കൊച്ചി: പുതിയ മുഖവും ഭാവവുമായെത്തിയ കേരള ബ്ലാസ്റ്റേഴ്സ് വിജയത്തോടെ സീസൺ ആരംഭിച്ചു. ആരാധകരുടെ പ്രതീക്ഷ കാത്ത് 2019-20 സീസണിലെ ആദ്യ മത്സരത്തിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് വെന്നിക്കൊടി പാറിച്ചു. നായകൻ ബർത്തലോമേവ് ഒഗ്ബെച്ചെയുടെ ഇരട്ട ഗോളിന്റെ കരുത്തിൽ മുൻ ചാന്പ്യന്മാരായ എടികെയെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പട കീഴടക്കിയത്. അതോടെ സീസണിന്റെ ഉദ്ഘാടനത്തിനു സാക്ഷ്യംവഹിക്കാനെത്തിയ പതിനായിരക്കണക്കിന് ആരാധകർ ഗാലറിയിൽ മഞ്ഞക്കടലിരന്പം സൃഷ്ടിച്ചു.
കളിയുടെ ആറാം മിനിറ്റിൽ ആദ്യ ഗോൾ നേടി എടികെ ഒന്ന് ഞെട്ടിച്ചെങ്കിലും ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സ് മറുപടി നൽകി. 30-ാം മിനിറ്റിലും 45-ാം മിനിറ്റിലുമാണ് ബ്ലാസ്റ്റേഴ്സ് ഗോളുകൾ നേടിയത്.
രണ്ട് ടീമുകളും 4-2-3-1 ശൈലിയിലാണ് കളത്തിലിറങ്ങിയത്. ബ്ലാസ്റ്റേഴ്സ് നിരയിൽ ബിലാൽ ഖാൻ ഗോൾവലയ്ക്ക് മുന്നിൽ ഇടം പിടിച്ചപ്പോൾ എടികെയ്ക്കുവേണ്ടി ഇറങ്ങിയത് അരിന്ദം ഭട്ടാചാര്യ. പ്രതിരോധത്തിൽ മുഹമ്മദ് റാകിപ്, ജെയ്റോ റോഡ്രിഗസ്, സുവർലോണ്, ജെസ്സെലോ കെനയ്റോ എന്നിവരും ഡിഫൻസീവ് മിഡ്ഫീൽഡർമാരായി ജീക്ക്സണ് സിങ്ങും മുഹമ്മദ് നിങ്ങും ഇടം പിടിച്ചു. മധ്യനിരയിൽ വലതുവിംഗിൽ മലയാളി താരം കെ. പ്രശാന്ത്, സെൻട്രൽ മിഡ്ഫീൽഡർമാരായി സെർജിയോ സിഡോഞ്ച, വലതുവിംഗിൽ ഹാളിചരണ് നർസാരി എന്നിവരും എത്തിയപ്പോൾ സ്ട്രൈക്കറായി ക്യാപ്റ്റൻ ബർത്തലോമേവ് ഒഗ്ബെച്ചയെ തന്നെ ബ്ലാസ്റ്റേഴ്സ് കോച്ച് ഷെട്ടോരി ഇറക്കി.
ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തോടെയായിരുന്നു കളിയുടെ തുടക്കം. എതിർ ബോക്സിലേക്ക് ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങൾ നടത്തി. ഇടതുവിംഗിൽ ഹാളിചരണ് നർസാരിയായിരുന്നു മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
കളിയുടെ ഒന്നാം മിനിറ്റിലെ ഹാളിചർണ് സർസാരിയുടെ ക്രോസ് പക്ഷേ ഫലമുണ്ടായില്ല. തുടർന്നുള്ള മിനിറ്റുകളിൽ ഇരു ടീമുകൾക്കും അവസരങ്ങളൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, ഇരു ടീമുകളും നടത്തിയ ശ്രമങ്ങൾക്കിടയിൽ എടികെയുടെ ജയഷ് റാണയെ ബ്ലാസ്റ്റേഴ്സിന്റെ ജീക്സണ് സിംഗ് ഫൗൾ ചെയ്തു. തുടർന്ന് ലഭിച്ച ഫ്രീക്കിക്കിൽ ആറാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് എടികെ ബ്ലാസ്റ്റേഴ്സ് വല കിലുക്കി.
