പ്യോംങ്യാംഗ്: ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിൽ നടന്ന 2022 ലോകകപ്പ് ഫുട്ബോൾ പോരാട്ടം പുറംലോകം കണ്ടില്ല. കാണികളോ ടിവി സംപ്രേഷണമോ ഇല്ലാതിരുന്ന മത്സരത്തിൽ ഗോളും പിറന്നില്ല.
ഉത്തരകൊറിയയിലെ പ്യോംങ്യാംഗിലാണ് മത്സരം അരങ്ങേറിയത്. ഇരു രാജ്യങ്ങളും തമ്മിൽ സമീപകാലത്ത് നടന്ന സമാധാന ശ്രമങ്ങൾക്കിടെയാണ് ഫുട്ബോൾ അരങ്ങേറിയത്. ദക്ഷിണകൊറിയയിലെ കളിക്കാർക്കും പരിശീലകർക്കും മാത്രമാണ് ഉത്തരകൊറിയ വീസ അനുവദിച്ചത്. ഇതോടെ അവിടെനിന്ന് മാധ്യമപ്രവർത്തകർക്കോ ആരാധകർക്കോ അതിർത്തി കടന്നെത്താനായില്ല. മത്സരം സംപ്രേക്ഷണം ചെയ്യാൻ ഉത്തരകൊറിയ അനുവദിച്ചില്ല.
അതേസമയം, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ മത്സരം കാണാൻ എത്തിയിരുന്നു.
ഉത്തരകൊറിയയിലെ പ്യോംങ്യാംഗിലാണ് മത്സരം അരങ്ങേറിയത്. ഇരു രാജ്യങ്ങളും തമ്മിൽ സമീപകാലത്ത് നടന്ന സമാധാന ശ്രമങ്ങൾക്കിടെയാണ് ഫുട്ബോൾ അരങ്ങേറിയത്. ദക്ഷിണകൊറിയയിലെ കളിക്കാർക്കും പരിശീലകർക്കും മാത്രമാണ് ഉത്തരകൊറിയ വീസ അനുവദിച്ചത്. ഇതോടെ അവിടെനിന്ന് മാധ്യമപ്രവർത്തകർക്കോ ആരാധകർക്കോ അതിർത്തി കടന്നെത്താനായില്ല. മത്സരം സംപ്രേക്ഷണം ചെയ്യാൻ ഉത്തരകൊറിയ അനുവദിച്ചില്ല.
അതേസമയം, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ മത്സരം കാണാൻ എത്തിയിരുന്നു.