കളിക്കളങ്ങളിൽ ഉണ്ടാകുന്ന ചെറിയ അപകടങ്ങൾപോലും നിസാരമായി കാണരുത്. കായികതാരങ്ങളുടെയും മത്സര ചുമതലകൾ വഹിക്കുന്നവരുടെയും സുരക്ഷ സുപ്രധാനമായി കരുതണം.
കളിക്കളങ്ങളിൽ അപകടങ്ങൾ സംഭവിച്ചാൽ അത് ആരെയും ദുഃഖിപ്പിക്കും. കാരണം കായികതാരങ്ങൾ ജനങ്ങൾക്കു പൊതുവേ പ്രിയപ്പെട്ടവരാണ്. കായികരംഗത്ത് അപകടങ്ങൾക്കു സാധ്യതയുള്ളതിനാൽ അവിടെ വളരെയേറെ ശ്രദ്ധയും മുൻകരുതലും ആവശ്യമാണ്. ഏറെ ശ്രദ്ധ ചെലുത്തിയിട്ടും അപകടം സംഭവിച്ചാൽ ആരെയും കുറ്റപ്പെടുത്താനാവില്ല. എന്നാൽ, വേണ്ടത്ര സൗകര്യങ്ങളൊരുക്കാത്തതുകൊണ്ടോ അശ്രദ്ധകൊണ്ടോ മുൻകരുതലുകൾ സ്വീകരിക്കാത്തതുകൊണ്ടോ ആണ് അപകടമുണ്ടാകുന്നതെങ്കിൽ ബന്ധപ്പെട്ടവർ ഉത്തരം നൽകേണ്ടതാണ്.
പാലായിൽ സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിൽ വോളണ്ടിയറായ അഫീൽ ജോൺസൺ എന്ന വിദ്യാർഥിക്കു ഹാമർ തലയിൽവീണു ഗുരുതരമായി പരിക്കേറ്റ സംഭവം ഏറെ ആശങ്കയും അസ്വസ്ഥതയും ഉളവാക്കുന്നു. ഹാമർ ത്രോ, ജാവലിൻ ത്രോ, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ തുടങ്ങിയ കായിക മത്സരങ്ങൾ ഏറെ കരുതലോടെ നടത്തേണ്ടതാണ്. ജാവലിൻ മത്സരവേദിയിൽ വോളണ്ടിയറായി പ്രവർത്തിക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥി ഗ്രൗണ്ടിൽ വീണുകിടന്ന ജാവലിൻ എടുക്കാനായി പോയപ്പോഴാണു മൂന്നു കിലോഗ്രാം തൂക്കമുള്ള ഹാമർ തലയിൽ പതിച്ചത്. തലയോട്ടി തകർന്ന് തലച്ചോറിനെ ബാധിക്കത്തക്കവിധമുള്ള ആഘാതമാണുണ്ടായത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കോർലൈൻ സ്പോർട്സ് അക്കാദമിയിൽ ഫുട്ബോൾ പരിശീലനത്തിനായി അടുത്തനാളിലാണ് അഫീൽ തെരഞ്ഞെടുക്കപ്പെട്ടത്. ഫുട്ബോളിൽ ഏറെ പ്രതീക്ഷയുണർത്തിയ അഫീലിനുണ്ടായ അപകടം കായികപ്രേമികളേവരെയും ഏറെ വേദനിപ്പിക്കുന്നു.
അപകടമുണ്ടായാൽ അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചു പല വിശദീകരണങ്ങളും ആരോപണങ്ങളുമുണ്ടാവുക സ്വാഭാവികം. ഇവിടെ അശ്രദ്ധയും മുൻകരുതലില്ലായ്മയും അപകടത്തിലേക്കു നയിച്ചു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ അടുത്തടുത്ത സ്ഥലങ്ങളിൽ നടത്തിയതും മേൽനോട്ടത്തിനു കായികാധ്യാപകരില്ലാതെപോയതും അപകടത്തിനു കാരണമായി പറയപ്പെടുന്നു. കായികാധ്യാപകർ സമരത്തിലായിരുന്നതുകൊണ്ടാണു വിദ്യാർഥിയെ വോളണ്ടിയറായി നിയോഗിക്കേണ്ടിവന്നതെന്നാണു വിശദീകരണം. കായികമേളകളിൽ ഉത്തരവാദപ്പെട്ട ആളുകളുടെ അഭാവം അപകടം വിളിച്ചുവരുത്തുകതന്നെ ചെയ്യും.
