കോപ്പൻഹേഗൻ: ഡെന്മാർക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധുവും സായ് പ്രണീതും പ്രീ ക്വാർട്ടറിൽ. വനിതാ സിംഗിൾസിൽ ലോക ജേതാവായ സിന്ധു ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്കയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് കീഴടക്കിയത്.
സ്കോർ: 22-20, 21-18. മുൻ ലോക ജൂണിയർ ചാന്പ്യൻകൂടിയായ ഇന്തോനേഷ്യൻ താരത്തിനെതിരേ സിന്ധുവിന്റെ തുടർച്ചയായ ആറാം ജയമാണിത്. ലോക ചാംപ്യൻഷിപ്പിനുശേഷം നടന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധു സെമിപോലും കാണാതെ പുറത്തായിരുന്നു.
പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പർ താരമായ ചൈനയുടെ ലിൻ ഡാനെ കീഴടക്കിയാണ് ബി. സായ് പ്രണീത് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 21-14, 21-17ന് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സായ് പ്രണീതിന്റെ ജയം. അതേസമയം, പി. കശ്യപ് ആദ്യ റൗണ്ടിൽ പുറത്തായി. തായ്ലൻഡിന്റെ സിട്ടികോം തമാസിനോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു കശ്യപിന്റെ തോൽവി. സ്കോർ: 13-21, 12-21.
സ്കോർ: 22-20, 21-18. മുൻ ലോക ജൂണിയർ ചാന്പ്യൻകൂടിയായ ഇന്തോനേഷ്യൻ താരത്തിനെതിരേ സിന്ധുവിന്റെ തുടർച്ചയായ ആറാം ജയമാണിത്. ലോക ചാംപ്യൻഷിപ്പിനുശേഷം നടന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധു സെമിപോലും കാണാതെ പുറത്തായിരുന്നു.
പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പർ താരമായ ചൈനയുടെ ലിൻ ഡാനെ കീഴടക്കിയാണ് ബി. സായ് പ്രണീത് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 21-14, 21-17ന് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സായ് പ്രണീതിന്റെ ജയം. അതേസമയം, പി. കശ്യപ് ആദ്യ റൗണ്ടിൽ പുറത്തായി. തായ്ലൻഡിന്റെ സിട്ടികോം തമാസിനോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു കശ്യപിന്റെ തോൽവി. സ്കോർ: 13-21, 12-21.