കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനു (കെസിഎ) കേരളത്തിൽ സ്വന്തമായി സ്റ്റേഡിയം നിർമിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുമെന്നും കലൂർ നെഹ്റു സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾക്കു പ്രധാന്യം നൽകുമെന്നും ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്. സ്വന്തമായി സ്റ്റേഡിയം നിർമിക്കുന്പോൾ കൊച്ചിക്കായിരിക്കും ആദ്യ പരിഗണന.
ഇടക്കൊച്ചിയിൽ സ്റ്റേഡിയത്തിനായി വാങ്ങിയ സ്ഥലത്ത് നിർമിക്കാൻ പറ്റുമോയെന്നു നോക്കും. അല്ലെങ്കിൽ മറ്റ് സാധ്യതകൾ തേടും. ടെസ്റ്റ് മത്സരങ്ങൾ കാര്യവട്ടത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും പ്രസ് ക്ലബ്ബിലെ മീറ്റ് ദ പ്രസിൽ സംസാരിക്കവേ ജയേഷ് ജോർജ് പറഞ്ഞു.
കെസിഎയുടെ ആസ്ഥാനം തിരുവനന്തപുരത്തും അന്താരാഷ്ട്ര സ്റ്റേഡിയം കൊച്ചിയിലുമാകണമെന്ന് എസ്.കെ. നായർ അധ്യക്ഷനായിരുന്ന കാലത്തുതന്നെ പൊതുയോഗം തീരുമാനിച്ചതാണ്. അനാവശ്യ വിവാദങ്ങളുണ്ടായതിനാൽ കൊച്ചിയിൽ ഇപ്പോൾ മത്സരം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഫുട്ബോളും ക്രിക്കറ്റും കളിക്കുന്ന സ്റ്റേഡിയങ്ങൾ ഇന്ത്യയിൽതന്നെയുണ്ട്. ഇക്കാര്യം ജിസിഡിഎ ചെയർമാനുമായി ചർച്ച ചെയ്യും. കേരള ബ്ലാസ്റ്റേഴ്സിന്റെ സിഇഒയുമായി സംസാരിച്ചിരുന്നു. അവർക്ക് തടസങ്ങളൊന്നുമില്ല.
ഐഎസ്എൽ മത്സരങ്ങൾ ആറുമാസമായി നീണ്ടതാണ് ഒരു തടസം. കെസിഎയുടെ കൈവശമിരുന്നപ്പോൾ അന്താരാഷ്ട്ര മത്സരങ്ങളും ഫസ്റ്റ് ക്ലാസ് മത്സരങ്ങളുമായി സ്റ്റേഡിയം സജീവമായിരുന്നു. ഐഎസ്എലിന്റെ ഒന്പത് മത്സരങ്ങളെ ഒരുവർഷം നടക്കുന്നുള്ളൂ. ബാക്കി ദിവസങ്ങളിൽ സ്റ്റേഡിയം വെറുതെ കിടക്കുകയാണ്. കാര്യവട്ടം സ്റ്റേഡിയം കെസിഎയ്ക്കു വാങ്ങാമെങ്കിലും ഇത് സാന്പത്തികമായി ലാഭകരമാകുമോയെന്നു സംശയമാണ്.
വാണിജ്യസ്ഥാപനങ്ങളും മറ്റുമുള്ളതിനാൽ കന്പനികൾക്കാണ് കൂടുതൽ യോജ്യം. ആരു വാങ്ങിയാലും മത്സരങ്ങൾ നടത്തുന്നതിനു തടസമുണ്ടാകില്ല. അഞ്ച് കേന്ദ്രങ്ങളിൽ മാത്രം ടെസ്റ്റ് നടത്തിയാൽ മതിയെന്നു വിരാട് കോഹ്ലി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൂടുതൽ കേന്ദ്രങ്ങളിൽ നടത്തണമെന്നാണ് തന്റെ അഭിപ്രായം.
ഇന്ത്യയിലെ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റ് കോൽക്കത്തയിൽ നടന്നേക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതിന് മുൻകൈയെടുക്കുന്നുണ്ട്. 2016 മുതലുള്ള ഫണ്ട് ബിസിസിഐയിൽനിന്ന് കിട്ടുന്നില്ലായിരുന്നു. 90 കോടിയോളം രൂപ വരുമിത്. ഇടയ്ക്ക് പത്തുകോടി കിട്ടി. ദീപാവലിക്കുശേഷം ബാക്കി തുകയും വരുന്നതോടെ സാന്പത്തിക പ്രതിസന്ധി അവസാനിക്കും.
സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് സമിതിയുടെ ശിപാർശകൾ പൂർണമായും നടപ്പിലാക്കാൻ സാധിക്കില്ല.