വോളണ്ടിയർമാരായി വിദ്യാർഥികളെ നിയോഗിച്ചാലും അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരുടെ സാന്നിധ്യവും നിർദേശങ്ങളും അത്യാവശ്യമാണ്. ഓരോ കായിക ഇനവും നടത്തേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചു വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. ഗെയിം മാനുവൽ അനുസരിച്ച് ഹാമർ ത്രോ, ജാവലിൻ ത്രോ മത്സരങ്ങൾ ഒരേ ഫീൽഡിലോ അടുത്തടുത്തോ നടത്താൻ പാടില്ലാത്തതാണ്. വ്യത്യസ്ത ത്രോ ഇനങ്ങളിൽ ഏറു പതിക്കുന്നത് ഒരേ സ്ഥലത്താകാൻ പാടില്ല.
കേരളത്തിൽത്തന്നെ ഇതിനുമുന്പു പല അപകടങ്ങളും കളിക്കളങ്ങളിൽ ഉണ്ടായിട്ടുണ്ട്. തൊടുപുഴയിൽ സ്കൂൾ മൈതാനത്തു കളിക്കുകയായിരുന്ന പന്ത്രണ്ടുകാരൻ ജാവലിൻ തലയിൽ വീണു മരിച്ചതു 2008ലായിരുന്നു. അതേവർഷം തന്നെ മലപ്പുറത്തു കായികമേളയിൽ ഹാമർ തലയിൽ വീണ് വിദ്യാർഥിനിക്കു പരിക്കേറ്റു. 2012ൽ നീലേശ്വരത്ത് ഉപജില്ലാ കായികമേളയിൽ ഡിസ്ക് തലയിൽവീണു വിദ്യാർഥിനിക്കു പരിക്കേറ്റു.
നമ്മുടെ സ്കൂളുകളിലും കോളജുകളിലുമൊക്കെ മൈതാനങ്ങളുണ്ട്. കുട്ടികൾ കായിക പരിശീലനം നേടുന്നത് അവിടെയാണ്. പാലായിൽ ഇത്തരത്തിൽ ആധുനിക സൗകര്യങ്ങളുള്ള സ്ഥലത്താണു സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റ് അരങ്ങേറിയത്. അവിടെ അപകടം സംഭവിച്ചെങ്കിൽ, സൗകര്യങ്ങൾ കുറവായ സ്കൂൾ, കോളജ് കളിസ്ഥലങ്ങളിൽ അപകടങ്ങളുണ്ടാകാത്തതു ഭാഗ്യംകൊണ്ടുമാത്രമാവും. പാലായിൽ സിന്തറ്റിക് ട്രാക്ക് നിർമാണം പൂർത്തിയായശേഷം ധാരാളം കായികമേളകൾ അവിടെ നടന്നിട്ടുണ്ട്. ഇത്തരമൊരു അപകടം അവിടെ ആദ്യമാണ്.
ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ ഏറെ അപകടസാധ്യതയുള്ളതാണു ത്രോ ഇനങ്ങൾ. ഹാമർ, ജാവലിൻ, ഡിസ്കസ് ത്രോ ഇനങ്ങളിൽ മത്സരം നടത്തുന്പോൾ കായികതാരങ്ങളുടെയും വോളണ്ടിയർമാരുടെയും സുരക്ഷയ്ക്കു പ്രത്യേക കരുതൽ ആവശ്യമാണ്. മത്സരിക്കുന്നവരുടെ കൈയിൽനിന്നു ജാവലിനും ഹാമറുമൊക്കെ തെറിച്ചുപോകാനും ലക്ഷ്യം മാറിപ്പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. കളി നിയന്ത്രിക്കുന്നവർക്കും വോളണ്ടിയർമാക്കും ഇതെക്കുറിച്ചു നല്ല ധാരണ ഉണ്ടായിരിക്കണം.
കായികാധ്യാപകരുടെ സമരം മത്സരരംഗത്ത് അവരുടെ അസാന്നിധ്യത്തിനു കാരണമായെന്നിരിക്കേ അക്കാര്യം ഗൗരവപൂർവം പരിഗണിക്കേണ്ടതുണ്ട്. കായികാധ്യാപകരുടെ ആവശ്യങ്ങളോടു സർക്കാർ വേണ്ടത്ര പരിഗണന കാട്ടാറില്ല. സർക്കാരിന്റെ പരിഗണന പിടിച്ചുവാങ്ങാൻ പോന്ന സംഘബലം അവർക്കില്ല. അതുകൊണ്ടുതന്നെ അവരുടെ ന്യായമായ അവകാശങ്ങളോട് അനുഭാവപൂർണമായ നിലപാടു സ്വീകരിക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. അതേസമയം, കുട്ടികളോടുള്ള പ്രാഥമിക ഉത്തരവാദിത്വം കായികാധ്യാപകർ വിസ്മരിക്കരുത്. തങ്ങളിൽ ഭരമേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള സ്പോർട്സ്മാൻ സ്പിരിറ്റാണു സമരാവേശത്തേക്കാൾ കൂടുതലായി അവർ കാണിക്കേണ്ടത്.
