മൊണാക്കോ: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അത്ലറ്റ് നിർമല ഷിയോറനിനെ നാലു വർഷത്തേക്ക് വിലക്കി. ട്രാക്ക് ആൻഡ് ഫീൽഡ് ഉത്തേജക മരുന്ന് ഉപയോഗ കേസുകൾ കൈകാര്യം ചെയ്യുന്ന അത്ലറ്റിക് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) ആണ് വിലക്കേർപ്പെടുത്തിയത്. ഇതോടെ ഓഗസ്റ്റ് 2016 മുതൽ 2018 നവംബർവരെയുള്ള നിർമലയുടെ കായിക മത്സര ഫലങ്ങൾ അയോഗ്യമാക്കപ്പെട്ടു.
2017ൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ നിർമല നേടിയ രണ്ടു മെഡലുകളും തിരികെ വാങ്ങും. 2017 ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 400, 4x400 മീറ്റർ റിലേ മത്സരങ്ങളിൽ പങ്കെടുത്ത നിർമല സ്വർണ മെഡൽ നേടിയിരുന്നു. പരിശോധന പോസിറ്റീവായതിനെത്തുടർന്ന് 2018 ജൂണ്‍ 29 മുതൽ വിലക്ക് നേരിടുകയാണ് ഇരുത്തിനാലുകാരിയായ നിർമല.
നിരോധിത മരുന്നുകളായ ഡ്രോസ്റ്റനോളോൻ, മെറ്റെനോളോൻ എന്നിവയുടെ സാന്നിധ്യം നിർമലയുടെ സാന്പിളിൽ കണ്ടെത്തിയതായി എഐയു അറിയിച്ചു.
2017ൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ നിർമല നേടിയ രണ്ടു മെഡലുകളും തിരികെ വാങ്ങും. 2017 ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 400, 4x400 മീറ്റർ റിലേ മത്സരങ്ങളിൽ പങ്കെടുത്ത നിർമല സ്വർണ മെഡൽ നേടിയിരുന്നു. പരിശോധന പോസിറ്റീവായതിനെത്തുടർന്ന് 2018 ജൂണ്‍ 29 മുതൽ വിലക്ക് നേരിടുകയാണ് ഇരുത്തിനാലുകാരിയായ നിർമല.
നിരോധിത മരുന്നുകളായ ഡ്രോസ്റ്റനോളോൻ, മെറ്റെനോളോൻ എന്നിവയുടെ സാന്നിധ്യം നിർമലയുടെ സാന്പിളിൽ കണ്ടെത്തിയതായി എഐയു അറിയിച്ചു.