മുംബൈ: ബിസിസിഐ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനെ വിനോദ് റായി സമിതി വിലക്കി. ബിസിസിഐ ഭരണഘടനയ്ക്കനുസരിച്ചുള്ള നടപടികൾ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഹരിയാന, മഹാരാഷ്ട്ര അസോസിയേഷനുകൾക്കും വിലക്കുണ്ട്. ഈ മാസം 23നാണ് ബിസിസിഐ തെരഞ്ഞെടുപ്പ്.
ബിസിസിഐ വാർഷിക യോഗത്തിൽ തമിഴ്നാട് പ്രതിനിധിയായി പങ്കെടുക്കും എന്ന നിലപാടിൽനിന്ന് ശ്രീനിവാസൻ നേരത്തെ പിൻമാറിയിരുന്നു. ശ്രീനിവാസന്റെ വിശ്വസ്തനായ ആർ.എസ്. രാമസ്വാമിയെ ബിസിസിഐ പ്രതിനിധിയായി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ നിയോഗിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻമാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജെയ് ഷാ, രാജീവ് ശുക്ല തുടങ്ങിയവർ ബിസിസിഐ തലപ്പത്ത് എത്താനുള്ള ശ്രമത്തിലാണ്.
ബിസിസിഐ വാർഷിക യോഗത്തിൽ തമിഴ്നാട് പ്രതിനിധിയായി പങ്കെടുക്കും എന്ന നിലപാടിൽനിന്ന് ശ്രീനിവാസൻ നേരത്തെ പിൻമാറിയിരുന്നു. ശ്രീനിവാസന്റെ വിശ്വസ്തനായ ആർ.എസ്. രാമസ്വാമിയെ ബിസിസിഐ പ്രതിനിധിയായി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ നിയോഗിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻമാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജെയ് ഷാ, രാജീവ് ശുക്ല തുടങ്ങിയവർ ബിസിസിഐ തലപ്പത്ത് എത്താനുള്ള ശ്രമത്തിലാണ്.