ന്യൂഡല്‍ഹി: ഋഷഭ് പന്തിന്റെ ആക്രമിച്ചുകളിക്കുന്ന സ്വഭാവം നാലാം നമ്പറില്‍ യോജിക്കില്ലെന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വി.വി.എസ്. ലക്ഷ്മണ്. നാലാം നമ്പറില്‍നിന്ന് പിന്നോട്ടിറങ്ങി ബാറ്റ് ചെയ്താല്‍ ഫോമില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നും മുന്‍താരം പ്രതീക്ഷ രേഖപ്പെടുത്തി.
പന്തുകൾ നേരിടുന്നതില്‍ ഇന്ത്യന്‍ യുവവിക്കറ്റ്കീപ്പര് പിന്തുടരുന്ന തീരുമാനം പലപ്പോഴും ചോദ്യംചെയ്യപ്പെടുകയാണ്. ഇന്ത്യ ടീം പരിശീലകന് തന്നെ പന്തിന്റെ ഷോട്ട് തെരഞ്ഞെടുക്കുന്നതിൽപലപ്പോഴും വരുത്തുന്ന പോരായ്മയെക്കുറിച്ച് പറഞ്ഞിരിന്നു.
പന്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം അദ്ദേഹത്തെ നാലാം സ്ഥാനത്തുനിന്ന് പിന്നോട്ട് ഇറക്കുന്നതാണ്. ആക്രമിച്ചു ബാറ്റ് ചെയ്യുന്ന പന്ത് ഷോട്ടുകളും അതുപോലെ തന്നെ കൈകാര്യം ചെയ്യും. നിര്‍ഭാഗ്യവശാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ നാലാം നമ്പറില്‍ ഫലപ്രദമാകാന്‍ സാധ്യതകള്‍ കുറവാണെന്നും ഇതിഹാസ താരം പറഞ്ഞു. പന്ത് അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്താല്‍ എങ്ങനെയും ബാറ്റ് ചെയ്യാനുള്ള ലൈസന്‍സ് ലഭിക്കും. എന്നാല്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് റണ്‍സ് നേടേണ്ടത് എങ്ങനെയെന്ന് പന്തിന് ഇപ്പോള്‍ അറിയില്ലെന്നും ലക്ഷ്മണ് പറഞ്ഞു.
പന്തുകൾ നേരിടുന്നതില്‍ ഇന്ത്യന്‍ യുവവിക്കറ്റ്കീപ്പര് പിന്തുടരുന്ന തീരുമാനം പലപ്പോഴും ചോദ്യംചെയ്യപ്പെടുകയാണ്. ഇന്ത്യ ടീം പരിശീലകന് തന്നെ പന്തിന്റെ ഷോട്ട് തെരഞ്ഞെടുക്കുന്നതിൽപലപ്പോഴും വരുത്തുന്ന പോരായ്മയെക്കുറിച്ച് പറഞ്ഞിരിന്നു.
പന്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം അദ്ദേഹത്തെ നാലാം സ്ഥാനത്തുനിന്ന് പിന്നോട്ട് ഇറക്കുന്നതാണ്. ആക്രമിച്ചു ബാറ്റ് ചെയ്യുന്ന പന്ത് ഷോട്ടുകളും അതുപോലെ തന്നെ കൈകാര്യം ചെയ്യും. നിര്‍ഭാഗ്യവശാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ നാലാം നമ്പറില്‍ ഫലപ്രദമാകാന്‍ സാധ്യതകള്‍ കുറവാണെന്നും ഇതിഹാസ താരം പറഞ്ഞു. പന്ത് അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്താല്‍ എങ്ങനെയും ബാറ്റ് ചെയ്യാനുള്ള ലൈസന്‍സ് ലഭിക്കും. എന്നാല്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് റണ്‍സ് നേടേണ്ടത് എങ്ങനെയെന്ന് പന്തിന് ഇപ്പോള്‍ അറിയില്ലെന്നും ലക്ഷ്മണ് പറഞ്ഞു.