പൂന: പുലി പതുങ്ങുന്നത് പിൻവാങ്ങാനല്ല, കുതിക്കാനാണ് എന്ന സിനിമ സംഭാഷണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു പൂനയിലെ എംസിഎ സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ്. പത്ത് മാസത്തോളം ടെസ്റ്റ് സെഞ്ചുറിയില്ലാതെ പതുങ്ങിനിന്ന കോഹ്ലി ഇരട്ട സെഞ്ചുറിയോടെ (254 നോട്ടൗട്ട്) പൂനയിൽ ഡബിൾ ഇംപാക്ട് സൃഷ്ടിച്ചു. കോഹ്ലി അജയ്യനായി തലയുയർത്തിനിന്നപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 601 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു.
2018 ഡിസംബറിൽ പെർത്തിൽ നടന്ന ടെസ്റ്റിൽ സെഞ്ചുറി നേടിയശേഷം കോഹ്ലിയുടെ ബാറ്റിൽനിന്ന് ശതകങ്ങൾ നിശബ്ദമായിരുന്നു. പത്ത് മാസത്തിനിടെ ഒരു സെഞ്ചുറിപോലും ആ ബാറ്റിൽനിന്ന് പിറക്കാതിരുന്നപ്പോൾ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ 2018 ജനുവരിക്കുശേഷം കോഹ്ലിയുടെ റേറ്റിംഗ് പോയിന്റ് 900നു താഴേക്കു പതിച്ചു. എന്നാൽ, ഇരട്ട സെഞ്ചുറിയുമായി കോഹ്ലി തിരിച്ചെത്തി. അതോടെ പൂനയിൽ കോഹ്ലിയുടെ ബാറ്റിംഗിനു മുന്നിൽ ഉത്തരമില്ലാതെ ദക്ഷിണാഫ്രിക്ക വലഞ്ഞു. കോഹ്ലിയുടെ ഡബിൾ ഇംപാക്ട് റിക്കാർഡുകൾ പലത് കടപുഴക്കുകയും ചെയ്തു.
കോഹ്ലിക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ സ്ഥാപിച്ച് അജിങ്ക്യ രഹാനെയും (59 റണ്‍സ്) രവീന്ദ്ര ജഡേജയും (91 റണ്‍സ്) ഇന്ത്യൻ സ്കോറിംഗിനു കരുത്തു പകർന്നു. മൂന്നിന് 273 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ 376ൽ എത്തിച്ചശേഷമാണ് രഹാനെ പുറത്തായത്. നാലാം വിക്കറ്റിൽ കോഹ്ലി - രഹാനെ കൂട്ടുകെട്ട് 178 റണ്‍സ് നേടി. അഞ്ചാം വിക്കറ്റിലാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായത്. കോഹ്ലി - ജഡേജ സഖ്യം അഞ്ചാം വിക്കറ്റിൽ 225 റണ്‍സ് നേടി. ജഡേജ പുറത്തായതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടിക്കായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റ് ഉമേഷ് യാദവും മുഹമ്മദ് ഷാമിയും ചേർന്ന് വീഴ്ത്തി. അതോടെ മത്സരത്തിന്റെ പൂർണ നിയന്ത്രണം ഇന്ത്യയുടെ വരുതിയിലായി.
കോഹ്ലി ഇഫക്ട്
ടെസ്റ്റ് കരിയറിൽ കോഹ്ലിയുടെ 26-ാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ഇതോടെ സെഞ്ചുറികളുടെ എണ്ണത്തിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഗാരി സോബേഴ്സ്, ഓസീസ് താരം സ്റ്റീവ് സ്മിത്ത് എന്നിവർക്കൊപ്പമെത്തി. ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സച്ചിൻ തെണ്ടുൽക്കർ (51 സെഞ്ചുറി), രാഹുൽ ദ്രാവിഡ് (36), സുനിൽ ഗാവസ്കർ (34) എന്നിവർക്കു പിന്നിൽ കോഹ്ലി നാലാം സ്ഥാനത്താണ്.