ബോക്സിലേക്ക് ഉയർന്നുവന്ന ഫ്രീക്കിക്ക് അഗസ്റ്റിൻ ഗാർഷ്യ തലകൊണ്ട് ചെത്തി ബോക്സിന്റെ മധ്യത്തിലേക്കിട്ടു. ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന കാൾ മക്ഹ്യൂഗിന് ലഭിച്ച പന്ത് തട്ടി ഗോൾവലയിലാക്കുകയായിരുന്നു. 10-ാം മിനിറ്റിൽ ഒരു അവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല. 15-ാം മിനിറ്റിൽ എടിക്കെയുടെ ജയേഷ് റാണയ്ക്ക് മത്സരത്തിലെ ആദ്യമഞ്ഞക്കാർഡ് ലഭിച്ചു. തൊട്ടുപിന്നാലെ 18-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ജെയ്റോ റോഡ്രിഗ്സിനും മഞ്ഞക്കാർഡ്, എടികെയുടെ റോയ് കൃഷ്ണയെ ഫൗൾ ചെയ്തതിനായിരുന്നു അത്.
20-ാം മിനിറ്റിൽ കെ. പ്രശാന്ത് വലതുപാർശ്വത്തിലൂടെ നല്ലൊരു മുന്നേറ്റം നടത്തി ബോക്സിലേക്ക് ക്രോസ് നൽകിയെങ്കിലും കണക്ട് ചെയ്യാനാളുണ്ടായില്ല. 21-ാം മനിറ്റിൽ എടികെയുടെ റോയ് കൃഷ്ണ സ്വന്തം പകുതിയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറി ബ്ലാസ്റ്റേഴ്സ് ബോക്സിൽ പ്രവേശിച്ചെങ്കിലും ഫിനിഷിംഗിൽ പിഴച്ചത് ബ്ലാസ്റ്റേഴ്സിന് രക്ഷയായി. 30-ാം മിനിറ്റിൽ ആരാധകരെ ആവേശത്തിലാക്കി പെനൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. കനെയ്റോ എടുത്ത കോർണർകിക്ക് വലയിലേക്ക് ഒഗ്ബെച്ചെ ഹെഡറിലൂടെ തിരിച്ചുവിട്ടെങ്കിലും എടികെ പ്രതിരോധനിരതാരം ക്ലിയർ ചെയ്തു. പന്ത് കിട്ടിയത് ബോക്സിനുള്ളിൽ നിൽക്കുകയായിരുന്ന ജെയ്റോയ്ക്ക്. ഷോട്ട് ഉതിർക്കാൻ ശ്രമിച്ച ജെയ്റോയെ എടികെ താരം പ്രണോയ് പിന്നിൽനിന്നും വലിച്ചിട്ടതിനായിരുന്നു പെനൽറ്റി. ബ്ലാസ്റ്റേഴ്സ് നായകൻ ഒഗ്ബെച്ചെയുടെ കിക്ക് എടികെ ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലെത്തി (1-1).
സമനിലയിലെത്തിയതോടെ ഇരുടീമുകളും മുന്നേറ്റങ്ങൾ കൂടുതൽ ഉൗർജിതമാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്പുതന്നെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. ബോക്സിന് പുറത്തുനിന്ന് ഒഗ്ബെച്ചെ പായിച്ച ഷോട്ട് തടുക്കാൻ ശ്രമിച്ച എടികെ ഗോളിയെയും മറികടന്ന് പോസ്റ്റിലിടിച്ച് വലയിൽ കയറി, ഒഗ്ബെച്ചെയുടെ രണ്ടാം ഗോൾ, ബ്ലാസ്റ്റേഴ്സ് 2-1 നു മുന്പിൽ.
രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു എടികെ. രണ്ടു കോർണർ നേടി ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ എടികെ സമ്മർദത്തിലാക്കുകയും ചെയ്തു. 46-ാം മിനിറ്റിൽ ഹാവിയർ ഫെർണാണ്ടസ് ഇടതു കോർണറിൽ നിന്നെടുത്ത കിക്ക് ബോക്സിനുള്ളിൽ തടയാൻ ബ്ലാസ്റ്റേഴ്സ് താരങ്ങളാരുമുണ്ടായിരുന്നില്ല. എടികെയുടെ ഡേവിഡ് വില്യംസിന്റെ കാലിലെത്തിയ പന്ത് വലയിലേക്ക് പായിച്ചെങ്കിലും പുറത്തേക്ക് പോയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും നല്ലൊരു മുന്നേറ്റമുണ്ടായത് 63-ാം മിനിറ്റിലാണ്. വലതുവിംഗിൽനിന്ന് മുഹമ്മദ് റാകിപ് ബോക്സിലേക്ക് ഉയർത്തിയ നൽകിയ പന്ത് മുഹമ്മദ് മുസ്തഫ ഹെഡറിലുടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. 65-ാം മിനിറ്റിൽ സിഡോഞ്ചോയ്ക്ക് പകരം മരിയോ അർക്വിസ് ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. 68-ാം മിനിറ്റിൽ എടികെക്ക് സമനിലയ്ക്ക് അവസരം ലഭിച്ചെങ്കിലും ജെയ്റോ അത് തടസപ്പെടുത്തി.
75-ാം മിനിറ്റിൽ ജാവിയർ ഹെർണാണ്ടസിനെ തിരിച്ചുവിളിച്ച് മറ്റൊരു സ്പാനിഷ് താരമായ എഡ്വേർഡോ ഗാർഷ്യയെ എടികെ രംഗത്തിറക്കി. 82-ാം മിനിറ്റിൽ ജീക്സണ് സിംഗിനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് സഹൽ അബ്ദുൾ സമദിനെ കളത്തിലിറക്കി. അവസാന മിനിറ്റുകളിൽസമനിലയ്ക്കായി എടികെയും ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സും പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. 24-ന് മുംബൈ സിറ്റി എഫ്സിയുമായി കൊച്ചിയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.
വി.ആർ. ശ്രീജിത്ത്
കളിയുടെ ആറാം മിനിറ്റിൽ ആദ്യ ഗോൾ നേടി എടികെ ഒന്ന് ഞെട്ടിച്ചെങ്കിലും ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സ് മറുപടി നൽകി. 30-ാം മിനിറ്റിലും 45-ാം മിനിറ്റിലുമാണ് ബ്ലാസ്റ്റേഴ്സ് ഗോളുകൾ നേടിയത്.
രണ്ട് ടീമുകളും 4-2-3-1 ശൈലിയിലാണ് കളത്തിലിറങ്ങിയത്. ബ്ലാസ്റ്റേഴ്സ് നിരയിൽ ബിലാൽ ഖാൻ ഗോൾവലയ്ക്ക് മുന്നിൽ ഇടം പിടിച്ചപ്പോൾ എടികെയ്ക്കുവേണ്ടി ഇറങ്ങിയത് അരിന്ദം ഭട്ടാചാര്യ. പ്രതിരോധത്തിൽ മുഹമ്മദ് റാകിപ്, ജെയ്റോ റോഡ്രിഗസ്, സുവർലോണ്, ജെസ്സെലോ കെനയ്റോ എന്നിവരും ഡിഫൻസീവ് മിഡ്ഫീൽഡർമാരായി ജീക്ക്സണ് സിങ്ങും മുഹമ്മദ് നിങ്ങും ഇടം പിടിച്ചു. മധ്യനിരയിൽ വലതുവിംഗിൽ മലയാളി താരം കെ. പ്രശാന്ത്, സെൻട്രൽ മിഡ്ഫീൽഡർമാരായി സെർജിയോ സിഡോഞ്ച, വലതുവിംഗിൽ ഹാളിചരണ് നർസാരി എന്നിവരും എത്തിയപ്പോൾ സ്ട്രൈക്കറായി ക്യാപ്റ്റൻ ബർത്തലോമേവ് ഒഗ്ബെച്ചയെ തന്നെ ബ്ലാസ്റ്റേഴ്സ് കോച്ച് ഷെട്ടോരി ഇറക്കി.
ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തോടെയായിരുന്നു കളിയുടെ തുടക്കം. എതിർ ബോക്സിലേക്ക് ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങൾ നടത്തി. ഇടതുവിംഗിൽ ഹാളിചരണ് നർസാരിയായിരുന്നു മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
കളിയുടെ ഒന്നാം മിനിറ്റിലെ ഹാളിചർണ് സർസാരിയുടെ ക്രോസ് പക്ഷേ ഫലമുണ്ടായില്ല. തുടർന്നുള്ള മിനിറ്റുകളിൽ ഇരു ടീമുകൾക്കും അവസരങ്ങളൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, ഇരു ടീമുകളും നടത്തിയ ശ്രമങ്ങൾക്കിടയിൽ എടികെയുടെ ജയഷ് റാണയെ ബ്ലാസ്റ്റേഴ്സിന്റെ ജീക്സണ് സിംഗ് ഫൗൾ ചെയ്തു. തുടർന്ന് ലഭിച്ച ഫ്രീക്കിക്കിൽ ആറാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് എടികെ ബ്ലാസ്റ്റേഴ്സ് വല കിലുക്കി.
ബോക്സിലേക്ക് ഉയർന്നുവന്ന ഫ്രീക്കിക്ക് അഗസ്റ്റിൻ ഗാർഷ്യ തലകൊണ്ട് ചെത്തി ബോക്സിന്റെ മധ്യത്തിലേക്കിട്ടു. ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന കാൾ മക്ഹ്യൂഗിന് ലഭിച്ച പന്ത് തട്ടി ഗോൾവലയിലാക്കുകയായിരുന്നു. 10-ാം മിനിറ്റിൽ ഒരു അവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല. 15-ാം മിനിറ്റിൽ എടിക്കെയുടെ ജയേഷ് റാണയ്ക്ക് മത്സരത്തിലെ ആദ്യമഞ്ഞക്കാർഡ് ലഭിച്ചു. തൊട്ടുപിന്നാലെ 18-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ജെയ്റോ റോഡ്രിഗ്സിനും മഞ്ഞക്കാർഡ്, എടികെയുടെ റോയ് കൃഷ്ണയെ ഫൗൾ ചെയ്തതിനായിരുന്നു അത്.
20-ാം മിനിറ്റിൽ കെ. പ്രശാന്ത് വലതുപാർശ്വത്തിലൂടെ നല്ലൊരു മുന്നേറ്റം നടത്തി ബോക്സിലേക്ക് ക്രോസ് നൽകിയെങ്കിലും കണക്ട് ചെയ്യാനാളുണ്ടായില്ല. 21-ാം മനിറ്റിൽ എടികെയുടെ റോയ് കൃഷ്ണ സ്വന്തം പകുതിയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറി ബ്ലാസ്റ്റേഴ്സ് ബോക്സിൽ പ്രവേശിച്ചെങ്കിലും ഫിനിഷിംഗിൽ പിഴച്ചത് ബ്ലാസ്റ്റേഴ്സിന് രക്ഷയായി. 30-ാം മിനിറ്റിൽ ആരാധകരെ ആവേശത്തിലാക്കി പെനൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. കനെയ്റോ എടുത്ത കോർണർകിക്ക് വലയിലേക്ക് ഒഗ്ബെച്ചെ ഹെഡറിലൂടെ തിരിച്ചുവിട്ടെങ്കിലും എടികെ പ്രതിരോധനിരതാരം ക്ലിയർ ചെയ്തു. പന്ത് കിട്ടിയത് ബോക്സിനുള്ളിൽ നിൽക്കുകയായിരുന്ന ജെയ്റോയ്ക്ക്. ഷോട്ട് ഉതിർക്കാൻ ശ്രമിച്ച ജെയ്റോയെ എടികെ താരം പ്രണോയ് പിന്നിൽനിന്നും വലിച്ചിട്ടതിനായിരുന്നു പെനൽറ്റി. ബ്ലാസ്റ്റേഴ്സ് നായകൻ ഒഗ്ബെച്ചെയുടെ കിക്ക് എടികെ ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലെത്തി (1-1).
