കോട്ടയം: 29-ാമത് ഗിരിദീപം ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം കോട്ടയവും പെൺകുട്ടികളുടെ വിഭാഗത്തിൽ മൗണ്ട്കാർമൽ കോട്ടയവും ജേതാക്കൾ. അണ്ടർ 17 വിഭാഗത്തിലുള്ള ബാസ്കറ്റ്ബോൾ മത്സരത്തിൽ ആതിഥേയരായ ഗിരിദീപം കിരീടം നേടി ജേതാക്കളായി.
സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ ഗിരിദീപം കോട്ടയം 51-36ന് ലിറ്റിൽ ഫ്ളവർ കോൺവന്റ് ഹൈസ്കൂൾ കൊരട്ടിയെ തോല്പിച്ചു. പെൺകുട്ടികളിൽ മൗണ്ട് കാർമൽ 40-39ന് തിരുവനന്തപുരം സെന്റ് ഗൊരേത്തിസിനെ പരാജപ്പെടുത്തി. ആണ്‍കുട്ടികളുടെ അണ്ടർ 17 ബാസ്കറ്റ്ബോളിൽ ഗിരിദീപം 63-60ന് പെരുന്പള്ളി അസീസി വിദ്യാനികേതനെ കീഴടക്കി. വോളിബോൾ ഫൈനലിൽ ഗിരിദീപം കോട്ടയം ജിവി രാജാ തിരുവനന്തപുരത്തെ 23-25, 26-24, 25-23, 29-27 പരാജയപ്പെടുത്തി.
ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ഗിരിദീപത്തിന്റെ മുഹമ്മദ് സയാദും ഭാവിവാഗ്ദാനമായി ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂളിലെ യജൂർ ദാസിനെയും തെരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി മൗണ്ട് കാർമൽ കോട്ടയത്തെ സ്റ്റെഫിമോൾ ഫ്രാൻസിസും ഭാവി വാഗ്ദാനമായി അർച്ചന എസ് (സെന്റ് ഗൊരേത്തി തിരുവനന്തപുരം) നെയും തെരഞ്ഞെടുത്തു.സമാപനസമ്മേളനത്തിൽ തോമസ് ചാഴികാടൻ എംപി മുഖ്യാതിഥിയായിരുന്നു. ബഥനി ആശ്രമം പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസ് മരിയദാസ് ഒഐസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ താരം യൂട്രിക് പെരേര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ ഗിരിദീപം കോട്ടയം 51-36ന് ലിറ്റിൽ ഫ്ളവർ കോൺവന്റ് ഹൈസ്കൂൾ കൊരട്ടിയെ തോല്പിച്ചു. പെൺകുട്ടികളിൽ മൗണ്ട് കാർമൽ 40-39ന് തിരുവനന്തപുരം സെന്റ് ഗൊരേത്തിസിനെ പരാജപ്പെടുത്തി. ആണ്‍കുട്ടികളുടെ അണ്ടർ 17 ബാസ്കറ്റ്ബോളിൽ ഗിരിദീപം 63-60ന് പെരുന്പള്ളി അസീസി വിദ്യാനികേതനെ കീഴടക്കി. വോളിബോൾ ഫൈനലിൽ ഗിരിദീപം കോട്ടയം ജിവി രാജാ തിരുവനന്തപുരത്തെ 23-25, 26-24, 25-23, 29-27 പരാജയപ്പെടുത്തി.
ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ഗിരിദീപത്തിന്റെ മുഹമ്മദ് സയാദും ഭാവിവാഗ്ദാനമായി ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂളിലെ യജൂർ ദാസിനെയും തെരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി മൗണ്ട് കാർമൽ കോട്ടയത്തെ സ്റ്റെഫിമോൾ ഫ്രാൻസിസും ഭാവി വാഗ്ദാനമായി അർച്ചന എസ് (സെന്റ് ഗൊരേത്തി തിരുവനന്തപുരം) നെയും തെരഞ്ഞെടുത്തു.സമാപനസമ്മേളനത്തിൽ തോമസ് ചാഴികാടൻ എംപി മുഖ്യാതിഥിയായിരുന്നു. ബഥനി ആശ്രമം പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസ് മരിയദാസ് ഒഐസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ താരം യൂട്രിക് പെരേര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.