ടെസ്റ്റ് കരിയറിൽ കോഹ്ലി ഇന്നലെ 7,000 റണ്‍സ് പൂർത്തിയാക്കി. 138-ാം ഇന്നിംഗ്സിലായിരുന്നു അത്. വേഗത്തിൽ 7000 റണ്‍സ് എന്ന റിക്കാർഡിൽ കോഹ്ലി നാലാം സ്ഥാനത്തെത്തി. സോബേഴ്സ്, കുമാർ സംഗക്കാര എന്നിവരും 138 ഇന്നിംഗ്സിലാണ് 7000 കടന്നത്. ഇംഗ്ലണ്ടിന്റെ വെല്ലി ഹമോണ്ട് (131 ഇന്നിംഗ്സ്), വിരേന്ദർ സെവാഗ് (134), സച്ചിൻ തെണ്ടുൽക്കർ (136) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ഇന്ത്യൻ ക്യാപ്റ്റന്റെ ഏഴാം ടെസ്റ്റ് ഡബിൾ സെഞ്ചുറിയാണിത്. ഏറ്റവും അധികം ഡബിൾ സെഞ്ചുറി നേടുന്നതിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാം സ്ഥാനത്തും ഇതോടെ കോഹ്ലി എത്തി. ആറ് ഇരട്ട സെഞ്ചുറി വീതമുണ്ടായിരുന്ന സച്ചിൻ, സെവാഗ് എന്നിവരെയാണ് കോഹ്ലി പിന്തള്ളിയത്. ഡോണ്‍ ബ്രാഡ്മാൻ (12 ഇരട്ട സെഞ്ചുറി), സംഗക്കാര (11), ബ്രയാൻ ലാറ (ഒന്‍പത്) എന്നിവരാണ് ഇനി കോഹ്ലിക്കു മുന്നിലുള്ളവർ. ഹമോണ്ട്, മഹേല ജയവർധനെ എന്നിവർക്കും ഏഴ് ഇരട്ട സെഞ്ചുറി വീതമുണ്ട്.
40 ടെസ്റ്റുകൾക്കുള്ളിലാണ് കോഹ്ലിയുടെ ഏഴ് ഇരട്ട സെഞ്ചുറി എന്നതാണ് വ്യത്യസ്തമാക്കുന്നത്. 2016 ജൂണിൽ തന്റെ 42-ാം ടെസ്റ്റിലായിരുന്നു കോഹ്ലിയുടെ ആദ്യ ഇരട്ട സെഞ്ചുറി. 2016 ജൂണിനുശേഷം രണ്ടിലധികം ഇരട്ട സെഞ്ചുറി നേടിയവർ ആരും ഇല്ലെന്നതും ശ്രദ്ധേയം.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് കോഹ്ലി ഇന്നലെ കുറിച്ചത്. 1996-97ൽ സച്ചിൻ തെണ്ടുൽക്കർ കേപ്ടൗണിൽ നേടിയ 169 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇരട്ട സെഞ്ചുറി നേടുന്ന ലോകത്തിലെ ഏഴാമത് ക്യാപ്റ്റനാണ് കോഹ്ലി.
ആറ് ടീമുകൾക്കെതിരേ ഇരട്ട സെഞ്ചുറി നേടിയ മൂന്നാമത് താരമെന്ന നേട്ടവും ഇന്ത്യൻ ക്യാപ്റ്റനു സ്വന്തം. സംഗക്കാര, യൂനിസ് ഖാൻ എന്നിവർ മാത്രമായിരുന്നു ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരേ മാത്രമാണ് കോഹ്ലിക്ക് ഇതുവരെ ഇരട്ട സെഞ്ചുറി നേടാൻ സാധിക്കാത്തത്. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവയ്ക്കെതിരേ ഇരട്ട സെഞ്ചുറി നേടിക്കഴിഞ്ഞു.
