ഇതുവരെ കണ്ട ഐഎസ്എൽ (ഇന്ത്യൻ സൂപ്പർ ലീഗ്) ഫുട്ബോൾ അല്ല നാളെ മുതൽ നടക്കാനിരിക്കുന്നത്... 2014ൽ പിച്ചവയ്ക്കാൻ തുടങ്ങിയ ഐഎസ്എൽ വളർന്ന് പന്തലിച്ച് കാർണവരായി, ഇന്ത്യൻ ക്ലബ് ഫുട്ബോളിന്റെ തലപ്പത്തുമെത്തി. അതോടെ 2007ൽ രൂപംകൊണ്ട് ഇന്ത്യയിലെ പ്രീമിയർ ലീഗായിരുന്ന ഐ ലീഗ് രണ്ടാം ഡിവിഷനാക്കപ്പെട്ടു. അതെ, ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായി ഐഎസ്എല്ലിനെ ക്വലാലംപുരിൽവച്ച് വാഴ്ത്തിയശേഷമുള്ള ആദ്യ സീസണിന് നാളെ പന്തുരുളും. കേരളത്തിന്റെ സ്വന്തം ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സും കോൽക്കത്തയിൽനിന്നുള്ള എടികെയും തമ്മിൽ രാത്രി 7.30നുള്ള കിക്കോഫോടെ ആറാം സീസണ് ഐഎസ്എലിനു തുടക്കമാകും.
വൈകുന്നേരം നാലു മുതലാണ് നാളെ കൊച്ചി സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. 2020 ഫെബ്രുവരി 23 വരെ നീളുന്ന സീസണിൽ പ്രാഥമിക തലത്തിൽ 90 മത്സരങ്ങളുണ്ടാവും. ഓരോ ടീമിനും 18 റൗണ്ട് മത്സരങ്ങൾ. വൈകുന്നേരം 7.30നാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തീയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല.
ഉൗരും പേരും മാറി
കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഐഎസ്എൽ ഒന്നാം ഡിവിഷൻ ആയെന്നതുമാത്രമല്ല ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ തവണവരെയുണ്ടായിരുന്ന രണ്ട് ക്ലബ്ബുകൾ ഉൗരും പേരും മാറ്റി ഭാഗ്യം തേടിയെത്തുന്നുണ്ട്. ഡൽഹിയുടെ ഐഎസ്എൽ പ്രാതിനിധ്യമായിരുന്ന ഡൽഹി ഡൈനാമോസ് കഴിഞ്ഞ സീസണോടെ ഉൗരും പേരും മാറി. അവരുടെ പുതിയ തട്ടകം ഒഡീഷയിലെ കലിംഗ സ്റ്റേഡിയമാണ്, പേസ് ഒഡീഷ എഫ്സി എന്നും. 2015, 2016 സീസണുകളിൽ സെമിയിൽ എത്തിയതായിരുന്നു ഡൈനാമോസിന്റെ കഴിഞ്ഞ അഞ്ച് സീസണുകളിലായുള്ള മികച്ച പ്രകടനം.
പൂനയിൽനിന്ന് നാടുവിട്ടോടിയ എഫ്സി പൂന സിറ്റി ഹൈദരാബാദിലെത്തിയതാണ് മറ്റൊരു മാറ്റം. തെലങ്കാനയിലെത്തിയ എഫ്സി പൂന സിറ്റി ഹൈദരാബാദ് എഫ്സി എന്ന പേര് സ്വീകരിച്ചു. 30,000 കാണികളെ ഉൾകൊള്ളുന്ന ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയമാണ് അവരുടെ ഹോം ഗ്രൗണ്ട്.
