കൊച്ചി: ഐഎസ്എൽ ആറാം സീസണിലെ ആദ്യകളിയിൽതന്നെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ ഇന്ന് വീണ്ടും പോരിനിറങ്ങുന്പോൾ തലവേദന പ്രധാന താരങ്ങളുടെ പരിക്ക്. തുടർച്ചയായ രണ്ടാം ജയം മോഹിക്കുന്ന കേരള ടീമിന് സീസണിലെ ആദ്യ മൽസരം കളിക്കുന്ന മുംബൈ സിറ്റി എഫ്സിയാണ് എതിരാളി.
അറ്റാക്കിംഗ് മിഡ്ഫീൽഡിൽ കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച മാരിയോ ബ്ലാസ്കോയുടെ പരിക്കാണു പരിശീലകൻ എൽകോ ഷട്ടോരിയെ അലട്ടുന്ന പ്രധാന പ്രശ്നം. പരിക്കിൽനിന്ന് മുക്തനാവാത്ത ബ്ലാസ്കോ ഇന്ന് ഇറങ്ങില്ല.
പ്രീ സീസണിൽ ടീമിനൊപ്പം ഉണ്ടാകാതിരുന്ന സഹലിനെ ആദ്യ ഇലവണിൽ ഉൾപ്പെടുത്തുന്ന കാര്യം സംശയമാണ്. താൻ കളിക്കുന്ന ശൈലിയിലേക്ക് സഹൽ എത്താൻ സമയം എടുക്കുമെന്ന് കഴിഞ്ഞ ദിവസം ഷട്ടോരി പറഞ്ഞിരുന്നു. അതിനാൽ കഴിഞ്ഞ മത്സരത്തിലെപോലെ പകരക്കാരനായിട്ടായിരിക്കും സഹൽ ഇന്നും ഇറങ്ങുക. അങ്ങനെയെങ്കിൽ സെർജിയോ സിഡോഞ്ചയെയോ നർസാരിയൊ ആയിരിക്കും ആദ്യ ഇലവണിൽ സ്ഥാനം പിടിക്കുക. പ്രതിരോധനിരയിൽ ജെയ്റോ റോഡ്രിഗസും സുവർലോണും പൂർണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെങ്കിലും ആദ്യ കളിയിൽ ഇറങ്ങിയിരുന്നു. ഇരുവരും ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. എങ്കിലും സെൻട്രൽ ഡിഫൻഡേഴ്സായി ഇവർ തന്നെയായിരിക്കും കളിക്കുക. മറ്റൊരു പ്രതിരോധനിര താരമായ രാജു ഗെയ്ക്ക്വാദും പരിക്കിൽനിന്ന് പൂർണമായി മുക്തനല്ല.
ഒന്നാം നന്പർ ഗോളി ടി.പി. രഹ്നേഷ് പരിക്കിൽനിന്ന് പൂർണമായി മോചിതനാകാത്തതിനാൽ ബിലാൽ ഖാൻ തന്നെയായിരിക്കും ഇന്നും ഗോൾവല കാക്കുക. ആദ്യ കളിയിൽ രണ്ടു ഗോളടിച്ച് തകർപ്പൻ ഫോമിലുള്ള നായകൻ ഒഗ്ബെച്ചെ തന്നെയാവും മുന്നേറ്റനിരയിൽ തുറുപ്പുചീട്ട്. ബ്ലാസ്കോയുടെ അസാനിധ്യത്തിൽ ഒഗ്ബെച്ചെയ്ക്ക് പിന്നിലായി അറ്റാക്കിംഗ് മിഡ്ഫിൽഡറുടെ റോൾ മെസി ബൗളിക്കു നൽകിയേക്കാം.
അതേസമയം, തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുംബൈ ടീം. മത്സരഫലത്തിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിക്കില്ലെന്നു പരിശീലകൻ യോർഗെ കോസ്റ്റ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഈ പോർച്ചുഗൽ പരിശീലകന്റെ കീഴിൽ മുംബൈ മികച്ച ടീമായി മാറിയിട്ടുണ്ട്. ആക്രമണ നിരയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ സീസണിൽ അതു കണ്ടതാണ്.