ടെസ്റ്റ് കരിയറിൽ കോഹ്ലിയുടെ ഇതുവരയുണ്ടായിരുന്ന ഉയർന്ന സ്കോർ 2017ൽ ശ്രീലങ്കയ്ക്കെതിരേ നേടിയ 243 ആയിരുന്നു. 250+ സ്കോർ നേടുന്ന അഞ്ചാമത് ഇന്ത്യൻ താരമെന്ന നേട്ടവും ഇന്നലത്തെ 254 നോട്ടൗട്ടിലൂടെ കോഹ്ലി സ്വന്തമാക്കി. വി.വി.എസ്. ലക്ഷ്മണ്, സെവാഗ്, രാഹുൽ ദ്രാവിഡ്, കരുണ്‍ നായർ എന്നിവരാണ് ഇന്ത്യക്കായി മുന്‍പ് 250+ സ്കോർ നേടിയത്. നാല് തവണ 250ൽ അധികം സ്കോറുമായി സെവാഗ് ആണ് ഈ കണക്കിൽ മുന്നിൽ.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മായങ്ക് സി ഡുപ്ലസി ബി റബാദ 108, രോഹിത് സി ഡി കോക്ക് ബി റബാദ 14, പൂജാര സി ഡുപ്ലസി ബി റബാദ 58, കോഹ്ലി നോട്ടൗട്ട് 254, രഹാനെ സി ഡി കോക്ക് ബി മഹാരാജ് 59, ജഡേജ സി ഡി ബ്രൂയിൻ ബി മുത്തുസാമി 91, എക്സ്ട്രാസ് 17, ആകെ 156.3 ഓവറിൽ അഞ്ചിന് 601 ഡിക്ലയേർഡ്.
ബൗളിംഗ്: ഫിലാൻഡർ 26-6-66-0, റബാദ 30-3-93-3, നോർഷെ 25-5-100-0, മഹാരാജ് 50-10-196-1, മുത്തുസാമി 19.3-1-97-1, എൽഗർ 4-0-26-0, മാർക്രം 2-0-17-0.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: എൽഗർ ബി ഉമേഷ് 6, മാർക്രം എൽബിഡബ്ല്യു ബി ഉമേഷ് 0, ഡി ബ്രൂയിൻ നോട്ടൗട്ട് 20, ബൗമ സി സാഹ ബി ഷാമി 8, നോർഷെ നോട്ടൗട്ട് 2, ആകെ 15 ഓവറിൽ മൂന്നിന് 36.
ബൗളിംഗ്: ഇഷാന്ത് 4-0-17-0, ഉമേഷ് യാദവ് 4-1-16-2, ജഡേജ 4-4-0-0, ഷാമി 3-1-3-1.
2018 ഡിസംബറിൽ പെർത്തിൽ നടന്ന ടെസ്റ്റിൽ സെഞ്ചുറി നേടിയശേഷം കോഹ്ലിയുടെ ബാറ്റിൽനിന്ന് ശതകങ്ങൾ നിശബ്ദമായിരുന്നു. പത്ത് മാസത്തിനിടെ ഒരു സെഞ്ചുറിപോലും ആ ബാറ്റിൽനിന്ന് പിറക്കാതിരുന്നപ്പോൾ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ 2018 ജനുവരിക്കുശേഷം കോഹ്ലിയുടെ റേറ്റിംഗ് പോയിന്റ് 900നു താഴേക്കു പതിച്ചു. എന്നാൽ, ഇരട്ട സെഞ്ചുറിയുമായി കോഹ്ലി തിരിച്ചെത്തി. അതോടെ പൂനയിൽ കോഹ്ലിയുടെ ബാറ്റിംഗിനു മുന്നിൽ ഉത്തരമില്ലാതെ ദക്ഷിണാഫ്രിക്ക വലഞ്ഞു. കോഹ്ലിയുടെ ഡബിൾ ഇംപാക്ട് റിക്കാർഡുകൾ പലത് കടപുഴക്കുകയും ചെയ്തു.
