കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും ശോച്യാവസ്ഥയും അല്പായുസും ഇപ്പോൾ പരക്കേ ചർച്ചാവിഷയമാണ്. പാലാരിവട്ടം പാലം നിർമാണത്തിലെ അപാകതകൾ ജനങ്ങളുടെ പണം ഉപയോഗിക്കുന്നതിലെ നിരുത്തരവാദിത്വവും ഉത്തരവാദപ്പെട്ടവരുടെ അഴിമതിയും വെളിച്ചത്തു കൊണ്ടുവന്നു. വാഹനാപകടങ്ങൾ വർധിച്ചുവരുന്നതിനു റോഡുകളുടെ ദുരവസ്ഥ ഒരു പ്രധാന കാരണമാണ്.
കേരളത്തിലെ റോഡുകൾ വിഐപികൾ വരുന്പോൾ മാത്രം എങ്ങനെയാണു നന്നാവുന്നതെന്നു കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചു. ഇതിനു സർക്കാർ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയം. വിഐപികളും വിവിഐപികളും വരുന്പോൾ നടത്തുന്ന റോഡ് പണികൾക്കു പ്രത്യേക ഫണ്ട് ഉണ്ടെന്നായിരുന്നു സർക്കാർ വിശദീകരണം. അപ്പോൾ അതു സർക്കാർ ഖജനാവിൽനിന്നുള്ള പണമല്ലേ, സാധാരണക്കാരന് ഇതൊന്നും ബാധകമല്ലേ എന്നും കോടതിക്കു ചോദിക്കേണ്ടിവന്നു.
എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു ട്രാവൽ ഏജൻസി ഉടമ നൽകിയ ഹർജി പരിഗണിക്കുന്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ ചോദ്യങ്ങൾ. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31നകവും തദ്ദേശഭരണ സ്ഥാപനങ്ങളുടെവക റോഡുകളുടേതു 2020 ജനുവരി 31നകവും പൂർത്തിയാക്കുമെന്നു സർക്കാർ ഉറപ്പുവരുത്തണമെന്നു ഹൈക്കോടതി നിർദേശിച്ചിരിക്കയാണ്. ഇപ്രകാരം ചെയ്തുകൊള്ളാമെന്ന് അഡ്വക്കറ്റ് ജനറൽ നേരത്തേ കോടതിയിൽ ബോധിപ്പിച്ചിരുന്നു. പറഞ്ഞാൽ പോരാ, സംഗതി ഉറപ്പാക്കണമെന്നാണു കോടതി നിർദേശം. റോഡ് നിർമാണത്തിലെ വീഴ്ചകൾ ഒഴിവാക്കാനുള്ള ചില കർശന നിർദേശങ്ങളും കോടതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും തിരക്കുള്ള നഗരങ്ങളിലൊന്നാണു കൊച്ചി. ആ നഗരത്തിലൂടെ കടന്നുപോകുന്നവർ റോഡുകളുടെ സ്ഥിതിയോർത്തു പരിതപിക്കാതിരിക്കില്ല. മെട്രോ പണിയുടെയും ഫ്ലൈഓവർ നിർമാണത്തിന്റെയും പേരുപറഞ്ഞ് ഈ നാണക്കേടിനു മൂടുപടമിടാൻ ഭരണാധികാരികളും ഉദ്യോഗസ്ഥരും ശ്രമിച്ചതുകൊണ്ടായില്ല. കുണ്ടും കുഴിയും അടയ്ക്കാൻ പോലീസിനെക്കൊണ്ടു കല്ലും മണ്ണും ചുമപ്പിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം, കുഴിയടയ്ക്കാൻ പോലീസിനോട് ആരു പറഞ്ഞുവെന്ന ചോദ്യവും ഉയർന്നു.