കളിക്കളങ്ങളിൽ കായികതാരങ്ങളുടെയും ഒഫീഷലുകളുടെയും അവരെ സഹായിക്കാനുള്ള വോളണ്ടിയർമാരുടെയും മാത്രമല്ല കാണികളുടെയും സുരക്ഷയ്ക്ക് ശ്രദ്ധാപൂർണമായ പൊസിഷനിംഗ് ആവശ്യമാണ്. ഓരോ മത്സരത്തിനുമായി നിശ്ചയിച്ചിരിക്കുന്ന മേഖലയിൽ മറ്റു മത്സരങ്ങളിൽ ഉൾപ്പെടുന്നവരോ മറ്റു മേഖലകളിലെ വോളണ്ടിയർമാരോ കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കണം. മത്സരങ്ങളിൽ നിലവാരമുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക എന്നത് അത്യന്തം പ്രധാനമാണ്.
എല്ലാ കായികമത്സരങ്ങളിലും സുരക്ഷയ്ക്കു മുൻഗണന നൽകണമെന്നിരിക്കേ സ്കൂൾ മേളകളിൽ അത്യന്തം പ്രാധാന്യം നൽകേണ്ടതുണ്ട്. സ്റ്റേഡിയങ്ങളുടെ നിർമാണത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അതു ശാസ്ത്രീയമായിത്തന്നെ ചെയ്യണം. കായികശേഷിയുമായി ഏറെ ബന്ധമില്ലാത്തതും അപകടകരവുമായ മത്സരയിനങ്ങൾ ഉപേക്ഷിക്കുന്ന കാര്യവും ചിന്തിക്കേണ്ടതാണ്. അവയ്ക്കു പകരം കാലാനുസൃതവും സുരക്ഷിതവുമായ ഇനങ്ങൾ പുതുതായി ഉൾപ്പെടുത്താം.
കളിക്കളങ്ങളിൽ അപകടങ്ങൾ സംഭവിച്ചാൽ അത് ആരെയും ദുഃഖിപ്പിക്കും. കാരണം കായികതാരങ്ങൾ ജനങ്ങൾക്കു പൊതുവേ പ്രിയപ്പെട്ടവരാണ്. കായികരംഗത്ത് അപകടങ്ങൾക്കു സാധ്യതയുള്ളതിനാൽ അവിടെ വളരെയേറെ ശ്രദ്ധയും മുൻകരുതലും ആവശ്യമാണ്. ഏറെ ശ്രദ്ധ ചെലുത്തിയിട്ടും അപകടം സംഭവിച്ചാൽ ആരെയും കുറ്റപ്പെടുത്താനാവില്ല. എന്നാൽ, വേണ്ടത്ര സൗകര്യങ്ങളൊരുക്കാത്തതുകൊണ്ടോ അശ്രദ്ധകൊണ്ടോ മുൻകരുതലുകൾ സ്വീകരിക്കാത്തതുകൊണ്ടോ ആണ് അപകടമുണ്ടാകുന്നതെങ്കിൽ ബന്ധപ്പെട്ടവർ ഉത്തരം നൽകേണ്ടതാണ്.
