അളുർ (കർണാടക): വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി വിരാട് കോഹ്ലി ഇരട്ട സെഞ്ചുറി നേടി പുറത്താകാതെനിന്നെങ്കിൽ ഇന്നലെ കേരളത്തിനായി സഞ്ജു വി. സാംസണ് അതാവർത്തിച്ചു.
സഞ്ജുവിന്റെ ഇരട്ട സെഞ്ചുറി പ്രകടനം ഏകദിന ക്രിക്കറ്റിൽ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരേ സഞ്ജു ഇരട്ട സെഞ്ചുറി നേടി പുറത്താകാതെനിന്നപ്പോൾ 50 ഓവറിൽ കേരളം നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 377 റണ്‍സ്. ഗോവയുടെ മറുപടി 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 273ൽ അവസാനിച്ചു. അതോടെ കേരളം 104 റണ്‍സിന്റെ ഉജ്വല ജയം സ്വന്തമാക്കി.
129 പന്തിൽനിന്ന് 21 ഫോറും 10 സിക്സും അടക്കം 212 റണ്‍സ് ആണ് സഞ്ജുവിന്റെ സൂപ്പർ ഹിറ്റിൽ പിറന്നത്. സഞ്ജുവിനൊപ്പം സച്ചിൻ ബേബിയും (127 റണ്‍സ്) സെഞ്ചുറി പ്രകടനം കാഴ്ചവച്ചു. ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളികാത്തിരിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു തന്റെ ക്ലാസ് വീണ്ടും വെളിപ്പെടുത്തുകയാണ് ഇന്നലെ ചെയ്തത്. സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനിടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഉൾപ്പെടെ നിരവധി റിക്കാർഡുകളും പിറന്നു.
സച്ചിൻ, സെവാഗ്, രോഹിത് എന്നിവർക്കൊപ്പം സഞ്ജു
ലിസ്റ്റ് എ ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത് ഇന്ത്യൻ കളിക്കാരനാണ് സഞ്ജു. ഈ നേട്ടത്തിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, രോഹിത് ശർമ തുടങ്ങിയവർക്കൊപ്പവും സഞ്ജു തന്റെ പേര് ചേർത്തു. ലിസ്റ്റ് എയിൽ ഇന്ത്യൻ കളിക്കാർ നേടുന്ന എട്ടാമത് ഇരട്ട സെഞ്ചുറിയാണ് സഞ്ജു ഇന്നലെ കുറിച്ചത്. അതിൽ അഞ്ച് എണ്ണം രാജ്യാന്തര ഏകദിനത്തിലാണ് പിറന്നത്, മൂന്ന് എണ്ണം രോഹിത് ശർമയും ഒരോന്ന് വീതം സച്ചിനും സെവാഗും. 2013ൽ ദക്ഷിണാഫ്രിക്ക എയ്ക്കെതിരേ ഇന്ത്യ എയ്ക്കുവേണ്ടി ശിഖർ ധവാൻ 248ഉം കഴിഞ്ഞ വർഷം വിജയ് ഹസാരെയിൽ സിക്കിമിനെതിരേ ഉത്തരാഖണ്ഡിന്റെ കരണ്‍വീർ കൗശൽ 202ഉം റണ്‍സ് നേടിയിരുന്നു. കരണ്‍വീർ കൗശലിന്റെ 202 റണ്‍സ് ആണ് വിജയ് ഹസാരെ ട്രോഫിയിലെ ആദ്യത്തെ ഇരട്ട സെഞ്ചുറി. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡിൽ കരണ്വീറിനെയാണ് സഞ്ജു ഇന്നലെ മറികടന്നത്.
ലോക റിക്കാർഡ്
മൂന്നാം വിക്കറ്റിൽ സഞ്ജു - സച്ചിൻ ബേബി കൂട്ടുകെട്ട് 338 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ലിസ്റ്റ് എ ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 1994ൽ വോർസെസ്റ്റർഷെയറിനായി ടോം മൂഡിയും ടിം കർട്ടിസും നേടിയ 309 റണ്‍സ് കൂട്ടുകെട്ട് എന്ന റിക്കാർഡ് അതോടെ പിന്തള്ളപ്പെട്ടു. 135 പന്തിൽനിന്ന് ഏഴ് ഫോറും നാല് സിക്സും അടക്കമായിരുന്നു സച്ചിൻ ബേബിയുടെ 127 റണ്‍സ്.
ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി തന്നെ സഞ്ജു ഇരട്ട സെഞ്ചുറിയിലെത്തിച്ചു. ലിസ്റ്റ് എയിൽ ഇന്ത്യൻ സഖ്യത്തിന്റെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന സ്കോറും 338 ആണ്. സച്ചിൻ തെണ്ടുൽക്കർ - രാഹുൽ ദ്രാവിഡ് സഖ്യം കുറിച്ച 331 റണ്‍സ് എന്ന റിക്കാർഡാണ് വഴിമാറിയത്.
ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ
ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി സഞ്ജു. ലിസ്റ്റ് എയിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ എം.എസ്. ധോണിയുടെ പേരിലുണ്ടായിരുന്നു 183 റണ്‍സ് ആയിരുന്നു. അതും ഇന്നലെ തകർക്കപ്പെട്ടു.
ലിസ്റ്റ് എ ക്രിക്കറ്റിൽ ലോകത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോറാണ് സഞ്ജു നേടിയ 212 നോട്ടൗട്ട്. പാക്കിസ്ഥാന്റെ ആബിദ് അലിയുടെ 209 നോട്ടൗട്ട് ആണ് സഞ്ജു മറികടന്നത്.