സംസ്ഥാന ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് സമിതിയിൽ അംഗമാകുവാൻ മാനദണ്ഡം 30 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിച്ചിരിക്കണമെന്നും വിരമിച്ച് അഞ്ച് വർഷം പൂർത്തിയാകണമെന്നുമാണ്. കേരളത്തിൽ ഈ മാനദണ്ഡപ്രകാരം മൂന്നോ നാലോ പേർ മാത്രമാണുള്ളത്. ഇതടക്കമുള്ള പല നിർദേശങ്ങളും അപ്രായോഗികമാണ്. ഇക്കാര്യം ബിസിസിഐ ചർച്ച ചെയ്തിരുന്നു. സുപ്രീം കോടതിയിൽ വിനോദ് റായ് ശിപാർശകളിലെ അപാകതകൾ ചൂണ്ടിക്കാട്ടുവാൻ ബിസിസിഐ മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടക്കൊച്ചിയിൽ സ്റ്റേഡിയത്തിനായി വാങ്ങിയ സ്ഥലത്ത് നിർമിക്കാൻ പറ്റുമോയെന്നു നോക്കും. അല്ലെങ്കിൽ മറ്റ് സാധ്യതകൾ തേടും. ടെസ്റ്റ് മത്സരങ്ങൾ കാര്യവട്ടത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും പ്രസ് ക്ലബ്ബിലെ മീറ്റ് ദ പ്രസിൽ സംസാരിക്കവേ ജയേഷ് ജോർജ് പറഞ്ഞു.
കെസിഎയുടെ ആസ്ഥാനം തിരുവനന്തപുരത്തും അന്താരാഷ്ട്ര സ്റ്റേഡിയം കൊച്ചിയിലുമാകണമെന്ന് എസ്.കെ. നായർ അധ്യക്ഷനായിരുന്ന കാലത്തുതന്നെ പൊതുയോഗം തീരുമാനിച്ചതാണ്. അനാവശ്യ വിവാദങ്ങളുണ്ടായതിനാൽ കൊച്ചിയിൽ ഇപ്പോൾ മത്സരം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഫുട്ബോളും ക്രിക്കറ്റും കളിക്കുന്ന സ്റ്റേഡിയങ്ങൾ ഇന്ത്യയിൽതന്നെയുണ്ട്. ഇക്കാര്യം ജിസിഡിഎ ചെയർമാനുമായി ചർച്ച ചെയ്യും. കേരള ബ്ലാസ്റ്റേഴ്സിന്റെ സിഇഒയുമായി സംസാരിച്ചിരുന്നു. അവർക്ക് തടസങ്ങളൊന്നുമില്ല.
ഐഎസ്എൽ മത്സരങ്ങൾ ആറുമാസമായി നീണ്ടതാണ് ഒരു തടസം. കെസിഎയുടെ കൈവശമിരുന്നപ്പോൾ അന്താരാഷ്ട്ര മത്സരങ്ങളും ഫസ്റ്റ് ക്ലാസ് മത്സരങ്ങളുമായി സ്റ്റേഡിയം സജീവമായിരുന്നു. ഐഎസ്എലിന്റെ ഒന്പത് മത്സരങ്ങളെ ഒരുവർഷം നടക്കുന്നുള്ളൂ. ബാക്കി ദിവസങ്ങളിൽ സ്റ്റേഡിയം വെറുതെ കിടക്കുകയാണ്. കാര്യവട്ടം സ്റ്റേഡിയം കെസിഎയ്ക്കു വാങ്ങാമെങ്കിലും ഇത് സാന്പത്തികമായി ലാഭകരമാകുമോയെന്നു സംശയമാണ്.
വാണിജ്യസ്ഥാപനങ്ങളും മറ്റുമുള്ളതിനാൽ കന്പനികൾക്കാണ് കൂടുതൽ യോജ്യം. ആരു വാങ്ങിയാലും മത്സരങ്ങൾ നടത്തുന്നതിനു തടസമുണ്ടാകില്ല. അഞ്ച് കേന്ദ്രങ്ങളിൽ മാത്രം ടെസ്റ്റ് നടത്തിയാൽ മതിയെന്നു വിരാട് കോഹ്ലി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൂടുതൽ കേന്ദ്രങ്ങളിൽ നടത്തണമെന്നാണ് തന്റെ അഭിപ്രായം.
ഇന്ത്യയിലെ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റ് കോൽക്കത്തയിൽ നടന്നേക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതിന് മുൻകൈയെടുക്കുന്നുണ്ട്. 2016 മുതലുള്ള ഫണ്ട് ബിസിസിഐയിൽനിന്ന് കിട്ടുന്നില്ലായിരുന്നു. 90 കോടിയോളം രൂപ വരുമിത്. ഇടയ്ക്ക് പത്തുകോടി കിട്ടി. ദീപാവലിക്കുശേഷം ബാക്കി തുകയും വരുന്നതോടെ സാന്പത്തിക പ്രതിസന്ധി അവസാനിക്കും.
സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് സമിതിയുടെ ശിപാർശകൾ പൂർണമായും നടപ്പിലാക്കാൻ സാധിക്കില്ല.
സംസ്ഥാന ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് സമിതിയിൽ അംഗമാകുവാൻ മാനദണ്ഡം 30 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിച്ചിരിക്കണമെന്നും വിരമിച്ച് അഞ്ച് വർഷം പൂർത്തിയാകണമെന്നുമാണ്. കേരളത്തിൽ ഈ മാനദണ്ഡപ്രകാരം മൂന്നോ നാലോ പേർ മാത്രമാണുള്ളത്. ഇതടക്കമുള്ള പല നിർദേശങ്ങളും അപ്രായോഗികമാണ്. ഇക്കാര്യം ബിസിസിഐ ചർച്ച ചെയ്തിരുന്നു. സുപ്രീം കോടതിയിൽ വിനോദ് റായ് ശിപാർശകളിലെ അപാകതകൾ ചൂണ്ടിക്കാട്ടുവാൻ ബിസിസിഐ മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.