+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കര്‍ണാടകയ്ക്കു വിജയ് ഹസാരെ ട്രോഫി

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് കിരീടം കര്‍ണാടകയ്ക്ക്. ഫൈനലില്‍ മഴനിയമപ്രകാരം കര്‍ണാടക 60 റണ്‍സിനു തമിഴ്‌നാടിനെ തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത തമിഴ്
കര്‍ണാടകയ്ക്കു വിജയ് ഹസാരെ ട്രോഫി
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് കിരീടം കര്‍ണാടകയ്ക്ക്. ഫൈനലില്‍ മഴനിയമപ്രകാരം കര്‍ണാടക 60 റണ്‍സിനു തമിഴ്‌നാടിനെ തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 49.5 ഓവറില്‍ 252 റണ്‍സിന് എല്ലാവരും പുറത്തായി. കര്‍ണാടക 23 ഓവറില്‍ ഒരു വിക്കറ്റിന് 146 റണ്‍സ് എടുത്തു.

കര്‍ണാടകയ്ക്കായി 9.5 ഓവറില്‍ ഹാട്രിക് സഹിതം 34 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഭിമന്യു മിഥുനാണ് മാന്‍ ഓഫ് ദ മാച്ച്. വിജയ് ഹസാരെ ഫൈനലില്‍ ഹാട്രിക് നേടുന്ന ആദ്യ കര്‍ണാടക ബൗളറാണ് മിഥുന്‍. 50-ാം ഓവറിലായിരുന്നു ഹാട്രിക് നേട്ടം കൈവരിച്ചത്. എം. ഷാരൂഖ് ഖാന്‍, എം. മുഹമ്മദ്, മുരുഗന്‍ അശ്വിന്‍ എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ മിഥുന്‍റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ്. കര്‍ണാടകയുടെ നാലാമത്തെ വിജയ് ഹസാരെ ട്രോഫിയാണ്.

മഴക്കാര്‍ മൂടിയ അവസ്ഥയില്‍ ടോസ് നേടിയ കര്‍ണാടകം തമിഴ്‌നാടിനെ ബാറ്റിംഗിനു വിടുകയായിരുന്നു. തുടക്കം പാളിയ തമിഴ്‌നാടിനെ അഭിനവ് മുകുന്ദ് (85), ബാബ അപരിജിത് (66) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. വിജയ് ശങ്കര്‍ (38), ഷാരുഖ് ഖാന്‍ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടക നന്നായി തുടങ്ങി. 34 റണ്‍സിലെത്തിയപ്പോള്‍ ദേവ്ദത്ത് പടിക്കലിനെ (11) നഷ്ടമായി. പിന്നീട് കെ.എല്‍. രാഹുലും (72 പന്തില്‍ 52), മായങ്ക് അഗര്‍വാളും (55 പന്തില്‍ 69) ചേര്‍ന്ന 112 റണ്‍സിന്‍റെ കൂട്ടുകെട്ട് 23 ഓവറില്‍ 146ലെത്തിച്ചു. ഈ സമയത്ത് മഴയുമെത്തി. മത്സരം തുടരാനാവാതെ വന്നതോടെ ആഭ്യന്തരക്രിക്കറ്റില്‍ ഉപയോഗിക്കുന്ന വിജെഡി നിയമപ്രകാരം കര്‍ണാടകയെ വിജയിയായി പ്രഖ്യാപിച്ചു. അപ്പോള്‍ 23 ഓവറില്‍ 87 റണ്‍സാണ് കര്‍ണാടകയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്.