മനുഷ്യന് ഏറെ പ്രയോജനകരമായിരുന്ന പ്ലാസ്റ്റിക് ഇന്നിപ്പോൾ മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നാശത്തിനു വഴിയൊരുക്കുന്നു. ഈ വിപത്തിനെ സമൂഹം ജാഗ്രതയോടെ നേരിടണം.
മനുഷ്യനും പ്രകൃതിക്കും ഏറെ ദോഷകരമായ പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗവുമായി ബന്ധപ്പെട്ടു ദിപീക പ്രസിദ്ധീകരിച്ച പഠനപരന്പര “പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ’’ ഈ വൻവിപത്തിന്റെ രൂക്ഷത വരച്ചുകാട്ടുന്നു. ആധുനികലോകത്തിനു പ്ലാസ്റ്റിക് ഏറെ പ്രയോജനകരമായിട്ടുണ്ട്. എന്നാൽ അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗം മനുഷ്യരാശിക്കും പ്രകൃതിക്കുതന്നെയും ഭീഷണിയായി മാറിയിരിക്കുന്നു. ഈ ബോധ്യത്തിന്റെ ഫലമായി ലോകമെന്പാടും പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയും ഇക്കാര്യത്തിൽ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവ വേണ്ടത്ര ഫലപ്രാപ്തിയിലെത്തുന്നില്ല. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ദിനമായ ഒക്ടോബർ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്ത രാജ്യമായി പ്രഖ്യാപിക്കുന്ന കാര്യം "മൻ കി ബാത്’ റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റ ഉത്തരാർധത്തിലാണ് ഇന്ത്യയിൽ പ്ലാസ്റ്റിക് വ്യവസായവും ഉത്പന്നങ്ങളും വേരുപിടിച്ചുതുടങ്ങിയത്. ഇന്ത്യൻ സന്പദ്വ്യവസ്ഥയിലെതന്നെ നിർണായകമായൊരു ഘടകമായി അതു മാറി. ഇപ്പോൾ നൂറ്റന്പതിലേറെ രാജ്യങ്ങളിലേക്കു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അടുക്കള മുതൽ വൻ വ്യവസായങ്ങളിൽവരെ പരന്നുകിടക്കുന്നു പ്ലാസ്റ്റിക്കിന്റെ ഉപയോഗം. സാനിറ്ററി നാപ്കിനുകളും പാഡുകളും ഡയപ്പറുകളുമൊക്കെ ഇന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇതെല്ലാം ഒറ്റയടിക്കു നിരോധിക്കാനാവില്ല. പക്ഷേ, കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നേ മതിയാവൂ. കാരണം പ്ലാസ്റ്റിക് മനുഷ്യന്റെ ആരോഗ്യജീവിതത്തിനും പരിസ്ഥിതിക്കു പൊതുവായും വലിയ ഭീഷണിയാണുയർത്തുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം നിലവിൽ അന്തരീക്ഷ മലിനീകരണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കും.
ലോകത്തിൽ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള പത്തു നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണെന്ന് ഐക്യു എയർ വിഷ്വലും ഗ്രീൻപീസ് സന്നദ്ധ സംഘടനയും ചേർന്നു നടത്തിയ പഠനത്തിൽപറയുന്നു. അന്തരീക്ഷ മലിനീകരണത്തോത് എറെ കൂടുതലായിരുന്ന ചൈന ഇപ്പോൾ സ്ഥിതി മെച്ചപ്പെടുത്തിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിച്ചുപോരുന്നു. ഓരോ വർഷവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഓരോ വിഷയങ്ങളാവും എടുക്കുക. 2108ലെ വിഷയം പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനെക്കുറിച്ചായിരുന്നു.