മികച്ച വിദേശ-ആഭ്യന്തര താരങ്ങളടങ്ങിയ ടീമാണ് മുംബൈ സിറ്റി. മുന്നേറ്റനിരയിൽ ബ്രസീലിയൻ താരം ഡീഗോ കാർലോസ്, ടുണീഷ്യൻതാരം അമിനെ ചെർമിതി, സെനഗൽ താരം മൊഡൗ സൗഗൗ എന്നിവരാണ് പ്രധാനികൾ. മധ്യനിരയ്ക്കു കരുത്തു പകരാൻ ക്യാപ്റ്റനു പുറമെ റൗളിൻ ബോർജസ്, ടുണീഷ്യൻ താരം മുഹമ്മദ് ലാബ്രി, മുഹമ്മദ് റഫീഖ് തുടങ്ങിയവരുണ്ട്. അൻവർ അലി, ക്രൊയേഷ്യയുടെ മാറ്റോ ഗിഗിച്ച്, ശുഭാശിഷ് ബോസ്, സൗവിക് ചക്രവർത്തി എന്നിവർക്കായിരിക്കും ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയെ പ്രതിരോധിക്കാനുള്ള നിയോഗം. ഗോൾ വലയ്ക്കു മുന്നിൽ ഉപനായകൻ കൂടിയായ അമരീന്ദർ സിംഗ് ഇറങ്ങും.
വിട്ടുവീഴ്ചയില്ലാത്ത ആക്രമണമാണ് കോസ്റ്റയുടെ തന്ത്രം. 4-3-3 ശൈലിയാണ് കഴിഞ്ഞ സീസണിൽ ടീം ഭൂരിഭാഗം കളിയിലും പരീക്ഷിച്ചത്. എവേ മത്സരങ്ങളിൽ 4-2-3-1 ശൈലിയിലേക്ക് മാറിയേക്കാനും സാധ്യതയുണ്ട്. ആക്രമണത്തിൽ ഒട്ടും പിന്നിലല്ലെന്ന് ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്സും തെളിയിച്ചതാണ്. ഷട്ടോരിയുടെ തന്ത്രങ്ങൾ ഒഗ്ബെച്ചെയുടെ നേതൃത്വത്തിൽ താരങ്ങൾ കളത്തിൽ വിജയകരമായി നടപ്പാക്കി.
അനിൽ തോമസ്
അറ്റാക്കിംഗ് മിഡ്ഫീൽഡിൽ കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച മാരിയോ ബ്ലാസ്കോയുടെ പരിക്കാണു പരിശീലകൻ എൽകോ ഷട്ടോരിയെ അലട്ടുന്ന പ്രധാന പ്രശ്നം. പരിക്കിൽനിന്ന് മുക്തനാവാത്ത ബ്ലാസ്കോ ഇന്ന് ഇറങ്ങില്ല.
പ്രീ സീസണിൽ ടീമിനൊപ്പം ഉണ്ടാകാതിരുന്ന സഹലിനെ ആദ്യ ഇലവണിൽ ഉൾപ്പെടുത്തുന്ന കാര്യം സംശയമാണ്. താൻ കളിക്കുന്ന ശൈലിയിലേക്ക് സഹൽ എത്താൻ സമയം എടുക്കുമെന്ന് കഴിഞ്ഞ ദിവസം ഷട്ടോരി പറഞ്ഞിരുന്നു. അതിനാൽ കഴിഞ്ഞ മത്സരത്തിലെപോലെ പകരക്കാരനായിട്ടായിരിക്കും സഹൽ ഇന്നും ഇറങ്ങുക. അങ്ങനെയെങ്കിൽ സെർജിയോ സിഡോഞ്ചയെയോ നർസാരിയൊ ആയിരിക്കും ആദ്യ ഇലവണിൽ സ്ഥാനം പിടിക്കുക. പ്രതിരോധനിരയിൽ ജെയ്റോ റോഡ്രിഗസും സുവർലോണും പൂർണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെങ്കിലും ആദ്യ കളിയിൽ ഇറങ്ങിയിരുന്നു. ഇരുവരും ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. എങ്കിലും സെൻട്രൽ ഡിഫൻഡേഴ്സായി ഇവർ തന്നെയായിരിക്കും കളിക്കുക. മറ്റൊരു പ്രതിരോധനിര താരമായ രാജു ഗെയ്ക്ക്വാദും പരിക്കിൽനിന്ന് പൂർണമായി മുക്തനല്ല.
