ജനാധിപത്യത്തിൽ ജനങ്ങളാണു യജമാനന്മാർ. ജനങ്ങളുടെ ഹിതമാണു ഭരണാധികാരികൾ നോക്കേണ്ടത്. ജനശബ്ദം ദൈവശബ്ദമാണെന്നു പറയുന്നത് അതുകൊണ്ടാണ്. ജനങ്ങളാണു യജമാനന്മാർ എന്നതു മറക്കുന്ന രാഷ്ട്രീയത്തിനും ഭരണത്തിനുമൊക്കെയുള്ള മുന്നറിയിപ്പുകൾ ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലങ്ങളിൽ ഉണ്ട്. കേരള നിയമസഭയിലെ അഞ്ചു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെയും മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കു നടന്ന പൊതുതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ ഇന്നലെ പുറത്തുവന്നു. മറ്റു പല സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകൾ നടന്നു.
കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച നിയമസഭാ സാമാജികരുടെ മണ്ഡലങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. നാലെണ്ണം യുഡിഎഫ് ജയിച്ചതും ഒന്ന് എൽഡിഎഫ് ജയിച്ചതും. ഫലം വന്നപ്പോൾ യുഡിഎഫിന്റെ കൈയിലിരുന്ന രണ്ടു സീറ്റുകൾ എൽഡിഎഫിന്റെ പക്കലായി. രണ്ടു സീറ്റ് നിലനിർത്തിയ യുഡിഎഫ്, എൽഡിഎഫിൽ നിന്ന് ഒരു സീറ്റ് പിടിച്ചു.
വിജയ, പരാജയങ്ങളെപ്പറ്റി പല വശങ്ങളിൽ നിന്നു വിശകലനങ്ങൾ ഉണ്ടാകും. ഓരോരുത്തരും സ്വന്തം താത്പര്യമനുസരിച്ചു വിശകലനം നടത്തും. അതെന്തായാലും, ഉപതെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടമുണ്ടാക്കിയ എൽഡിഎഫിന് അഭിമാനിക്കാൻ വകയുണ്ട്. എൽഡിഎഫിനും യുഡിഎഫിനും വിജയം നേടാൻ കഴിഞ്ഞതു മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കി യോജിപ്പോടെ പ്രവർത്തിച്ച സ്ഥലങ്ങളിലാണെന്ന വസ്തുത മറച്ചുവയ്ക്കാനാവില്ല. അതുപോലെ, തോൽവിക്കും തിരിച്ചടിക്കും മുന്നണികളിലെയും പാർട്ടികളിലെയും ഉൾപ്പോരുകൾ കാരണമായിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലും മറ്റും പരസ്യമായ വിഴുപ്പലക്കുകൾ നടന്ന സ്ഥലങ്ങളിലെ പരാജയത്തിൽനിന്നു കൂടുതൽ പാഠം പഠിക്കാനുള്ളതു യുഡിഎഫിനാണ്. വിജയസാധ്യതയേക്കാൾ ഗ്രൂപ്പ് താത്പര്യങ്ങൾക്കു മുൻതൂക്കം നല്കുന്നതിനെ ജനം അംഗീകരിക്കില്ലെന്ന് ഒരിക്കൽക്കൂടി ഈ തെരഞ്ഞെടുപ്പു തെളിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം ആവർത്തിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ യുഡിഎഫ് വിലയിരുത്തേണ്ടതുണ്ട്. അന്നത്തെ പരാജയത്തിൽനിന്നു പാഠങ്ങൾ പഠിച്ചതിന്റെ നേട്ടം എൽഡിഎഫ് കൊയ്തതാണ് ഉപതെരഞ്ഞെടുപ്പുകളിൽ കണ്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ശുഷ്കമാക്കി വൻവിജയം നേടിയ ബിജെപിക്കു രണ്ടു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഞെട്ടലാണു സമ്മാനിച്ചത്. ദേശീയതയും പാക്കിസ്ഥാനിലെ മിന്നലാക്രമണങ്ങളും ഉയർത്തിപ്പിടിച്ചു നടത്തിയ പ്രചാരണത്തിലൂടെയാണു ലോക്സഭയിലേക്കു ബിജെപി വർധിച്ച ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയത്. തൊഴിലില്ലായ്മ, കർഷക ദുരിതം, സാന്പത്തിക തളർച്ച തുടങ്ങിയ വിഷയങ്ങളെ ആക്രമണോത്സുക ദേശീയതകൊണ്ടു സമർഥമായി പ്രതിരോധിക്കാൻ ബിജെപിക്ക് അന്നു സാധിച്ചു. എന്നാൽ, അഞ്ചുമാസം കഴിഞ്ഞു രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങൾ അതിൽനിന്നു മാറി ചിന്തിക്കുന്നതിന്റെ സൂചനയാണു നല്കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷം അപ്രസക്തമാകുന്ന തരം ഫലം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ സമുന്നത നേതാക്കളെ പ്രചാരണരംഗത്തു കാര്യമായി കണ്ടതുമില്ല. കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പാണ് അഴിച്ചുപണികൾ നടന്നത്. ഇങ്ങനെയെല്ലാം ആയിട്ടും രണ്ടു സംസ്ഥാനത്തും നില മെച്ചപ്പെടുത്താൻ പ്രതിപക്ഷത്തിനു കഴിഞ്ഞു. ഒപ്പം ബിജെപി ശോഷിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ ബിജെപി -ശിവസേന സഖ്യം ഭരണം നിലനിർത്തുന്നതു കുറഞ്ഞ ഭൂരിപക്ഷത്തിലാണ്. 2014-ൽ രണ്ടായി മത്സരിച്ചു നേടിയതിലും കുറച്ചു സീറ്റുകളേ അവർക്ക് ഇത്തവണ ലഭിച്ചുള്ളൂ. ഹരിയാനയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ഉണ്ടായിരുന്ന ബിജെപി ഇപ്പോൾ ഭരണം നിലനിർത്താനായി മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ടിവന്നിരിക്കുന്നു.
ആക്രമണോത്സുക ദേശീയതയും ഹിന്ദുത്വവും കൊണ്ടുമാത്രം എന്നും മുന്നോട്ടുപോകാനാകില്ലെന്ന് ഈ തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നു. കർഷക ദുരിതം ഏറെയുള്ള വിദർഭയിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിലും ബിജെപി സഖ്യത്തിനു വലിയ തിരിച്ചടിയാണു കിട്ടിയത്. ഹരിയാനയിലെ കർഷക വിഭാഗമായ ജാട്ടുകൾ തങ്ങളുടെ കൈയിലായിക്കഴിഞ്ഞു എന്നു പ്രഖ്യാപിച്ചിരുന്ന ബിജെപിക്കു പ്രഹരമായി തെരഞ്ഞെടുപ്പു ഫലം. ഗ്രാമമേഖലയിൽ കോൺഗ്രസും ജാട്ട് നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാപാർട്ടി (ജെജെപി)യും നേടിയ വിജയം ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
മഹാരാഷ്ട്രയിലും ഹരിയാനയിലും തങ്ങളുടെ അധീശത്വം ഉറപ്പിക്കും എന്ന അവകാശവാദമാണു കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി നേതാക്കളിൽനിന്നുണ്ടായത്. പക്ഷേ ജനം അതിന് അനുവദിച്ചില്ല. സാന്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും കർഷക ദുരിതവും പോലുള്ള വിഷയങ്ങളെ മറന്നുകൊണ്ടുള്ള ഭരണത്തിനു തിരിച്ചടി നല്കുകയായിരുന്നു ജനം. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ വൈകാരിക വിഷയങ്ങൾകൊണ്ടു മൂടിവയ്ക്കുന്നതിനെതിരായ താക്കീതാണ് ഈ രണ്ടു സംസ്ഥാനങ്ങളിൽനിന്നു ബിജെപിക്കു കിട്ടിയത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും ആശ്വാസവും പ്രതീക്ഷയും നല്കുന്നതാണു ജനവിധി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ എല്ലാം അവസാനിച്ചു എന്ന നൈരാശ്യത്തിനു കാര്യമില്ല; ബിജെപിയുടെ പ്രചണ്ഡമായ പ്രചാരണ ആരവത്തിൽ മറയ്ക്കാൻ പറ്റാത്ത ജനകീയ വിഷയങ്ങൾ ഉണ്ട്; ജനങ്ങൾ ക്രിയാത്മക പ്രതിപക്ഷത്തിനു വോട്ട് നല്കാൻ തയാറാണ് എന്നൊക്കെയാണ് ഈ തെരഞ്ഞെടുപ്പു പഠിപ്പിക്കുന്നത്. ജനങ്ങളുടെ കൂടെ നിന്ന്, ജനങ്ങളുടെ കാര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെ നേതൃസ്ഥാനത്തേക്ക് ഉയർത്തിയാൽ തിരിച്ചുവരാൻ കഴിയുമെന്ന സന്ദേശവും പ്രതിപക്ഷത്തിന് ഈ തെരഞ്ഞെടുപ്പു നല്കുന്നുണ്ട്.
കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച നിയമസഭാ സാമാജികരുടെ മണ്ഡലങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. നാലെണ്ണം യുഡിഎഫ് ജയിച്ചതും ഒന്ന് എൽഡിഎഫ് ജയിച്ചതും. ഫലം വന്നപ്പോൾ യുഡിഎഫിന്റെ കൈയിലിരുന്ന രണ്ടു സീറ്റുകൾ എൽഡിഎഫിന്റെ പക്കലായി. രണ്ടു സീറ്റ് നിലനിർത്തിയ യുഡിഎഫ്, എൽഡിഎഫിൽ നിന്ന് ഒരു സീറ്റ് പിടിച്ചു.
വിജയ, പരാജയങ്ങളെപ്പറ്റി പല വശങ്ങളിൽ നിന്നു വിശകലനങ്ങൾ ഉണ്ടാകും. ഓരോരുത്തരും സ്വന്തം താത്പര്യമനുസരിച്ചു വിശകലനം നടത്തും. അതെന്തായാലും, ഉപതെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടമുണ്ടാക്കിയ എൽഡിഎഫിന് അഭിമാനിക്കാൻ വകയുണ്ട്. എൽഡിഎഫിനും യുഡിഎഫിനും വിജയം നേടാൻ കഴിഞ്ഞതു മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കി യോജിപ്പോടെ പ്രവർത്തിച്ച സ്ഥലങ്ങളിലാണെന്ന വസ്തുത മറച്ചുവയ്ക്കാനാവില്ല. അതുപോലെ, തോൽവിക്കും തിരിച്ചടിക്കും മുന്നണികളിലെയും പാർട്ടികളിലെയും ഉൾപ്പോരുകൾ കാരണമായിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലും മറ്റും പരസ്യമായ വിഴുപ്പലക്കുകൾ നടന്ന സ്ഥലങ്ങളിലെ പരാജയത്തിൽനിന്നു കൂടുതൽ പാഠം പഠിക്കാനുള്ളതു യുഡിഎഫിനാണ്. വിജയസാധ്യതയേക്കാൾ ഗ്രൂപ്പ് താത്പര്യങ്ങൾക്കു മുൻതൂക്കം നല്കുന്നതിനെ ജനം അംഗീകരിക്കില്ലെന്ന് ഒരിക്കൽക്കൂടി ഈ തെരഞ്ഞെടുപ്പു തെളിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം ആവർത്തിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ യുഡിഎഫ് വിലയിരുത്തേണ്ടതുണ്ട്. അന്നത്തെ പരാജയത്തിൽനിന്നു പാഠങ്ങൾ പഠിച്ചതിന്റെ നേട്ടം എൽഡിഎഫ് കൊയ്തതാണ് ഉപതെരഞ്ഞെടുപ്പുകളിൽ കണ്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ശുഷ്കമാക്കി വൻവിജയം നേടിയ ബിജെപിക്കു രണ്ടു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഞെട്ടലാണു സമ്മാനിച്ചത്. ദേശീയതയും പാക്കിസ്ഥാനിലെ മിന്നലാക്രമണങ്ങളും ഉയർത്തിപ്പിടിച്ചു നടത്തിയ പ്രചാരണത്തിലൂടെയാണു ലോക്സഭയിലേക്കു ബിജെപി വർധിച്ച ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയത്. തൊഴിലില്ലായ്മ, കർഷക ദുരിതം, സാന്പത്തിക തളർച്ച തുടങ്ങിയ വിഷയങ്ങളെ ആക്രമണോത്സുക ദേശീയതകൊണ്ടു സമർഥമായി പ്രതിരോധിക്കാൻ ബിജെപിക്ക് അന്നു സാധിച്ചു. എന്നാൽ, അഞ്ചുമാസം കഴിഞ്ഞു രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങൾ അതിൽനിന്നു മാറി ചിന്തിക്കുന്നതിന്റെ സൂചനയാണു നല്കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷം അപ്രസക്തമാകുന്ന തരം ഫലം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ സമുന്നത നേതാക്കളെ പ്രചാരണരംഗത്തു കാര്യമായി കണ്ടതുമില്ല. കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പാണ് അഴിച്ചുപണികൾ നടന്നത്. ഇങ്ങനെയെല്ലാം ആയിട്ടും രണ്ടു സംസ്ഥാനത്തും നില മെച്ചപ്പെടുത്താൻ പ്രതിപക്ഷത്തിനു കഴിഞ്ഞു. ഒപ്പം ബിജെപി ശോഷിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ ബിജെപി -ശിവസേന സഖ്യം ഭരണം നിലനിർത്തുന്നതു കുറഞ്ഞ ഭൂരിപക്ഷത്തിലാണ്. 2014-ൽ രണ്ടായി മത്സരിച്ചു നേടിയതിലും കുറച്ചു സീറ്റുകളേ അവർക്ക് ഇത്തവണ ലഭിച്ചുള്ളൂ. ഹരിയാനയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ഉണ്ടായിരുന്ന ബിജെപി ഇപ്പോൾ ഭരണം നിലനിർത്താനായി മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ടിവന്നിരിക്കുന്നു.