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും വിവിധ സംഘടനകളുമൊക്കെ കർമപദ്ധതികൾ തയാറാക്കിയിട്ടുണ്ട്. സ്കൂളുകളിലും മറ്റും ഇതേക്കുറിച്ച് ഇനിയും ബോധവത്കരണം ആവശ്യമായിരിക്കുന്നു. കുട്ടികൾ കുടിവെള്ളവും ഭക്ഷണവുമൊക്കെ സ്കൂളിൽ കൊണ്ടുവരുന്നതിന് പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും ഭൂമിയിൽ അടിഞ്ഞുകൂടുകയാണ്. പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തെയും നദികളെയും മലീമസമാക്കിയിരിക്കുന്നു. കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്ക് മത്സ്യക്കൊയ്ത്തിനു പകരം പ്ലാസ്റ്റിക് ശേഖരമാണു ലഭിക്കുന്നത്. നീണ്ടകരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് പതിനായിരക്കണക്കിനു ടൺ പ്ലാസ്റ്റിക് മാലിന്യം കിട്ടിയ കാര്യം ദീപിക പരന്പരയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായാണ് മത്സ്യത്തൊഴിലാളികൾ കടലിൽനിന്നു ലഭിച്ച പ്ലാസ്റ്റിക് തിരികെ കടലിടാതെ കരയിലെത്തിച്ചു നശിപ്പിച്ചത്. മത്സ്യസന്പത്തിനും പ്ലാസ്റ്റിക് മാലിന്യം വലിയ ശോഷണം ഉണ്ടാക്കുന്നു. പ്ലാസ്റ്റിക് കാടുകയറാനും തുടങ്ങിയിരിക്കുന്നു. വിനോദസഞ്ചാര മേഖലകളോടു ചേർന്നുകിടക്കുന്ന വനപ്രദേശങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യം വന്യജീവികൾക്ക് ഭക്ഷണമായി മാറുന്നത്. ഇത് ആമാശയത്തിലെത്തി ആനകൾ ഉൾപ്പെടെ രോഗബാധിതരാകാറുണ്ട്.
പ്ലാസ്റ്റിക്കിന്റെ വകഭേദങ്ങളിൽ ചിലത് അപകടകരമല്ലെന്നു പ്രചരിപ്പിച്ചു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. റീസൈക്ലിംഗ് അത്ര എളുപ്പമല്ലാത്ത തെർമോകോളിന്റെ ഉപയോഗവും ആധുനികകാലത്ത് ഏറെ വ്യാപകമായിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ ചെയ്ത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ പരിമിതമാണ്. ചില എൻജിനിയറിംഗ് കോളജുകളിൽ ഇതു സംബന്ധിച്ചു ചില പഠനങ്ങളും പരീക്ഷണങ്ങളും നടന്നിരുന്നു. പക്ഷേ അതൊരു സ്റ്റാർട്ടപ്പാക്കി വികസിപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും വ്യാപകമായിട്ടില്ല. ഇക്കാര്യത്തിലും കൂടുതൽ പഠന-ഗവേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു.
നിത്യജീവിതത്തിൽ ഏതാണ്ട് എല്ലാവരുംതന്നെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരാണ്. ചെറിയ കാരിബാഗുകൾപോലും പലതരത്തിലും സൗകര്യപ്രദമാണെന്നതു വസ്തുതയാണെങ്കിലും അതുളവാക്കുന്ന ഭീകരദുരന്തത്തെക്കുറിച്ചു സമൂഹത്തിന് ഇപ്പോഴും വലിയ അറിവില്ല. പ്ലാസ്റ്റിക്കിന്റെ രാസഘടനയും സ്വഭാവവുമൊക്കെ കുട്ടികൾക്കെങ്കിലും പറഞ്ഞുകൊടുക്കണം. പ്രഭാതത്തിൽ പല്ലുതേയ്ക്കുന്നതിനുള്ള പ്ലാസ്റ്റിക് ബ്രഷിൽ തുടങ്ങുന്നു ഒരു ദിവസത്തെ നമ്മുടെ പ്ലാസ്റ്റിക് ഉപയോഗം. പ്ലാസ്റ്റിക് ഉപയോഗത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം വളർത്തുന്നതിനൊപ്പം പകരം ഉപയോഗിക്കാനുള്ള വസ്തുക്കൾകൂടി ലഭ്യമാക്കണം.
പ്ലാസ്റ്റിക് വ്യവസായത്തെ പരിപോഷിപ്പിച്ചുകൊണ്ട് പ്ലാസ്റ്റിക് ദുരന്തത്തെ ഒഴിവാക്കാനാവില്ല. അതിനു മറുവഴി കണ്ടെത്തണം. അക്കാര്യത്തിൽ സർക്കാർ എന്തു നടപടിയാണ് എടുത്തിട്ടുള്ളത്? ജനങ്ങളെ ഭീതിപ്പെടുത്തുന്ന പ്രസ്താവനകൾക്കും പഠനറിപ്പോർട്ടുകൾക്കുമുപരി ക്രിയാത്മകമായ പ്ലാസ്റ്റിക് രഹിത സംസ്കാരം നാട്ടിൽ വികസിപ്പിച്ചെടുക്കാനാണു ശ്രമിക്കേണ്ടത്.
