+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിആർ 700

സൂറിച്ച്: ഫുട്ബോൾ കരിയറിൽ 700 ഗോളുകൾ പൂർത്തിയാക്കി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പ് യോഗ്യതയിൽ യുക്രെയ്നിന
സിആർ 700
സൂറിച്ച്: ഫുട്ബോൾ കരിയറിൽ 700 ഗോളുകൾ പൂർത്തിയാക്കി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പ് യോഗ്യതയിൽ യുക്രെയ്നിനെതിരെ ഗോൾ നേടിയാണ് സിആർ 7 എന്നറിയപ്പെടുന്ന റൊണാൾഡോ ക്ലബ്, രാജ്യാന്തര മത്സരങ്ങളിലായി 700 ഗോൾ എന്ന നേട്ടത്തിൽ എത്തിയത്. റൊണാൾഡോ ഗോൾ (72 പെനൽറ്റി)) നേടിയെങ്കിലും ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ ഏവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു.

ദേശീയ ജേഴ്സിയിൽ 95-ാം ഗോളാണ് റൊണാൾഡോ നേടിയത്. സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിനു വേണ്ടിയാണ് ഏറ്റവും കൂടുതൽ ഗോൾ, 450 എണ്ണം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡിനായി 118ഉം ആദ്യ ക്ലബ്ബായ സ്പോർടിംഗിനു വേണ്ടി അഞ്ച് ഗോളും നേടിയ റൊണാൾഡോ നിലവിലെ ക്ലബ്ബായ യുവന്‍റസിനായി 32 തവണ വലകുലുക്കി. സോക്കൻ സ്റ്റാറ്റിസ്റ്റിക്സ് ഫൗണ്ടേഷന്‍റെ കണക്കു പ്രകാരം ചെക്-ഓസ്ട്രിയൻ താരമായ ജോസഫ് ബികാൻ (805), ബ്രസീലിന്‍റെ റൊമാരിയോ (772), പെലെ (767), ഹങ്കറിയുടെ ഫ്രാങ്ക് പുഷ്കാസ് (746), ജർമനിയുടെ ജെർഡ് മ്യൂളർ (735) എന്നിവരാണ് 700ൽ കൂടുതൽ ഗോളുകൾ നേടിയ ഇതിഹാസങ്ങൾ.

ഈ ജയത്തോടെ 2020 യൂറോയ്ക്കുള്ള യോഗ്യതയും യുക്രെയ്ൻ സ്വന്തമാക്കി. ആറ് മത്സരങ്ങളിൽനിന്ന് 11 പോയിന്‍റുമായി പോർച്ചുഗൽ ഗ്രൂപ്പ് ബിയിൽ രണ്ടാമതാണ്. ഏഴ് കളിയിൽ 19 പോയിന്‍റുള്ള യുക്രെയ്നാണ് ഒന്നാമത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെർബിയ 2-1ന് ലിത്വാനിയയെ കീഴടക്കി യൂറോ സാധ്യത നിലനിർത്തി.