സഞ്ജുവിന്റെ ഇരട്ട സെഞ്ചുറി പ്രകടനം ഏകദിന ക്രിക്കറ്റിൽ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരേ സഞ്ജു ഇരട്ട സെഞ്ചുറി നേടി പുറത്താകാതെനിന്നപ്പോൾ 50 ഓവറിൽ കേരളം നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 377 റണ്‍സ്. ഗോവയുടെ മറുപടി 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 273ൽ അവസാനിച്ചു. അതോടെ കേരളം 104 റണ്‍സിന്റെ ഉജ്വല ജയം സ്വന്തമാക്കി.
129 പന്തിൽനിന്ന് 21 ഫോറും 10 സിക്സും അടക്കം 212 റണ്‍സ് ആണ് സഞ്ജുവിന്റെ സൂപ്പർ ഹിറ്റിൽ പിറന്നത്. സഞ്ജുവിനൊപ്പം സച്ചിൻ ബേബിയും (127 റണ്‍സ്) സെഞ്ചുറി പ്രകടനം കാഴ്ചവച്ചു. ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളികാത്തിരിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു തന്റെ ക്ലാസ് വീണ്ടും വെളിപ്പെടുത്തുകയാണ് ഇന്നലെ ചെയ്തത്. സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനിടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഉൾപ്പെടെ നിരവധി റിക്കാർഡുകളും പിറന്നു.
സച്ചിൻ, സെവാഗ്, രോഹിത് എന്നിവർക്കൊപ്പം സഞ്ജു
ലിസ്റ്റ് എ ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത് ഇന്ത്യൻ കളിക്കാരനാണ് സഞ്ജു. ഈ നേട്ടത്തിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, രോഹിത് ശർമ തുടങ്ങിയവർക്കൊപ്പവും സഞ്ജു തന്റെ പേര് ചേർത്തു. ലിസ്റ്റ് എയിൽ ഇന്ത്യൻ കളിക്കാർ നേടുന്ന എട്ടാമത് ഇരട്ട സെഞ്ചുറിയാണ് സഞ്ജു ഇന്നലെ കുറിച്ചത്. അതിൽ അഞ്ച് എണ്ണം രാജ്യാന്തര ഏകദിനത്തിലാണ് പിറന്നത്, മൂന്ന് എണ്ണം രോഹിത് ശർമയും ഒരോന്ന് വീതം സച്ചിനും സെവാഗും. 2013ൽ ദക്ഷിണാഫ്രിക്ക എയ്ക്കെതിരേ ഇന്ത്യ എയ്ക്കുവേണ്ടി ശിഖർ ധവാൻ 248ഉം കഴിഞ്ഞ വർഷം വിജയ് ഹസാരെയിൽ സിക്കിമിനെതിരേ ഉത്തരാഖണ്ഡിന്റെ കരണ്‍വീർ കൗശൽ 202ഉം റണ്‍സ് നേടിയിരുന്നു. കരണ്‍വീർ കൗശലിന്റെ 202 റണ്‍സ് ആണ് വിജയ് ഹസാരെ ട്രോഫിയിലെ ആദ്യത്തെ ഇരട്ട സെഞ്ചുറി. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡിൽ കരണ്വീറിനെയാണ് സഞ്ജു ഇന്നലെ മറികടന്നത്.
ലോക റിക്കാർഡ്
മൂന്നാം വിക്കറ്റിൽ സഞ്ജു - സച്ചിൻ ബേബി കൂട്ടുകെട്ട് 338 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ലിസ്റ്റ് എ ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 1994ൽ വോർസെസ്റ്റർഷെയറിനായി ടോം മൂഡിയും ടിം കർട്ടിസും നേടിയ 309 റണ്‍സ് കൂട്ടുകെട്ട് എന്ന റിക്കാർഡ് അതോടെ പിന്തള്ളപ്പെട്ടു. 135 പന്തിൽനിന്ന് ഏഴ് ഫോറും നാല് സിക്സും അടക്കമായിരുന്നു സച്ചിൻ ബേബിയുടെ 127 റണ്‍സ്.
ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി തന്നെ സഞ്ജു ഇരട്ട സെഞ്ചുറിയിലെത്തിച്ചു. ലിസ്റ്റ് എയിൽ ഇന്ത്യൻ സഖ്യത്തിന്റെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന സ്കോറും 338 ആണ്. സച്ചിൻ തെണ്ടുൽക്കർ - രാഹുൽ ദ്രാവിഡ് സഖ്യം കുറിച്ച 331 റണ്‍സ് എന്ന റിക്കാർഡാണ് വഴിമാറിയത്.
ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ
ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി സഞ്ജു. ലിസ്റ്റ് എയിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ എം.എസ്. ധോണിയുടെ പേരിലുണ്ടായിരുന്നു 183 റണ്‍സ് ആയിരുന്നു. അതും ഇന്നലെ തകർക്കപ്പെട്ടു.
ലിസ്റ്റ് എ ക്രിക്കറ്റിൽ ലോകത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോറാണ് സഞ്ജു നേടിയ 212 നോട്ടൗട്ട്. പാക്കിസ്ഥാന്റെ ആബിദ് അലിയുടെ 209 നോട്ടൗട്ട് ആണ് സഞ്ജു മറികടന്നത്.