ആക്രമണോത്സുക ദേശീയതയും ഹിന്ദുത്വവും കൊണ്ടുമാത്രം എന്നും മുന്നോട്ടുപോകാനാകില്ലെന്ന് ഈ തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നു. കർഷക ദുരിതം ഏറെയുള്ള വിദർഭയിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിലും ബിജെപി സഖ്യത്തിനു വലിയ തിരിച്ചടിയാണു കിട്ടിയത്. ഹരിയാനയിലെ കർഷക വിഭാഗമായ ജാട്ടുകൾ തങ്ങളുടെ കൈയിലായിക്കഴിഞ്ഞു എന്നു പ്രഖ്യാപിച്ചിരുന്ന ബിജെപിക്കു പ്രഹരമായി തെരഞ്ഞെടുപ്പു ഫലം. ഗ്രാമമേഖലയിൽ കോൺഗ്രസും ജാട്ട് നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാപാർട്ടി (ജെജെപി)യും നേടിയ വിജയം ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
മഹാരാഷ്ട്രയിലും ഹരിയാനയിലും തങ്ങളുടെ അധീശത്വം ഉറപ്പിക്കും എന്ന അവകാശവാദമാണു കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി നേതാക്കളിൽനിന്നുണ്ടായത്. പക്ഷേ ജനം അതിന് അനുവദിച്ചില്ല. സാന്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും കർഷക ദുരിതവും പോലുള്ള വിഷയങ്ങളെ മറന്നുകൊണ്ടുള്ള ഭരണത്തിനു തിരിച്ചടി നല്കുകയായിരുന്നു ജനം. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ വൈകാരിക വിഷയങ്ങൾകൊണ്ടു മൂടിവയ്ക്കുന്നതിനെതിരായ താക്കീതാണ് ഈ രണ്ടു സംസ്ഥാനങ്ങളിൽനിന്നു ബിജെപിക്കു കിട്ടിയത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും ആശ്വാസവും പ്രതീക്ഷയും നല്കുന്നതാണു ജനവിധി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ എല്ലാം അവസാനിച്ചു എന്ന നൈരാശ്യത്തിനു കാര്യമില്ല; ബിജെപിയുടെ പ്രചണ്ഡമായ പ്രചാരണ ആരവത്തിൽ മറയ്ക്കാൻ പറ്റാത്ത ജനകീയ വിഷയങ്ങൾ ഉണ്ട്; ജനങ്ങൾ ക്രിയാത്മക പ്രതിപക്ഷത്തിനു വോട്ട് നല്കാൻ തയാറാണ് എന്നൊക്കെയാണ് ഈ തെരഞ്ഞെടുപ്പു പഠിപ്പിക്കുന്നത്. ജനങ്ങളുടെ കൂടെ നിന്ന്, ജനങ്ങളുടെ കാര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെ നേതൃസ്ഥാനത്തേക്ക് ഉയർത്തിയാൽ തിരിച്ചുവരാൻ കഴിയുമെന്ന സന്ദേശവും പ്രതിപക്ഷത്തിന് ഈ തെരഞ്ഞെടുപ്പു നല്കുന്നുണ്ട്.