+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർസിഇപി: രാജ്യതാത്പര്യം ബലികഴിക്കരുത്

രാജ്യത്തെ കർഷകർക്കും തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുന്നതോ വരുമാനം ഇല്ലാതാകുന്നതോ ആയ വ്യവസ്ഥകൾ ത
ആർസിഇപി: രാജ്യതാത്പര്യം ബലികഴിക്കരുത്
രാജ്യത്തെ കർഷകർക്കും തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുന്നതോ വരുമാനം ഇല്ലാതാകുന്നതോ ആയ വ്യവസ്ഥകൾ തള്ളിക്കളയാൻ ഇന്ത്യ മടിക്കരുത്.

ഇന്ത്യൻ ജനതയെ സംബന്ധിച്ചു നിർണായകമായ ചില ചർച്ചകൾ ഇന്നു ബാങ്കോക്കിൽ ആരംഭിക്കുകയാണ്. റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്നർഷിപ്പ് (ആർസിഇപി) എന്ന വാണിജ്യകൂട്ടായ്മയിൽ ഇന്ത്യ പങ്കാളിയാകുന്നതിനെപ്പറ്റിയാണു ചർച്ച. തെക്കുകിഴക്കൻ ഏഷ്യയിലെ പത്തു രാജ്യങ്ങളും ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയും ഉൾപ്പെട്ട കൂട്ടായ്മയിൽ ഇന്ത്യ ചേരാൻ ആഗ്രഹിക്കുന്നു. 2012-ൽ ആരംഭിച്ചതാണ് ഇതിനുള്ള ചർച്ചകൾ. ഈ ചർച്ചകൾ അന്തിമഘട്ടത്തിലായി. ഇപ്പോൾ നടക്കുന്ന ചർച്ചയിൽ ഇന്ത്യ കൈക്കൊള്ളുന്ന നിലപാട് ഇവിടത്തെ കൃഷിക്കും വ്യവസായത്തിനുമൊക്കെ നിർണായകമാണ്.

ലോകത്തിലെ ഏറ്റവും കരുത്തരായ കയറ്റുമതി രാജ്യങ്ങളാണു ചൈനയും ദക്ഷിണകൊറിയയും ജപ്പാനും. ഫാക്ടറി ഉത്പന്നങ്ങളുടെ കാര്യത്തിൽ ചൈനയോടു മത്സരിക്കാൻ കഴിയുന്ന രാജ്യങ്ങൾ ഇല്ല. അങ്ങോട്ടു കയറ്റുമതി ചെയ്തു നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്താണ്. കഴിഞ്ഞ സാന്പത്തികവർഷം ചൈനയിൽനിന്ന് 7000 കോടി ഡോളറിന്‍റെ സാധനങ്ങൾ ഇറക്കുമതി ചെയ്ത ഇന്ത്യക്ക് അങ്ങോട്ടു വിൽക്കാനായത് 1700 കോടി ഡോളറിന്‍റെ സാധനങ്ങൾ മാത്രം. ചൈനയുമായി 5300 കോടി ഡോളറിന്‍റെ കമ്മിയിലാണ് ഇന്ത്യൻ വ്യാപാരം. ജപ്പാനുമായും ദക്ഷിണ കൊറിയയുമായും അങ്ങനെതന്നെ. ആസിയാൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ പകുതിപോലും അങ്ങോട്ടു കയറ്റി അയയ്ക്കാനാവുന്നില്ല. ഓസ്ട്രേലിയയും ന്യൂസിലൻഡും ഗോതന്പ്, ക്ഷീരോത്പന്നങ്ങൾ, കൽക്കരി തുടങ്ങിയവയുടെ കയറ്റുമതിയിൽ മുന്പന്തിയിൽ നിൽക്കുന്നു.