ഊട്ടി ഉൾപ്പെടുന്ന നീലഗിരി പ്രദേശത്ത് ‘ഓപ്പറേഷൻ ബ്ലൂമൗണ്ടൻ’ എന്ന പേരിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയിട്ടു രണ്ടു പതിറ്റാണ്ടാകുന്നു. ഭരണകൂടത്തിന്റെ ഇച്ഛാശക്തിയുടെ പ്രകടമായ നേട്ടമായി ഇന്നും ആ പദ്ധതി അവിടെ സജീവമാണ്. ചങ്ങനാശേരി താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ നടപ്പാക്കുന്ന ‘നോ പ്ലാസ്റ്റ്’ പദ്ധതി പോലുള്ളവ മാതൃകാപരമാണ്. എൻഎസ്എസ് വോളണ്ടിയർമാരുടെ സഹായത്തോടെ കായലുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള കർമപരിപാടിക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്) ഒക്ടോബർ അഞ്ചിനു തുടക്കം കുറിക്കുകയാണ്. ഇത്തരത്തിലുള്ള ചെറുതും വലുതുമായ പദ്ധതികൾ ഏകോപിപ്പിക്കുകയും അതിലൂടെ സമഗ്രമായ പ്ലാസ്റ്റിക് നിയന്ത്രണം പ്രാദേശികതലത്തിൽ തുടങ്ങി സംസ്ഥാനത്തും രാജ്യത്തുടനീളവും നടപ്പാക്കാൻ കഴിയുകയും വേണം. മനുഷ്യർക്കു സൗകര്യപ്രദമായി രൂപപ്പെടുത്തിയൊരു ഉത്പന്നം മനുഷ്യരാശിയുടെ നാശത്തിനും പ്രകൃതിയുടെ തകർച്ചയ്ക്കും കാരണമാകരുത്. അങ്ങനെയാകില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഈ തലമുറ ഏറ്റെടുക്കുകതന്നെ വേണം.
മനുഷ്യനും പ്രകൃതിക്കും ഏറെ ദോഷകരമായ പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗവുമായി ബന്ധപ്പെട്ടു ദിപീക പ്രസിദ്ധീകരിച്ച പഠനപരന്പര “പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ’’ ഈ വൻവിപത്തിന്റെ രൂക്ഷത വരച്ചുകാട്ടുന്നു. ആധുനികലോകത്തിനു പ്ലാസ്റ്റിക് ഏറെ പ്രയോജനകരമായിട്ടുണ്ട്. എന്നാൽ അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗം മനുഷ്യരാശിക്കും പ്രകൃതിക്കുതന്നെയും ഭീഷണിയായി മാറിയിരിക്കുന്നു. ഈ ബോധ്യത്തിന്റെ ഫലമായി ലോകമെന്പാടും പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയും ഇക്കാര്യത്തിൽ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവ വേണ്ടത്ര ഫലപ്രാപ്തിയിലെത്തുന്നില്ല. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ദിനമായ ഒക്ടോബർ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്ത രാജ്യമായി പ്രഖ്യാപിക്കുന്ന കാര്യം "മൻ കി ബാത്’ റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റ ഉത്തരാർധത്തിലാണ് ഇന്ത്യയിൽ പ്ലാസ്റ്റിക് വ്യവസായവും ഉത്പന്നങ്ങളും വേരുപിടിച്ചുതുടങ്ങിയത്. ഇന്ത്യൻ സന്പദ്വ്യവസ്ഥയിലെതന്നെ നിർണായകമായൊരു ഘടകമായി അതു മാറി. ഇപ്പോൾ നൂറ്റന്പതിലേറെ രാജ്യങ്ങളിലേക്കു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അടുക്കള മുതൽ വൻ വ്യവസായങ്ങളിൽവരെ പരന്നുകിടക്കുന്നു പ്ലാസ്റ്റിക്കിന്റെ ഉപയോഗം. സാനിറ്ററി നാപ്കിനുകളും പാഡുകളും ഡയപ്പറുകളുമൊക്കെ ഇന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇതെല്ലാം ഒറ്റയടിക്കു നിരോധിക്കാനാവില്ല. പക്ഷേ, കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നേ മതിയാവൂ. കാരണം പ്ലാസ്റ്റിക് മനുഷ്യന്റെ ആരോഗ്യജീവിതത്തിനും പരിസ്ഥിതിക്കു പൊതുവായും വലിയ ഭീഷണിയാണുയർത്തുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം നിലവിൽ അന്തരീക്ഷ മലിനീകരണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കും.