കാണികൾ അകലുന്നു
കാണികൾ ഇല്ലാത്തതും സാന്പത്തിക പ്രശ്നങ്ങളുമാണ് ഡൽഹി ഡൈനാമോസും എഫ്സി പൂന സിറ്റിയും നാടുകടത്തപ്പെടാൻ പ്രധാന കാരണം. ഡൈനാമോസിന്റെ പുതിയ മുഖമായ ഒഡീഷ എഫ്സിയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിന്റെ ഗാലറി കപ്പാസിറ്റി 15,000 മാത്രമാണ്. പോരാട്ടവേദിയിലുള്ള 10 ടീമുകളിൽ ഏറ്റവും വലിയ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സിന്റേതാണ്. 80,000 കാണികളെ ഉൾകൊള്ളുന്നതാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം. 65,000 പേരെ ഉൾകൊള്ളുന്ന എടികെയുടെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് രണ്ടാമത്.
കാണികളുടെ കുത്തൊഴുക്കും വരൾച്ചയും ഉണ്ടായപ്പോഴെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഗാലറികളാണ് കാഴ്ചക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ സീസണ് ഒഴികേ ഒന്നാമതുണ്ടായിരുന്നത്. രണ്ട് തവണ ഫൈനലിൽ കളിച്ചിട്ടും കിരീടം നേടാൻ ആയില്ലെന്നു മാത്രമല്ല, ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം നടത്താനും ബ്ലാസ്റ്റേഴ്സിനായില്ല. ഇക്കുറി അതിനു പരിഹാരമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
2014 ലെ പ്രഥമ ഐഎസ്എലിനെ അപേക്ഷിച്ച് കഴിഞ്ഞ സീസണിൽ കാണികളുടെ പങ്കാളിത്തം പൊതുവേ വളരെ കുറവായിരുന്നു. ആദ്യ രണ്ട് സീസണിൽ 26,505-27,111 ആയിരുന്നു കാണികളുടെ ശരാശരി പങ്കാളിത്തമെങ്കിൽ 2018-19 സീസണിൽ 13,155ലേക്ക് കൂപ്പുകുത്തി.
ഗാംഗുലി അടക്കം താരനിര...
കൊച്ചി: ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന് സാക്ഷിയാവാൻ ബിസിസിഐയുടെ നിയുക്ത പ്രസിഡന്റും എടികെയുടെ ഉടമകളിലൊരാളുമായ സൗരവ് ഗാംഗുലി അടക്കം വലിയ താരനിര കൊച്ചിയിലെത്തും. ബോളിവുഡ് സൂപ്പർ താരങ്ങളായ ടൈഗർ ഷ്റോഫ്, ദിഷ പഠാനി എന്നിവർക്കൊപ്പം ലോക വേദികളിലെ സാന്നിധ്യമായ ഇന്ത്യൻ ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡും നൃത്തച്ചുവടുകളുമായുണ്ടാകും. യുവനടൻ ദുൽഖർ സൽമാനാണ് ചടങ്ങുകളുടെ അവതാരകൻ. മത്സരത്തിന് മുന്നോടിയായി വിസ്മയപ്രകടനങ്ങളും അരങ്ങേറും. വൈകുന്നേരം ആറിന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. 6.45 മുതൽ തത്സമയ ടിവി സംപ്രേഷണമുണ്ടാവും.
ഭാഗ്യം കൊണ്ടുവരാൻ കേശു
ഐഎസ്എൽ പുതിയ സീസണിലേക്കു ബ്ലാസ്റ്റേഴ്സിന്റെ ഒൗദ്യോഗിക ഭാഗ്യചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുള്ള കേശുവിനെ അവതരിപ്പിച്ചു. കെബിഎഫ്സിയുടെ ടബ്സ് പ്ലാറ്റ്ഫോം വഴി ലഭിച്ച നാനൂറിലധികം എൻട്രികളിൽനിന്നാണ് ഭാഗ്യചിഹ്നത്തെ തെരഞ്ഞെടുത്തത്. തൃശൂർ സ്വദേശിയായ മൃദുൽ മോഹനാണ് ഭാഗ്യമുദ്ര രൂപകൽപന ചെയ്തത്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെകെടിഎം സർക്കാർ കോളജ് വിദ്യാർഥിയാണ്. ഭാഗ്യചിഹ്നത്തോടൊപ്പം കോമിക് സ്ട്രിപ്പും അവതരിപ്പിച്ചു.