സമനിലയിലെത്തിയതോടെ ഇരുടീമുകളും മുന്നേറ്റങ്ങൾ കൂടുതൽ ഉൗർജിതമാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്പുതന്നെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. ബോക്സിന് പുറത്തുനിന്ന് ഒഗ്ബെച്ചെ പായിച്ച ഷോട്ട് തടുക്കാൻ ശ്രമിച്ച എടികെ ഗോളിയെയും മറികടന്ന് പോസ്റ്റിലിടിച്ച് വലയിൽ കയറി, ഒഗ്ബെച്ചെയുടെ രണ്ടാം ഗോൾ, ബ്ലാസ്റ്റേഴ്സ് 2-1 നു മുന്പിൽ.
രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു എടികെ. രണ്ടു കോർണർ നേടി ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ എടികെ സമ്മർദത്തിലാക്കുകയും ചെയ്തു. 46-ാം മിനിറ്റിൽ ഹാവിയർ ഫെർണാണ്ടസ് ഇടതു കോർണറിൽ നിന്നെടുത്ത കിക്ക് ബോക്സിനുള്ളിൽ തടയാൻ ബ്ലാസ്റ്റേഴ്സ് താരങ്ങളാരുമുണ്ടായിരുന്നില്ല. എടികെയുടെ ഡേവിഡ് വില്യംസിന്റെ കാലിലെത്തിയ പന്ത് വലയിലേക്ക് പായിച്ചെങ്കിലും പുറത്തേക്ക് പോയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും നല്ലൊരു മുന്നേറ്റമുണ്ടായത് 63-ാം മിനിറ്റിലാണ്. വലതുവിംഗിൽനിന്ന് മുഹമ്മദ് റാകിപ് ബോക്സിലേക്ക് ഉയർത്തിയ നൽകിയ പന്ത് മുഹമ്മദ് മുസ്തഫ ഹെഡറിലുടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. 65-ാം മിനിറ്റിൽ സിഡോഞ്ചോയ്ക്ക് പകരം മരിയോ അർക്വിസ് ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. 68-ാം മിനിറ്റിൽ എടികെക്ക് സമനിലയ്ക്ക് അവസരം ലഭിച്ചെങ്കിലും ജെയ്റോ അത് തടസപ്പെടുത്തി.
75-ാം മിനിറ്റിൽ ജാവിയർ ഹെർണാണ്ടസിനെ തിരിച്ചുവിളിച്ച് മറ്റൊരു സ്പാനിഷ് താരമായ എഡ്വേർഡോ ഗാർഷ്യയെ എടികെ രംഗത്തിറക്കി. 82-ാം മിനിറ്റിൽ ജീക്സണ് സിംഗിനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് സഹൽ അബ്ദുൾ സമദിനെ കളത്തിലിറക്കി. അവസാന മിനിറ്റുകളിൽസമനിലയ്ക്കായി എടികെയും ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സും പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. 24-ന് മുംബൈ സിറ്റി എഫ്സിയുമായി കൊച്ചിയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.
വി.ആർ. ശ്രീജിത്ത്