+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിച്ച് വിഷമം ; ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് നാളെ

പൂന: മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം (എംസിഎ) വീണ്ടുമൊരു ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു. രണ്ട് വർ
പിച്ച് വിഷമം ; ഇന്ത്യ x ദക്ഷിണാഫ്രിക്ക   രണ്ടാം ടെസ്റ്റ് നാളെ
പൂന: മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം (എംസിഎ) വീണ്ടുമൊരു ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു. രണ്ട് വർഷം മുന്പ് ഇവിടെ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോൾ മൂന്ന് ദിനംകൊണ്ട് മത്സരം അവസാനിച്ചിരുന്നു. അതോടെ ഐസിസി പിച്ചിനെതിരേ തിരിയുകയും നെഗറ്റീവ് റേറ്റിംഗ് നല്കുകയും ചെയ്തു. എംസിഎ വീണ്ടും ടെസ്റ്റ് മത്സരത്തിനു വേദിയാകുന്പോൾ ആദ്യത്തെ വിഷയം പിച്ച് ആകുന്നതും ഇക്കാരണത്താലാണ്. ഇന്ത്യ x ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരം നാളെ ഇവിടെ നടക്കും.

പ്രവചനാതീതം എന്നാണ് ഇവിടുത്തെ പിച്ച് അറിയപ്പെടുന്നത്. എന്നാൽ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ റണ്ണൊഴുകുന്നതാണ് പതിവ്. എംസിഎ സ്റ്റേഡിയത്തിൽ ഇതുവരെ 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നടന്നു. അതിൽ പകുതിയും സമനിലയായിരുന്നു എന്നതും മറ്റൊരു വസ്തുത. 150ൽ അധികം വ്യക്തിഗത സ്കോർ പത്ത് കളിക്കാർ ഇവിടെ നേടി. മൂന്ന് ട്രിപ്പിൾ സെഞ്ചുറിയും രണ്ട് ഇരട്ട സെഞ്ചുറിയും എംസിഎയിൽ ഫസ്റ്റ് ക്ലാസ് പോരാട്ടങ്ങളിൽ പിറന്നു.

മഹാരാഷ്‌ട്രയുടെ മുൻ പേസറായ പാണ്ഡുരംഗ് സാൽഗോൻക്കറാണ് പൂനയ്ക്കടുത്തുള്ള എംസിഎ സ്റ്റേഡിയത്തിന്‍റെ ക്യൂറേറ്റർ. അറുപത്തൊന്പതുകാരനായ സാൽഗോൻക്കർ 2017ലെ മത്സരത്തിനുശേഷം ഏറെ പഴികേട്ടിരുന്നു. അന്ന് നാല് ഇന്നിംഗ്സിൽനിന്നായി 31 വിക്കറ്റുകൾ സ്പിന്നർമാർ സ്വന്തമാക്കി. എംസിഎ സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു അതോടെ മൂന്ന് ദിനംകൊണ്ട് അവസാനിച്ച് വിമർശനങ്ങൾക്കു വിധേയമായത്. തുടർന്ന് ആ സീസണ്‍ ഐപിഎലിനു വേദിയാകാനും എംസിഎയ്ക്കു സാധിച്ചില്ല.

ഇത്തവണ പേസർമാർ

2017ൽ സ്പിന്നർമാരാണ് അരങ്ങ് വാണതെങ്കിൽ ഇത്തവണ അതിനുള്ള അവസരം പേസർമാർക്കായിരിക്കുമെന്നാണ് സാൽഗനോക്കറിന്‍റെ അഭിപ്രായം. മണൽ നിറഞ്ഞ ഒൗട്ട് ഫീൽഡ് വേഗത്തിൽ ഈർപ്പം ഉണക്കാനുള്ള കഴിവുള്ളതാണ്. തണുത്ത കാറ്റും ഈർപ്പവും പേസർമാർക്ക് ഗുണമാകും. ടെസ്റ്റിന്‍റെ രണ്ടും മൂന്നും ദിവസം ബാറ്റ്സ്മാന്മാരെ തുണയ്ക്കുമെന്നും ക്യൂറേറ്റർ പ്രതീക്ഷിക്കുന്നു.

വിശാഖപട്ടണത്തുനടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 203 റണ്‍സിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു. ഓപ്പണറായി അരങ്ങേറി രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമയായിരുന്നു ഇന്ത്യയുടെ വിജയശിൽപി.

സസ്പെൻഷൻ, തിരിച്ചെത്തൽ

എംസിഎ പിച്ച് വിവാദത്തിലായതിനു പിന്നാലെ സാൽഗോൻക്കർ രഹസ്യകാമറ നീക്കത്തിൽ കുരുങ്ങി സസ്പെൻഷനിലായി. ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റിനു നാലു മാസങ്ങൾക്കുശേഷം ന്യൂസിലൻഡിനെതിരായ ഏകദിനത്തിനുള്ള പിച്ച് ഒരുക്കൽ ഫിക്സ് ചെയ്യപ്പെട്ടെന്ന് രഹസ്യകാമറ നീക്കത്തിൽ തെളിഞ്ഞതോടെയായിരുന്നു അത്. ആറ് മാസത്തെ വിലക്കിനുശേഷം സാൽഗോൻക്കറിനെ വീണ്ടും ക്യൂറേറ്ററാക്കി.
ബിസിസിഐ ക്യൂറ്ററും ടീം മാനേജ്മെന്‍റും അവസന നിമിഷം പിച്ചിന്‍റെ സ്വഭാവം മാറ്റാൻ ശ്രമിച്ചതാണ് 2017ലെ പ്രശ്നത്തിനു കാരണമെന്ന് സാൽഗോൻക്കർ പറഞ്ഞു.


ഏതു സാഹചര്യവും നേരിടും: അരുണ്‍

പൂന: അനുകൂലമായ പിച്ച് ഒരുക്കണമെന്ന നിർദേശം മാനേജ്മെന്‍റ് നല്കാറില്ലെന്നും ഏതുതരം പിച്ചിലും മികവ് തെളിയിക്കുന്നവരായിരിക്കുകയാണ് ടീം ഇന്ത്യ എന്നും ബൗളിംഗ് പരിശീലകൻ ഭരത് അരുണ്‍. ഏത് സാഹചര്യത്തിലും മികച്ച പ്രകടനം നടത്തുകയാണ് ലോക ഒന്നാം നന്പർ ടീമെന്ന നിലയിൽ ഇന്ത്യ ചെയ്യുന്നത്. ഏതു സാഹചര്യവും ഹോം കണ്ടീഷനായി കരുതും- ഭരത് അരുണ്‍ പറഞ്ഞു.

ബാറ്റിംഗിനെ തുണയ്ക്കുന്ന വിശാഖപട്ടണം പിച്ചിൽ സ്പിന്നറായ ആർ. അശ്വിൻ ഏഴ് വിക്കറ്റ് വീഴ്ത്തിയതും അവസാന ഇന്നിംഗ്സിൽ പേസർ മുഹമ്മദ് ഷാമി അഞ്ച് വിക്കറ്റ് വീഴ്ത്തിയതും ഭരത് അരുണ്‍ ചൂണ്ടിക്കാണിച്ചു.