ഒന്നാം നന്പർ ഗോളി ടി.പി. രഹ്നേഷ് പരിക്കിൽനിന്ന് പൂർണമായി മോചിതനാകാത്തതിനാൽ ബിലാൽ ഖാൻ തന്നെയായിരിക്കും ഇന്നും ഗോൾവല കാക്കുക. ആദ്യ കളിയിൽ രണ്ടു ഗോളടിച്ച് തകർപ്പൻ ഫോമിലുള്ള നായകൻ ഒഗ്ബെച്ചെ തന്നെയാവും മുന്നേറ്റനിരയിൽ തുറുപ്പുചീട്ട്. ബ്ലാസ്കോയുടെ അസാനിധ്യത്തിൽ ഒഗ്ബെച്ചെയ്ക്ക് പിന്നിലായി അറ്റാക്കിംഗ് മിഡ്ഫിൽഡറുടെ റോൾ മെസി ബൗളിക്കു നൽകിയേക്കാം.
അതേസമയം, തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുംബൈ ടീം. മത്സരഫലത്തിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിക്കില്ലെന്നു പരിശീലകൻ യോർഗെ കോസ്റ്റ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഈ പോർച്ചുഗൽ പരിശീലകന്റെ കീഴിൽ മുംബൈ മികച്ച ടീമായി മാറിയിട്ടുണ്ട്. ആക്രമണ നിരയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ സീസണിൽ അതു കണ്ടതാണ്.
മികച്ച വിദേശ-ആഭ്യന്തര താരങ്ങളടങ്ങിയ ടീമാണ് മുംബൈ സിറ്റി. മുന്നേറ്റനിരയിൽ ബ്രസീലിയൻ താരം ഡീഗോ കാർലോസ്, ടുണീഷ്യൻതാരം അമിനെ ചെർമിതി, സെനഗൽ താരം മൊഡൗ സൗഗൗ എന്നിവരാണ് പ്രധാനികൾ. മധ്യനിരയ്ക്കു കരുത്തു പകരാൻ ക്യാപ്റ്റനു പുറമെ റൗളിൻ ബോർജസ്, ടുണീഷ്യൻ താരം മുഹമ്മദ് ലാബ്രി, മുഹമ്മദ് റഫീഖ് തുടങ്ങിയവരുണ്ട്. അൻവർ അലി, ക്രൊയേഷ്യയുടെ മാറ്റോ ഗിഗിച്ച്, ശുഭാശിഷ് ബോസ്, സൗവിക് ചക്രവർത്തി എന്നിവർക്കായിരിക്കും ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയെ പ്രതിരോധിക്കാനുള്ള നിയോഗം. ഗോൾ വലയ്ക്കു മുന്നിൽ ഉപനായകൻ കൂടിയായ അമരീന്ദർ സിംഗ് ഇറങ്ങും.
വിട്ടുവീഴ്ചയില്ലാത്ത ആക്രമണമാണ് കോസ്റ്റയുടെ തന്ത്രം. 4-3-3 ശൈലിയാണ് കഴിഞ്ഞ സീസണിൽ ടീം ഭൂരിഭാഗം കളിയിലും പരീക്ഷിച്ചത്. എവേ മത്സരങ്ങളിൽ 4-2-3-1 ശൈലിയിലേക്ക് മാറിയേക്കാനും സാധ്യതയുണ്ട്. ആക്രമണത്തിൽ ഒട്ടും പിന്നിലല്ലെന്ന് ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്സും തെളിയിച്ചതാണ്. ഷട്ടോരിയുടെ തന്ത്രങ്ങൾ ഒഗ്ബെച്ചെയുടെ നേതൃത്വത്തിൽ താരങ്ങൾ കളത്തിൽ വിജയകരമായി നടപ്പാക്കി.
അനിൽ തോമസ്