സോഫിയ (ബൾഗേറിയ): 2020 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ ബൾഗേറിയയ്ക്കെതിരേ ഇംഗ്ലണ്ട് ഗോളിൽ ആറാടിയ മത്സരം വംശീയാധിക്ഷേപത്താൽ കുപ്രസിദ്ധമായി. മറുപടിയില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ എവേ ജയം. ഇംഗ്ലീഷ് താരങ്ങൾക്കെതിരേ ബൾഗേറിയൻ ആരാധകർ വംശീയാധിക്ഷേപം ചൊരിഞ്ഞതിനെത്തുടർന്ന് ആദ്യ പകുതിയിൽ രണ്ട് തവണ മത്സരം നിർത്തിവയ്ക്കേണ്ടിവന്നു.
ഇംഗ്ലീഷ് പ്രതിരോധതാരം ടിറോണെ മിംഗ്സ് ആയിരുന്നു അധിക്ഷേപത്തിനു പാത്രമായത്. മത്സരം നിർത്തിവച്ച റഫറി കാണികൾ മാന്യത പാലിച്ചില്ലെങ്കിൽ മത്സരം ഉപേക്ഷിക്കുമെന്ന് മൈതാനത്ത് അനൗണ്സ്മെന്റ് നടത്തിയശേഷം മാത്രമാണ് കളി തുടരാനായത്.
റോസ് ബാർക്ലി (20, 32 മിനിറ്റുകൾ), റഹീം സ്റ്റെർലിംഗ് (45+4, 69 മിനിറ്റുകൾ) എന്നിവർ ഇംഗ്ലണ്ടിനായി ഇരട്ട ഗോൾ നേടി. ഏഴാം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡ് തുടങ്ങിവച്ച ഗോൾ വേട്ട, 85-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ പൂർത്തിയാക്കി. ആറ് കളിയിൽനിന്ന് 15 പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ ഒന്നാമത്.
തുർക്കി x ഫ്രാൻസ് സമനില
ഗ്രൂപ്പ് എച്ചിൽ തങ്ങളുടെ അവസാന മത്സരത്തിൽ തുർക്കിയും ഫ്രാൻസും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ എട്ട് മത്സരങ്ങളും പൂർത്തിയായപ്പോൾ ഇരു ടീമുകളും 19 പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. ഗോൾ ശരാശരിയിൽ തുർക്കിയാണ് മുന്നിൽ.
ഫ്രാൻസിൽ നടന്ന മത്സരത്തിൽ 76-ാം മിനിറ്റിൽ ഒലിവർ ഗിറു ആതിഥേയരെ മുന്നിലെത്തിച്ചു. എന്നാൽ, കാൻ ഐഹാൻ (81-ാം മിനിറ്റ്) തുർക്കിക്ക് സമനില നല്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഐസ്ലൻഡ് 2-0ന് അൻഡോറയെ കീഴടക്കി.
ഇംഗ്ലീഷ് പ്രതിരോധതാരം ടിറോണെ മിംഗ്സ് ആയിരുന്നു അധിക്ഷേപത്തിനു പാത്രമായത്. മത്സരം നിർത്തിവച്ച റഫറി കാണികൾ മാന്യത പാലിച്ചില്ലെങ്കിൽ മത്സരം ഉപേക്ഷിക്കുമെന്ന് മൈതാനത്ത് അനൗണ്സ്മെന്റ് നടത്തിയശേഷം മാത്രമാണ് കളി തുടരാനായത്.
റോസ് ബാർക്ലി (20, 32 മിനിറ്റുകൾ), റഹീം സ്റ്റെർലിംഗ് (45+4, 69 മിനിറ്റുകൾ) എന്നിവർ ഇംഗ്ലണ്ടിനായി ഇരട്ട ഗോൾ നേടി. ഏഴാം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡ് തുടങ്ങിവച്ച ഗോൾ വേട്ട, 85-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ പൂർത്തിയാക്കി. ആറ് കളിയിൽനിന്ന് 15 പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ ഒന്നാമത്.
തുർക്കി x ഫ്രാൻസ് സമനില
ഗ്രൂപ്പ് എച്ചിൽ തങ്ങളുടെ അവസാന മത്സരത്തിൽ തുർക്കിയും ഫ്രാൻസും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ എട്ട് മത്സരങ്ങളും പൂർത്തിയായപ്പോൾ ഇരു ടീമുകളും 19 പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. ഗോൾ ശരാശരിയിൽ തുർക്കിയാണ് മുന്നിൽ.
ഫ്രാൻസിൽ നടന്ന മത്സരത്തിൽ 76-ാം മിനിറ്റിൽ ഒലിവർ ഗിറു ആതിഥേയരെ മുന്നിലെത്തിച്ചു. എന്നാൽ, കാൻ ഐഹാൻ (81-ാം മിനിറ്റ്) തുർക്കിക്ക് സമനില നല്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഐസ്ലൻഡ് 2-0ന് അൻഡോറയെ കീഴടക്കി.