+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആദ്യ സെലക‌്ഷൻ ട്രയൽസ് നിരാശപ്പെടുത്തി: സച്ചിൻ തെണ്ടുൽക്കർ

മുംബൈ: ആദ്യമായി സെലക് ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത തന്നെ സെലക്ട് ചെയ്തില്ലെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഈ പിന്തള്ളല്‍ കൂടുതല്‍ കഠിനമായി അധ്
ആദ്യ സെലക‌്ഷൻ ട്രയൽസ് നിരാശപ്പെടുത്തി: സച്ചിൻ തെണ്ടുൽക്കർ
മുംബൈ: ആദ്യമായി സെലക് ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത തന്നെ സെലക്ട് ചെയ്തില്ലെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഈ പിന്തള്ളല്‍ കൂടുതല്‍ കഠിനമായി അധ്വാനിക്കാന്‍ പ്രേരിപ്പിച്ച് ക്രിക്കറ്റിലെത്താന്‍ സഹായിച്ചു- സച്ചിന്‍ പറഞ്ഞു.

ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ എന്‍റെ മനസിലുള്ള ഏക കാര്യം ഇന്ത്യക്കായി കളിക്കണമെന്നായിരുന്നു. അതിലേക്കുള്ള എന്‍റെ യാത്ര പതിനൊന്നു വയസിലാണ് ആരംഭിക്കുന്നത് ലക്ഷ്മണ്‍റാവു ദുരെ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് ഇതിഹാസ ക്രിക്കറ്റര്‍ ഇക്കാര്യം പറഞ്ഞത്.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു ആദ്യമായി സെലക്ഷന്‍ ട്രയല്‍സിനു പോയത്. എന്നാല്‍ സെലക്ടര്‍മാര്‍ എന്നെ സെലക്ട് ചെയ്തില്ല. അവര്‍ പറഞ്ഞു കൂടുതല്‍ അധ്വാനിക്കണമെന്നും കളിയില്‍ മെച്ചപ്പെടണമെന്നും. ആ സമയത്ത് ഞാന്‍ വിഷമിച്ചുപോയി. കാരണം ഞാന്‍ വിചാരിച്ചു നന്നായി ബാറ്റ് ചെയ്‌തെന്ന്. പക്ഷേ ഫലം വിചാരിച്ചതുപോലെയായിരുന്നില്ല. എന്നെ സെലക്ട് ചെയ്തില്ല. പക്ഷേ എന്‍റെ ശ്രദ്ധയും പ്രതിബന്ധതയും കഠിനമായി പരിശ്രമിക്കാനുള്ള മനസും ഉയര്‍ന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കണമെങ്കില്‍ അതിന് കുറുക്കുവഴികള്‍ സഹായിക്കില്ല- അദ്ദേഹം പറഞ്ഞു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യസഭ മെംബറായിരുന്ന കാലത്ത് എംപി ഫണ്ട് ഉപയോഗിച്ച് ഈ സ്‌കൂളിന്‍റെ മൂന്നു ക്ലാസ് മുറികളും സാംസ്‌കാരിക പരിപാടികള്‍ക്കായി ഒരു സ്‌റ്റേജും നിര്‍മിച്ചിരുന്നു.

ക്രിക്കറ്റില്‍ എന്‍റെ വിജയത്തിന് കുടുംബത്തോടാണ് നന്ദി പറയുന്നത്. എല്ലാ അംഗങ്ങളോടും. മാതാപിതാക്കള്‍ തുടങ്ങി സഹോദരന്‍ അജിത്, മൂത്ത സഹോദരന്‍ നിതിന്‍, ഇദ്ദേഹം എപ്പോഴും മുന്നോട്ടുവരില്ലായിരുന്നു എന്നാലും പിന്തുണയുണ്ടായിരുന്നു- തെണ്ടുല്‍ക്കര്‍ പറഞ്ഞു. വിവാഹശേഷം പൂനയില്‍ താമസിക്കുന്ന മൂത്ത സഹോദരിയും പിന്തുണച്ചു. എന്‍റെ ജീവിതത്തിലെ ആദ്യ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചതും സഹോദരിയാണ്. വിവാഹശേഷം ഭാര്യ അഞ്ജിലയും മക്കളായ സാറയും അര്‍ജുനും അഞ്ജലിയുടെ മാതാപിതാക്കളും പിന്തുണച്ചു. പലരും തന്നെ പിന്തുണച്ചു. ഇവരിലെല്ലാം ഉപരിയായി രാമകാന്ത് അച്ഛരേക്കറുടെ പിന്തുണയുമുണ്ടായിരുന്നു- സച്ചിന്‍ പറഞ്ഞു.