ലോകത്തിൽ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള പത്തു നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണെന്ന് ഐക്യു എയർ വിഷ്വലും ഗ്രീൻപീസ് സന്നദ്ധ സംഘടനയും ചേർന്നു നടത്തിയ പഠനത്തിൽപറയുന്നു. അന്തരീക്ഷ മലിനീകരണത്തോത് എറെ കൂടുതലായിരുന്ന ചൈന ഇപ്പോൾ സ്ഥിതി മെച്ചപ്പെടുത്തിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിച്ചുപോരുന്നു. ഓരോ വർഷവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഓരോ വിഷയങ്ങളാവും എടുക്കുക. 2108ലെ വിഷയം പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനെക്കുറിച്ചായിരുന്നു.
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും വിവിധ സംഘടനകളുമൊക്കെ കർമപദ്ധതികൾ തയാറാക്കിയിട്ടുണ്ട്. സ്കൂളുകളിലും മറ്റും ഇതേക്കുറിച്ച് ഇനിയും ബോധവത്കരണം ആവശ്യമായിരിക്കുന്നു. കുട്ടികൾ കുടിവെള്ളവും ഭക്ഷണവുമൊക്കെ സ്കൂളിൽ കൊണ്ടുവരുന്നതിന് പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും ഭൂമിയിൽ അടിഞ്ഞുകൂടുകയാണ്. പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തെയും നദികളെയും മലീമസമാക്കിയിരിക്കുന്നു. കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്ക് മത്സ്യക്കൊയ്ത്തിനു പകരം പ്ലാസ്റ്റിക് ശേഖരമാണു ലഭിക്കുന്നത്. നീണ്ടകരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് പതിനായിരക്കണക്കിനു ടൺ പ്ലാസ്റ്റിക് മാലിന്യം കിട്ടിയ കാര്യം ദീപിക പരന്പരയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായാണ് മത്സ്യത്തൊഴിലാളികൾ കടലിൽനിന്നു ലഭിച്ച പ്ലാസ്റ്റിക് തിരികെ കടലിടാതെ കരയിലെത്തിച്ചു നശിപ്പിച്ചത്. മത്സ്യസന്പത്തിനും പ്ലാസ്റ്റിക് മാലിന്യം വലിയ ശോഷണം ഉണ്ടാക്കുന്നു. പ്ലാസ്റ്റിക് കാടുകയറാനും തുടങ്ങിയിരിക്കുന്നു. വിനോദസഞ്ചാര മേഖലകളോടു ചേർന്നുകിടക്കുന്ന വനപ്രദേശങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യം വന്യജീവികൾക്ക് ഭക്ഷണമായി മാറുന്നത്. ഇത് ആമാശയത്തിലെത്തി ആനകൾ ഉൾപ്പെടെ രോഗബാധിതരാകാറുണ്ട്.
പ്ലാസ്റ്റിക്കിന്റെ വകഭേദങ്ങളിൽ ചിലത് അപകടകരമല്ലെന്നു പ്രചരിപ്പിച്ചു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. റീസൈക്ലിംഗ് അത്ര എളുപ്പമല്ലാത്ത തെർമോകോളിന്റെ ഉപയോഗവും ആധുനികകാലത്ത് ഏറെ വ്യാപകമായിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ ചെയ്ത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ പരിമിതമാണ്. ചില എൻജിനിയറിംഗ് കോളജുകളിൽ ഇതു സംബന്ധിച്ചു ചില പഠനങ്ങളും പരീക്ഷണങ്ങളും നടന്നിരുന്നു. പക്ഷേ അതൊരു സ്റ്റാർട്ടപ്പാക്കി വികസിപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും വ്യാപകമായിട്ടില്ല. ഇക്കാര്യത്തിലും കൂടുതൽ പഠന-ഗവേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു.
