കൊച്ചി: അഴിമതി ആരോപണത്തെത്തുടർന്നു മുൻ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായിരുന്ന ടി.സി. മാത്യുവിനെ പ്രാഥമികാംഗത്വത്തിൽനിന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പുറത്താക്കി. അംഗത്വം റദ്ദാക്കണമെന്നു നേരത്തെ ഓംബുഡ്സ്മാൻ നിർദേശിച്ചിരുന്നു. ഇന്നലെ കൊച്ചിയിൽ ചേർന്ന കെസിഎ ജനറൽ ബോഡി ഈ നിർദേശം അംഗീകരിച്ചു. അംഗത്വം റദ്ദാക്കാനുള്ള കെസിഎ തീരുമാനത്തിനെതിരേ ടി.സി. മാത്യു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ടി.സി. മാത്യു അസോസിയേഷന്റെ പ്രസിഡന്റായിരിക്കേ ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ അഴിമതി നടന്നതായി അസോസിയേഷൻ നിയമിച്ച അന്വേഷണ കമ്മീഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾ ഓംബുഡ്സ്മാൻ ശരിവയ്ക്കുകയായിരുന്നു. തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയ നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു കോടികളുടെ ക്രമക്കേടുകൾ.
ഓംബുഡ്സ്മാന്റെ കണ്ടെത്തൽ ടി.സി. മാത്യു നിഷേധിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെയും വിശദീകരണം ചോദിക്കാതെയുമാണ് ഓംബുഡ്സ്മാൻ തീരുമാനം എടുത്തതെന്നും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ് റിപ്പോർട്ടിലെ പരാമർശങ്ങളെന്നും ടി.സി. മാത്യു പറഞ്ഞിരുന്നു. ടി.സി. മാത്യു ഹൈക്കോടതിയിൽ നൽകിയ ഹർജി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ടി.സി. മാത്യു അസോസിയേഷന്റെ പ്രസിഡന്റായിരിക്കേ ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ അഴിമതി നടന്നതായി അസോസിയേഷൻ നിയമിച്ച അന്വേഷണ കമ്മീഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾ ഓംബുഡ്സ്മാൻ ശരിവയ്ക്കുകയായിരുന്നു. തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയ നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു കോടികളുടെ ക്രമക്കേടുകൾ.
ഓംബുഡ്സ്മാന്റെ കണ്ടെത്തൽ ടി.സി. മാത്യു നിഷേധിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെയും വിശദീകരണം ചോദിക്കാതെയുമാണ് ഓംബുഡ്സ്മാൻ തീരുമാനം എടുത്തതെന്നും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ് റിപ്പോർട്ടിലെ പരാമർശങ്ങളെന്നും ടി.സി. മാത്യു പറഞ്ഞിരുന്നു. ടി.സി. മാത്യു ഹൈക്കോടതിയിൽ നൽകിയ ഹർജി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.