കോഹ്ലിക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ സ്ഥാപിച്ച് അജിങ്ക്യ രഹാനെയും (59 റണ്‍സ്) രവീന്ദ്ര ജഡേജയും (91 റണ്‍സ്) ഇന്ത്യൻ സ്കോറിംഗിനു കരുത്തു പകർന്നു. മൂന്നിന് 273 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ 376ൽ എത്തിച്ചശേഷമാണ് രഹാനെ പുറത്തായത്. നാലാം വിക്കറ്റിൽ കോഹ്ലി - രഹാനെ കൂട്ടുകെട്ട് 178 റണ്‍സ് നേടി. അഞ്ചാം വിക്കറ്റിലാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായത്. കോഹ്ലി - ജഡേജ സഖ്യം അഞ്ചാം വിക്കറ്റിൽ 225 റണ്‍സ് നേടി. ജഡേജ പുറത്തായതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടിക്കായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റ് ഉമേഷ് യാദവും മുഹമ്മദ് ഷാമിയും ചേർന്ന് വീഴ്ത്തി. അതോടെ മത്സരത്തിന്റെ പൂർണ നിയന്ത്രണം ഇന്ത്യയുടെ വരുതിയിലായി.
കോഹ്ലി ഇഫക്ട്
ടെസ്റ്റ് കരിയറിൽ കോഹ്ലിയുടെ 26-ാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ഇതോടെ സെഞ്ചുറികളുടെ എണ്ണത്തിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഗാരി സോബേഴ്സ്, ഓസീസ് താരം സ്റ്റീവ് സ്മിത്ത് എന്നിവർക്കൊപ്പമെത്തി. ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സച്ചിൻ തെണ്ടുൽക്കർ (51 സെഞ്ചുറി), രാഹുൽ ദ്രാവിഡ് (36), സുനിൽ ഗാവസ്കർ (34) എന്നിവർക്കു പിന്നിൽ കോഹ്ലി നാലാം സ്ഥാനത്താണ്.
ടെസ്റ്റ് കരിയറിൽ കോഹ്ലി ഇന്നലെ 7,000 റണ്‍സ് പൂർത്തിയാക്കി. 138-ാം ഇന്നിംഗ്സിലായിരുന്നു അത്. വേഗത്തിൽ 7000 റണ്‍സ് എന്ന റിക്കാർഡിൽ കോഹ്ലി നാലാം സ്ഥാനത്തെത്തി. സോബേഴ്സ്, കുമാർ സംഗക്കാര എന്നിവരും 138 ഇന്നിംഗ്സിലാണ് 7000 കടന്നത്. ഇംഗ്ലണ്ടിന്റെ വെല്ലി ഹമോണ്ട് (131 ഇന്നിംഗ്സ്), വിരേന്ദർ സെവാഗ് (134), സച്ചിൻ തെണ്ടുൽക്കർ (136) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ഇന്ത്യൻ ക്യാപ്റ്റന്റെ ഏഴാം ടെസ്റ്റ് ഡബിൾ സെഞ്ചുറിയാണിത്. ഏറ്റവും അധികം ഡബിൾ സെഞ്ചുറി നേടുന്നതിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാം സ്ഥാനത്തും ഇതോടെ കോഹ്ലി എത്തി. ആറ് ഇരട്ട സെഞ്ചുറി വീതമുണ്ടായിരുന്ന സച്ചിൻ, സെവാഗ് എന്നിവരെയാണ് കോഹ്ലി പിന്തള്ളിയത്. ഡോണ്‍ ബ്രാഡ്മാൻ (12 ഇരട്ട സെഞ്ചുറി), സംഗക്കാര (11), ബ്രയാൻ ലാറ (ഒന്‍പത്) എന്നിവരാണ് ഇനി കോഹ്ലിക്കു മുന്നിലുള്ളവർ. ഹമോണ്ട്, മഹേല ജയവർധനെ എന്നിവർക്കും ഏഴ് ഇരട്ട സെഞ്ചുറി വീതമുണ്ട്.