നിത്യജീവിതത്തിൽ ഏതാണ്ട് എല്ലാവരുംതന്നെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരാണ്. ചെറിയ കാരിബാഗുകൾപോലും പലതരത്തിലും സൗകര്യപ്രദമാണെന്നതു വസ്തുതയാണെങ്കിലും അതുളവാക്കുന്ന ഭീകരദുരന്തത്തെക്കുറിച്ചു സമൂഹത്തിന് ഇപ്പോഴും വലിയ അറിവില്ല. പ്ലാസ്റ്റിക്കിന്റെ രാസഘടനയും സ്വഭാവവുമൊക്കെ കുട്ടികൾക്കെങ്കിലും പറഞ്ഞുകൊടുക്കണം. പ്രഭാതത്തിൽ പല്ലുതേയ്ക്കുന്നതിനുള്ള പ്ലാസ്റ്റിക് ബ്രഷിൽ തുടങ്ങുന്നു ഒരു ദിവസത്തെ നമ്മുടെ പ്ലാസ്റ്റിക് ഉപയോഗം. പ്ലാസ്റ്റിക് ഉപയോഗത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം വളർത്തുന്നതിനൊപ്പം പകരം ഉപയോഗിക്കാനുള്ള വസ്തുക്കൾകൂടി ലഭ്യമാക്കണം.
പ്ലാസ്റ്റിക് വ്യവസായത്തെ പരിപോഷിപ്പിച്ചുകൊണ്ട് പ്ലാസ്റ്റിക് ദുരന്തത്തെ ഒഴിവാക്കാനാവില്ല. അതിനു മറുവഴി കണ്ടെത്തണം. അക്കാര്യത്തിൽ സർക്കാർ എന്തു നടപടിയാണ് എടുത്തിട്ടുള്ളത്? ജനങ്ങളെ ഭീതിപ്പെടുത്തുന്ന പ്രസ്താവനകൾക്കും പഠനറിപ്പോർട്ടുകൾക്കുമുപരി ക്രിയാത്മകമായ പ്ലാസ്റ്റിക് രഹിത സംസ്കാരം നാട്ടിൽ വികസിപ്പിച്ചെടുക്കാനാണു ശ്രമിക്കേണ്ടത്.
ഊട്ടി ഉൾപ്പെടുന്ന നീലഗിരി പ്രദേശത്ത് ‘ഓപ്പറേഷൻ ബ്ലൂമൗണ്ടൻ’ എന്ന പേരിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയിട്ടു രണ്ടു പതിറ്റാണ്ടാകുന്നു. ഭരണകൂടത്തിന്റെ ഇച്ഛാശക്തിയുടെ പ്രകടമായ നേട്ടമായി ഇന്നും ആ പദ്ധതി അവിടെ സജീവമാണ്. ചങ്ങനാശേരി താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ നടപ്പാക്കുന്ന ‘നോ പ്ലാസ്റ്റ്’ പദ്ധതി പോലുള്ളവ മാതൃകാപരമാണ്. എൻഎസ്എസ് വോളണ്ടിയർമാരുടെ സഹായത്തോടെ കായലുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള കർമപരിപാടിക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്) ഒക്ടോബർ അഞ്ചിനു തുടക്കം കുറിക്കുകയാണ്. ഇത്തരത്തിലുള്ള ചെറുതും വലുതുമായ പദ്ധതികൾ ഏകോപിപ്പിക്കുകയും അതിലൂടെ സമഗ്രമായ പ്ലാസ്റ്റിക് നിയന്ത്രണം പ്രാദേശികതലത്തിൽ തുടങ്ങി സംസ്ഥാനത്തും രാജ്യത്തുടനീളവും നടപ്പാക്കാൻ കഴിയുകയും വേണം. മനുഷ്യർക്കു സൗകര്യപ്രദമായി രൂപപ്പെടുത്തിയൊരു ഉത്പന്നം മനുഷ്യരാശിയുടെ നാശത്തിനും പ്രകൃതിയുടെ തകർച്ചയ്ക്കും കാരണമാകരുത്. അങ്ങനെയാകില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഈ തലമുറ ഏറ്റെടുക്കുകതന്നെ വേണം.