കോൽക്കത്ത: 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെതിരേ കഴിഞ്ഞ ദിവസം കോൽക്കത്തയിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ തോൽവിയിൽനിന്ന് രക്ഷിച്ചത് 88-ാം മിനിറ്റിൽ ആദിൽ ഖാൻ നേടിയ ഹെഡർ ഗോളായിരുന്നു. ഇന്ത്യക്കായി ആദിൽ കളത്തിലിറങ്ങുന്പോൾ അദ്ദേഹത്തിന്റെ അച്ഛനെ അടിയന്തരശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിതാവ് ഓപ്പറേഷൻ തിയറ്ററിലായിരുന്നുവെന്ന കാര്യം ആരെയും അറിയിക്കാതെയാണ് ആദിൽ ആ മത്സരത്തിൽ ബൂട്ടണിഞ്ഞതും ഇന്ത്യയുടെ രക്ഷകനായതും.
മത്സരത്തിനായി ഇന്ത്യൻ ടീം ഹോട്ടൽ റൂമിൽനിന്ന് പുറത്തെത്തിയപ്പോഴാണ് ആദിലിന് വീട്ടിൽനിന്ന് ഫോണ്‍കോൾ ലഭിക്കുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പിതാവ് ബദ്രുദിൻ ഖാൻ ആശുപത്രിയിലാണെന്നും ഹാർട്ട് ബ്ലോക്ക് ഉള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്നുമായിരുന്നു ഫോണിന്റെ ഉള്ളടക്കം.
മത്സരം അവസാനിച്ചതിനു പിന്നാലെ ആദിൽ ഗോവയിലേക്ക് യാത്രതിരിച്ചു, ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന പിതാവിനെ കാണാൻ. ഇന്ത്യയെ രക്ഷിച്ച ഗോൾ ആദിൽ സമർപ്പിക്കുന്നതും പിതാവിനുതന്നെ. ഏഴു വർഷങ്ങൾക്കു ശേഷമാണ് ആദിൽ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്.
മത്സരത്തിനായി ഇന്ത്യൻ ടീം ഹോട്ടൽ റൂമിൽനിന്ന് പുറത്തെത്തിയപ്പോഴാണ് ആദിലിന് വീട്ടിൽനിന്ന് ഫോണ്‍കോൾ ലഭിക്കുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പിതാവ് ബദ്രുദിൻ ഖാൻ ആശുപത്രിയിലാണെന്നും ഹാർട്ട് ബ്ലോക്ക് ഉള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്നുമായിരുന്നു ഫോണിന്റെ ഉള്ളടക്കം.
മത്സരം അവസാനിച്ചതിനു പിന്നാലെ ആദിൽ ഗോവയിലേക്ക് യാത്രതിരിച്ചു, ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന പിതാവിനെ കാണാൻ. ഇന്ത്യയെ രക്ഷിച്ച ഗോൾ ആദിൽ സമർപ്പിക്കുന്നതും പിതാവിനുതന്നെ. ഏഴു വർഷങ്ങൾക്കു ശേഷമാണ് ആദിൽ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്.