ദുബായ്: ഇന്റർ നാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) സിംബാബ്വെ, നേപ്പാൾ എന്നിവയെ മുഴുവൻ സമയ അംഗങ്ങളായി തിരിച്ചെടുത്തു. ഇന്നലെയായിരുന്നു തീരുമാനം. സിംബാബ്വെ, നേപ്പാൾ എന്നിവിടങ്ങളിലെ ക്രിക്കറ്റ് ബോർഡിൽ സർക്കാർ ഇടപെടൽ നടത്തുന്നു എന്ന കാരണത്താൽ ഈ വർഷം ജൂലൈയിലാണ് ഐസിസി ഇവരെ സസ്പെൻഡ് ചെയ്തത്. ഐസിസി നിയമാവലിക്കനുസൃതമായി തെരഞ്ഞെടുപ്പ് നടന്ന പശ്ചാത്തലത്തിലാണ് സസ്പെൻഷൻ നീക്കിയത്.
സസ്പെൻഷൻ പിൻവലിച്ചതോടെ സിംബാബ്വെയ്ക്ക് ഐസിസി പുരുഷ അണ്ടർ 19 ലോകകപ്പിലും ഐസിസി സൂപ്പർ ലീഗിലും പങ്കെടുക്കാം. ഐസിസി വനിതാ മത്സരങ്ങളിലെ പ്രൈസ് തുക വർധിപ്പിക്കാനും ഐസിസി ബോർഡ് യോഗത്തിൽ തീരുമാനമായി.
സസ്പെൻഷൻ പിൻവലിച്ചതോടെ സിംബാബ്വെയ്ക്ക് ഐസിസി പുരുഷ അണ്ടർ 19 ലോകകപ്പിലും ഐസിസി സൂപ്പർ ലീഗിലും പങ്കെടുക്കാം. ഐസിസി വനിതാ മത്സരങ്ങളിലെ പ്രൈസ് തുക വർധിപ്പിക്കാനും ഐസിസി ബോർഡ് യോഗത്തിൽ തീരുമാനമായി.