ക്വലാലംപുരിൽ നടന്നത്
ഇന്ത്യൻ ഫുട്ബോൾ പുനഃസംഘടിപ്പിക്കാനായി ഏഷ്യൻ ഫുട്ബോൾ കോണ്ഫെഡറേഷൻ (എഎഫ്സി) സമർപ്പിച്ച നിർദേശത്തിലാണ് ഐഎസ്എലിനെ രാജ്യത്തെ ഒന്നാം ലീഗാക്കിയത്. പണക്കൊഴുപ്പിലും അധികാര ബന്ധങ്ങളിലും ഐഎസ്എൽ ഐ ലീഗിനെ കടത്തിവെട്ടിയെന്നു പറയാം. ക്വാലാലംപൂരിൽ നടന്ന ഐ ലീഗ്, ഐഎസ്എൽ ക്ലബ്ബുകളുടെ ഭാരവാഹികൾ കൂടി പങ്കെടുത്ത എഎഫ്സി കൗണ്സിൽ യോഗത്തിലായിരുന്നു സുപ്രധാന നിർദേശം.
പുതിയ നിർദേശമനുസരിച്ച് രാജ്യത്തെ പ്രീമിയർ ലീഗെന്ന സ്ഥാനം ഐഎസ്എലിന് സ്വന്തമാവും. ഐഎസ്എൽ ജേതാക്കൾ എഎഫ്സി ചാന്പ്യൻസ് ലീഗ് പ്ലേ ഓഫിൽ കളിക്കാൻ നേരിട്ട് യോഗ്യത നേടും. അതേസമയം, ഐ ലീഗ് ജേതാക്കൾക്ക് എഎഫ്സി കപ്പ് പ്ലേ ഓഫിലായിരിക്കും കളിക്കാനാകുക. ഐ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് 2020-21 സീസണ് മുതൽ നിബന്ധനകൾക്ക് വിധേയമായി ഐഎസ്എലിൽ കളിക്കാൻ അവസരം ഒരുങ്ങും. 2022-23 മുതൽ ഐ ലീഗ് ചാന്പ്യൻമാർക്ക് ഉപാധികളില്ലാതെ തന്നെ നേരിട്ട് ഐഎസ്എലിലേക്ക് യോഗ്യത ലഭിക്കും. നിർദേശങ്ങൾ പൂർണമായി നടപ്പിലാവുന്നതുവരെ ഐഎസ്എലിൽ തരംതാഴ്ത്തൽ ഉണ്ടാവില്ല. 2024-25 സീസണിൽ നിർദേശങ്ങൾ പൂർണമായും നടപ്പിലാവുന്പോൾ ഐഎസ്എലിലും തരംതാഴ്ത്തൽ വരും.
വൈകുന്നേരം നാലു മുതലാണ് നാളെ കൊച്ചി സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. 2020 ഫെബ്രുവരി 23 വരെ നീളുന്ന സീസണിൽ പ്രാഥമിക തലത്തിൽ 90 മത്സരങ്ങളുണ്ടാവും. ഓരോ ടീമിനും 18 റൗണ്ട് മത്സരങ്ങൾ. വൈകുന്നേരം 7.30നാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തീയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല.
ഉൗരും പേരും മാറി
കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഐഎസ്എൽ ഒന്നാം ഡിവിഷൻ ആയെന്നതുമാത്രമല്ല ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ തവണവരെയുണ്ടായിരുന്ന രണ്ട് ക്ലബ്ബുകൾ ഉൗരും പേരും മാറ്റി ഭാഗ്യം തേടിയെത്തുന്നുണ്ട്. ഡൽഹിയുടെ ഐഎസ്എൽ പ്രാതിനിധ്യമായിരുന്ന ഡൽഹി ഡൈനാമോസ് കഴിഞ്ഞ സീസണോടെ ഉൗരും പേരും മാറി. അവരുടെ പുതിയ തട്ടകം ഒഡീഷയിലെ കലിംഗ സ്റ്റേഡിയമാണ്, പേസ് ഒഡീഷ എഫ്സി എന്നും. 2015, 2016 സീസണുകളിൽ സെമിയിൽ എത്തിയതായിരുന്നു ഡൈനാമോസിന്റെ കഴിഞ്ഞ അഞ്ച് സീസണുകളിലായുള്ള മികച്ച പ്രകടനം.
