ലാഹോർ: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് ഇനി പാക്കിസ്ഥാന്റെ കൗമാര താരം മുഹമ്മദ് ഹസ്നൈനു സ്വന്തം. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി-20യിലായിരുന്നു ഹസ്നൈന്റെ പ്രകടനം.
അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനെയാണ് പാക് പേസ് ബൗളർ പിന്നിലാക്കിയത്. ഹാട്രിക് നേടുന്പോൾ റാഷിദിന്റെ പ്രായം ഇരുപത് ആയിരുന്നു. റഷീദിനേക്കാൾ ഒരു വയസ് കുറവാണ് ഹസ്നൈന്. ഭാനുര രാജപക്സെ (32), ദസുൻ ഷനാക (17), ശെഹാൻ ജയസൂര്യ (2) എന്നിവരുടെ വിക്കറ്റുകളാണ് 15.6, 18.1, 18.2 പന്തുകളിലായി പാക് താരം വീഴ്ത്തിയത്. തന്റെ രണ്ടാം ട്വന്റി-20 മത്സരത്തിൽ തന്നെ ഹാട്രിക് നേട്ടത്തിലെത്താനും ഹസ്നൈന് കഴിഞ്ഞു. ഹസ്നൈൻ നാല് ഓവറിൽ 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് സ്വന്തമാക്കി.
അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനെയാണ് പാക് പേസ് ബൗളർ പിന്നിലാക്കിയത്. ഹാട്രിക് നേടുന്പോൾ റാഷിദിന്റെ പ്രായം ഇരുപത് ആയിരുന്നു. റഷീദിനേക്കാൾ ഒരു വയസ് കുറവാണ് ഹസ്നൈന്. ഭാനുര രാജപക്സെ (32), ദസുൻ ഷനാക (17), ശെഹാൻ ജയസൂര്യ (2) എന്നിവരുടെ വിക്കറ്റുകളാണ് 15.6, 18.1, 18.2 പന്തുകളിലായി പാക് താരം വീഴ്ത്തിയത്. തന്റെ രണ്ടാം ട്വന്റി-20 മത്സരത്തിൽ തന്നെ ഹാട്രിക് നേട്ടത്തിലെത്താനും ഹസ്നൈന് കഴിഞ്ഞു. ഹസ്നൈൻ നാല് ഓവറിൽ 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് സ്വന്തമാക്കി.