റോഡ് പ്രശ്നം ഉന്നയിച്ച ഹർജി കഴിഞ്ഞ ദിവസം പരിഗണിക്കവേ, റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിത്തിരിച്ച യുവാവ് ബസിടിച്ചു മരിച്ച സംഭവം ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. വീട്ടിൽനിന്നിറങ്ങുന്നവർ ജീവനോടെ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളതെന്നും കോടതി ചോദിച്ചു. ഇത്തരം ചോദ്യങ്ങളൊന്നും പക്ഷേ കൊള്ളേണ്ടവരുടെ നെഞ്ചിൽ കൊള്ളുന്നില്ല. അവർക്കു യാത്ര ചെയ്യാൻ വിമാനമുണ്ടാകും. തിരുവനന്തപുരത്തുനിന്നു കൊച്ചിയിലോ കോഴിക്കോട്ടോ കണ്ണൂരോ എത്താൻ ഭരണകർത്താക്കൾ മിക്കപ്പോഴും വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. അവർക്കെന്തിനു റോഡ്? റോഡിൽ യാത്ര ചെയ്യണമെങ്കിൽത്തന്നെ അവർക്കു കുലുക്കമറിയാത്ത കാറുണ്ടാവും. നാട്ടുകാർ റോഡിലെ കുഴിയിൽ വീഴുകയോ വണ്ടികയറി മരിക്കുകയോ എന്തുവേണമെങ്കിലുമാകട്ടെ. ആരെങ്കിലും ബഹളം വച്ചാൽ ദുരിതാശ്വാസനിധിയിൽനിന്നു കുറെ പണം അപകടത്തിൽപ്പെട്ടവർക്കു കൊടുത്തു സമാധാനിപ്പിക്കാം.
കൊച്ചിയിൽ കഴിഞ്ഞ ദിവസം അല്പം റോഡ് നന്നാക്കൽ തകൃതിയായി നടന്നു. ഡച്ച് രാജാവും രാജ്ഞിയും നഗരത്തിൽ സന്ദർശനം നടത്തുന്നതു പ്രമാണിച്ചായിരുന്നു അത്. വിവിഐപികളുടെ സന്ദർശനത്തോടനുബന്ധിച്ച് ഇത്തരം പാഴ്പണി പതിവാണ്. ഇതു പാഴ്പണിയാണെന്നു പറയുന്നതിനു കാരണം, പണിയുടെ താത്കാലിക സ്വഭാവമാണ്. കുഴിയടയ്ക്കലാണു പ്രധാന പണി. റോഡുകളിൽ അവിടവിടെയുള്ള കുഴികൾ മെറ്റലും സിമന്റും കുഴച്ചു നിറയ്ക്കും. വിവിഐപി യുടെ വാഹനം കടന്നുപോയി അടുത്ത ദിവസം മുതൽ മെറ്റൽ ഇളകിത്തുടങ്ങും. ഒരാഴ്ചയ്ക്കുള്ളിൽ റോഡ് പൂർവസ്ഥിതി പ്രാപിക്കും.
റോഡുകളുടെ അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നടപടിയെടുക്കുമെന്നു ജില്ലാ കളക്ടർ പ്രഖ്യാപിച്ച കാര്യം ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണു ജില്ലാ കളക്ടറെ ഹൈക്കോടതി സ്വമേധയാ കേസിൽ കക്ഷിചേർത്തത്. കൊച്ചി നഗരസഭയും കേസിൽ എതിർകക്ഷിയാണ്. സംസ്ഥാന സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഇത്തരം കാര്യങ്ങളിൽ പരസ്പരം പഴിചാരി തലയൂരാറുണ്ട്. സംസ്ഥാന സർക്കാരിനും തദ്ദേശഭരണ സ്ഥാപനത്തിനും അതതിന്റേതായ മേഖലയുണ്ട്. ഓരോരുത്തരും സ്വന്തം ചുമതല യഥാസമയം കാര്യക്ഷമമായി നിർവഹിച്ചാൽ മതി. പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുത്തേ പറ്റൂ. അല്ലെങ്കിൽ അവയുടെ ഭരണനിർവഹണംകൂടി സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു വിട്ടുകൊടുക്കട്ടെ.
റോഡപകടങ്ങളുണ്ടാകുന്നതിനു സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഉത്തരവാദികളാണെന്നു വന്നാലേ ഇപ്പോഴത്തെ സ്ഥിതിക്ക് എന്തെങ്കിലും മാറ്റമുണ്ടാകൂ. കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളിൽ 4,199 പേരാണു മരിച്ചത്. 2017ൽ റോഡപകടങ്ങളിൽ മരിച്ചവരുടെ സംഖ്യ 4,131 ആയിരുന്നു. 2018ൽ റോഡപകടങ്ങളിൽ 31,611 പേർക്കാണു പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം മുൻവർഷങ്ങളിലേതിനേക്കാൾ കൂടുതലാണ്.