പൂനയിൽനിന്ന് നാടുവിട്ടോടിയ എഫ്സി പൂന സിറ്റി ഹൈദരാബാദിലെത്തിയതാണ് മറ്റൊരു മാറ്റം. തെലങ്കാനയിലെത്തിയ എഫ്സി പൂന സിറ്റി ഹൈദരാബാദ് എഫ്സി എന്ന പേര് സ്വീകരിച്ചു. 30,000 കാണികളെ ഉൾകൊള്ളുന്ന ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയമാണ് അവരുടെ ഹോം ഗ്രൗണ്ട്.
കാണികൾ അകലുന്നു
കാണികൾ ഇല്ലാത്തതും സാന്പത്തിക പ്രശ്നങ്ങളുമാണ് ഡൽഹി ഡൈനാമോസും എഫ്സി പൂന സിറ്റിയും നാടുകടത്തപ്പെടാൻ പ്രധാന കാരണം. ഡൈനാമോസിന്റെ പുതിയ മുഖമായ ഒഡീഷ എഫ്സിയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിന്റെ ഗാലറി കപ്പാസിറ്റി 15,000 മാത്രമാണ്. പോരാട്ടവേദിയിലുള്ള 10 ടീമുകളിൽ ഏറ്റവും വലിയ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സിന്റേതാണ്. 80,000 കാണികളെ ഉൾകൊള്ളുന്നതാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം. 65,000 പേരെ ഉൾകൊള്ളുന്ന എടികെയുടെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് രണ്ടാമത്.
കാണികളുടെ കുത്തൊഴുക്കും വരൾച്ചയും ഉണ്ടായപ്പോഴെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഗാലറികളാണ് കാഴ്ചക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ സീസണ് ഒഴികേ ഒന്നാമതുണ്ടായിരുന്നത്. രണ്ട് തവണ ഫൈനലിൽ കളിച്ചിട്ടും കിരീടം നേടാൻ ആയില്ലെന്നു മാത്രമല്ല, ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം നടത്താനും ബ്ലാസ്റ്റേഴ്സിനായില്ല. ഇക്കുറി അതിനു പരിഹാരമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
2014 ലെ പ്രഥമ ഐഎസ്എലിനെ അപേക്ഷിച്ച് കഴിഞ്ഞ സീസണിൽ കാണികളുടെ പങ്കാളിത്തം പൊതുവേ വളരെ കുറവായിരുന്നു. ആദ്യ രണ്ട് സീസണിൽ 26,505-27,111 ആയിരുന്നു കാണികളുടെ ശരാശരി പങ്കാളിത്തമെങ്കിൽ 2018-19 സീസണിൽ 13,155ലേക്ക് കൂപ്പുകുത്തി.
ഗാംഗുലി അടക്കം താരനിര...
കൊച്ചി: ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന് സാക്ഷിയാവാൻ ബിസിസിഐയുടെ നിയുക്ത പ്രസിഡന്റും എടികെയുടെ ഉടമകളിലൊരാളുമായ സൗരവ് ഗാംഗുലി അടക്കം വലിയ താരനിര കൊച്ചിയിലെത്തും. ബോളിവുഡ് സൂപ്പർ താരങ്ങളായ ടൈഗർ ഷ്റോഫ്, ദിഷ പഠാനി എന്നിവർക്കൊപ്പം ലോക വേദികളിലെ സാന്നിധ്യമായ ഇന്ത്യൻ ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡും നൃത്തച്ചുവടുകളുമായുണ്ടാകും. യുവനടൻ ദുൽഖർ സൽമാനാണ് ചടങ്ങുകളുടെ അവതാരകൻ. മത്സരത്തിന് മുന്നോടിയായി വിസ്മയപ്രകടനങ്ങളും അരങ്ങേറും. വൈകുന്നേരം ആറിന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. 6.45 മുതൽ തത്സമയ ടിവി സംപ്രേഷണമുണ്ടാവും.
