ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണില്‍ ജയം കാണാതെ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സി. സ്വന്തം ഗ്രൗണ്ടില്‍ എഫ്സി ഗോവ ബംഗളൂരിവിനെ 1-1ന് സമനിലയില്‍ തളച്ചു.
മത്സരം അവശേഷിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഇഞ്ചുറി ടൈമിലെ പെനല്‍റ്റിയിലൂടെയാണ് ബംഗളൂരുവിന്റെ വിജയ പ്രതീക്ഷകള്‍ ഗോവ തകര്‍ത്തത്. ഫെറാന്‍ കൊറോമിനാസാണ് സമനില ഗോള്‍ നേടിയത്. മലയാളി താരം ആഷിക് കുരുണിയന്റെ ഫൗളിനെ തുടര്‍ന്ന് റഫറി ഗോവയ്ക്ക് അനുകൂലമായി പെനല്‍റ്റി വിധിക്കുകയായിരുന്നു.
ലീഗിലെ രണ്ടു മികച്ച ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യ പകുതി ഗോളുകള്‍ അകന്നു നിന്നു. ഇതോടെ ആദ്യ പകുതി വിരസമായി. 62-ാം മിനിറ്റില്‍ ഗോള്‍ പിറന്നു. ബംഗളൂരുവിനെ ഉദാന്ത സിംഗ് മുന്നിലെത്തിച്ചു. സമനിലയ്ക്കായി ഗോവ പൊരുതിക്കൊണ്ടിരുന്നു. സ്വന്തം പകുതിയിൽ ആഷിഖ് കുരുണിയൻ വരുത്തിയ പിഴവാണ് പെനൽറ്റിക്ക് വഴിയൊരുക്കിയത്. പന്തുമായി മുന്നേറാൻ ശ്രമിക്കുന്നതിനിടെ കൊറോ പന്ത് തട്ടിയെടുത്തു. തിരിച്ചുപിടിക്കാനുള്ള ശ്രമം ഫൗളിൽ കലാശിക്കുകയും ചെയ്തു.
സമനിലയോടെ എഫ്സി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ബംഗളൂരു ഏഴാം സ്ഥാനത്ത് തുടരുകയാണ്.
മത്സരം അവശേഷിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഇഞ്ചുറി ടൈമിലെ പെനല്‍റ്റിയിലൂടെയാണ് ബംഗളൂരുവിന്റെ വിജയ പ്രതീക്ഷകള്‍ ഗോവ തകര്‍ത്തത്. ഫെറാന്‍ കൊറോമിനാസാണ് സമനില ഗോള്‍ നേടിയത്. മലയാളി താരം ആഷിക് കുരുണിയന്റെ ഫൗളിനെ തുടര്‍ന്ന് റഫറി ഗോവയ്ക്ക് അനുകൂലമായി പെനല്‍റ്റി വിധിക്കുകയായിരുന്നു.
ലീഗിലെ രണ്ടു മികച്ച ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യ പകുതി ഗോളുകള്‍ അകന്നു നിന്നു. ഇതോടെ ആദ്യ പകുതി വിരസമായി. 62-ാം മിനിറ്റില്‍ ഗോള്‍ പിറന്നു. ബംഗളൂരുവിനെ ഉദാന്ത സിംഗ് മുന്നിലെത്തിച്ചു. സമനിലയ്ക്കായി ഗോവ പൊരുതിക്കൊണ്ടിരുന്നു. സ്വന്തം പകുതിയിൽ ആഷിഖ് കുരുണിയൻ വരുത്തിയ പിഴവാണ് പെനൽറ്റിക്ക് വഴിയൊരുക്കിയത്. പന്തുമായി മുന്നേറാൻ ശ്രമിക്കുന്നതിനിടെ കൊറോ പന്ത് തട്ടിയെടുത്തു. തിരിച്ചുപിടിക്കാനുള്ള ശ്രമം ഫൗളിൽ കലാശിക്കുകയും ചെയ്തു.
സമനിലയോടെ എഫ്സി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ബംഗളൂരു ഏഴാം സ്ഥാനത്ത് തുടരുകയാണ്.