40 ടെസ്റ്റുകൾക്കുള്ളിലാണ് കോഹ്ലിയുടെ ഏഴ് ഇരട്ട സെഞ്ചുറി എന്നതാണ് വ്യത്യസ്തമാക്കുന്നത്. 2016 ജൂണിൽ തന്റെ 42-ാം ടെസ്റ്റിലായിരുന്നു കോഹ്ലിയുടെ ആദ്യ ഇരട്ട സെഞ്ചുറി. 2016 ജൂണിനുശേഷം രണ്ടിലധികം ഇരട്ട സെഞ്ചുറി നേടിയവർ ആരും ഇല്ലെന്നതും ശ്രദ്ധേയം.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് കോഹ്ലി ഇന്നലെ കുറിച്ചത്. 1996-97ൽ സച്ചിൻ തെണ്ടുൽക്കർ കേപ്ടൗണിൽ നേടിയ 169 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇരട്ട സെഞ്ചുറി നേടുന്ന ലോകത്തിലെ ഏഴാമത് ക്യാപ്റ്റനാണ് കോഹ്ലി.
ആറ് ടീമുകൾക്കെതിരേ ഇരട്ട സെഞ്ചുറി നേടിയ മൂന്നാമത് താരമെന്ന നേട്ടവും ഇന്ത്യൻ ക്യാപ്റ്റനു സ്വന്തം. സംഗക്കാര, യൂനിസ് ഖാൻ എന്നിവർ മാത്രമായിരുന്നു ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരേ മാത്രമാണ് കോഹ്ലിക്ക് ഇതുവരെ ഇരട്ട സെഞ്ചുറി നേടാൻ സാധിക്കാത്തത്. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവയ്ക്കെതിരേ ഇരട്ട സെഞ്ചുറി നേടിക്കഴിഞ്ഞു.
ടെസ്റ്റ് കരിയറിൽ കോഹ്ലിയുടെ ഇതുവരയുണ്ടായിരുന്ന ഉയർന്ന സ്കോർ 2017ൽ ശ്രീലങ്കയ്ക്കെതിരേ നേടിയ 243 ആയിരുന്നു. 250+ സ്കോർ നേടുന്ന അഞ്ചാമത് ഇന്ത്യൻ താരമെന്ന നേട്ടവും ഇന്നലത്തെ 254 നോട്ടൗട്ടിലൂടെ കോഹ്ലി സ്വന്തമാക്കി. വി.വി.എസ്. ലക്ഷ്മണ്, സെവാഗ്, രാഹുൽ ദ്രാവിഡ്, കരുണ്‍ നായർ എന്നിവരാണ് ഇന്ത്യക്കായി മുന്‍പ് 250+ സ്കോർ നേടിയത്. നാല് തവണ 250ൽ അധികം സ്കോറുമായി സെവാഗ് ആണ് ഈ കണക്കിൽ മുന്നിൽ.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മായങ്ക് സി ഡുപ്ലസി ബി റബാദ 108, രോഹിത് സി ഡി കോക്ക് ബി റബാദ 14, പൂജാര സി ഡുപ്ലസി ബി റബാദ 58, കോഹ്ലി നോട്ടൗട്ട് 254, രഹാനെ സി ഡി കോക്ക് ബി മഹാരാജ് 59, ജഡേജ സി ഡി ബ്രൂയിൻ ബി മുത്തുസാമി 91, എക്സ്ട്രാസ് 17, ആകെ 156.3 ഓവറിൽ അഞ്ചിന് 601 ഡിക്ലയേർഡ്.
ബൗളിംഗ്: ഫിലാൻഡർ 26-6-66-0, റബാദ 30-3-93-3, നോർഷെ 25-5-100-0, മഹാരാജ് 50-10-196-1, മുത്തുസാമി 19.3-1-97-1, എൽഗർ 4-0-26-0, മാർക്രം 2-0-17-0.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: എൽഗർ ബി ഉമേഷ് 6, മാർക്രം എൽബിഡബ്ല്യു ബി ഉമേഷ് 0, ഡി ബ്രൂയിൻ നോട്ടൗട്ട് 20, ബൗമ സി സാഹ ബി ഷാമി 8, നോർഷെ നോട്ടൗട്ട് 2, ആകെ 15 ഓവറിൽ മൂന്നിന് 36.
ബൗളിംഗ്: ഇഷാന്ത് 4-0-17-0, ഉമേഷ് യാദവ് 4-1-16-2, ജഡേജ 4-4-0-0, ഷാമി 3-1-3-1.