മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും തരംഗം സൃഷ്ടിച്ച ക്യാപ്റ്റന്മാരിൽ പ്രധാനിയായ സൗരവ് ഗാംഗുലി ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) തലവനായി ഇന്ന് ചുമതലയേൽക്കും. ഇന്നു നടക്കുന്ന ബിസിസിഐ വാർഷിക യോഗത്തിലാണ് ദാദ എന്നറിയപ്പെടുന്ന സൗരവ് അധ്യക്ഷ സ്ഥാനത്ത് എത്തുക.
ബിസിസിഐയുടെ 39-ാമത് അധ്യക്ഷനാണ് സൗരവ്. അതോടെ സുപ്രീംകോടതി നിയോഗിച്ച സിഒഎ (കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്) നിഷ്ക്രിയമാകും. കഴിഞ്ഞ 33 മാസമായി ഇന്ത്യൻ ക്രിക്കറ്റിന്റെ നിയന്ത്രണം വിനോദ് റായ് അധ്യക്ഷനായ സിഒഎയുടെ നിരീക്ഷണത്തിലായിരുന്നു. സുപ്രീംകോടതി വിധി അനുസരിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തുഷ്ടനാണെന്ന് വിനോദ് റായ് പറഞ്ഞു.
ബിസിസിഐയുടെ 39-ാമത് അധ്യക്ഷനാണ് സൗരവ്. അതോടെ സുപ്രീംകോടതി നിയോഗിച്ച സിഒഎ (കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്) നിഷ്ക്രിയമാകും. കഴിഞ്ഞ 33 മാസമായി ഇന്ത്യൻ ക്രിക്കറ്റിന്റെ നിയന്ത്രണം വിനോദ് റായ് അധ്യക്ഷനായ സിഒഎയുടെ നിരീക്ഷണത്തിലായിരുന്നു. സുപ്രീംകോടതി വിധി അനുസരിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തുഷ്ടനാണെന്ന് വിനോദ് റായ് പറഞ്ഞു.