ഈ രാജ്യങ്ങൾ ഉൾപ്പെട്ട ഒരു വാണിജ്യകൂട്ടായ്മ ഉണ്ടാക്കി ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കുകയാണ് ആർസിഇപി കരാർ കൊണ്ട് ഉദ്ദേശിക്കുന്നത്. മുഴുവൻ സാധനങ്ങൾക്കും ചുങ്കം ഇല്ലാതാക്കണമെന്ന ആവശ്യം സ്വീകരിച്ചിട്ടില്ല. എങ്കിലും ആസിയാൻ രാജ്യങ്ങളിൽനിന്നുള്ളവയുടെ 90 ശതമാനവും ജപ്പാൻ, കൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്നുള്ളവയിൽ 86 ശതമാനവും ചൈനയിൽനിന്നുള്ളവയിൽ 80 ശതമാനവും ചുങ്കമില്ലാതെയോ തീരെ കുറഞ്ഞ ചുങ്കത്തിലോ ഇറക്കുമതി ചെയ്യാൻ ഇന്ത്യ സമ്മതിക്കണം എന്ന നിലയിലാണു വന്നിരിക്കുന്നത്. ഒറ്റയടിക്കു മുഴുവനും അനുവദിക്കേണ്ട; 20 വർഷംകൊണ്ടു മതി എന്നൊരു സൗജന്യവും ഉണ്ട്.

ഇതിനു മുൻപ് ആസിയാനുമായും ദക്ഷിണകൊറിയയുമായും ശ്രീലങ്കയുമായുമൊക്കെ ഇന്ത്യ സ്വതന്ത്ര വ്യാപാരകരാർ ഉണ്ടാക്കിയിട്ടുണ്ട്. അവയേക്കാൾ വ്യാപകവും ഏതാണ്ട് മുഴുവൻ മേഖലകളും ഉൾക്കൊള്ളുന്നതുമാണ് ആർസിഇപി. നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകളുടെ തിക്തഫലം കേരളീയർ അനുഭവിക്കുന്നുണ്ട്. റബറും കുരുമുളകുമൊക്കെ നിർബാധം ഇങ്ങോട്ടുവരുന്നു. ഇവയുടെ വില കുത്തനേ ഇടിയുന്നു. അയൽ രാജ്യമായ ബംഗ്ലാദേശിനു നല്കിയിട്ടുള്ള തീരുവ ഇളവുകൾ ഇന്ത്യയിലെ വസ്ത്രനിർമാണശാലകളെ പ്രതിസന്ധിയിലാക്കി. ലോകവ്യാപാര സംഘടനയുടെ ഭാഗമായപ്പോൾ പാൽ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുറച്ചതിന്‍റെ ദോഷഫലം രാജ്യം അനുഭവിച്ചതാണ്. ന്യൂസിലൻഡിലും മറ്റും നിന്നുള്ള പാൽപ്പൊടിയും മറ്റു ക്ഷീരോത്പന്നങ്ങളും ഇന്ത്യൻ കന്പനികളെ കഷ്ടത്തിലാക്കി. പാൽപ്പൊടിയുടെ ചുങ്കം 60 ശതമാനത്തിനു മേലേക്കു പുനഃസ്ഥാപിക്കേണ്ടിവന്നു. ആസിയാൻ ഉടന്പടിക്കുശേഷം ഇന്ത്യയിലെ സസ്യ എണ്ണ ബിസിനസ് പിടിച്ചുനിർത്താൻ പലവട്ടം പാമോയിൽ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കേണ്ടിവന്നു.