വാഹനമോടിക്കുന്നതിൽ ശ്രദ്ധ അത്യന്താപേക്ഷിതമാണ്. അതോടൊപ്പം, അപകടമൊഴിവാക്കാൻ നല്ല റോഡുകളും വേണം. അതു സർക്കാരിന്റെ അനിവാര്യ ചുമതലയാണ്. കഴിഞ്ഞ വർഷവും ഈ വർഷവും പെരുമഴ കേരളത്തിലെ റോഡുകൾക്കു വ്യാപകമായ നാശമുണ്ടാക്കി. അതിൽനിന്നു കരകയറാനുള്ള ശ്രമത്തിലാണു സംസ്ഥാനം. വലിയ പണച്ചെലവുള്ള കാര്യമാണത് എന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കിട്ടിയ പണം കുറെ റോഡുകളുടെ പുനർനിർമാണത്തിനായി ചെലവഴിക്കുന്നുണ്ട്. പൊതുഗതാഗതം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിർലോപമായ സഹായം വേണം.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എല്ലാ വികസനപദ്ധതികൾക്കും ആവശ്യമാണ്. മണ്ണിടിച്ചിലിലും പെരുമഴയിലും ചില റോഡുകൾ പാടേ നശിച്ചുപോയിരുന്നു. ഇവ പുനർനിർമിക്കുന്പോൾ ഉറപ്പുള്ളവയായി നിർമിക്കുക എന്നതിൽ ഇനിയെങ്കിലും ശ്രദ്ധയുണ്ടാവട്ടെ.
2018ലെ മഹാപ്രളയത്തിൽപ്പോലും നൂറ്റാണ്ടു പഴക്കമുള്ള ചില പാലങ്ങൾ പിടിച്ചുനിന്നതു നാം കണ്ടു. എന്നാൽ, ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു നിർമിക്കുന്നവ പലതും പണിതീർന്ന് ഉദ്ഘാടനത്തിനു മുന്പേ അടർന്നുവീഴാൻ തുടങ്ങുന്നു. ഇതു നാം കാണുന്ന, അനുഭവിക്കുന്ന യാഥാർഥ്യമാണ്. വിഐപികൾക്കുവേണ്ടി മാത്രമല്ല, ജനങ്ങൾക്കുവേണ്ടിയാവണം റോഡുകൾ.
കേരളത്തിലെ റോഡുകൾ വിഐപികൾ വരുന്പോൾ മാത്രം എങ്ങനെയാണു നന്നാവുന്നതെന്നു കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചു. ഇതിനു സർക്കാർ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയം. വിഐപികളും വിവിഐപികളും വരുന്പോൾ നടത്തുന്ന റോഡ് പണികൾക്കു പ്രത്യേക ഫണ്ട് ഉണ്ടെന്നായിരുന്നു സർക്കാർ വിശദീകരണം. അപ്പോൾ അതു സർക്കാർ ഖജനാവിൽനിന്നുള്ള പണമല്ലേ, സാധാരണക്കാരന് ഇതൊന്നും ബാധകമല്ലേ എന്നും കോടതിക്കു ചോദിക്കേണ്ടിവന്നു.
എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു ട്രാവൽ ഏജൻസി ഉടമ നൽകിയ ഹർജി പരിഗണിക്കുന്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ ചോദ്യങ്ങൾ. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31നകവും തദ്ദേശഭരണ സ്ഥാപനങ്ങളുടെവക റോഡുകളുടേതു 2020 ജനുവരി 31നകവും പൂർത്തിയാക്കുമെന്നു സർക്കാർ ഉറപ്പുവരുത്തണമെന്നു ഹൈക്കോടതി നിർദേശിച്ചിരിക്കയാണ്. ഇപ്രകാരം ചെയ്തുകൊള്ളാമെന്ന് അഡ്വക്കറ്റ് ജനറൽ നേരത്തേ കോടതിയിൽ ബോധിപ്പിച്ചിരുന്നു. പറഞ്ഞാൽ പോരാ, സംഗതി ഉറപ്പാക്കണമെന്നാണു കോടതി നിർദേശം. റോഡ് നിർമാണത്തിലെ വീഴ്ചകൾ ഒഴിവാക്കാനുള്ള ചില കർശന നിർദേശങ്ങളും കോടതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും തിരക്കുള്ള നഗരങ്ങളിലൊന്നാണു കൊച്ചി. ആ നഗരത്തിലൂടെ കടന്നുപോകുന്നവർ റോഡുകളുടെ സ്ഥിതിയോർത്തു പരിതപിക്കാതിരിക്കില്ല. മെട്രോ പണിയുടെയും ഫ്ലൈഓവർ നിർമാണത്തിന്റെയും പേരുപറഞ്ഞ് ഈ നാണക്കേടിനു മൂടുപടമിടാൻ ഭരണാധികാരികളും ഉദ്യോഗസ്ഥരും ശ്രമിച്ചതുകൊണ്ടായില്ല. കുണ്ടും കുഴിയും അടയ്ക്കാൻ പോലീസിനെക്കൊണ്ടു കല്ലും മണ്ണും ചുമപ്പിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം, കുഴിയടയ്ക്കാൻ പോലീസിനോട് ആരു പറഞ്ഞുവെന്ന ചോദ്യവും ഉയർന്നു.
റോഡ് പ്രശ്നം ഉന്നയിച്ച ഹർജി കഴിഞ്ഞ ദിവസം പരിഗണിക്കവേ, റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിത്തിരിച്ച യുവാവ് ബസിടിച്ചു മരിച്ച സംഭവം ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. വീട്ടിൽനിന്നിറങ്ങുന്നവർ ജീവനോടെ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളതെന്നും കോടതി ചോദിച്ചു. ഇത്തരം ചോദ്യങ്ങളൊന്നും പക്ഷേ കൊള്ളേണ്ടവരുടെ നെഞ്ചിൽ കൊള്ളുന്നില്ല. അവർക്കു യാത്ര ചെയ്യാൻ വിമാനമുണ്ടാകും. തിരുവനന്തപുരത്തുനിന്നു കൊച്ചിയിലോ കോഴിക്കോട്ടോ കണ്ണൂരോ എത്താൻ ഭരണകർത്താക്കൾ മിക്കപ്പോഴും വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. അവർക്കെന്തിനു റോഡ്? റോഡിൽ യാത്ര ചെയ്യണമെങ്കിൽത്തന്നെ അവർക്കു കുലുക്കമറിയാത്ത കാറുണ്ടാവും. നാട്ടുകാർ റോഡിലെ കുഴിയിൽ വീഴുകയോ വണ്ടികയറി മരിക്കുകയോ എന്തുവേണമെങ്കിലുമാകട്ടെ. ആരെങ്കിലും ബഹളം വച്ചാൽ ദുരിതാശ്വാസനിധിയിൽനിന്നു കുറെ പണം അപകടത്തിൽപ്പെട്ടവർക്കു കൊടുത്തു സമാധാനിപ്പിക്കാം.
കൊച്ചിയിൽ കഴിഞ്ഞ ദിവസം അല്പം റോഡ് നന്നാക്കൽ തകൃതിയായി നടന്നു. ഡച്ച് രാജാവും രാജ്ഞിയും നഗരത്തിൽ സന്ദർശനം നടത്തുന്നതു പ്രമാണിച്ചായിരുന്നു അത്. വിവിഐപികളുടെ സന്ദർശനത്തോടനുബന്ധിച്ച് ഇത്തരം പാഴ്പണി പതിവാണ്. ഇതു പാഴ്പണിയാണെന്നു പറയുന്നതിനു കാരണം, പണിയുടെ താത്കാലിക സ്വഭാവമാണ്. കുഴിയടയ്ക്കലാണു പ്രധാന പണി. റോഡുകളിൽ അവിടവിടെയുള്ള കുഴികൾ മെറ്റലും സിമന്റും കുഴച്ചു നിറയ്ക്കും. വിവിഐപി യുടെ വാഹനം കടന്നുപോയി അടുത്ത ദിവസം മുതൽ മെറ്റൽ ഇളകിത്തുടങ്ങും. ഒരാഴ്ചയ്ക്കുള്ളിൽ റോഡ് പൂർവസ്ഥിതി പ്രാപിക്കും.
