ലീഡ് ആഴ്സണല്‍ കൈവിട്ട് ക്രിസ്റ്റല്‍ പാലസുമായി 2-2ന്റെ സമനിലയല്‍ പിരിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഷെഫീല്‍ഡ് യുണൈറ്റഡിനോട് ആഴ്സണല്‍ തോറ്റിരുന്നു.
ഒമ്പത് മിനിറ്റിനിടെ ആഴ്സണല്‍ പ്രതിരോധക്കാരായ സോക്രട്ടിസ് പാപസ്തോപൗലോസും ഡേവിഡ് ലൂയിസും നികോളസ് പെപെയുടെ രണ്ടു കോര്‍ണര്‍കിക്കില്‍ വലകുലുക്കി. 106 സെക്കന്‍ഡിന്റെ ഇടവേളയിലായിരുന്നു രണ്ടു ഗോളുകളും.
32-ാം മിനിറ്റില്‍ ലൂക്ക മിലിവോജെവിച്ച് പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ അയേവിന്റെ ഹെഡര്‍ ക്രിസ്റ്റല്‍ പാലസിനു സമനില നല്കി. 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആഴ്സണല്‍.