പാലായിൽ സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിൽ വോളണ്ടിയറായ അഫീൽ ജോൺസൺ എന്ന വിദ്യാർഥിക്കു ഹാമർ തലയിൽവീണു ഗുരുതരമായി പരിക്കേറ്റ സംഭവം ഏറെ ആശങ്കയും അസ്വസ്ഥതയും ഉളവാക്കുന്നു. ഹാമർ ത്രോ, ജാവലിൻ ത്രോ, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ തുടങ്ങിയ കായിക മത്സരങ്ങൾ ഏറെ കരുതലോടെ നടത്തേണ്ടതാണ്. ജാവലിൻ മത്സരവേദിയിൽ വോളണ്ടിയറായി പ്രവർത്തിക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥി ഗ്രൗണ്ടിൽ വീണുകിടന്ന ജാവലിൻ എടുക്കാനായി പോയപ്പോഴാണു മൂന്നു കിലോഗ്രാം തൂക്കമുള്ള ഹാമർ തലയിൽ പതിച്ചത്. തലയോട്ടി തകർന്ന് തലച്ചോറിനെ ബാധിക്കത്തക്കവിധമുള്ള ആഘാതമാണുണ്ടായത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കോർലൈൻ സ്പോർട്സ് അക്കാദമിയിൽ ഫുട്ബോൾ പരിശീലനത്തിനായി അടുത്തനാളിലാണ് അഫീൽ തെരഞ്ഞെടുക്കപ്പെട്ടത്. ഫുട്ബോളിൽ ഏറെ പ്രതീക്ഷയുണർത്തിയ അഫീലിനുണ്ടായ അപകടം കായികപ്രേമികളേവരെയും ഏറെ വേദനിപ്പിക്കുന്നു.
അപകടമുണ്ടായാൽ അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചു പല വിശദീകരണങ്ങളും ആരോപണങ്ങളുമുണ്ടാവുക സ്വാഭാവികം. ഇവിടെ അശ്രദ്ധയും മുൻകരുതലില്ലായ്മയും അപകടത്തിലേക്കു നയിച്ചു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ അടുത്തടുത്ത സ്ഥലങ്ങളിൽ നടത്തിയതും മേൽനോട്ടത്തിനു കായികാധ്യാപകരില്ലാതെപോയതും അപകടത്തിനു കാരണമായി പറയപ്പെടുന്നു. കായികാധ്യാപകർ സമരത്തിലായിരുന്നതുകൊണ്ടാണു വിദ്യാർഥിയെ വോളണ്ടിയറായി നിയോഗിക്കേണ്ടിവന്നതെന്നാണു വിശദീകരണം. കായികമേളകളിൽ ഉത്തരവാദപ്പെട്ട ആളുകളുടെ അഭാവം അപകടം വിളിച്ചുവരുത്തുകതന്നെ ചെയ്യും.
വോളണ്ടിയർമാരായി വിദ്യാർഥികളെ നിയോഗിച്ചാലും അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരുടെ സാന്നിധ്യവും നിർദേശങ്ങളും അത്യാവശ്യമാണ്. ഓരോ കായിക ഇനവും നടത്തേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചു വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. ഗെയിം മാനുവൽ അനുസരിച്ച് ഹാമർ ത്രോ, ജാവലിൻ ത്രോ മത്സരങ്ങൾ ഒരേ ഫീൽഡിലോ അടുത്തടുത്തോ നടത്താൻ പാടില്ലാത്തതാണ്. വ്യത്യസ്ത ത്രോ ഇനങ്ങളിൽ ഏറു പതിക്കുന്നത് ഒരേ സ്ഥലത്താകാൻ പാടില്ല.
കേരളത്തിൽത്തന്നെ ഇതിനുമുന്പു പല അപകടങ്ങളും കളിക്കളങ്ങളിൽ ഉണ്ടായിട്ടുണ്ട്. തൊടുപുഴയിൽ സ്കൂൾ മൈതാനത്തു കളിക്കുകയായിരുന്ന പന്ത്രണ്ടുകാരൻ ജാവലിൻ തലയിൽ വീണു മരിച്ചതു 2008ലായിരുന്നു. അതേവർഷം തന്നെ മലപ്പുറത്തു കായികമേളയിൽ ഹാമർ തലയിൽ വീണ് വിദ്യാർഥിനിക്കു പരിക്കേറ്റു. 2012ൽ നീലേശ്വരത്ത് ഉപജില്ലാ കായികമേളയിൽ ഡിസ്ക് തലയിൽവീണു വിദ്യാർഥിനിക്കു പരിക്കേറ്റു.
നമ്മുടെ സ്കൂളുകളിലും കോളജുകളിലുമൊക്കെ മൈതാനങ്ങളുണ്ട്. കുട്ടികൾ കായിക പരിശീലനം നേടുന്നത് അവിടെയാണ്. പാലായിൽ ഇത്തരത്തിൽ ആധുനിക സൗകര്യങ്ങളുള്ള സ്ഥലത്താണു സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റ് അരങ്ങേറിയത്. അവിടെ അപകടം സംഭവിച്ചെങ്കിൽ, സൗകര്യങ്ങൾ കുറവായ സ്കൂൾ, കോളജ് കളിസ്ഥലങ്ങളിൽ അപകടങ്ങളുണ്ടാകാത്തതു ഭാഗ്യംകൊണ്ടുമാത്രമാവും. പാലായിൽ സിന്തറ്റിക് ട്രാക്ക് നിർമാണം പൂർത്തിയായശേഷം ധാരാളം കായികമേളകൾ അവിടെ നടന്നിട്ടുണ്ട്. ഇത്തരമൊരു അപകടം അവിടെ ആദ്യമാണ്.
ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ ഏറെ അപകടസാധ്യതയുള്ളതാണു ത്രോ ഇനങ്ങൾ. ഹാമർ, ജാവലിൻ, ഡിസ്കസ് ത്രോ ഇനങ്ങളിൽ മത്സരം നടത്തുന്പോൾ കായികതാരങ്ങളുടെയും വോളണ്ടിയർമാരുടെയും സുരക്ഷയ്ക്കു പ്രത്യേക കരുതൽ ആവശ്യമാണ്. മത്സരിക്കുന്നവരുടെ കൈയിൽനിന്നു ജാവലിനും ഹാമറുമൊക്കെ തെറിച്ചുപോകാനും ലക്ഷ്യം മാറിപ്പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. കളി നിയന്ത്രിക്കുന്നവർക്കും വോളണ്ടിയർമാക്കും ഇതെക്കുറിച്ചു നല്ല ധാരണ ഉണ്ടായിരിക്കണം.
കായികാധ്യാപകരുടെ സമരം മത്സരരംഗത്ത് അവരുടെ അസാന്നിധ്യത്തിനു കാരണമായെന്നിരിക്കേ അക്കാര്യം ഗൗരവപൂർവം പരിഗണിക്കേണ്ടതുണ്ട്. കായികാധ്യാപകരുടെ ആവശ്യങ്ങളോടു സർക്കാർ വേണ്ടത്ര പരിഗണന കാട്ടാറില്ല. സർക്കാരിന്റെ പരിഗണന പിടിച്ചുവാങ്ങാൻ പോന്ന സംഘബലം അവർക്കില്ല. അതുകൊണ്ടുതന്നെ അവരുടെ ന്യായമായ അവകാശങ്ങളോട് അനുഭാവപൂർണമായ നിലപാടു സ്വീകരിക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. അതേസമയം, കുട്ടികളോടുള്ള പ്രാഥമിക ഉത്തരവാദിത്വം കായികാധ്യാപകർ വിസ്മരിക്കരുത്. തങ്ങളിൽ ഭരമേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള സ്പോർട്സ്മാൻ സ്പിരിറ്റാണു സമരാവേശത്തേക്കാൾ കൂടുതലായി അവർ കാണിക്കേണ്ടത്.
കളിക്കളങ്ങളിൽ കായികതാരങ്ങളുടെയും ഒഫീഷലുകളുടെയും അവരെ സഹായിക്കാനുള്ള വോളണ്ടിയർമാരുടെയും മാത്രമല്ല കാണികളുടെയും സുരക്ഷയ്ക്ക് ശ്രദ്ധാപൂർണമായ പൊസിഷനിംഗ് ആവശ്യമാണ്. ഓരോ മത്സരത്തിനുമായി നിശ്ചയിച്ചിരിക്കുന്ന മേഖലയിൽ മറ്റു മത്സരങ്ങളിൽ ഉൾപ്പെടുന്നവരോ മറ്റു മേഖലകളിലെ വോളണ്ടിയർമാരോ കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കണം. മത്സരങ്ങളിൽ നിലവാരമുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക എന്നത് അത്യന്തം പ്രധാനമാണ്.
എല്ലാ കായികമത്സരങ്ങളിലും സുരക്ഷയ്ക്കു മുൻഗണന നൽകണമെന്നിരിക്കേ സ്കൂൾ മേളകളിൽ അത്യന്തം പ്രാധാന്യം നൽകേണ്ടതുണ്ട്. സ്റ്റേഡിയങ്ങളുടെ നിർമാണത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അതു ശാസ്ത്രീയമായിത്തന്നെ ചെയ്യണം. കായികശേഷിയുമായി ഏറെ ബന്ധമില്ലാത്തതും അപകടകരവുമായ മത്സരയിനങ്ങൾ ഉപേക്ഷിക്കുന്ന കാര്യവും ചിന്തിക്കേണ്ടതാണ്. അവയ്ക്കു പകരം കാലാനുസൃതവും സുരക്ഷിതവുമായ ഇനങ്ങൾ പുതുതായി ഉൾപ്പെടുത്താം.