ബ്രിസ്ബെയ്ൻ: വനിതാ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ വിജയങ്ങളുടെ എണ്ണത്തിൽ ഓസ്ട്രേലിയയ്ക്കു റിക്കാർഡ്. സ്വന്തം റിക്കാർഡാണ് ഓസീസ് വനിതകൾ തിരുത്തിയത്. ഇന്നലെ ശ്രീലങ്കയ്ക്കെതിരേ ഒന്‍പത് വിക്കറ്റിന്റെ ഏകപക്ഷീയ ജയം നേടിയതോടെയാണ് ഓസീസ് പെണ്‍കൊടികൾ റിക്കാർഡ് പുതുക്കിയത്. ഓസ്ട്രേലിയയുടെ തുടർച്ചയായ 18-ാം ജയമായിരുന്നു. സ്കോർ: ശ്രീലങ്ക 50 ഓവറിൽ എട്ടിന് 195. ഓസ്ട്രേലിയ 26.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 196.
20 വർഷം മുന്‍പ് തുടർച്ചയായ 17 ജയം എന്ന റിക്കാർഡ് ഓസീസ് കുറിച്ചത് ഇതോടെ പഴങ്കഥയായി. ഓസ്ട്രേലിയയ്ക്കായി ആലിസ ഹീലി (76 പന്തിൽ 112 നോട്ടൗട്ട്) സെഞ്ചുറി നേടി. റേച്ചൽ ഹെയ്നസ് 63 റണ്‍സ് സ്വന്തമാക്കി. ലങ്കയ്ക്കായി ചമരി അട്ടപ്പട്ടു (103 റണ്‍സ്) സെഞ്ചുറി കരസ്ഥമാക്കിയിരുന്നു.
20 വർഷം മുന്‍പ് തുടർച്ചയായ 17 ജയം എന്ന റിക്കാർഡ് ഓസീസ് കുറിച്ചത് ഇതോടെ പഴങ്കഥയായി. ഓസ്ട്രേലിയയ്ക്കായി ആലിസ ഹീലി (76 പന്തിൽ 112 നോട്ടൗട്ട്) സെഞ്ചുറി നേടി. റേച്ചൽ ഹെയ്നസ് 63 റണ്‍സ് സ്വന്തമാക്കി. ലങ്കയ്ക്കായി ചമരി അട്ടപ്പട്ടു (103 റണ്‍സ്) സെഞ്ചുറി കരസ്ഥമാക്കിയിരുന്നു.