തായ്ലൻഡ്: തായ്ലൻഡിൽ നടന്ന ബ്ലൈൻഡ് ഫുട്ബോൾ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. ലോക റാങ്കിംഗിൽ പതിനാറാം സ്ഥാനക്കാരായ മലേഷ്യയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ചാണ് ഇന്ത്യ ഏഷ്യൻ കപ്പിലെ അഞ്ചാം സ്ഥാനം ഉറപ്പിച്ചത്.
ഏഷ്യയിലെ എട്ടു രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിലെ ഗ്രൂപ്പ് മത്സരത്തിൽ ശക്തരായ സൗത്ത് കൊറിയയ്ക്കെതിരേ ഇന്ത്യ സമനില നേടിയിരുന്നു. മറ്റു രണ്ടു മത്സരങ്ങളിൽ ചൈനയ്ക്കെതിരേയും തായ് ലൻഡിനെതിരേയും തോറ്റു.
ഇന്ത്യക്കു വേണ്ടി ഗോൾ കീപ്പറായ മലയാളി തരാം സുജിത് മികച്ച പ്രകടനം നടത്തി. മലയാളി താരം സി.എസ്. ഫാൽഹാൻ, ഉത്തരാഖണ്ഡ് താരങ്ങളായ സോവേന്ദ്ര സിംഗ്, പങ്കജ് റാണ, മേഘാലയ താരം ക്ലിംഗ്സോണ് മാറാക് എന്നിവരുടെ മികച്ച പ്രകടനവും തുണയായി. സുനിൽ ജെ. മാത്യു, നരേഷ് സിംഗ് നായാൽ, ഇന്റർനാഷണൽ റഫറി കോ-ഓർഡിനേറ്റർ ഡബ്ല്യു. കെ. ലൂ എന്നിവരാണു ടീമിനു പരിശീലനം നൽകിയത്.
ഏഷ്യയിലെ എട്ടു രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിലെ ഗ്രൂപ്പ് മത്സരത്തിൽ ശക്തരായ സൗത്ത് കൊറിയയ്ക്കെതിരേ ഇന്ത്യ സമനില നേടിയിരുന്നു. മറ്റു രണ്ടു മത്സരങ്ങളിൽ ചൈനയ്ക്കെതിരേയും തായ് ലൻഡിനെതിരേയും തോറ്റു.
ഇന്ത്യക്കു വേണ്ടി ഗോൾ കീപ്പറായ മലയാളി തരാം സുജിത് മികച്ച പ്രകടനം നടത്തി. മലയാളി താരം സി.എസ്. ഫാൽഹാൻ, ഉത്തരാഖണ്ഡ് താരങ്ങളായ സോവേന്ദ്ര സിംഗ്, പങ്കജ് റാണ, മേഘാലയ താരം ക്ലിംഗ്സോണ് മാറാക് എന്നിവരുടെ മികച്ച പ്രകടനവും തുണയായി. സുനിൽ ജെ. മാത്യു, നരേഷ് സിംഗ് നായാൽ, ഇന്റർനാഷണൽ റഫറി കോ-ഓർഡിനേറ്റർ ഡബ്ല്യു. കെ. ലൂ എന്നിവരാണു ടീമിനു പരിശീലനം നൽകിയത്.