ഇത്തരം കാര്യങ്ങൾ മറക്കാതെ വേണം ഇന്ത്യ ആർസിഇപി ചർച്ചയുടെ ഈ നിർണായക ഘട്ടത്തിൽ പങ്കെടുക്കാൻ. ക്ഷീരവ്യവസായ മേഖലയെ ഇറക്കുമതി എങ്ങനെ ബാധിക്കുമെന്നു നന്നായി അറിയാവുന്നവരാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ഗുജറാത്ത് ആസ്ഥാനമായുള്ള അമുൽ അടക്കമുള്ള പ്രസ്ഥാനങ്ങൾ ക്ഷീരകർഷകരുടെയും ക്ഷീരവ്യവസായത്തിന്‍റെയും വിഷമതകൾ കേന്ദ്രത്തിൽ ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാകണം ക്ഷീരമേഖലയെ കരാറിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കണമെന്നു കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ഇതേപോലെ ടെക്സ്റ്റൈൽ വ്യവസായവും സ്റ്റീൽ വ്യവസായവുമൊക്കെ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു തൊഴിലുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണ് ചുങ്കമില്ലാതെയോ നാമമാത്ര ചുങ്കത്തിലോ ഇറക്കുമതി ഉണ്ടായാൽ വരുക. 135 കോടിയിലേറെ ജനങ്ങൾ ഉള്ള രാജ്യത്ത് അനേകലക്ഷം പേർക്കു തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന സാഹചര്യം അനുവദിക്കാവുന്നതല്ല. വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊണ്ടുള്ള നിലപാട് ബാങ്കോക്ക് ചർച്ചയിൽ ഇന്ത്യ എടുത്തേ മതിയാകൂ.

റബർ മുതൽ വാണിജ്യവിളകളുടെയും കുരുമുളക് മുതൽ പല സുഗന്ധവ്യഞ്ജനങ്ങളുടെയും കാര്യത്തിലും ഇതേപോലെ ഭീഷണി ഉണ്ട്. ഉത്പന്ന ഇറക്കുമതി വർധിച്ചാലും കൂടുതൽ വരുമാനം ലഭിക്കുന്ന സേവനമേഖലയിലെ കയറ്റുമതിയിലൂടെ നേട്ടം ഉണ്ടാകും എന്ന വാദമാണു വാണിജ്യകരാറുകളുടെ കാര്യത്തിൽ സർക്കാർ സാധാരണ മുന്നോട്ടുവയ്ക്കാറ്. കഴിഞ്ഞ രണ്ടു ദശകക്കാലത്തെ വാണിജ്യ ഉദാരവത്കരണത്തിന്‍റെ ബാലൻസ് ഷീറ്റ് പരിശോധിച്ചാൽ അതൊരു മോഹം മാത്രമായി ശേഷിക്കുകയാണെന്നു കാണാം. അതുകൊണ്ടുതന്നെ റബർ, നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ കൃഷിചെയ്യുന്നവരുടെ നിലനില്പ് കണക്കിലെടുക്കുന്ന സമീപനം ആർസിഇപി ചർച്ചയിൽ ഇന്ത്യ സ്വീകരിക്കണം.

ആർസിഇപി ആയാലും മുന്പുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ ആയാലും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തല്ല കാര്യങ്ങൾ നീക്കിയിട്ടുള്ളത്. കരാറുകൾ എന്തെല്ലാം വ്യവസ്ഥകളാണ് ഉൾക്കൊള്ളുക എന്ന് അവയുടെ ഇരകളാകേണ്ട ഹതഭാഗ്യർക്ക് അറിയാൻ സാധിക്കുന്നില്ല. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല.

രാജ്യത്തെ കർഷകർക്കും തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുന്നതോ വരുമാനം ഇല്ലാതാകുന്നതോ ആയ വ്യവസ്ഥകൾ തള്ളിക്കളയാൻ ഇന്ത്യ മടിക്കരുത്. ദേശീയതയെപ്പിടിച്ച് ആണയിടുന്ന ഒരു സർക്കാർ സ്വദേശ താത്പര്യം പണയപ്പെടുത്താൻ മുതിരരുത്. ഇക്കാര്യത്തിലെ ആശങ്കകൾ അകറ്റുന്നവിധം ധീരമായ നിലപാട് ബാങ്കോക്ക് ചർച്ചയിൽ ഇന്ത്യ എടുക്കേണ്ടിയിരിക്കുന്നു.