+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാപ്പുവ ന്യൂ ഗിനിക്ക് ട്വന്‍റി 20 ലോകകപ്പിനു യോഗ്യത

ദുബായ്: പാപ്പുവ ന്യൂ ഗിനി അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിനു യോഗ്യത നേടി. ട്വന്‍റി 20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കെനി
പാപ്പുവ ന്യൂ ഗിനിക്ക് ട്വന്‍റി 20 ലോകകപ്പിനു യോഗ്യത
ദുബായ്: പാപ്പുവ ന്യൂ ഗിനി അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിനു യോഗ്യത നേടി. ട്വന്‍റി 20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കെനിയയെ 45 റണ്‍സിനു തോല്‍പ്പിച്ചാണ് പാപ്പുവ ന്യൂ ഗിനി ആദ്യമായി ലോകകപ്പിനു യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പ് എയില്‍ 10 പോയിന്‍റുമായി നെറ്റ് റണ്‍റേറ്റിന്‍റെ ബലത്തില്‍ പിഎന്‍ജി ഒന്നാം സ്ഥാനത്തെത്തുകയാരുന്നു. ഇതേ പോയിന്‍റുള്ള നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനത്താണ്.

ടോസ് നേടിയ കെനിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ പാപ്പുവ ന്യൂ ഗിനി 19.3 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്തായി. ചെറിയ സ്‌കോറിലേക്കു ബാറ്റ് ചെയ്ത കെനിയ 18.4 ഓവറില്‍ 73 റണ്‍സിന് പുറത്തായി.

നാലോവറില്‍ ആറു വിക്കറ്റിന് 19 എന്ന നിലയില്‍ തകര്‍ന്ന പിഎന്‍ജിയെ നോര്‍മാന്‍ വനൗവിന്‍റെ (48 പന്തില്‍ 54) പ്രകടനമാണ് കരകയറ്റിയത്. ട്വന്‍റി 20 കരിയറിലെ വനൗവിന്‍റെ മികച്ച പ്രകടനമാണിത്. ഏഴാം വിക്കറ്റില്‍ താരം സെസ ബൗവിനൊപ്പം (33 പന്തില്‍ 17) 77 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ജേസണ്‍ കിലയ ഏഴു പന്തില്‍ 12 റണ്‍സ്എടുത്തു പുറത്തായി. ബൗളിംഗില്‍ 19 റണ്‍സിനു രണ്ടു വിക്കറ്റ് വീഴ്ത്തി വനൗവ് തിളങ്ങി.

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായ കെനിയ തിരിച്ചുവരവിനുള്ള ശ്രമം കാണിച്ചു. എന്നാല്‍ ഓപ്പണ്‍ ഇര്‍ഫാന്‍ കരീമിന്‍റെ (22 പന്തില്‍ 29) പുറത്താകലോടെ കെനിയ തകര്‍ന്നു. നോസെയ്‌ന പൊകാന, ആസാദ് വാല എന്നിവര്‍ മൂന്നും ഡാമിയന്‍ റൗ, വനൗ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

1900ന്‍റെ തുടക്കത്തില്‍ ബ്രിട്ടീഷ് മിഷണറിമാരാണ് പിഎന്‍ജിയില്‍ ക്രിക്കറ്റ് കൊണ്ടുവന്നത്. എന്നാല്‍ അടുത്തകാലത്താണ് ദേശീയ ടീം ലോക ശ്രദ്ധ നേടിയത്. 2014ല്‍ പിഎന്‍ജിക്ക് ഐസിസി ഏകദിന പദവി നല്‍കി. അവരുടെ ക്രിക്കറ്റ് വളര്‍ച്ചയ്ക്കായി അയല്‍ രാജ്യമായ ഓസ്‌ട്രേലിയ ഗ്രാന്‍ഡ് നല്‍കുന്നുണ്ട്.ഗ്രൂപ്പ് ബിയില്‍നിന്ന് അയര്‍ലന്‍ഡും ലോകകപ്പിനു യോഗ്യത നേടി.