റോഡുകളുടെ അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നടപടിയെടുക്കുമെന്നു ജില്ലാ കളക്ടർ പ്രഖ്യാപിച്ച കാര്യം ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണു ജില്ലാ കളക്ടറെ ഹൈക്കോടതി സ്വമേധയാ കേസിൽ കക്ഷിചേർത്തത്. കൊച്ചി നഗരസഭയും കേസിൽ എതിർകക്ഷിയാണ്. സംസ്ഥാന സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഇത്തരം കാര്യങ്ങളിൽ പരസ്പരം പഴിചാരി തലയൂരാറുണ്ട്. സംസ്ഥാന സർക്കാരിനും തദ്ദേശഭരണ സ്ഥാപനത്തിനും അതതിന്റേതായ മേഖലയുണ്ട്. ഓരോരുത്തരും സ്വന്തം ചുമതല യഥാസമയം കാര്യക്ഷമമായി നിർവഹിച്ചാൽ മതി. പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുത്തേ പറ്റൂ. അല്ലെങ്കിൽ അവയുടെ ഭരണനിർവഹണംകൂടി സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു വിട്ടുകൊടുക്കട്ടെ.
റോഡപകടങ്ങളുണ്ടാകുന്നതിനു സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഉത്തരവാദികളാണെന്നു വന്നാലേ ഇപ്പോഴത്തെ സ്ഥിതിക്ക് എന്തെങ്കിലും മാറ്റമുണ്ടാകൂ. കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളിൽ 4,199 പേരാണു മരിച്ചത്. 2017ൽ റോഡപകടങ്ങളിൽ മരിച്ചവരുടെ സംഖ്യ 4,131 ആയിരുന്നു. 2018ൽ റോഡപകടങ്ങളിൽ 31,611 പേർക്കാണു പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം മുൻവർഷങ്ങളിലേതിനേക്കാൾ കൂടുതലാണ്.
വാഹനമോടിക്കുന്നതിൽ ശ്രദ്ധ അത്യന്താപേക്ഷിതമാണ്. അതോടൊപ്പം, അപകടമൊഴിവാക്കാൻ നല്ല റോഡുകളും വേണം. അതു സർക്കാരിന്റെ അനിവാര്യ ചുമതലയാണ്. കഴിഞ്ഞ വർഷവും ഈ വർഷവും പെരുമഴ കേരളത്തിലെ റോഡുകൾക്കു വ്യാപകമായ നാശമുണ്ടാക്കി. അതിൽനിന്നു കരകയറാനുള്ള ശ്രമത്തിലാണു സംസ്ഥാനം. വലിയ പണച്ചെലവുള്ള കാര്യമാണത് എന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കിട്ടിയ പണം കുറെ റോഡുകളുടെ പുനർനിർമാണത്തിനായി ചെലവഴിക്കുന്നുണ്ട്. പൊതുഗതാഗതം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിർലോപമായ സഹായം വേണം.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എല്ലാ വികസനപദ്ധതികൾക്കും ആവശ്യമാണ്. മണ്ണിടിച്ചിലിലും പെരുമഴയിലും ചില റോഡുകൾ പാടേ നശിച്ചുപോയിരുന്നു. ഇവ പുനർനിർമിക്കുന്പോൾ ഉറപ്പുള്ളവയായി നിർമിക്കുക എന്നതിൽ ഇനിയെങ്കിലും ശ്രദ്ധയുണ്ടാവട്ടെ.
2018ലെ മഹാപ്രളയത്തിൽപ്പോലും നൂറ്റാണ്ടു പഴക്കമുള്ള ചില പാലങ്ങൾ പിടിച്ചുനിന്നതു നാം കണ്ടു. എന്നാൽ, ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു നിർമിക്കുന്നവ പലതും പണിതീർന്ന് ഉദ്ഘാടനത്തിനു മുന്പേ അടർന്നുവീഴാൻ തുടങ്ങുന്നു. ഇതു നാം കാണുന്ന, അനുഭവിക്കുന്ന യാഥാർഥ്യമാണ്. വിഐപികൾക്കുവേണ്ടി മാത്രമല്ല, ജനങ്ങൾക്കുവേണ്ടിയാവണം റോഡുകൾ.