ഭാഗ്യം കൊണ്ടുവരാൻ കേശു
ഐഎസ്എൽ പുതിയ സീസണിലേക്കു ബ്ലാസ്റ്റേഴ്സിന്റെ ഒൗദ്യോഗിക ഭാഗ്യചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുള്ള കേശുവിനെ അവതരിപ്പിച്ചു. കെബിഎഫ്സിയുടെ ടബ്സ് പ്ലാറ്റ്ഫോം വഴി ലഭിച്ച നാനൂറിലധികം എൻട്രികളിൽനിന്നാണ് ഭാഗ്യചിഹ്നത്തെ തെരഞ്ഞെടുത്തത്. തൃശൂർ സ്വദേശിയായ മൃദുൽ മോഹനാണ് ഭാഗ്യമുദ്ര രൂപകൽപന ചെയ്തത്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെകെടിഎം സർക്കാർ കോളജ് വിദ്യാർഥിയാണ്. ഭാഗ്യചിഹ്നത്തോടൊപ്പം കോമിക് സ്ട്രിപ്പും അവതരിപ്പിച്ചു.
ക്വലാലംപുരിൽ നടന്നത്
ഇന്ത്യൻ ഫുട്ബോൾ പുനഃസംഘടിപ്പിക്കാനായി ഏഷ്യൻ ഫുട്ബോൾ കോണ്ഫെഡറേഷൻ (എഎഫ്സി) സമർപ്പിച്ച നിർദേശത്തിലാണ് ഐഎസ്എലിനെ രാജ്യത്തെ ഒന്നാം ലീഗാക്കിയത്. പണക്കൊഴുപ്പിലും അധികാര ബന്ധങ്ങളിലും ഐഎസ്എൽ ഐ ലീഗിനെ കടത്തിവെട്ടിയെന്നു പറയാം. ക്വാലാലംപൂരിൽ നടന്ന ഐ ലീഗ്, ഐഎസ്എൽ ക്ലബ്ബുകളുടെ ഭാരവാഹികൾ കൂടി പങ്കെടുത്ത എഎഫ്സി കൗണ്സിൽ യോഗത്തിലായിരുന്നു സുപ്രധാന നിർദേശം.
പുതിയ നിർദേശമനുസരിച്ച് രാജ്യത്തെ പ്രീമിയർ ലീഗെന്ന സ്ഥാനം ഐഎസ്എലിന് സ്വന്തമാവും. ഐഎസ്എൽ ജേതാക്കൾ എഎഫ്സി ചാന്പ്യൻസ് ലീഗ് പ്ലേ ഓഫിൽ കളിക്കാൻ നേരിട്ട് യോഗ്യത നേടും. അതേസമയം, ഐ ലീഗ് ജേതാക്കൾക്ക് എഎഫ്സി കപ്പ് പ്ലേ ഓഫിലായിരിക്കും കളിക്കാനാകുക. ഐ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് 2020-21 സീസണ് മുതൽ നിബന്ധനകൾക്ക് വിധേയമായി ഐഎസ്എലിൽ കളിക്കാൻ അവസരം ഒരുങ്ങും. 2022-23 മുതൽ ഐ ലീഗ് ചാന്പ്യൻമാർക്ക് ഉപാധികളില്ലാതെ തന്നെ നേരിട്ട് ഐഎസ്എലിലേക്ക് യോഗ്യത ലഭിക്കും. നിർദേശങ്ങൾ പൂർണമായി നടപ്പിലാവുന്നതുവരെ ഐഎസ്എലിൽ തരംതാഴ്ത്തൽ ഉണ്ടാവില്ല. 2024-25 സീസണിൽ നിർദേശങ്ങൾ പൂർണമായും നടപ്പിലാവുന്പോൾ ഐഎസ്എലിലും തരംതാഴ്ത്തൽ വരും.