ബംഗളൂരു: മൂന്നാം ട്വന്റി-20 ക്രിക്കറ്റിൽ പന്തുകൊണ്ട് ഇന്ത്യയെ ആദ്യം എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക തുടർന്ന് ബാറ്റേന്തിയപ്പോൾ അടിച്ചോടിച്ചു. ഒന്‍പത് വിക്കറ്റിന് മൂന്നാം ട്വന്റി-20 ജയിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരന്പര 1-1 സമനിലയിൽ എത്തിച്ചു. 19 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യ മുന്നോട്ടുവച്ച 135 റണ്‍സ് എന്ന ചെറിയ ലക്ഷ്യം സന്ദർശകർ മറികടന്നത്.
ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ രോഹിത് ശർമയെ (ഒന്‍പത് റണ്‍സ്) പുറത്താക്കി ബ്യൂറൻ ഹെൻഡ്രിക്സ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലിയും (ഒന്‍പത് റണ്‍സ്) മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. ശിഖർ ധവാനാണ് (25 പന്തിൽ 36 റണ്‍സ്) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ബാറ്റിംഗിൽ തുടർ പരാജയമായി വിമർശനത്തിനു പാത്രമാകുന്ന ഋഷഭ് പന്ത് 20 പന്തിൽ 19 റണ്‍സുമായി മടങ്ങി. 13-ാം ഓവറിന്റെ അഞ്ചാം പന്തിൽ ശ്രേയസ് അയ്യറിന്റെ (അഞ്ച് റണ്‍സ്) വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ ഇന്ത്യ അഞ്ചിന് 92 എന്ന നിലയിലായിരുന്നു. ഹാർദിക് പാണ്ഡ്യ (18 പന്തിൽ 14 റണ്‍സ്), രവീന്ദ്ര ജഡേജ (17 പന്തിൽ 19 റണ്‍സ്) എന്നിവരും പുറത്തായതോടെ ഇന്ത്യയുടെ സ്കോർ ഒന്‍പതിന് 134ൽ അവസാനിച്ചു.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത് 10.1 ഓവറിൽ 76 റണ്‍സ് നേടിയ ശേഷമായിരുന്നു. റീസ ഹെൻഡ്രിക്സിനെ (28 റണ്‍സ്) ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാൽ, ക്യാപ്റ്റൻ ക്വിന്റണ്‍ ഡി കോക്കും (79 നോട്ടൗട്ട്) ടെന്പ ബൗമയും (27 നോട്ടൗട്ട്) കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചു. ഡികോക്ക് ആണ് പരന്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
മാൻ ഓഫ് ദ മാച്ച്: ബ്യൂറൻ ഹെൻഡ്രിക്സ്
ശിഖർ ധവാൻ: 36 (25)
രവീന്ദ്ര ജഡേജ: 19 (17)
ഋഷഭ് പന്ത്: 19 (20)
ഹാർദിക് പാണ്ഡ്യ: 1/23 (2)
രവീന്ദ്ര ജഡേജ: 0/8 (2)
ദീപക് ചാഹർ: 0/15 (3)
ക്വിന്റണ്‍ ഡി കോക്ക്: 79* (52)
റീസ ഹെൻഡ്രിക്സ്: 28 (26)
ടെന്പ ബൗമ: 27* (23)
കഗിസൊ റബാദ: 3/39 (4)
ബ്യൂറൻ ഹെൻഡ്രിക്സ്: 2/14 (4)
ഫോർച്യൂൻ: 2/19 (3)
ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ രോഹിത് ശർമയെ (ഒന്‍പത് റണ്‍സ്) പുറത്താക്കി ബ്യൂറൻ ഹെൻഡ്രിക്സ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലിയും (ഒന്‍പത് റണ്‍സ്) മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. ശിഖർ ധവാനാണ് (25 പന്തിൽ 36 റണ്‍സ്) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ബാറ്റിംഗിൽ തുടർ പരാജയമായി വിമർശനത്തിനു പാത്രമാകുന്ന ഋഷഭ് പന്ത് 20 പന്തിൽ 19 റണ്‍സുമായി മടങ്ങി. 13-ാം ഓവറിന്റെ അഞ്ചാം പന്തിൽ ശ്രേയസ് അയ്യറിന്റെ (അഞ്ച് റണ്‍സ്) വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ ഇന്ത്യ അഞ്ചിന് 92 എന്ന നിലയിലായിരുന്നു. ഹാർദിക് പാണ്ഡ്യ (18 പന്തിൽ 14 റണ്‍സ്), രവീന്ദ്ര ജഡേജ (17 പന്തിൽ 19 റണ്‍സ്) എന്നിവരും പുറത്തായതോടെ ഇന്ത്യയുടെ സ്കോർ ഒന്‍പതിന് 134ൽ അവസാനിച്ചു.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത് 10.1 ഓവറിൽ 76 റണ്‍സ് നേടിയ ശേഷമായിരുന്നു. റീസ ഹെൻഡ്രിക്സിനെ (28 റണ്‍സ്) ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാൽ, ക്യാപ്റ്റൻ ക്വിന്റണ്‍ ഡി കോക്കും (79 നോട്ടൗട്ട്) ടെന്പ ബൗമയും (27 നോട്ടൗട്ട്) കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചു. ഡികോക്ക് ആണ് പരന്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
മാൻ ഓഫ് ദ മാച്ച്: ബ്യൂറൻ ഹെൻഡ്രിക്സ്
ശിഖർ ധവാൻ: 36 (25)
രവീന്ദ്ര ജഡേജ: 19 (17)
ഋഷഭ് പന്ത്: 19 (20)
ഹാർദിക് പാണ്ഡ്യ: 1/23 (2)
രവീന്ദ്ര ജഡേജ: 0/8 (2)
ദീപക് ചാഹർ: 0/15 (3)
ക്വിന്റണ്‍ ഡി കോക്ക്: 79* (52)
റീസ ഹെൻഡ്രിക്സ്: 28 (26)
ടെന്പ ബൗമ: 27* (23)
കഗിസൊ റബാദ: 3/39 (4)
ബ്യൂറൻ ഹെൻഡ്രിക്സ്: 2/14 (4)
ഫോർച്യൂൻ: 2/19 (3)